രണ്ടു പേരിൽ ഒരാളെ കൊന്നാൽ ഓട്ടോറിക്ഷ സമ്മാനം; ഭർത്താവ് മിലിറ്ററിയിൽ നിന്ന് വിരമിച്ചെത്തിയാൽ ഗൾഫിൽ പോകും; പിന്നെ ആറേക്കറോളം വരുന്ന തോട്ടത്തിന്റെ കാര്യസ്ഥപണിയും ജാരന്റെ സ്ഥാനവും; സ്വാമിനാഥനെ ഷോക്കടിപ്പിച്ച് കൊല്ലാൻ ശ്രമിച്ചതും സദാനന്ദൻ തന്നെ; കാമുകനെ ഷീജ കറക്കിയെടുത്തത് മോഹന വാഗ്ദാനങ്ങൾ നൽകി; വയോധിക ദമ്പതികളെ കൊല്ലാനുള്ള മരുമകളുടെ ക്വട്ടേഷൻ കഥ ഇങ്ങനെ
മറുനാടൻ മലയാളി ബ്യൂറോ
പാലക്കാട്: തോലന്നൂരിൽ വയോധിക ദമ്പതികളെ കൊലപ്പെടുത്തിയത് മരുമകളുടെ ക്വട്ടേഷൻ ഏറ്റെടുത്തെന്ന് അറസ്റ്റിലായ സദാനന്ദൻ. തോലനൂർ കുന്നിൽ വീട്ടിൽ റിട്ട. മിലിട്ടറി ഉദ്യോഗസ്ഥൻ അപ്പുവേട്ടൻ എന്ന സ്വാമിനാഥൻ (75), ഭാര്യ പ്രേമകുമാരി (66) എന്നിവരാണ് ചൊവ്വാഴ്ച്ച രാത്രി കൊല്ലപ്പെട്ടത്. ഇവരുടെ മരുമകൾ ഷീജയാണ് ക്വട്ടേഷൻ നൽകിയത്. സദാനന്ദൻ മുമ്പ് ക്രിമിനൽ കേസുകളിൽ പ്രതിയായിരുന്നു. ഇതറിഞ്ഞ് സദാനന്ദനെ പ്രണയച്ചതിയിൽ വീഴ്ത്തുകയായിരുന്നു ഷീജ. അതിന് ശേഷം മോഹനവാഗ്ദാനങ്ങൾ നൽകി ക്വട്ടേഷൻ നൽകുകയായിരുന്നു. മുമ്പ് സ്വാമിനാഥനെ കൊല്ലാൻ ശ്രമിച്ചതും താനാണെന്ന് സദാനന്ദൻ സമ്മതിച്ചിട്ടുണ്ട്.
ഷീജയുടെ സുഹൃത്തായ എറണാകുളം പറവൂർ സ്വദേശി സദാനന്ദൻ ഇന്നലെ പിടിയിലായിരുന്നു. ഇക്കഴിഞ്ഞ 31ന് സ്വാമിനാഥനെ ഷോക്കടിപ്പിച്ച് കൊല്ലാൻ ശ്രമിച്ചതും താനാണെന്ന് ഇയാൾ സമ്മതിച്ചു. ഈ ശ്രമം പൊളിഞ്ഞതോടെ ഷീജ ഭർത്താവിന്റെ അച്ഛനും അമ്മയ്ക്കുമൊപ്പം താമസിക്കാനെത്തി. അടുത്ത ശ്രമം പൊളിയില്ലെന്ന് ഉറപ്പാക്കാനായിരുന്നു ഇത്. കൃത്യമായ തിരക്കഥയിൽ കാര്യങ്ങൾ തയ്യാറാക്കി. അങ്ങനെയാണ് കൊല നടക്കുന്നത്. ഷീജയെ അറസ്റ്റു ചെയ്യും. ഇവർ ജില്ലാ ആശുപത്രിയിൽ പൊലീസ് നിരീക്ഷണത്തി ലാണുള്ളത്. ഇവരെ കസ്റ്റഡിയിൽ വാങ്ങുന്നതോടെ കൊലപാതകം സംബന്ധിച്ച പൂർണവിവരങ്ങൾ പൊലീസിന് ലഭിക്കുമെന്നാണ് റിപ്പോർട്ട്.
ഇന്നലെയാണ് നാടിനെ നടുക്കിയ ഇരട്ടക്കൊലപാതകം അരങ്ങേറിയത്. വീടിനകത്തെ ഹാളിൽ സ്വാമിനാഥൻ കുത്തേറ്റ നിലയിലും സമീപത്തെ മുറിയിൽ പ്രേമകുമാരി തലയണ കൊണ്ട് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ നിലയിലുമാണ് കണ്ടെത്തിയത്. ഷീജയെ വീടിന്റെ പിൻഭാഗത്ത് കൈയുംകാലും കൂട്ടികെട്ടിയ നിലയിലുമായിരുന്നു. ഷീജയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചെന്ന് വരുത്താനും ശ്രമമുണ്ടായി. എന്നാൽ പൊലീസിന്റെ തന്ത്രപരമായ ഇടപെടൽ കാര്യങ്ങൾ പൊളിച്ചു. ഷീജയുടെ മൊബൈൽ ഫോണാണ് സത്യം പുറത്തുകൊണ്ടു വന്നത്. വൈകുന്നേരത്തോടെ തന്നെ സദാനന്ദൻ പിടിയിലായി. ഇതോടെ കഥയിലെ വില്ലത്തി ഷീജയാണെന്നും പൊലീസ് തിരിച്ചറിഞ്ഞു.
ഭർത്താവിന്റെ മാതാപിതാക്കളിൽ ആരെയെങ്കിലും ഒരാളെ വകവരുത്തിയാൽ രണ്ടുമാസത്തിനകം തനിക്ക് ഓട്ടോറിക്ഷ വാങ്ങി നൽകാമെന്ന് ഷീജ വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് സദാനന്ദൻ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. കൂടാതെ രണ്ടുവർഷത്തിനുള്ളിൽ ഭർത്താവ് മിലിട്ടറിയിൽനിന്നു വരുമെന്നും തുടർന്ന് വിദേശത്തേക്ക് പോവാൻ സാധ്യതയുണ്ടെന്നും പറഞ്ഞു. ഇതോടെ ആറേക്കറോളം വരുന്ന തോട്ടത്തിന്റെ കാര്യസ്ഥനായി സദാനന്ദനെ നിയമിക്കാമെന്നും വാഗ്ദാനം ചെയ്തെന്നും പറയുന്നു.
19 വർഷംമുമ്പാണ് ഷീജയുടെ വിവാഹം കഴിഞ്ഞത്. കൊല്ലപ്പെട്ട സ്വാമിനാഥനും പ്രേമകുമാരിയും അന്നുമുതൽ തന്നെ മാനസികമായി പീഡിപ്പിക്കുന്നുണ്ടെന്നാണ് ഷീജ ഇയാളോട് പറഞ്ഞിട്ടുള്ളതത്രെ. ഇതിന്റെ പ്രതികാരമായാണ് ഒരാളെ വകവരുത്തണമെന്നും പറഞ്ഞത്. കൂടാതെ ഷീജയേയും സദാനന്ദനേയും സ്വാമിനാഥൻ പലതവണ വീട്ടിൽവച്ച് കണ്ടിട്ടുമുണ്ട്. ഇവരുടെ ബന്ധത്തിൽ ചില സംശയവും ഉയർത്തി. ഇത് ഭർത്താവിനോട് പറയുമോ എന്ന ഭയവും ഷീജയെ അലട്ടി. ഇതിനൊപ്പം ഭർത്താവിന്റെ അച്ഛനേയും അമ്മയേയും വകവരുത്തുന്നതിലൂടെ വീട്ടിലെ ചുമതല തനിക്ക് വന്നുചേരുകയും സദാനന്ദനെ മേൽനോട്ടത്തിന് ചുമതലപ്പെടുത്താമെന്നുമുള്ള കണക്കുകൂട്ടലാണ് ഷീജക്കുണ്ടായിരുന്നത്.
തേനൂരിൽ ഷീജയുടെ തറവാട്ടുവീടിനടുത്താണ് സദാനന്ദൻ താമസിച്ചിരുന്നത്. ഇവിടെവച്ചാണ് ആറുമാസം മുന്‍പ് ഇവർ തമ്മിൽ പരിചയത്തിലായത്. സദാനന്ദൻ മുമ്പ് ചില കേസുകളിൽ പ്രതിയായിരുന്നു. ഇത് മനസ്സിലാക്കിയാണ് ഇയാളുമായി ഷീജ അടുപ്പം കൂടിയത്. പ്രണയക്കുരുക്കിൽ വീഴ്ത്തിയ ശേഷം മോഹന വാഗ്ദാനങ്ങൾ നൽകി ക്വട്ടേഷന്‍ സദാനന്ദനെ ഏൽപ്പിക്കുകയായിരുന്നു. സംഭവദിവസം സദാനന്ദന് വീടിനകത്തേക്കു കയറാൻ വാതിൽ തുറന്നുകൊടുത്തതും ഇവരാണെന്നാണ് പൊലീസ് പറയുന്നത്. കൊലയ്ക്ക് ശേഷമുള്ള അന്വേഷണത്തിൽ ഇരുവരുടെയും ഫോൺ കോളുകൾ പരിശോധിച്ചതിൽനിന്നാണ് ഇവർ തമ്മിലുള്ള ബന്ധവും മനസിലായത്.
ഞാറയ്ക്കൽ സ്വദേശിനിയെ പീഡിപ്പിച്ച കേസിലെ പ്രതിയാണ് സദാനന്ദൻ്. ഞാറയ്ക്കൽ സ്വദേശിനി സദാനന്ദനുമായി അടുപ്പത്തിലായിരുന്നു. രണ്ട് വർഷം മുമ്പ് ഇയാൾ പരാതിക്കാരിയുമായി മൂന്നാറിലേക്ക് കടന്നു. എന്നാൽ, സദാനന്ദന്റെ പെരുമാറ്റത്തിൽ പന്തികേട് തോന്നിയ ഇവർ ഇയാളിൽ നിന്നും രക്ഷപെടാൻ ശ്രമിച്ചു. ക്ഷുഭിതനായ സദാനന്ദൻ പാറമടകളിൽ ഉപയോഗിക്കുന്ന സ്ഫോടക വസ്തുക്കൾ കാട്ടി ഇവരെ ഭീഷണിപ്പെടുത്തി. ഇതോടെ ഇവർ ഭീതിയിലായി. എന്നാൽ, തന്ത്രപൂർവ്വം ഇവർ സദാനന്ദന്റെ പിടിയിൽ നിന്നും രക്ഷപ്പെട്ടു. പിന്നീട് പറവൂർ പൊലീസ് സ്റ്റേഷനിൽ ചെല്ലുകയും സദാനന്ദനെതിരെ പരാതിപ്പെടുകയുമായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പീഡനവിവരവും പുറത്തായത്.
പൊലീസിൽ നിന്ന് രക്ഷപ്പെടാൻ ഇയാൾ ആയുധം വീശിയതായും അറയുന്നു. സംഭവം നടക്കുമ്പോൾ പറവൂർ തത്തപ്പള്ളിയിൽ വാടകയ്ക്ക് തമാസിക്കുകയായിരുന്നു സദാനന്ദൻ. ഇവിടെ താമസിക്കുമ്പോഴാണ് ഇയാൾ ഞാറയ്ക്കൽ സ്വദേശിനിയെ പരിചയപ്പെടുന്നതും അടുപ്പത്തിലാകുന്നതും. ഇതെല്ലാം ഷീജയ്ക്കും അറിയാമായിരുന്നുവെന്നാണ് സൂചന. അങ്ങനെയാണ് ഭർത്താവിന്റെ അച്ഛനേയും അമ്മയേയും കൊന്ന് സ്വത്തുക്കളുടെ അവകാശിയാകാനുള്ള ക്വട്ടേഷൻ സദാനന്ദനെ ഏൽപ്പിച്ചത്. ഓഗസ്റ്റ് 31നാണ് സ്വാമിനാഥനെ ഷോക്കടിപ്പിച്ച് കൊല്ലാൻ ശ്രമം നടന്നത്. വീടിന്റെ ഫ്യൂസിൽ കമ്പി കടത്തി മരക്കഷ്ണത്തിൽക്കെട്ടി സ്വാമിനാഥൻ കിടക്കുന്ന കട്ടിലിലേക്ക് ഇടുകയായിരുന്നു. രാത്രി പത്തരയോടെയായിരുന്നു ഇത്. ഷോക്കടിക്കാതെ ഇത് സ്വാമിനാഥൻ തട്ടിമാറ്റിയിരുന്നു.
ഭാര്യ പ്രേമാകുമാരിയെ ഈസമയം രക്തസമ്മർദത്തെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കയായിരുന്നു. അന്ന് സ്വാമിനാഥൻ തനിച്ചായിരുന്നു വീട്ടിൽ. സംഭവത്തിൽ കോട്ടായി പൊലീസിൽ പരാതിനൽകിയെങ്കിലും കേസിൽ കാര്യമായ അന്വേഷണം ഉണ്ടായില്ല. ഇതോടെ പുതിയ തന്ത്രങ്ങൾ ഷീജ മെനഞ്ഞു. സദാനന്ദനെ ഇന്നു രാവിലെ തെളിവെടുപ്പിന് എത്തിച്ചപ്പോൾ നാട്ടുകാരുടെ രോഷം അണപൊട്ടി. പലരും കൈയേറ്റത്തിനും മുതിർന്നു. ശക്തമായ പൊലീസ് സുരക്ഷയൊരുക്കിയാണ് പ്രതിയെ വീട്ടിലെത്തിച്ചത്. അപ്പോഴും നാട്ടുകാർ ചീത്തവിളിക്കുകയും കൂക്കുവിളിയും തുടർന്നുവന്നു.
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
- ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍