ലൈക്കടിച്ചതും കമന്റിട്ടതും പ്രേമമെന്ന് തെറ്റിദ്ധരിച്ചു; ചെന്നൈയിൽ നേരിട്ടെത്തി പ്രണയാഭ്യർത്ഥന; യുവതി അനിഷ്ടം അറിയച്ചതോടെ പ്രതികാരം; ഇൻഫോസിസ് ജീവനക്കാരി സ്വാതിയുടെ അരുംകൊലയ്ക്ക് വഴിവച്ചത് രാംകുമാറുമായുള്ള മൂന്നുമാസത്തെ ഫെയ്സ് ബുക്ക് സൗഹൃദം
മറുനാടൻ മലയാളി ബ്യൂറോ
ചെന്നൈ: ഇൻഫോസിസ് ജീവനക്കാരി സ്വാതിയുടെ കൊലപാതകത്തിലേക്ക് നയിച്ചത് പ്രതി രാംകുമാറുമായുള്ള ഫെയ്സ് ബുക്ക് സൗഹൃദമാണെന്ന് പൊലീസ്. ഇരുവരും തമ്മിൽ മൂന്നുമാസം മുമ്പാണ് ഫേസ്ബുക്കിൽ സുഹൃത്തുക്കളാകുന്നത്. സൗഹൃദം പ്രണയമാണെന്ന് തെറ്റിദ്ധരിച്ച രാംകുമാർ ചെന്നൈയിലെത്തി യുവതിയോട് പ്രേമാഭ്യർത്ഥന നടത്തുകയായിരുന്നു.
എന്നാൽ ഇത്തരത്തിലാണ് രാംകുമാർ തന്നോട് സൗഹൃദം പുലർത്തുന്നതെന്നറിഞ്ഞ സ്വാതി തന്റെ അനിഷ്ടം രാംകുമാറിനോട് തുറന്നുപറഞ്ഞു. ഇതോടെയാണ് രാംകുമാറിന് യുവതിയോട് വൈരാഗ്യം തോന്നുന്നതും അതുകൊലപാതകത്തിലേക്ക് നയിക്കുന്നതും. രാംകുമാറിന്റെ ഒരു സൂഹൃത്തിന്റെ സ്വാധീനമാണ് സ്വാതിയെ കൊല്ലാൻ പ്രേരണയായതെന്നും പൊലീസ് അറിയിച്ചു.
ഫെബ്രുവരി ആദ്യ വാരമാണ് തിരുനൽവേലി സ്വദേശിയും എൻജിനീയറുമായ രാംകുമാർ ചെന്നൈ സ്വദേശിനി സ്വാതിക്ക് ഫേസ്ബുക്കിൽ ഫ്രണ്ട് റിക്വസ്റ്റ് അയച്ചത്. സ്വാതി ഈ സൗഹൃദം സ്വീകരിച്ചതോടെ ഇരുവരും തമ്മിൽ ചാറ്റിങ് നടന്നില്ലെന്ന് പൊലീസ് പറയുന്നു. പക്ഷേ, ഇരുവും പരസ്പരം മറ്റേയാളുടെ ഫോട്ടോയ്ക്കും പോസ്റ്റുകൾക്കും ലൈക്കടിക്കുന്നതും കമന്റ് ചെയ്യുന്നതും പതിവായിരുന്നു.
ഇതാണ് രാംകുമാർ പ്രണയമാണെന്ന് തെറ്റിദ്ധരിച്ചത്. പ്രേമചിന്തകൾ തീവ്രമായതോടെ ജോലി അന്വേഷിച്ചെന്ന വ്യാജേന മാർച്ച് ആദ്യവാരം രാംകുമാർ ചെന്നൈയിലെത്തി. സ്വാതി താമസിക്കുന്നതിന് സമീപത്തുതന്നെ താമസമുറപ്പിച്ചു. ജ്യോതിയെക്കണ്ട് പ്രണയം തുറന്നുപറഞ്ഞെങ്കിലും ആദ്യംതന്നെ യുവതി വിലക്കി. താൻ ഫേസ്ബുക്ക് സൗഹൃദം മാത്രമാണ് ഉദ്ദേശിച്ചതെന്നും പ്രേമമില്ലെന്നും സ്വാതി ആദ്യംതന്നെ അറിയിച്ചു. പക്ഷേ, രാംകുമാർ വിട്ടില്ല. യുവതിയെ പിൻതുടർന്ന് കിട്ടാവുന്ന സന്ദർഭങ്ങളിലെല്ലാം തന്റെ പ്രേമം ആവർത്തിച്ചു. എന്നാൽ യുവതി കടുത്ത എതിർപ്പ് തുടർന്നതോടെ പ്രേമം പ്രതികാരത്തിന് വഴിതുറക്കുകയായിരുന്നു.
ആദ്യം രാംകുമാറിന്റെ പിന്നാലെയുള്ള നടപ്പ് യുവതി കാര്യമാക്കിയില്ലെങ്കിലും ശല്യം സഹിക്കാതായപ്പോൾ സ്വാതി വിവരം വീട്ടിലും അടുത്ത കൂട്ടുകാരോടും പറഞ്ഞു. ഇതോടെയാണ് പിതാവ്, സന്താന ഗോപാലകൃഷ്ണൻ സ്വാതിയെ സ്ഥിരമായി ബൈക്കിൽ റെയിൽവെസ്റ്റേഷനിൽ കൊണ്ടുവിടാൻ തുടങ്ങിയത്. ഇതോടെ രാംകുമാറിന് സ്വാതിയെ കാണാനുള്ള സന്ദർഭങ്ങൾ കുറഞ്ഞു. എങ്കിലും പിന്നാലെ നടന്ന് സ്വാതി എപ്പോഴാണ് ഒറ്റയ്ക്കുണ്ടാവുകയെന്ന് അയാൾ നിരീക്ഷിച്ചിരുന്നതായി പൊലീസ് പറയുന്നു. വൈരാഗ്യം മൂർച്ഛിച്ച രാംകുമാർ സ്വാതിയെ കൊല്ലാനുള്ള പദ്ധതി തയ്യാറാക്കുകയായിരുന്നു.
ഇതിനു പിന്നിൽ രാകുമാറിന്റെ ഒരു സുഹൃത്തിന്റെ സ്വാധീനവുമുണ്ടെന്നാണ് പൊലീസ് കരുതുന്നത്. ഇക്കാര്യത്തിൽ പൊലീസ് വ്യക്തതവരുത്തിയില്ലെങ്കിലും ഈ സുഹൃത്തും ഉടൻ പിടിയിലാകുമെന്നാണ് സൂചനകൾ. കൊലപാതകത്തിനായി രാംകുമാറിന് റെയിൽവെ സ്റ്റേഷനിൽ എത്താനും ഈ സുഹൃത്തിന്റെ സഹായമുണ്ടായതായി പൊലീസ് സംശയിക്കുന്നുണ്ട്. സംഭവദിവസം രാവിലെ സ്വാതിയെ അച്ഛൻ സ്റ്റേഷനിലെത്തിച്ച് മടങ്ങുന്നത് കാത്തിരുന്ന രാംകുമാർ അതിനുപിന്നാലെ യുവതിയുടെ അടുത്തെത്തുകയായിരുന്നു. അവസാനമായി ഒരിക്കക്കൂടി പ്രണയാഭ്യർത്ഥന നടത്തിയെങ്കിലും സ്വാതി വഴങ്ങിയില്ല. ഇതോടെയാണ് കൂടെ കരുതിയിരുന്ന കത്തിയെടുത്ത് നാട്ടുകാർ നോക്കി നിൽക്കെ സ്വാതിയെ കുത്തിവീഴ്ത്തിയത്. നാട്ടുകാർ അമ്പരന്നുനിൽക്കെ പൊടുന്നനെ പാളങ്ങൾക്കുകുറുകെ ഓടി രക്ഷപ്പെട്ട യുവാവിനെ ഒരാഴ്ച പിന്നിട്ട അന്വേഷണത്തിനു ശേഷമാണ് പൊലീസ് പിടികൂടുന്നത്.
കൊലപാതകത്തിന് ശേഷം സ്വാതിയുടെ മൊബൈലുമായി ചൂളൈമേട് എ. എസ് മാൻഷൻ എന്ന ലോഡ്ജിലെത്തി വസ്ത്രവും മറ്റുമെടുത്താണ് രാംകുമാർ സ്ഥലം വിട്ടത്. സ്വാതിയുടെ വീടിന് തൊട്ടടുത്തായാണ് രാംകുമാർ താമസിച്ചിരുന്ന ലോഡ്്ജും. അതിനാലാണ് സ്വാതിയുടെ മൊബൈലിൽ നിന്നുള്ള അവസാന സിഗ്നൽ ചൂളൈമേട്ടിൽ നിന്നായത്. തുടർന്ന് സ്വിച്ച് ഓഫാക്കിയ ഫോൺ പിന്നീട് ഓണാക്കിയില്ല. ഒപ്പം സ്വന്തം ഫോണും രാംകുമാർ സ്വിച്ച് ഓഫാക്കി. ഇതോടെ ആദ്യഘട്ടത്തിൽ സ്വാതിയുടെ ഫോൺ പിൻതുടർന്ന പൊലീസിന് ഇയാളാണ് പ്രതിയെന്ന് സ്ഥിരീകരിക്കാനായില്ല. വ്യക്തതയുള്ള ഇയാളുടെ ചിത്രം കഴിഞ്ഞയാഴ്ച പുറത്തുവിട്ടതോടെ ലോഡ്ജിലെ സെക്യൂരിറ്റി ജീവനക്കാരനാണ് യുാവാവിനെ തിരിച്ചറിഞ്ഞത്. മൊബൈൽ ഫോൺ ടവറുകൾ കേന്ദ്രീകരിച്ചുള്ള പരിശോധനയിൽ ഇയാൾ ഫോൺ ഓൺചെയ്തതായും തിരുനൽവേലിയിലെ ചെങ്കോട്ടയിലുണ്ടെന്നും ബോധ്യമായി.
ഇതോടെയാണ് പ്രതി രാംകുമാർ തന്നെയെന്ന് സ്ഥിരീകരിച്ചത്. ഉടൻ അങ്ങോട്ട് തിരിച്ച അന്വേഷൽണ സംഘം കയ്യോടെ പിടികൂടുകയായിരുന്നു. വീടുവളഞ്ഞ പൊലീസ് വൈദ്യുതിബന്ധം വിച്ഛേദിച്ച ശേഷമാണ് അറസ്റ്റിന് മുതിർന്നത്. ഇയാളുടെ അച്ഛൻ പൊലീസ് വന്നിരിക്കുന്നുവെന്ന് വിളിച്ചുപറഞ്ഞതോടെ പ്രതി രക്ഷപ്പെടാൻ ഓടി. പിടിയിലാകുമെന്ന് തോന്നിയപ്പോൾ കയ്യിൽ കരുതിയ ബ്ളേഡുകൊണ്ട് കഴുത്തുമുറിച്ച് മരിക്കാനും ശ്രമിച്ചു. എങ്കിലും പൊലീസ് ഇയാളെ ഉടൻ ആശുപത്രിയിലെത്തിച്ചതോടെ അപകടനില തരണംചെയ്തു. സുഹൃത്തിനെപ്പറ്റി വിവരം ലഭിക്കാൻ രാംകുമാറിനെ കൂടുതൽ ചോദ്യം ചെയ്യാനായി കാത്തിരിക്കുകയാണ് അന്വേഷണ സംഘം. ബ്ലേഡ് ഉപയോഗിച്ചുള്ള ആത്മഹത്യാ ശ്രമത്തിൽ കഴുത്തിൽ രണ്ട് സെന്റിമീറ്റർ ആഴമുള്ള മുറിവുണ്ടായി. 18 തുന്നലുകൾ ഇടേണ്ടി വന്നു. മുറിവ് ഭേദമായി ആശുപത്രി വിട്ടാലേ ഇയാളെ കൂടുതൽ ചോദ്യംചെയ്യാനാകൂ എന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി.
കഴിഞ്ഞമാസം 24നാണ് നുങ്കമ്പാക്കം റയിൽവെസ്റ്റേഷനിൽവച്ച് സ്വാതിയെന്ന ഇൻഫോസിസ് ജീവനക്കാരി കൊല്ലപ്പെട്ടത്. രാവിലെ ട്രെയിൻകാത്തുനിന്ന യുവതിയെ നിരവധിപേർ നോക്കിനിൽക്കെ യുവാവ് ആക്രമിച്ച കൊലപ്പെടുത്തുകയായിരുന്നു. ചെങ്കൽപേട്ടിലേക്ക് ട്രെയിൻ കയറാൻ കാത്തുനിൽക്കുമ്പോൾ രാവിലെ 6.35നായിരുന്നു സംഭവം. 24കാരിയായ സ്വാതി ശ്രീപെരുമ്പത്തൂരിലെ ധനലക്ഷ്മി കോളജിൽനിന്നാണ് എൻജിനീയറിങ് ബിരുദം പൂർത്തിയാക്കിയത്. ഇൻഫോസിസിന്റെ മൈസൂരു കാമ്പസിലാണ് ആദ്യം ജോലിക്ക് ചേർന്നത്. പിന്നീട് ചെങ്കൽപേട്ടിലെ ഓഫിസിലേക്ക് മാറുകയായിരുന്നു.
ഏറെ കോളിളക്കം സൃഷ്ടിച്ച കേസായതിനാൽ പൊലീസ് പ്രതിയെ പിടികൂടാത്തതിൽ വൻ പ്രതിഷേധം ഉയർന്നിരുന്നു. ആദ്യദിവസങ്ങളിൽ പൊലീസ് പ്രതിയുൾപ്പെട്ട രണ്ട് ദൃശ്യങ്ങൾ പുറത്തുവിട്ടിരുന്നെങ്കിലും പ്രതിയെ കണ്ടെത്താനായിരുന്നില്ല. പിന്നീട് കഴിഞ്ഞയാഴ്ച മുഖം കൂടുതൽ വ്യക്തമാകുന്ന മറ്റൊരു ചിത്രം ലഭിച്ചതോടെയാണ് പ്രതിയെപ്പറ്റി വ്യക്തമായ സൂചനകൾ ലഭിച്ചതും പ്രതിയുടെ അറസ്റ്റിലേക്ക് അന്വേഷകർക്ക് എത്തിപ്പെടാനായതും.
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- കോൺഗ്രസ് സ്ഥാനാർത്ഥി മുങ്ങി; എട്ട് സ്ഥാനാർത്ഥികളെ കൊണ്ട് പത്രിക പിൻവലിപ്പിച്ച് ബിജെപിയുടെ കളി; കോൺഗ്രസിനെ വഞ്ചിച്ച നിലേഷ് കുംഭാണി ബിജെപിയിൽ ചേർന്നേക്കും; സൂററ്റിൽ ഓപ്പറേഷൻ താമര വിജയിച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍