എതിരാളികളെ വകവരുത്തുന്ന സ്ഥിരം ശൈലി കൊണ്ട് ഗുണ്ടാ ബിനുവിന് പേര് വീണത് 'തലവെട്ടി' എന്ന്; ചെന്നൈ അധോലോകത്തെ ഭരിച്ചിരുന്ന ഗുണ്ടാ നേതാവ് ഇടക്കാലം കൊണ്ട് പ്രവർത്തന മണ്ഡലം കേരളത്തിലേക്ക് മാറ്റി; വസ്തുക്കച്ചവട രംഗത്ത് കൈവെച്ച് സമ്പാദിച്ചത് കോടികൾ; പിറന്നാൾ പാർട്ടി നടത്തിയത് രണ്ട് ഗുണ്ടാ നേതാക്കളെ വകവരുത്താനുള്ള പദ്ധതിയോടെ: ചെന്നൈയിലെ 'ദാവൂദി'നെ തേടി തമിഴ്നാട് പൊലീസ് കേരളത്തിലേക്ക്
മറുനാടൻ മലയാളി ബ്യൂറോ
ചെന്നൈ: ചെന്നൈ അധോലോകത്തെ നായകനായി വിലസിയ ഗുണ്ട ബിനുവിനെ തേടി തമിഴ്നാട് പൊലീസ് കേരളത്തിലേക്ക്. നാലു കൊലപാതകമുൾപ്പെടെ ഒട്ടേറെ കേസുകളിലെ പിടികിട്ടാപ്പുള്ളിയുമാണ് തിരുവനന്തപുരം സ്വദേശിയായ പി. ബിനു. എതിരാളികളെ വകവരുത്തുന്നതും ക്വട്ടേഷനിലെ സ്ഥിരം ശൈലിയും കണ്ട് 'തലവെട്ടി' എന്നാണ് ഗുണ്ടാ ബിനു അറിയപ്പെടുന്നത്. റിയൽ എസ്റ്റേറ്റ് രംഗത്തടക്കം കൈവെച്ച ബിനും കോടികൾ സമ്പാദിച്ചതായാണ് അറിയുന്നത്.
വടിവാൾ കൊണ്ട് കേക്ക് മുറിച്ചു നടത്തിയ ബിനുവിന്റെ ജന്മദിനാഘോഷ പാർട്ടിയിലേക്ക് ഇരച്ചുകയറിയ പൊലീസ് 73 ഗുണ്ടകളെ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ, ബിനുവും അടുത്ത അനുയായികളായ വിക്കിയും കനകരാജും കടന്നുകളഞ്ഞു. ഇവരെ പിടികൂടാനായി ആന്ധ്രയിലും തിരച്ചിൽ നടത്തുന്നു. ഗുണ്ടകൾ പാർട്ടി നടത്തിയ പന്തലിൽനിന്നു പിടിച്ചെടുത്ത 60 മൊബൈൽ ഫോണുകൾ ഫൊറൻസിക് പരിശോധനയ്ക്കു വിധേയമാക്കും. പന്തലിന് അടുത്തുനിന്നു 400 കിലോ രക്തചന്ദനവും പിടിച്ചെടുത്തിരുന്നു.
അതേസമയം, ചെന്നൈ നഗരത്തിലെ ഗുണ്ടാ നേതാക്കളായ സി.ഡി. മണി, രാധാകൃഷ്ണൻ എന്നിവരെ വധിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായാണ് പിറന്നാൾ പാർട്ടി നടത്തിയതെന്നു പൊലീസ് പറയുന്നു. ചെന്നൈയിലെ പ്രധാന ഗുണ്ടയായിരുന്ന ബിനു രണ്ടുവർഷം മുൻപു കേരളത്തിലേക്കു മടങ്ങിയിരുന്നു. അടുത്ത കൂട്ടാളിയായിരുന്ന രാധാകൃഷ്ണൻ ഇതോടെ മണിക്കൊപ്പം ചേർന്നു. ഇരുവരും അടുത്ത കാലത്തായി വസ്തു കച്ചവടമുൾപ്പെടെയുള്ളവയിൽ ഇടപെട്ട് വൻതോതിൽ പണം സമ്പാദിച്ചിരുന്നുവെന്നും പൊലീസ് പറയുന്നു.
ഇതിനിടെയാണ് ബിനു വീണ്ടും അധോലോകത്തു സജീവമാകാൻ തീരുമാനിച്ചതും വരവറിയിക്കാനായി പ്രധാന ഗുണ്ടകളെയെല്ലാം വിളിച്ചുചേർത്തു ജന്മദിന പാർട്ടി സംഘടിപ്പിച്ചതും. രാധാകൃഷ്ണനും മണിക്കും ക്ഷണമുണ്ടായിരുന്നത്രേ. ഇവർക്കെതിരായ ആക്രമണത്തിനും പദ്ധതിയിട്ടിരുന്നു. എന്നാൽ, ഇരുവരും എത്തിയില്ല.
തമിഴ്നാട്ടിൽ എത്തുകയും ചൂളൈമേട്ടിൽ താമസിക്കുകയും ചെയ്യുന്ന ദാവൂദ് ഇബ്രാഹീം എന്നാണ് ചെന്നൈയിൽ ബിനു അറിയപ്പെടുന്നത്. കേരളത്തിലേക്ക് കടന്നിട്ടുണ്ടാകും എന്ന നിഗമനത്തിലാണ് ബിനുവിനേ തേടി കേരളത്തിലേക്ക് എത്തുന്നത്. തിരുവനന്തപുരത്തുകാരൻ എന്നതിൽ അപ്പുറം തമിഴ്നാട് പൊലീസിന് ഒരു വിവരവും കേരളാ പൊലീസിന് ഇയാളെ കുറിച്ച് അറിയില്ല.
28 കേസുകളാണ് ഗുണ്ട ബിനുവിന്റെ പേരിൽ തമിഴ്നാട്ടിലുള്ളത്. രണ്ട് വർഷമായി ഒളിവിലായിരുന്നു ജീവിതം. വീണ്ടും ചെന്നൈയിൽ ഗുണ്ട ബിനു സജീവമാകാൻ ആഗ്രഹിച്ചിരുന്നു. ഇതിന്റെ ആഘോഷം പങ്കിടാനായിരുന്നു അനുയായികളെല്ലാം ഒത്തു കൂടിയത്. 47-ാം ജന്മദിനം വടിവാളു കൊണ്ട് കേക്ക് മുറിച്ച് ആഘോഷിക്കാനും തീരുമാനിച്ചു. ഇരുന്നോറോളം ഗുണ്ടകളാണ് പിറന്നാൾ ആഘോഷിക്കാൻ ഒത്തു കൂടിയത്. ബിരിയാണിയും കേക്കും ബിയറുമായി പൊടിപൊടിക്കുന്ന ആഘോഷമാണ് പദ്ധതിയിട്ടത്. വെടിക്കെട്ടിനും തയ്യാറെടുപ്പുകൾ നടത്തിയിരുന്നു. കബാലി സിനിമയിൽ രജനി കാന്തിന്റെ മടങ്ങിവരവ് ആഘോഷമാക്കിയതിന് സമാനമായ ഒരുക്കങ്ങൾ.
വേലുവിന്റെ ലോറി വർക് ഷോപ്പിലായിരുന്നു പാർട്ടി നടന്നത്. രാത്ര ഒൻപത് മണിയോടെ ബൈക്കിലും കാറിലും എത്തിയ സംഘം ഈ ഷെഡ് പിടിച്ചെടുത്ത് ആഘോഷം തുടങ്ങുകയായിരുന്നു. വേലു സ്ഥലത്തുണ്ടായിരുന്നു. അവിടെയുണ്ടായിരുന്നത് ഒരു ജീവനക്കാരനും. ബൈക്കിൽ എത്തിയ ഗുണ്ടകളെ കണ്ട് ഇയാൾ പകച്ചു. തിരിച്ചൊന്നും ചോദിക്കാൻ പോലും കഴിഞ്ഞില്ല. ഇതിനിടെയിൽ ആഘോഷം തുടങ്ങി. പക്ഷേ ഓപ്പറേഷൻ ബർത്ത് ഡേയിൽ എല്ലാം പൊളിഞ്ഞു. നാട്ടുകാരുടെ സഹായത്തോടെ 75 ക്രിമിനലുകളെ ഒരുമിച്ചു പിടിച്ചു. തമിഴ്നാട് പൊലീസിന്റെ ചരിത്രത്തിലെ സുവർണ്ണ ദിനം. അപ്പോഴും ബിനു വലപൊട്ടിച്ചു കടന്നു.
ചൊവ്വാഴ്ച രാത്രിയിൽ തുടങ്ങിയ റെയ്ഡ് ബുധനാഴ്ച രാവിലെ ഒമ്പതു മണിവരെ നീണ്ടു. എട്ടോളം കൊലപാതകക്കേസുകളിൽ പ്രതിയായ ബിനുവിന് പൊലീസ് നൽകിയിരിക്കുന്ന പേര് ദാവൂദ് ഇബ്രാഹീം എന്നാണ്. ജന്മദിനാഘോഷത്തിൽ നടത്തിയ പൊലീസ് ഇടപെടലിൽ നിന്നും പിടിച്ചെടുത്തത് എട്ടു കാറുകൾ, 45 ബൈക്കുകൾ, 88 മൊബൈൽഫോണുകൾ, വടിവാളുകൾ, കത്തികൾ എന്നിവയെല്ലാമാണ്. വേലു ലോറിത്താവളത്തിന് സമീപം സിനിമാ സ്റ്റൈൽ ആക്ഷനായിരുന്നു പൊലീസും ഗുണ്ടാസംഘങ്ങളും തമ്മിലുണ്ടായത്.
സിനിമയിൽ നിന്നും പ്രചോദനം കൊണ്ട് ആ രീതിയിലായിരുന്നു ബിനു ബർത്തഡേ പാർട്ടി നടത്തിയത്. പരിപാടികളിൽ പങ്കെടുക്കാൻ എത്തിയ ഗുണ്ടകളിൽ പലർക്കും ബിനുവിനെ നേരിട്ടു പരിചയം പോലുമില്ലായിരുന്നു. കാറുകളിലും ഇരുചക്ര വാഹനങ്ങളിലുമായി 200 ലധികം പേർ ആഘോഷത്തിന് എത്തിയപ്പോൾ രാത്രി ഏഴു മണിയോടെ സ്വകാര്യ കാറുകളിലായി പൊലീസുകാരും വന്നു. റെയ്ഡിന് മുമ്പായി ആഘോഷത്തെക്കുറിച്ച് പൊലീസ് മണത്തറിഞ്ഞിരുന്ന പൊലീസ് പ്രത്യേക പദ്ധതി തയ്യാറാക്കി നേരത്തേ തന്നെ അനേകം പൊലീസുകാരെ വേദിക്ക് സമീപം ഒളിവിൽ പാർപ്പിച്ചിരുന്നു.
ഒരാഴ്ച മുമ്പ് വലയിൽ കുടുങ്ങിയ മദൻ എന്ന ഗുണ്ടയാണ് ബിനുവിന്റെ പിറന്നാൾ ആഘോഷത്തെക്കുറിച്ച് പൊലീസിന് വിവരം നൽകിയത്. ബിനുവിന് വേണ്ടി നഗരത്തിലെ മുഴുവൻ ഗുണ്ടകളും ഒത്തുകൂടുമെന്നായിരുന്നു ഇയാൾ നൽകിയ വിവരം. ബിനുവിന്റെ ജന്മദിനത്തിൽ ഗുണ്ടകളെ പൊക്കാൻ പൊലീസും സജ്ജമായി. ചെന്നൈ സിറ്റി പൊലീസ് കമ്മീഷണർ എ കെ വിശ്വനാഥനും ഡപ്യൂട്ടി എസ് സർവേശുമായിരുന്നു പദ്ധതികൾ തയ്യാറാക്കിയത്.
പൊലീസ് നേരത്തേ തന്നെ പിറന്നാളാഘോഷ വേദിക്ക് സമീപം മറഞ്ഞിരുന്നു. വടിവാൾ ഉപയോഗിച്ച് കേക്ക് മുറിച്ചതോടെയായിരുന്നു ആഘോഷം തുടങ്ങിയത്. ആഘോഷം പൊലിക്കുന്നതിനിടയിൽ തോക്കുമായി പൊലീസ് ചാടിവീണു. ഇതോടെ ഗുണ്ടകൾ ചിതറിയോടി. പിടിയിലായി. ആഘോഷവേദിക്ക് സമീപത്തെ തടാകമാണ് പലർക്കും തുണയായത്. ഇതിൽ ചാടിയ പലരും നീന്തി രക്ഷപ്പെടുകയായിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍