റൈസ് പുള്ളറും നാഗമാണിക്യവും ധനാകർഷണ യന്ത്രവും ഏഷ്യാനെറ്റിലേയും ഫ്ളവേഴ്സിലേയും സീരിയൽ നടിക്ക് പൂജിച്ച് നൽകിയത് കൃഷ്ണൻ; മന്ത്രവാദത്തിലൂടെ കള്ളനോട്ടിൽ നേട്ടമുണ്ടാക്കിയതും 300 മൂർത്തികളുടെ കരുത്തിൽ; ശിഷ്യൻ ആഭിചാരം ഏറ്റെടുത്തപ്പോൾ നായികയും അമ്മയും അനുജത്തിയും അഴിക്കുള്ളിലായി; ശക്തി ചോർന്നത് തിരിച്ചറിഞ്ഞതോടെ ഗുരുവിനെ കൊന്ന് അനീഷിന്റെ പ്രതികാരം; കൊമ്പകക്കാനം കൊലയിൽ നിഗൂഡതകൾ ഏറെ
മറുനാടൻ മലയാളി ബ്യൂറോ
തൊടുപുഴ: സുഖലോലപുമായ ജീവിതത്തിനിടെ പൊടുന്നെനെയുണ്ടായ സാമ്പത്തിക തകർച്ചയിൽനിന്നു കരകയറാൻ സീരിയിൽ നടിയും കുടുംബവും വഴിതേടി അലയുമ്പോൾ രക്ഷകന്റെ വേഷത്തിലെത്തിയ പൂജാരിയാണ് അനുഗ്രഹമായി കള്ളനോട്ടിന്റെ മാർഗം തുറന്നുകൊടുത്തത്. റൈസ് പുള്ളർ, നാഗമാണിക്യം, ധനാകർഷണയന്ത്രം തുടങ്ങിയ പല വഴികൾ പരീക്ഷിച്ചു. മന്ത്രവാദത്തിലൂടെ നിധി കണ്ടെത്താമെന്ന പ്രതീക്ഷയും വന്നു. കള്ളനോട്ട് അടി തുടരുന്നതിനിടെ നിധിയുടെ പ്രതീക്ഷ സീരിയൽ നടിയുടെ കുടുംബത്തിന് നൽകിയത് അനീഷായിരുന്നു. പിന്നാലെ ഗുരുനാഥൻ കൃഷ്ണനെ എത്തിച്ച് പൂജ തുടങ്ങി. ഇതോടെ കള്ളനോട്ടിൽ കുടുംബത്തിന് അഭിവൃദ്ധിയുണ്ടായി. പിന്നീട് അനീഷ് തന്നെ മന്ത്രവാദം ഏറ്റെടുത്തു. ഈ കുടുംബത്തെ രക്ഷിക്കാനുള്ള പൂജകളും തുടങ്ങി. ഇത് പക്ഷേ ഫലം കണ്ടില്ല. സീരിയൽ നടിയും കുടുംബവും അഴിക്കുള്ളിലായി. ഇതോടെയാണ് തന്റെ മന്ത്രവാദ ശക്തി ചോർന്നതായി അനീഷ് തിരിച്ചറിഞ്ഞത്.
300 മൂർത്തികളുടെ ശക്തിയുള്ള ഗുരു കൃഷ്ണൻ തന്റെ ശക്തി ചോർത്തിയെന്ന് മനസ്സിലാക്കുകയും ചെയ്തു.രമാദേവിയേയും കുടുംബത്തേയും കള്ളനോട്ട് സംഘവുമായി ബന്ധപ്പെടുത്തിയതു വീടുകളിൽ പ്രാർത്ഥനയും പൂജയും നടത്തുന്ന വയനാട് സ്വദേശിയെന്നു പൊലീസ് കണ്ടെത്തി. സിനിമാ, സീരിയൽ മേഖലകളിൽ സ്വാമി എന്നറിയപ്പെടുന്ന ഇയാൾ സീരിയൽ നടിയുടെ വീട്ടിൽ പൂജ നടത്തിയിരുന്നു. നല്ല സാമ്പത്തിക ഭദ്രതയുണ്ടായിരുന്ന കുടുംബമായിരുന്നു രമാദേവിയുടേതെന്നു പൊലീസ് പറഞ്ഞു. പലിശയ്ക്കു പണം നൽകിയിരുന്ന ഇവർ വ്യാപാരികൾക്കും മറ്റും ലക്ഷക്കണക്കിനു രൂപ വായ്പ നൽകിയിരുന്നു. പലിശ, പണമിടപാടു സ്ഥാപനങ്ങൾക്കു നിയന്ത്രണം വന്നപ്പോൾ പലർക്കും കൊടുത്ത പണം തിരികെ ലഭിക്കാതെ വന്നു. തുടർന്ന് പണമുണ്ടാക്കാനായി നടത്തിയ റൈസ് പുള്ളർ ഇടപാടിൽ ഒരുകോടി രൂപ നഷ്ടപ്പെടുകയും ചെയ്തു. ഇവർക്കൊപ്പം അറസ്റ്റിലായ ലിയോയ്ക്ക് റൈസ് പുള്ളർ, നാഗമാണിക്യം തുടങ്ങിയവയുടെ ഇടപാടുകളുമായി ബന്ധമുണ്ടായിരുന്നു. ലിയോ വഴിയാണ് അനീഷ് കുടുംബവുമായി അടുത്തത്.
കള്ളനോട്ട് കേസിൽ നേരത്തെ പിടിയിലായ സീരിയൽ നടിയും അമ്മയും സഹോദരിയും വിയ്യൂർ ജയിലിലാണ്. കൊല്ലപ്പെട്ട കൃഷ്ണനും ഈ സംഘവുമായി ബന്ധമുണ്ടായിരുന്നു. സീരിയൽ നടിയുടെ വീട്ടിൽ പൂജകൾ ചെയ്തിരുന്നത് കൃഷ്ണനും അനീഷും ചേർന്നാണ്. കള്ളനോട്ട് ഇടപാടിലൂടെ സാമ്പത്തിക നില പഴയത് പോലെ ആകുമെന്ന ഉപദേശത്തെ തുടർന്നാണ് സീരിയൽ നടിയും കുടുംബവും കള്ളനോട്ട് റാക്കറ്റിന്റെ ഭാഗമാകുന്നത്. ഇത് കൃഷ്ണന്റെ ഉപദേശ പ്രകാരമാണെന്നാണ് സൂചന. കഴിഞ്ഞ മാസം മൂന്നിനാണ് സീരിയൽ നടി സൂര്യ ശശി കുമാറും അമ്മ രമാദേവിയും സഹോദരി ശ്രുതിയും പിടിയിലായത്.
സാമ്പത്തികമായി പൂർണ തകർച്ചയുടെ വക്കിൽ നിൽക്കുമ്പോഴാണ് പൂജയും മന്ത്രവാദവും നടത്താൻ അനീഷ് ഗുരു കൃഷ്ണനുമൊത്ത് എത്തുന്നത്. വ്യാജ നോട്ട് നിർമ്മാണത്തിനുള്ള സൗകര്യങ്ങൾ കൊല്ലം മുളങ്കാടകം തിരുമുല്ലവാരത്തെ ഉഷസ് എന്ന വീട്ടിൽ ഒരുക്കിയ സൂര്യ (36), അമ്മ രമാദേവി (56), സഹോദരി ശ്രുതി (29) എന്നിവരും നോട്ടുകൾ അച്ചടിച്ചിരുന്ന പുറ്റടി അച്ചക്കാനം കടിയൻകുന്നേൽ രവീന്ദ്രൻ (58), മുരിക്കാശേരി വാത്തിക്കുടി വെള്ളുകുന്നേൽ ലിയോ (സാം-44), കരുനാഗപ്പള്ളി ആദിനാട് അമ്പിയിൽ കൃഷ്ണകുമാർ (46) എന്നിവരേയും നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെല്ലാം ഇപ്പോൾ ജയിലിനുള്ളിലാണ്. കൃഷ്ണന്റെ മന്ത്രവാദം പൊളിഞ്ഞതാണ് ഇവർ ജയിലിലാകാനുള്ള കാരണമെന്ന സംശയവും അനീഷിനുണ്ടായിരുന്നു. ഇതും കൃഷ്ണന്റെ കൊലയ്ക്കുള്ള മാനിസകാവസ്ഥ അനീഷിലുണ്ടാക്കി.
കമ്പകക്കാനം കൃഷ്ണന്റെ കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ അനീഷിന് ഒളിവിൽ കഴിയാൻ എല്ലാ സഹായവും ചെയ്തു കൊടുക്കുത്തും ഈ കള്ളനോട്ട് സംഘത്തിലെ കണ്ണികകളായിരുന്നു. റൈസ് പുള്ളർ തട്ടിപ്പ് കേസിലെ പ്രധാന കണ്ണികളായിരുന്നു അനീഷും ലിബീഷും. റൈസ് പുള്ളർ തട്ടിപ്പ് കേസിലെ പ്രധാന പ്രതി രവീന്ദ്രനുമായി അനീഷും ലിബീഷും ബന്ധപ്പെട്ടിരുന്നു. ഈ സംഘം വ്യാപകമായി കള്ളനോട്ട് ഉപയോഗിച്ചിരുന്നു. കൂട്ടക്കൊലയിലെ മുഖ്യപ്രതി അടിമാലി മാങ്കുളം മേഖലയിൽ ഒളിവിൽ കഴിഞ്ഞിരുന്നു. മൊബൈൽ ഫോൺ ഉപേക്ഷിച്ച് രക്ഷപെട്ട അനീഷിന് ഒളിവിൽ കഴിയാൻ സഹായം ചെയ്യുന്നത് കള്ളനോട്ട് സംഘമായിരുന്നു.
കൊല്ലപ്പെട്ട കൃഷ്ണന്റെ മൊബൈൽ ഫോൺ പരിശോധിച്ച സംഘം ആദ്യത്തെ ആറുമാസക്കാലയളവിലെ കോളുകളാണ് ആദ്യം പരിശോധിക്കാൻ തീരുമാനിച്ചത്. എന്നാൽ ഇതിൽനിന്നു കാര്യമായ തുമ്പു കിട്ടാത്തതിനെ തുടർന്ന് അതിനും ആറു മാസം മുൻപുള്ള കോളുകൾ പരിശോധിച്ചു. സ്ഥിരമായി ഒരാൾ കൃഷ്ണന്റെ മൊബൈലിലേക്കു വിളിച്ചിരുന്നതായി കണ്ടെത്തുകയായിരുന്നു. അനീഷിന്റെ നമ്പറാണ് ഇതെന്നും കണ്ടെത്തി. കൃഷ്ണനെ കൊലപ്പെടുത്തണമെന്ന് ആറുമാസം മുൻപുതന്നെ തീരുമാനിച്ചിരുന്ന അനീഷ്, ഇതിനുശേഷം കൃഷ്ണന്റെ മൊബൈലിലേക്കു വിളിക്കാത്തതും സംശയത്തിനിടയാക്കി. എറണാകുളം നേര്യമംഗലത്തെ സുഹൃത്തിന്റെ വീട്ടിൽ നിന്നുമാണ് അനീഷിനെ അന്വേഷണസംഘം പിടികൂടിയത്. മന്ത്ര സിദ്ധി കൈക്കലാക്കുന്നതിനു നടത്തിയ കൊലപാതകം ആസൂത്രണം ചെയ്തത് അനീഷാണെന്നു പൊലീസ് പറയുന്നു.
സംഭവം പുറത്തറിഞ്ഞു മൂന്ന് ദിവസത്തിനുള്ളിൽ പ്രതികളിലൊരാളായ ലിബീഷിനെ പിടികൂടിയിരുന്നു. ഇതോടെ ഒളിവിൽ പോയ അനീഷിനായി പൊലീസ് നടത്തിയ തിരച്ചിലിൽ ആണ് പ്രതി പിടിയിലായത്. ഇരുവരും ചേർന്നാണ് കൃത്യം നടത്തിയതെന്ന് തെളിയിക്കുന്ന കൂടുതൽ തെളിവുകൾ പൊലീസിന് ലഭിച്ചു. തൊടുപുഴ ഡിവൈഎസ്പി കെ.പി. ജോസിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. 40 അംഗസംഘമാണ് കേസ് അന്വേഷിക്കുന്നത്. നാനൂറിൽപരം പേരെയാണ് കേസിൽ പൊലീസ് ചോദ്യം ചെയ്തത്. അയ്യായിരത്തിൽപ്പരം ഫോൺ കോളുകൾ പരിശോധിച്ചു. കേസന്വേഷണത്തിൽ ഇവയും നിർണായകമായി. കൊല നടന്ന വീട്ടിൽ നിന്ന് 20 വിരലടയാളങ്ങളാണ് പൊലീസിനു ലഭിച്ചത്. ഇതിൽ ആറെണ്ണം പ്രതികളുടേതായിരുന്നു. സംശയമുള്ള 150 പേരുടെ വിരലടയാളങ്ങളും പൊലീസ് ശേഖരിച്ചു.
അന്വേഷണത്തിൽ നിർണായക പങ്കുവഹിച്ചതോടെ 'സ്പെക്ട്ര'യ്ക്കു തിരക്കേറി. ഇനി തിരികെ മലപ്പുറത്തേക്ക്. ജില്ലയിലെ രണ്ടു സുപ്രധാന കൊലപാതകങ്ങൾക്കു പ്രധാന തുമ്പ് കണ്ടെത്തിയത് മലപ്പുറത്തുനിന്ന് എത്തിച്ച സ്പെക്ട്രയാണ്. കുറ്റകൃത്യം നടത്തിയശേഷം മൊബൈൽ ഫോണിലൂടെ നടത്തുന്ന ആശയവിനിമയങ്ങൾ സൂക്ഷ്മ നിരീക്ഷണത്തിലൂടെ കണ്ടെത്തുന്നതിനു സംസ്ഥാന പൊലീസ് സേന ഉപയോഗിക്കുന്ന നൂതന സംവിധാനമാണ് സ്പെക്ട്ര. കമ്പകക്കാനത്തെ കൂട്ടക്കൊലപാതകത്തിൽ മുഖ്യപ്രതിയെ കുടുക്കാൻ പൊലീസിനെ സഹായിച്ചതും സ്പെക്ട്രയാണ്.
കൊല നടന്ന് രണ്ടു ദിവസത്തിനുള്ളിൽ സ്പെക്ട്ര ജില്ലയിൽ എത്തിച്ചിരുന്നു. കൃഷ്ണൻ (52), ഭാര്യ സുശീല (50), മക്കളായ ആർഷ (21), അർജുൻ (18) എന്നിവരുടെ മൃതദേഹങ്ങളാണു വീടിനു പിന്നിലെ ചാണകക്കുഴിയിൽ കണ്ടെത്തിയത്.
- TODAY
- LAST WEEK
- LAST MONTH
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം
- ഫോർട്ട് കൊച്ചിയിൽ ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചു; ജൂത വംശജരായ രണ്ട് വിദേശ വനിതകൾക്കെതിരെ കേസ്; പോസ്റ്റർ പതിച്ചത് ജമാത്തെ ഇസ്ലാമിയുടെ വിദ്യാർത്ഥി വിഭാഗം; കേസെടുത്തത് എസ്ഐഒയുടെ പ്രതിഷേധത്തിന് ഒടുവിൽ
- പിണറായിയെ ജയിലിൽ അടയ്ക്കണമെന്ന് പറയുന്നത് രാഹുലിന്റെ ഇരട്ടത്താപ്പെന്ന പരിഹാസത്തോടെ മോദി; വോട്ടിങ് യന്ത്രത്തിൽ തിരിമറി നടക്കാതെ ബിജെപിക്ക് 180 സീറ്റിൽ അധികം നേടാനാവില്ലെന്ന് പ്രിയങ്ക; ആദ്യഘട്ട പ്രചാരണം അവസാനിക്കുന്നതിന് മുമ്പ് ചൂടേറിയ വാഗ്വാദം; ഇനി 48 മണിക്കൂർ നിശ്ശബ്ദ പ്രചാരണം; ഏപ്രിൽ 19ന് ആദ്യഘട്ട വോട്ടെടുപ്പ്
- കാണാതായ നഴ്സിങ് ഓഫീസർ കരുനാഗപ്പള്ളിയിലെ ലോഡ്ജിൽ മരിച്ച നിലയിൽ; തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഓഫീസർ ബിജുകുമാറിനെ കാണാതായത് തിങ്കളാഴ്ച മുതൽ; പോസ്റ്റുമോർട്ടം നാളെ
- കാറിൽ നിന്ന് പുറത്തിറങ്ങിയ പാടേ കാൽ വഴുതി കാറിനിടയിൽ വീണു; വിവരമറിയാതെ സുഹൃത്ത് കാർ മുന്നോട്ടെടുത്തപ്പോൾ ഹെൽത്ത് ഇൻസ്പക്ടർക്ക് ദാരാണാന്ത്യം; സംഭവം സ്വന്തം വീടിന് മുന്നിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഭക്ഷണം കഴിക്കാനെത്തിയ അഭിഭാഷകരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പ്രതി കീഴടങ്ങി: ഹോട്ടൽ മാനേജരായ യുവതിയും അറസ്റ്റിൽ
- തോരാമഴയിലും കാറ്റിലും താറുമാറായി യുഎഇയിലെ ജനജീവിതം; കാറുകൾ വെള്ളത്തിൽ മുങ്ങി; 500 ഓളം വിമാനങ്ങൾ റദ്ദാക്കി; സ്കൂളുകൾ അടച്ചു; സർക്കാർ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം; യുഎഇയിൽ റെഡ് അലർട്ട്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍