ബിഎസ്എസി നഴ്സിങ് സ്വപ്നവുമായി പൂണെയിലേക്ക് വണ്ടി കയറിയ 25 പെൺകുട്ടികൾ വീണത് ചതിക്കുഴിയിൽ; മലയാളി വനിതകൾ കോഡിനേറ്റർമാരായ നഴ്സിങ് കോളേജ് തട്ടിപ്പ് നടത്തിയത് ഉയർന്ന സ്കോളർഷിപ്പടക്കമുള്ള മോഹനവാഗ്ദാനങ്ങൾ നൽകി; സർക്കാർ ചട്ടം മറച്ചുവച്ച് തുടങ്ങിയ കോഴ്സ് രണ്ടാം വർഷം മുടങ്ങിയപ്പോൾ അംഗീകാരമില്ലെന്ന് പറഞ്ഞ് കൈയൊഴിഞ്ഞു; പൂണെ തെഹ്മി ഗ്രാന്റ് ഇൻസ്റ്റിറ്റിയൂഷൻ ഓഫ് നഴ്സിങ് കോളേജിനെതിരെ പരാതിയുമായി വിദ്യാർത്ഥിനികൾ
ആർ പീയൂഷ്
തിരുവനന്തപുരം:ബിഎസ്സി നഴ്സിങ് ജോലി സ്വപ്നം കണ്ട് പഠിക്കാൻ പൂനയിലേക്ക് വണ്ടി കയറി 25 പെൺകുട്ടികൾ വഴിയാധാരമായി. പൂന റൂബി ഹാൾ ക്ലിനിക്കിന്റെ സഹോദരസ്ഥാപനമായ തെഹ്മി ഗ്രാന്റ് നഴ്സിങ് ഇൻസ്റ്റിറ്റ്യൂട്ടാണ് കുട്ടികളെ കബളിപ്പിച്ചത്. മഹാരാഷ്ട്ര സർക്കാരിന്റെ നിയമങ്ങൾ മറച്ചുവച്ചാണ് രണ്ടുമലയാളി സ്ത്രീകൾ കോർഡിനേറ്റർമാരായ നഴ്സിങ് കോളേജ് അധികൃതർ കുട്ടികളെ ക്യാൻവാസ് ചെയതത്. ഉയർന്ന സ്ക്കോളർഷിപ്പും നാഷണൽ അസെസ്സ്മെന്റ് ആൻഡ് അക്രെഡിറ്റേഷൻ കൗൺസിലിന്റെ സെർട്ടിഫിക്കേറ്റ്സും വാഗ്ദാനം ചെയ്താണ് പൂണെ തെഹ്മി ഗ്രാന്റ് ഇൻസ്റ്റിറ്റിയൂഷൻ ഓഫ് നേഴ്സിങ് കോളേജ് അധികൃതർ വിദ്യാർത്ഥികളെ വലയിലാക്കിയത്. വാഗ്ദാനങ്ങളൊക്കെ ശരിയായിരുന്നെങ്കിലും മഹാരാഷ്ട്രയിലെ നിയമങ്ങൾ മറച്ചു വച്ച് വിദ്യാർത്ഥികൾക്ക് അഡ്മിഷൻ നൽകിയതാണ് കെണിയായത്. മഹാരാഷ്ട്രാ സർക്കാരിന്റെ നിയമ പ്രകാരം അവിടെ തന്നെ പ്ലസ്ടു പഠനം പൂർത്തിയാക്കിയവർക്ക് മാത്രമേ സംസ്ഥാനത്ത് നഴ്സിങ്ങ് പഠനം നടത്താൻ സാധിക്കുകയുള്ളൂ. എന്നാൽ ഇത് മറച്ചു വച്ച് നീറ്റ് പരീക്ഷ എഴുതിയാൽ മതി എന്ന് വിശ്വസിപ്പിച്ചു.
ഒന്നാം വർഷം പരീക്ഷ കഴിഞ്ഞ് റിസൾട്ട് വരാതിരുന്നതോടെയാണ് വിദ്യാർത്ഥികൾ വിവരം അറിയുന്നത്. സർക്കാർ അംഗീകാരമില്ലാത്തതിനാൽ വിദ്യാർത്ഥികളുടെ റിസൾട്ട് തടഞ്ഞു വച്ചു. എന്നാൽ കോളേജ് അധികൃതർ പറഞ്ഞിരുന്നത് പരിഭ്രാന്തരാകേണ്ടതില്ലെന്നും കോടതിയിൽ ഇത് സംബന്ധിച്ച് കേസ് നൽകിയിട്ടുണ്ടെന്ന് പറഞ്ഞ് ആശ്വസിപ്പിച്ചു. എന്നാൽ കോസ് തള്ളി കളഞ്ഞതോടെ വിദ്യാർത്ഥികളുടെ കാര്യം അവതാളത്തിലാകുകയായിരുന്നു. ലക്ഷങ്ങൾ മുടക്കിയാണ് 25 പെൺകുട്ടികൾ നഴ്സിങ്ങ് പഠിക്കാനായി ഇവിടെയെത്തിയത്. തങ്ങൾക്ക് നഷ്ട്ടപ്പെട്ട തുക തിരിച്ചു നൽകുകയും കബളിപ്പിച്ച കോളേജ് അധികൃതർക്കെതിരെ യും കേസെടുക്കണമെന്നും ആവശ്യപ്പെട്ട് മഹാരാഷ്ട്രാ സർക്കാരിനും കേരളാ മുഖ്യമന്ത്രിക്കും കോട്ടയം എസ്പിക്കും പരാതി നൽകിയിരിക്കുകയാണ്.
പൂന റൂബി ഹാൾ ക്ലിനിക്കിന്റെ സഹോദര സ്ഥാപനമായ തെഹ്മി ഗ്രാന്റ് നഴ്സിങ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ കോർഡിനേറ്റർ മാരായ കൊട്ടാരക്കര എഴുകോൺ സ്വദേശിനി ശ്രീ ലേഖാ രാജേഷും അലപ്പുഴ വെൺമണി സ്വദേശിനി ആനി മാത്യുവും ആണ് വിദ്യാർത്ഥിനികളെ ചതിയിൽപ്പെടുത്തിയിരിക്കുന്നത്. പത്തനംതിട്ട, ബത്തേരി,ആലപ്പുഴ, കോട്ടയം, ഇടുക്കി, കൊല്ലം, വയനാട്, കണ്ണൂർ എന്നിവിടങ്ങളിലുള്ള 25 വിദ്യാർത്ഥിനികളെ ഇവർ നേരിൽക്കണ്ട് സ്പോട്ട് അഡ്മിഷൻ നടത്തുകയായിരുന്നു. 2016 ജൂണിൽ കോട്ടയത്തെ വിൻസൺ കാസ്റ്റിൽ ഹോട്ടലിൽ മലയാളികൾ ഉൾപ്പെടെയുള്ള കോളജ് അധികൃതർ അഭിമുഖം നടത്തിയാണ് വിദ്യാർത്ഥികളെ തിരഞ്ഞെടുത്തത്. അഖിലേന്ത്യാ പ്രവേശന പരീക്ഷയിൽ പങ്കെടുത്തിട്ടുള്ളവർക്കു കോഴ്സിനു ചേരാമെന്നും മഹാരാഷ്ട്ര സർക്കാരിന്റെ നഴ്സിങ് പ്രവേശന പരീക്ഷയുടെ ആവശ്യമില്ലെന്നുമാണ് അറിയിച്ചത്.
സെപ്റ്റംബറിൽ കോഴ്സ് തുടങ്ങി. ഓരോ വിദ്യാർത്ഥികളിൽ നിന്നും അഡ്മിഷൻ സമയത്ത് പതിനായിരം രൂപ അഡ്മിഷൻ ഫീസായി വാങ്ങുകയും ചെയ്തു. മഹാരാഷ്ട്രയിലെ നിയമങ്ങൾ നിയമങ്ങൾ ബാധകമല്ല എന്നും നീറ്റ് പരീക്ഷ എഴുതിയാൽ മതി എന്നുമായിരുന്നു ഇവർ വിദ്യാർത്ഥികളോട് പറഞ്ഞിരുന്നത്. കൂടാതെ ലീലാ പൂണെ വാല ഫൗണ്ടേഷന്റെ സ്ക്കോളർഷിപ്പും നൽകുമെന്നും പറഞ്ഞിരുന്നു. ഉയർന്ന മാർക്കുള്ളവർക്ക് 60 ശതമാനം സ്ക്കോളർഷിപ്പായിരുന്നു വാഗ്ദാനം. വിദ്യാർത്ഥികൾ 40 ശതമാനം മാത്രം ഫീസും മറ്റു അനുബന്ധ ചിലവും നൽകിയാൽ മതി എന്നു പറഞ്ഞതോടെ എല്ലാവരും ഇവിടെ അഡ്മിഷൻ എടുക്കുകയായിരുന്നു. ക്ലാസ്സു തുടങ്ങുന്നതിന് മുൻപ് തന്നെ ഒരു വർഷത്തെ ഫീസ് മുഴുവൻ അടക്കാൻ നിർദ്ധേശിച്ചു.
ക്ലാസ്സ് തുടങ്ങി കഴിയുമ്പോൾ സ്ക്കോളർഷിപ്പ് തുക റീഫണ്ട് ചെയ്യുമെന്നും പറഞ്ഞു. പറഞ്ഞ പ്രകാരം തന്നെ സ്കോളർഷിപ്പ് തുക ക്ലാസ്സ് തുടങ്ങിയതിന് ശേഷം നൽകി. ആദ്യ വർഷ പരീക്ഷ കഴിഞ്ഞ് രണ്ടാം വർഷത്തേക്ക് കടന്നപ്പോഴാണ് റിസൾട്ട് വരാൻ വൈകി. പിന്നീട് 25 പേരുടെ ഒന്നാംവർഷം പരീക്ഷാ ഫലം സർവകലാശാല പിടിച്ചുവച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവരുടെ പ്രവേശനത്തിൽ നിയമ പ്രശ്നങ്ങൾ ഉണ്ടെന്നും കോളജ് അധികൃതർ ഇതു പരിഹരിക്കാനായി സർക്കാരുമായി കേസ് നടത്തുന്നുവെന്നും അറിഞ്ഞത്. അങ്ങനെയാണ് തങ്ങൾ കബളിപ്പിക്കപ്പെട്ട വിവരം അറിയുന്നത്. 40 വിദ്യാർത്ഥികളിൽ 35 പേരും മലയാളികൾ. ഇതിൽ 10 പേർ മഹാരാഷ്ട്രയിൽ നിന്നുള്ളവർ ആയിരുന്നതിനാൽ അവർ മഹാരാഷ്ട്ര പ്രവേശന പരീക്ഷ എഴുതിയിരുന്നു.
തുടർന്ന് വിദ്യാർത്ഥികൾ തങ്ങൾക്ക് നഷ്ട്ടപ്പെട്ട തുക തിരിച്ചു നൽകണമെന്നും നഷ്ട്ടപെട്ട വർഷങ്ങൾക്ക് സമാധാനം പറയണമെന്നും കോളേജ് അധികൃതരോട് ആവശ്യപ്പെട്ടു. എന്നാൽ അവർ പ്രതികരിക്കാതെ മുന്നോട്ട് പോവുകയാണ്. ഇപ്പോൾ കോളേജിൽ പോകാൻ കഴിയാതെ ഇവരുടെ തന്നെ ഹോസ്റ്റലിൽ തുടരുകയാണ് വിദ്യാർത്ഥികൾ. എന്നാൽ മൂന്ന് വിദ്യാർത്ഥികൾ ഇവിടെ വിട്ടുപോയി. ഹോസ്റ്റലിൽ നിന്നും ഇറങ്ങി പോകണമെന്നാണ് ഇപ്പോൾ കോളേജ് അധികൃതരുടെ ആവശ്യം എന്നാൽ തങ്ങൾക്ക് നഷ്ട്പരിഹാരം നൽകിയെങ്കിൽ മാത്രമേ വിട്ടു പോകൂ എന്നാണ് വിദ്യാർത്ഥികൾ അറിയിച്ചിരിക്കുന്നത്. കോളേജ് ഡയറക്ടർ ലഫ്റ്റനന്റ് കേണൽ സിസ്സി ക്രൂസ് എന്നയാളാണ്.
സാമ്പത്തികമായി ഏറെ പിന്നാക്കം നിൽക്കുന്നവരും വായ്പ എടുത്തു പഠിക്കാനെത്തിയവരുമുണ്ട് ചതിക്കപ്പെട്ടവരിൽ. 25 വിദ്യാർത്ഥികളിൽ ആറു പേർ സ്വന്തമായി വീടില്ലാത്തവരാണ്. നഷ്ടപ്പെട്ട അധ്യയന വർഷങ്ങൾക്കു പകരം പഠനത്തിന് താമസം, ഭക്ഷണം, ഫീസ് എന്നിവയുൾപ്പെടെ സൗകര്യങ്ങൾ ചെയ്തുനൽകാമെന്നാണ് നഴ്സിങ് കോളജ് അധികൃതർ അറിയിച്ചെങ്കിലും അതും പാലിക്കാതെവന്നതോടെയാണ് പരാതിയുമായി മുന്നോട്ട് പോയത്. ഇന്നലെ മുഖ്യമന്ത്രി കോട്ടയം എസ്പിയുമായി ഇത് സംബന്ധിച്ച് ചർച്ച നടത്തുകയും കേസെടുക്കാൻ ആവശ്യപ്പെടുകയും ചെയ്തു. ഇത് പ്രകാരം പൊലീസ് എഫ്.ഐ.ആർ ഇട്ട് കേസെടുത്തു. ഉടൻ തന്നെ തട്ടിപ്പ് നടത്തിയവരെ കസ്റ്റഡിയിലെടുക്കുമെന്നാണ് പൊലീസ് അറിയിച്ചത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി; ഉടനടി തിരിച്ചടിക്കാത്ത ഇസ്രയേൽ നടപടിയിൽ ആശ്വാസം കണ്ട് ലോകരാജ്യങ്ങൾ
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍