കൊലപാതകം അപകടവും ആത്മഹത്യയും ആക്കി പ്രതികളെ രക്ഷപ്പെടുത്തുന്ന പൊലീസ് എഞ്ചിനിയറിങ് കോളേജ് വിഷയത്തിൽ അപകടത്തെ കൊലപാതകമാക്കി; ചുമത്തിയ വകുപ്പ് നിലനിൽക്കാൻ ബൈജു പൂർവ്വ വൈരാഗ്യം വച്ച് തസ്നിയെ കൊന്നെന്ന് കോടതിയിൽ പൊലീസ്
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: തസ്നിയയുടെ മരണം തീരാദുരന്തമെന്ന് ആർക്കും സംശയമില്ല. ഒരു സംഘം കുട്ടികളുടെ ഓണാഘോഷം അതിരുവിട്ടപ്പോൾ പൊളിഞ്ഞതു ഒരു പാവപ്പെട്ട പെൺകുട്ടിയുടെ ജീവിതമായിരുന്നു. ഇത്തരം ആഘോഷങ്ങൾ അതിരുകടക്കുമ്പോൾ ഉണ്ടാകുന്ന ദുരന്തത്തിൽ പകച്ച് നിൽക്കുകയാണ് കേരളം. എന്നാൽ ജനവികാരത്തിന്റെ പേരിൽ ഒരാളെ നിയമത്തിന് മുമ്പിൽ തളച്ചിടുന്നത് അസത്യം പറഞ്ഞോ എന്ന ചോദ്യമാണ് ജീപ്പോടിച്ചിരിക്കുന്ന ബൈജുവിനെതിരെ പൊലീസ് കേസ് ചുമത്തിയപ്പോൾ ഉയർന്നത്. തസ്നിയുടെ മരണ കൊലപാതകമാക്കി മാറ്റിയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ആ ചാർജ്ജ് നിലനിൽക്കാനായി പൂർവ്വ വൈരാഗ്യം തീർക്കാനായി ബൈജു തസ്നിയെ വണ്ടി ഇടിച്ചു കൊന്നു എന്നാണ് പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകിയിരിക്കുന്നത്.
കോളജ് ഓഫ് എൻജിനീയറിങ്ങിൽ തസ്നി ബഷീർ ജീപ്പിടിച്ചു മരിച്ച സംഭവത്തിൽ പ്രതികൾക്കെതിരെ കുറ്റകരമായ നരഹത്യയ്ക്കു പൊലീസ് കേസെടുത്തത്. നേരത്തേ കൊലപാതക ശ്രമത്തിനായിരുന്നു കേസ്. എന്നാൽ വിദ്യാർത്ഥിനിയെ മനപ്പൂർവം ജീപ്പിടിച്ചു കൊലപ്പെടുത്തിയതാണെന്ന് അടുത്ത ബന്ധു ഇന്നലെ മൊഴി നൽകിയതോടെ ഐപിസി 304 വകുപ്പു പ്രകാരം കേസെടുത്തു കോടതിക്കു റിപ്പോർട്ട് നൽകി. ഇതിന് പിന്നിലുള്ളത് കള്ളക്കളിയാണെന്ന് വ്യക്തമാണ്. തസ്നിയെ മനപ്പൂർവ്വം കൊല്ലാൻ ബൈജു ശ്രമിച്ചിട്ടില്ല. എന്നാൽ ആഘോഷം അതിരുവിട്ടപ്പോൾ ദുരന്തം സംഭവിക്കുകയായിരുന്നു. ഇത് മനപ്പൂർവ്വമല്ലാത്ത നരഹത്യയാണ്. അതെങ്ങനെ കുറ്റകരമായ നരഹത്യയാകുമെന്നതാണ് ഉയരുന്ന ചോദ്യം. ഇത് വിവാദമായതോടെ പുതിയ കഥകളും മെനയേണ്ടി വന്നു.
ആകെ 12 പ്രതികളാണുള്ളത്. ഇതിൽ എട്ടുപേർ ജീപ്പിലുണ്ടായിരുന്നവർ. ജീപ്പ് ഓടിച്ചിരുന്ന ഒന്നാം പ്രതിയും ഏഴാം സെമസ്റ്റർ വിദ്യാർത്ഥിയുമായ കണ്ണൂർ മണ്ണാട് കല്യാശേരി കൊള്ളിയിൽ വീട്ടിൽ ബൈജു(21)വിനെ 11 ദിവസത്തേക്കു കോടതി റിമാൻഡ് ചെയ്തിട്ടുണ്ട്. എന്നാൽ മനപ്പൂർവ്വമല്ലാത്ത നരഹത്യയായിരുന്നു കേസ് എങ്കിൽ പ്രതിക്ക് ജാമ്യം കിട്ടുമായിരുന്നു. ഈ സാഹചര്യമൊഴിവാക്കാനാണ് പുതിയ വകുപ്പുകൾ ചേർത്തുകൊലക്കുറ്റമായത്. ഇതോടെ തസ്നിയോട് ബൈജുവിന് മുൻ വൈരാഗ്യമുണ്ടായിരുന്നുവെന്ന കഥയെത്തി. ഇതിന്റെ പ്രതികാരം തീർക്കാൻ തസ്നിയെ ജീപ്പിടിച്ചു കൊന്നുവെന്നും ആരോപണമെത്തി. എന്നാൽ സംഭവത്തെ കുറിച്ച് എഞ്ചിനിയറിങ് കോളേജ് അധികൃതർ ആരും വ്യക്തമായ ചിത്രം പൊലീസിന് നൽകിയിട്ടില്ല. താൽകാലിക ജീവനക്കാരനായ വാച്ച് മാൻ മാത്രമാണ് മൊഴി കൊടുത്തത്. അദ്ദേഹവും വൈരാഗ്യകഥ പറഞ്ഞിരുന്നില്ല. അതുകൊണ്ടാണ് ബന്ധുവിൽ നിന്ന് മൊഴിയെടുത്ത് പുതിയ ആക്ഷേപത്തിലേക്ക് കാര്യങ്ങളെത്തിച്ചത്.
അതിനൊപ്പം അന്വേഷണത്തിന് വേഗത പോരെന്ന ആരോപണവും ശക്തമാണ്. ഇത് മറയ്ക്കാനാണ് ബൈജുവിനെതിരെ കൊലക്കുറ്റം ചേർത്തത്. പ്രധാന പ്രതി ബൈജു അങ്ങോട്ട് ചെന്നതിനാൽ അറസ്റ്റ് ചെയ്തു. നാലു ദിവസം കഴിഞ്ഞിട്ടും ശേഷിക്കുന്ന പ്രതികളെ കണ്ടെത്താൻ പൊലീസിനായില്ല. അവസാന വർഷ വിദ്യാർത്ഥികളായ ഏഴു പേരെയാണ് രണ്ടു മുതലുള്ള പ്രതികളാക്കിയത്. ഇവർക്കെതിരെ പ്രേരണക്കുറ്റമാണ് ഇവർക്കെതിരെയുള്ളത്. എറണാകുളം മുതൽ വടക്കോട്ടുള്ള ജില്ലകളിൽ നിന്നുള്ളവരാണിവർ. ഇലക്ട്രിക്കൽ, മെക്കാനിക്കൽ, സിവിൽ വിഭാഗങ്ങളിൽ പഠിക്കുന്നവരാണ്. പാലക്കാട്ടും കോഴിക്കോട്ടുമുള്ള രണ്ടു പേരുടെ വീട്ടിൽ പൊലീസ് എത്തിയപ്പോൾ പൂട്ടിക്കിടക്കുന്നതാണ് കണ്ടത്. മറ്റുള്ളവരുടെ വീടുകളിൽ ആളുണ്ടായിരുന്നെങ്കിലും കുട്ടികൾ എവിടെയെന്ന് അറിയില്ല.
മൊബൈൽ ടവർ കേന്ദ്രീകരിച്ചും അയൽ സംസ്ഥാനങ്ങളിലുമായാണ് അന്വേഷണം പുരോഗമിക്കുന്നത്. ഇവർ പോകാൻ സാധ്യതയുള്ള സ്ഥലങ്ങളിലും ബന്ധുവീടുകളിലും പരിശോധന നടത്തുകയാണ്. മൊബൈൽ സിഗ്നൽ കേന്ദ്രീകരിച്ചുള്ള അന്വേഷണവും പുരോഗമിക്കുന്നുണ്ട്. ഇവർ പൊലീസിൽ കീഴടങ്ങാൻ തയാറാണെന്ന് ഇടനിലക്കാർ ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ട്. അതേസമയം ചിലരെ കേസിൽ നിന്നൊഴിവാക്കാനും സമ്മർദം അരങ്ങേറുന്നുണ്ട്. ഒളിവിൽ പോയവരെ പൊലീസ് ഇനി കണ്ടെത്തിയാലും 48 മണിക്കൂർ കഴിഞ്ഞതിനാൽ പ്രതികൾ സംഭവ സമയത്ത് മദ്യപിച്ചിരുന്നാലും മദ്യപിച്ചു എന്നു തെളിയിക്കാനാവില്ല. തസ്നിയെ ഇടിച്ചു വീഴ്ത്തുന്നത് സി.സി. ടി.വിയിൽ പതിഞ്ഞിട്ടില്ലെന്നതാണ് മറ്റൊരു വസ്തുത. ഈ സാഹചര്യത്തിലാണ് കേസിൽ ഒത്തുകളി ആരോപണം ഒഴിവാക്കാൻ വേണ്ടി മാത്രം കൊലക്കുറ്റം ചുമത്തുന്നതെന്നാണ് സൂചന.
ഡിസിപി സഞ്ജയ് കുമാറിന്റെ നേതൃത്വത്തിൽ ഉന്നതപൊലീസുദ്യോഗസ്ഥർ അറസ്റ്റിലായ ബൈജുവിനെ ചോദ്യംചെയ്തിരുന്നു. വിദ്യാർത്ഥിനിയെ ഇടിക്കുന്ന സമയത്ത് ജീപ്പ് ഓടിച്ചിരുന്നത് താനാണെന്ന് ബൈജു പൊലീസിനോട് സമ്മതിച്ചു. എന്നാൽ മനപ്പൂർവ്വമല്ലിത് ചെയ്തതെന്നും വ്യക്തമാക്കി. ഈ മൊഴിയും പൊലീസ് മുഖവിലയ്ക്കെടുത്തിട്ടില്ല. കോടതിയിലും ഇതേ കാര്യമാണ് ബൈജു അറിയിച്ചത്. ഈ സാഹചര്യത്തിൽ ഹൈക്കോടതിയിൽ നിന്ന് ജാമ്യം കിട്ടാനുള്ള സാധ്യയുണ്ട്. അതുകൊണ്ട് കൂടിയാണ് ബൈജുവിനെതിരെ പുതിയ ആരോപണങ്ങളെത്തുന്നത്. കൂടുതൽ പ്രതികൾക്ക് മുൻകൂർ ജാമ്യം ലഭിക്കുന്നത് ഒഴിവാക്കാനും കഴിയും.
ബൈജുവിന്റെ മാതാപിതാക്കളെ പൊലീസ് ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തിരുന്നു. ഇതറിഞ്ഞ ബൈജു ശനിയാഴ്ച രാത്രി രണ്ടുമണിയോടെ സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. സംഭവശേഷം താൻ തമിഴ്നാട്ടിലെ കൊടൈക്കനാലിൽ ഒളിവിലായിരുന്നെന്നാണ് ബൈജു പൊലീസിന് നൽകിയ മൊഴി. അപകടം നടന്ന ഉടനെ ജീപ്പ് കാര്യവട്ടത്തുകൊണ്ടുവന്ന് ഉപേക്ഷിച്ച് ശേഷം സുഹൃത്തിന്റെ ഫൽറ്റിൽ എത്തി വസ്ത്രം മാറിയശേഷം മറ്റൊരു സുഹൃത്തിന്റെ മോട്ടോർ ബൈക്കിൽ കൊടൈക്കനാലിലേക്ക് പോയെന്ന മൊഴിയാണ് ബൈജു പൊലീസിൽ നൽകിയിരിക്കുന്നത്. എന്നാൽ ബൈജു കൊല്ലത്ത് ഒളിവിലായിരുന്നെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.
തസ്നിയെ ഇടിച്ച ജീപ്പിൽ നിന്നും ഇരുന്നും യാത്ര ചെയ്തിരുന്ന ഒമ്പതുപേരിൽ ആറുപേരെ പൊലീസ് തിരിച്ചറിഞ്ഞു. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ സഹപാഠികളെ ചോദ്യം ചെയ്താണ് പൊലീസ് ഇവരെ തിരിച്ചറിഞ്ഞത്. അതിനിടെ ഹോസ്റ്റൽ യൂണിയനിലും സംഘത്തിലുംപെട്ട നൂറോളം വിദ്യാർത്ഥികളെ കൂട്ടി കോളേജിനുള്ളിലേക്ക് ഓടിച്ചുകയറ്റിയ ചെകുത്താൻ എന്ന് ബോർഡെഴുതി വച്ച ലോറിയും പൊലീസ് കഴക്കൂട്ടത്തിനടുത്ത് ആറ്റിപ്രയിൽനിന്ന് കസ്റ്റഡിയിലെടുത്തു. തസ്നിയെ ഇടിച്ച ജീപ്പും പൊലീസ് കസ്റ്റഡിയിലാണുള്ളത്.
- TODAY
- LAST WEEK
- LAST MONTH
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- കാറിൽ മറ്റൊരാൾക്കൊപ്പം ഭാര്യയെ കണ്ടത് പ്രകോപനമായി; ചില്ല് തകർത്ത് യുവതിയെ കാറിൽനിന്ന് വലിച്ചിറക്കി ഭർത്താവിന്റെ ക്രൂരമർദനം; ബേസ് ബോൾ ബാറ്റ് ഉപയോഗിച്ച് തല്ലിച്ചതച്ചു; വീഡിയോ ദൃശ്യങ്ങൾ പുറത്ത്
- പെൻഷൻ ക്യൂവിൽ നിൽക്കെ മോൻസൺ മാവുങ്കലിന്റെ ഭാര്യ കുഴഞ്ഞ് വീണ് മരിച്ചു; മരണം ചേർത്തല ട്രഷറിയിൽ പെൻഷൻ വാങ്ങാൻ എത്തിയപ്പോൾ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിയായ മുൻ സിഐ തൂങ്ങിമരിച്ച നിലയിൽ; സൈജുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത് എറണാകുളം അംബേദ്കർ സ്റ്റേഡിയം പരിസരത്തെ മരത്തിൽ; കേസിലെ മുൻകൂർ ജാമ്യം റദ്ദാക്കപ്പെട്ടതിന് പിന്നാലെ മരണം
- നരേന്ദ്ര മോദിയുടെ മൂന്നാം സർക്കാർ ഉറപ്പ്! എൻഡിഎ മുന്നണിക്ക് 400 സീറ്റ് ലഭിക്കില്ല, പരമാവധി 393 സീറ്റിൽ വരെ വിജയിക്കാം; ബിജെപി ഒറ്റയ്ക്ക് 343 സീറ്റിൽ വിജയിക്കും; ഹിന്ദി ഹൃദയഭൂമിയിലെ ക്ലീൻ സ്വീപ്പിനൊപ്പം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നില മെച്ചപ്പെടുത്തും; വീണ്ടും മോദീ ഭരണം പ്രവചിച്ച് ഇന്ത്യ ടിവി സർവേ
- കുടിയേറ്റ തൊഴിലാളികളുടെ കരുണയിൽ ബ്രിട്ടൻ; ബ്രിട്ടനിൽ ജനിച്ചവരേക്കാൾ വിദേശ രാജ്യങ്ങളിൽ നിന്നുള്ള തൊഴിലാളികളുടെ വർദ്ധന കൊണ്ട് മാത്രം ചെറിയ സാമ്പത്തിക വളർച്ചയെന്ന് ഐ. എം. എഫ്; ബ്രിട്ടന്റെ സാമ്പത്തിക വളർച്ച വെറും 0.5 ശതമാനമെന്നും പ്രവചനം
- ഇറാനെതിരേ തിരിച്ചടിക്കുമെന്ന് പ്രഖ്യാപിച്ചു ഇസ്രയേൽ സൈനിക മേധാവി; തിരിച്ചടി യുദ്ധവ്യാപനത്തിലേക്ക് മാറരുതെന്ന മുന്നറിയിപ്പമായി യുഎസ്; ഇസ്രയേൽ ആക്രമണം ഭയന്ന് ആണവനിലയങ്ങൾ അടച്ച് ഇറാൻ; തിരിച്ചടിക്കാൻ ഇറാൻ തിരഞ്ഞെടുക്കുക വ്യോമാക്രമണമോ അതോ രഹസ്യ ഓപ്പറേഷനോ?
- ഇറാനും ഇസ്രയേലും തമ്മിലുള്ള ടെൻഷൻ മുറുകുന്നതിനിടയിൽ 2024- ൽ മൂന്നാം ലോകമഹായുദ്ധം നടക്കുമെന്ന അന്ധ പ്രവാചകയുടെ പ്രവചനം ചർച്ചയാകുന്നു; 27 വർഷം മുൻപ് മരണപ്പെട്ട ബാബ വാംഗ എന്ന ബൾഗേറിയൻ പ്രവാചക വേൾഡ് ട്രേഡ് സെന്റർ ആക്രമണവും കോവിഡ് മഹാമാരിയും പ്രവചിച്ചു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- 'കത്തി താഴെയിടാൻ': ഉറച്ച ശബ്ദവുമായി നേർക്കുനേരെ നിന്ന വനിതാ പൊലീസ് ഓഫീസറെ ആക്രമിക്കാൻ കുതിച്ച് അക്രമി; അടുത്ത നിമിഷം നെഞ്ചിൽ തറച്ച ഒറ്റവെടിയുണ്ട കൊണ്ട് വകവരുത്തി; സിഡ്നി ഷോപ്പിങ് മാളിൽ അക്രമിയെ ഒറ്റയ്ക്ക് നേരിട്ട വനിതാ ഓഫീസറെ വാഴ്ത്തി സോഷ്യൽ മീഡിയ
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍