മുസ്ലിം സ്ത്രീയുമായി ബന്ധമുണ്ടായതിന്റെ പേരിൽ ആസാദിനെ കടലിൽ മുക്കിക്കൊന്നതും വിനോദിനെ മഴുവിനു വെട്ടിക്കൊന്നതും തടിയന്റവിട നസീറും മുഹമ്മദ് ഹാലിമും ചേർന്ന്; ഇപ്പോൾ വിജിലൻസ് വേഷത്തിൽ കവർച്ച നടത്തിയതും തീവ്രവാദ പ്രവർത്തനത്തിനെന്നു രഹസ്യാന്വേഷണ വിഭാഗം
രഞ്ജിത് ബാബു
കണ്ണൂർ: പെരുമ്പാവൂരിൽ വിജിലൻസ് ഉദ്യോഗസ്ഥർ ചമഞ്ഞ് സ്വർണ്ണാഭരണങ്ങളും പണവും കവർന്നത് തീവ്രവാദ പ്രവർത്തനത്തിനു തന്നെയെന്ന് രഹസ്യാന്വേഷണ വിഭാഗം. ഈ സംഘത്തിന്റെ മുൻകാല ചെയ്തികൾ അതിനെ സാധൂകരിക്കുന്നതാണ്. കണ്ണൂർ-കക്കാട് വച്ച് മുമ്പ് ഹവാലാ പണം തട്ടിയെടുത്തതും ഇതേ സംഘമാണ്. 22 ലക്ഷം രൂപയായിരുന്നു ഇവർ തട്ടിയെടുത്തത്. തടിയന്റവിടെ നസീറിന്റെ കുടുംബത്തിനും കൂട്ടുപ്രതികളുടെ കേസിനുമൊക്കെയാണ് ഇങ്ങനെ പണമുണ്ടാക്കുന്നതെന്ന് മുഹമ്മദ് ഹാലിം മുമ്പ് മൊഴി നൽകിയിട്ടുണ്ട്. കേരളത്തിലും കർണ്ണാടകത്തിലും ഇത്തരം പ്രവർത്തനങ്ങൾ നടത്തിയിരുന്നതായി രഹസ്യാന്വേഷണവിഭാഗത്തിന്റെ നിരീക്ഷണത്തിൽ പറയുന്നു.
കേരളത്തിലാദ്യമായി താലിബാൻ മോഡൽ കൊലപാതകം നടത്തിയതും തടിയന്റവിടെ നസീറിന്റേയും മുഹമ്മദ് ഹാലിമിന്റെയും നേതൃത്വത്തിലായിരുന്നു. 1997 ജൂൺ 4 ന് കണ്ണൂരിലെ ആസാദ് വധമാണ് താലിബാൻ ശൈലിയിൽ കേരളത്തിൽ ആദ്യകൊലപാതകം. മുസ്ലിം സമുദായത്തിലെ സദാചാര രീതികൾ തങ്ങളുടെ വിശ്വാസമനുസരിച്ച് നടപ്പാക്കാൻ കണ്ണൂർ തയ്യിൽ കേന്ദ്രീകരിച്ച് ഒരു സംഘടനക്ക് തുടക്കമിട്ടിരുന്നു. അക്കാലത്ത് ഒമർ ഹാജി എന്ന് വിളിക്കപ്പെട്ടിരുന്ന തടിയന്റവിടെ നസീറായിരുന്നു ഈ സംഘത്തിന്റെ തലവൻ. രണ്ടാമൻ മുഹമ്മദ് ഹാലിമും. തീവ്ര സലഫിസത്തിലൂടെ ഇവർ പിന്നീട് ലഷ്ക്കർ-ഇ-തൊയ്ബ എന്ന നിരോധിത ഭീകരസംഘടനയിൽ ചേർന്ന് രാജ്യത്തിനെതിരെ ഭീകരപ്രവർത്തനം നടത്താൻ യുവാക്കളെ കാശ്മീരിലേക്ക് റിക്രൂട്ട് ചെയ്യുന്നതുവരെയെത്തി കാര്യങ്ങൾ.
കണ്ണൂർ ആയിക്കര കടലിലാണ് താലിബാൻ ശൈലിയിലുള്ള കൊലപാതകം നടന്നത്. ഒരു മുസ്ലിം സ്ത്രീയുമായി വഴിവിട്ട ബന്ധമുണ്ടായിരുന്നുവെന്ന് ആരോപിച്ചായിരുന്നു കൊലപാതകം. തടിയന്റവിടെ നസീറും ഹാലിമും ഈ ബന്ധം തുടരരുതെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ ആസാദ് അത് അനുസരിച്ചില്ല. മതബോധത്തോടെ ജീവിക്കാത്തതിന്റെ പേര് പറഞ്ഞാണ് ആസാദിനെ കൊല ചെയ്തതെന്നാണ് കേസ്. ഇക്കാലത്ത് നസീറും ഹാലിമും അബ്ദുൾ നാസർ മദനിയുടെ അനുയായികളായിരുന്നു. നസീറിന്റെ നേതൃത്വത്തിൽ ക്രിമിനൽ സംഘം രൂപപ്പെട്ടിരുന്നു. ആസാദിനെ കൊലപ്പെടുത്താൻ എറണാകുളത്തു നിന്നെത്തിയ അനൂപ് അബു, മതംമാറിയ ഫത്താഹ് എന്നിവർ ചേർന്നാണ് ആയിക്കരയിൽ വച്ച് കൊല നടത്തിയത്. ആയിക്കരയിലുണ്ടായിരുന്ന ആസാദിനെ സംഘം ചേർന്ന് അടിച്ച് കടലിലേക്കോടിച്ചു. ഒടുവിൽ മർദ്ദനം സഹിക്കവയ്യാതെ ആസാദ് കടലിൽ ചാടി. അധികം ആഴമില്ലാത്ത സ്ഥലത്താണ് ആസാദ് ചാടിയത്. നസീറും ഹാലിമും കൂട്ടാളികളും ആസാദിനെ പിടിച്ചു നിർത്തി കടലിൽ മുക്കി കൊല്ലുകയായിരുന്നു.
ആസാദ് വധത്തിന്റെ പ്രത്യേകതകൾ കണക്കിലെടുത്ത് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിക്കുകയും ഭീകരവാദത്തിന്റെ സ്വാധീനം വ്യക്തമാക്കുകയും ചെയ്തിരുന്നു. എന്നാൽ കേരളാ പൊലീസിന്റെ ഗുരുതരമായ വീഴ്ച അന്നു മുതൽ തീവ്രവാദികൾക്ക് ശക്തി പകരുന്നതായിരുന്നു. ആസാദ് വധത്തിന്റെ അന്വേഷണത്തിൽ സാധാരണ കൊലപാതകത്തിന്റെ പരിഗണന പോലും ലോക്കൽ പൊലീസ് സ്റ്റേഷനിൽ നിന്നും ലഭിച്ചിട്ടില്ല. മത ഭീകരവാദം കേരളത്തിലെ മണ്ണിലും ശക്തിപ്പെടുത്താൻ കഴിയുമെന്ന തിരിച്ചറിവാണ് ഇതോടെ തീവ്രവാദികൾക്കുണ്ടായത്. തുടർന്ന് കോയമ്പത്തൂർ ജയിലിൽ കഴിയുന്ന അബ്ദുൾ നാസർ മദനിയെ മോചിപ്പിക്കാൻ സർക്കാറിൽ സമ്മർദ്ദം ചെലുത്തുന്നതിന് അട്ടിമറി വിധ്വംസക പ്രവർത്തനങ്ങൾ നടത്തുന്നതിനും മന്ത്രിമാരേയും രാഷ്ട്രീയ നേതാക്കളെ വധിക്കുന്നതിനേയും പദ്ധതിയിട്ടുണ്ടെന്നായിരുന്നു. 99 ഓഗസ്ത് 12 ന് അന്നത്തെ കണ്ണൂർ ടൗൺ സിഐ പി.പി. ഉണ്ണികൃഷ്ണൻ കണ്ണൂർ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ച പ്രഥമ വിവര റിപ്പോർട്ട് കണ്ണൂർ തീവ്രവാദത്തിന്റെ പിടിയിലമരുന്നതിന്റെ സൂചനയായിരുന്നു.
2006 ഡിസംബറിൽ മരക്കാർ കണ്ടിയിലെ വിനോദ് വധമാണ് താലിബാൻ മോഡലിലെ രണ്ടാമത്തെ കൊല. രാവിലെ മോട്ടോർ ബൈക്കിൽ ആയിക്കരയിലേക്ക് വരുമ്പോൾ തടിയന്റവിടെ നസീറിന്റെ നേതൃത്വത്തിലുള്ള സംഘം വിനോദിനെ തടഞ്ഞു നിർത്തി രണ്ട് കൈയും ഇരുഭാഗത്തേക്കു പിടിച്ച് മഴുകൊണ്ട് തലക്ക് പിറകിൽ വെട്ടുകയായിരുന്നു. വിനോദിന് ഒരു മുസ്ലിം യുവതിയുമായി ബന്ധമുണ്ടായതാണ് വെട്ടി കൊലപ്പെടുത്താൻ കാരണമായത്. ഇതിലും മത സദാചാരം ഉയർത്തിക്കാട്ടിയാണ് കൊല നടത്തിയത്. കേരളത്തിൽ ഇത്തരമൊരു കൊലയും ഇതാദ്യമായിരുന്നു. അപകടമരണമായിരുന്നുവെന്നായിരുന്നു ആദ്യ നിഗമനം. എന്നാൽ വെട്ടാനുപയോഗിച്ച മഴുവിന്റെ രൂപവും മറ്റും തീവ്രവാദികൾ ഉപയോഗിക്കുന്ന ആയുധങ്ങളുമായി സാമ്യമുണ്ടെന്നതിനാലാണ് ഇതും താലബാൻ മോഡൽ കൊലയെന്ന് വ്യക്തമായത്.
കവർച്ച നടത്തിയും മറ്റും ഇപ്പോൾ ശേഖരിക്കുന്ന പണം കേവലം ജയിലിൽ കഴിയുന്നവർക്കും അവരുടെ കുടുംബത്തിനും വേണ്ടി മാത്രമാണെന്ന് രഹസ്യാന്വേഷണ വിഭാഗം കരുതുന്നില്ല. പകരം തീവ്രവാദവിഭാഗങ്ങളെ ശക്തിപ്പെടുത്താനും സമാനമായ രീതിയിൽ അക്രമങ്ങൾ ആസൂത്രണം ചെയ്യാനും ഏതോ ശക്തികൾ ഇപ്പോഴും ശ്രമിക്കുന്നുണ്ടാവാം. ഇപ്പോൾ അഫ്ഗാനിസ്ഥാനിൽ കഴിയുന്ന മുഹമ്മദ് സാബിറിൽ നിന്നും കേരളത്തിലേക്ക് പണം വരുന്നുണ്ട്. ഇത് സ്വീകരിക്കുന്നത് പ്രധാനമായും ഹാലിമാണ്. അതുകൊണ്ടുതന്നെ മുൻ ലഷ്ക്കറെ തൊയ്ബ അംഗങ്ങളായ തീവ്രവാദികൾ രാജ്യവിരുദ്ധ പ്രവർത്തനത്തിന് ഒരുങ്ങുന്നുണ്ടോ എന്ന സംശയവും ബലപ്പെടുന്നുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍