അച്ഛനാൽ പീഡിപ്പിക്കപ്പെട്ട ബാല്യം; ഡ്രൈവറുമായി ഒളിച്ചോടിയ പഠനകാലം; ഭർത്താക്കന്മാരേയും കാമുകന്മാരേയും ഒരുപോലെ നയിച്ച ജീവിതം; ഇന്ദ്രാണിയുടേത് അവിഹിത ബന്ധങ്ങളും ദുരുഹ ഇടപാടുകളും ചേർന്ന് ഹോളിവുഡ് ത്രില്ലറുകളെ തോൽപ്പിക്കുന്ന ദുരന്ത കഥ
മുംബൈ: ഷീന ബോറ കൊലക്കേസിന്റെ ചുരുളഴിയുന്തോറും ഇന്ദ്രാണി മുഖർജിയുടെ ജീവതവും ചർച്ചയാകുന്നു. കുട്ടിയെന്ന നിലയിൽ യാതൊരു പരിഗണനയും ഇന്ദ്രാണിക്ക് ലഭിച്ചിരുന്നില്ല. അതുതന്നെയാണ് മകളെ കൊല്ലുന്ന ക്രിമിനലായി ഇന്ദ്രാണിയെ മാറ്റിയതും. ഇപ്പോഴും ഇന്ദ്രാണിയുടെ ഭൂതകാലത്തെ കുറിച്ച് ഇപ്പോഴും വ്യക്തമായ സൂചനകൾ ആർക്കും അറിയില്ല. എല്ലാം ദുരൂഹമാണ്. ചില സൂചനകൾ മാത്രമാണ് ലഭിക്കുന്നത്. അതാകട്ടെ ഞെട്ടിക്കുന്നതും. ഈ സാഹചര്യം തന്നെയാണ് ഇന്ദ്രാണിയെ ക്രിമിനൽ ആക്കിയതെന്നാണ് നിഗമനം.
ഉപേന്ദ്രകുമാർ ബോറ തന്റെ വളർത്തച്ഛനാണെന്ന് ഇന്ദ്രാണിയും, അല്ല സ്വന്തം പിതാവുതന്നെയെന്നു ബോറയും പറയുന്നതിൽ നിന്നു തന്നെ ബാല്യകാലം മുതലേ അവരുടെ ജീവിതം സങ്കീർണമായിരുന്നുവെന്നു വ്യക്തം. കൂടുതൽ സ്വപ്നങ്ങളുമായി മുംബൈയിലേക്കു ചേക്കേറുന്നതിനു മുൻപ് പോരി ബോറയായിരുന്ന ഇന്ദ്രാണി, കുട്ടിക്കാലത്തു നേരിട്ട ദുരനുഭവങ്ങളെക്കുറിച്ച് അയൽക്കാരും ചില ബന്ധുക്കളും സമൂഹമാദ്ധ്യമങ്ങളിൽ ഇട്ട പോസ്റ്റുകളും ചർച്ചയായിട്ടുണ്ട്. എന്നാൽ ഇവയ്ക്കൊന്നും ആധികാരികതയോ സ്ഥിരീകരണമോ ഇല്ല. 'ഉപേന്ദ്രകുമാർ ബോറയും ഭാര്യ ദുർഗയും തമ്മിൽ എന്നും കലഹമായിരുന്നു. വീട്ടിൽ നിന്നു സദാസമയവും ഒച്ചയും ബഹളവും കേൾക്കാം. കുഞ്ഞു പോരിയെ ഉപേന്ദ്ര ബെൽറ്റ് കൊണ്ടു ക്രൂരമായി മർദിക്കുമായിരുന്നു. പലപ്പോഴും അവളെ വീട്ടിൽ മണിക്കൂറുകളോളം പൂട്ടിയിട്ടശേഷം അച്ഛനും അമ്മയും പുറത്തുപോയി. ഏക മകളായിരുന്നെങ്കിലും അതിന്റെ സ്നേഹമോ പരിഗണനയോ ഒരിക്കലും ലഭിച്ചതായി തോന്നിയില്ല. അടിയേറ്റ പാടുകൾ അവൾ അയൽവീട്ടുകാരെ പലപ്പോഴും കാണിച്ചിട്ടുണ്ട്.
ഈ ദുരിതത്തിൽ നിന്നു രക്ഷപ്പെടാനായിട്ടാകണം സ്കൂളിൽ പഠിക്കുമ്പോൾ വീട്ടിലെ ഡ്രൈവറുമായി ഒളിച്ചോടാൻ തുനിഞ്ഞത്. റയിൽവേ സ്റ്റേഷനിലെത്തിയപ്പോഴേക്കും തിരിച്ചു പിടിച്ചു കൊണ്ടുവരികയായിരുന്നു. പിന്നീടാണു ഷില്ലോങ്ങിലെ ഹോസ്റ്റലിലേക്ക് അയച്ചത്. ഉപേന്ദ്ര തന്നെ ലൈംഗികമായി പലവട്ടം പീഡിപ്പിച്ചിട്ടുണ്ടെന്ന് ഇന്ദ്രാണി പറഞ്ഞിട്ടുള്ളതായി മുതിർന്ന മാദ്ധ്യമപ്രവർത്തകൻ വീർ സാങ്വി വെളിപ്പെടുത്തിയിരുന്നു.ബോറയും ദുർഗയും ഇന്ദ്രാണിയുടെ മകൻ മിഖൈലും താമസിക്കുന്ന വീട്ടിൽ നിന്ന് ഇപ്പോഴും നിലവിളികൾ കേൾക്കാറുണ്ടെന്നും അയൽക്കാർ പറഞ്ഞു. ഇവയെല്ലാം സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയായതോടെ കുട്ടിക്കാലത്തുതന്നെ ഇന്ദ്രാണിയുടെ ഉള്ളിൽ പകയും വിദ്വേഷവും വളരുകയും കുറ്റകൃത്യവാസന രൂപപ്പെടുകയും ചെയ്തിട്ടുണ്ടാകാമെന്ന വിലയിരുത്തലാണ് ഉണ്ടാകുന്നത്. കുടുംബ പ്രശ്നങ്ങളിൽ നിന്ന് രക്ഷനേടാൻ ആൺ സുഹൃത്തുക്കളിലേക്ക് അടുത്തു. ഒന്നിലേറെ വിവാഹം കഴിച്ചു. ഭർത്താക്കന്മാരേയും കാമുകന്മാരേയും ഒരേ സമയം കൈകാര്യം ചെയ്യാനുള്ള മികവും ഉണ്ടായിരുന്നു.
അനധികൃതമായി ആയുധം കൈവശംവച്ച കേസിൽ ഡ്രൈവർ ശ്യാംവർ റായിയെ ചോദ്യം ചെയ്യുന്നതിനിടയിലാണു ഷീന ബോറ കൊലക്കേസിന്റെ വിവരം ലഭിക്കുന്നതെന്നാണു പൊലീസ് അറിയിച്ചത്. അതേസമയം, പൊലീസ് സ്റ്റേഷനിലേക്കു വന്ന അജ്ഞാത ഫോൺകോളിന്റെ ചുവടുപിടിച്ചാണു ശ്യാംവറിനെ അറസ്റ്റ് ചെയ്തതെന്നും ഷീന കൊലക്കേസിന്റെ സൂചന ലഭിച്ചതിനെ തുടർന്നാണിതെന്നുമാണു വിവരം. ഇന്ദ്രാണിയും പീറ്റർ മുഖർജിയും ചേർന്ന് ആരംഭിച്ച ഐഎൻഎക്സ് മീഡിയയിലെ മുൻ ജീവനക്കാരനാണെന്നാണത്രേ അജ്ഞാതൻ പരിചയപ്പെടുത്തിയത്. ഷീന ബോറ യുഎസിൽ പഠിക്കുകയല്ലെന്നും കൊല്ലപ്പെട്ടിട്ടുണ്ടാകുമെന്നും അതിനു പിന്നിൽ ഇന്ദ്രാണിയാകുമെന്നും അയാൾ സൂചന നൽകുകയും ചെയ്തത്രേ. തുടർന്നാണു പൊലീസ് ശ്യാംവറിനെ തേടിയെത്തിയത്. ഇന്ദ്രാണിയോടുള്ള ആരുടേയൊ പകയാണ് ഈ വിവരം പുറത്തു പറഞ്ഞതെന്നും സൂചനയുണ്ട്.
ചില പൊലീസുകാരുമായി അടുത്ത ബന്ധം പുലർത്തിവന്ന ഇയാൾക്കു വിവിധ കുറ്റകൃത്യങ്ങളിൽ പങ്കുണ്ടെന്നാണു വിവരം. ഇയാളുടെ അറസ്റ്റിനുശേഷം ഭാര്യ ശാരദ റായി ചില പൊലീസുകാരെ കണ്ടിരുന്നതായും പറയുന്നു. എന്നാൽ, വാടകവീട്ടിൽ നിന്ന് ഇറങ്ങിപ്പോകാൻ ഉടമ പറയുന്നതിനാൽ ആകെ പ്രയാസത്തിലാണെന്നും 10 ദിവസമായി ഭർത്താവിനെക്കുറിച്ചു വിവരമില്ലെന്നുമാണു ശാരദയുടെ നിലപാട്. ഇതിലും ദുരൂഹതയുണ്ട്. രണ്ടു മക്കളുമായി പോകാൻ ഇടമില്ലെന്നും ആകെയുള്ള ബന്ധുക്കളായ അമ്മാവനും അമ്മായിയും അവിടേക്കു കയറ്റില്ലെന്ന് അറിയിച്ചതായും അവർ പറയുന്നു. അതിനിടെ, ഷീനയുടെയും മിഖൈലിന്റെയും പിതാവും ഇന്ദ്രാണിയുടെ ആദ്യഭർത്താവുമായ സിദ്ധാർഥ് ദാസ് ബംഗ്ലാദേശിലേക്കു കടന്നെന്ന റിപ്പോർട്ടുകളും പൊലീസ് അന്വേഷിക്കുന്നു. ഇക്കാര്യത്തിലും സ്ഥിരീകരണം ഉണ്ടായിട്ടില്ല.
ഇന്ദ്രാണിയുമായി 10 കൊല്ലമായി ഇയാൾക്കു ബന്ധമില്ലെന്നു ബന്ധുക്കൾ പറയുന്നുണ്ടെങ്കിലും അറസ്റ്റിനു ദിവസങ്ങൾക്കു മുൻപ് ദാസ് മുങ്ങിയതു ദുരൂഹമാണെന്നു പൊലീസ് കരുതുന്നു. ഇത്രയും പ്രശ്നങ്ങളുണ്ടായിട്ടും മകൾ കൊല്ലപ്പെട്ട വിവരം പുറത്തറിഞ്ഞിട്ടും ഇയാൾ രംഗത്തുവരാത്തതും സംശയത്തിന് ഇടനൽകുന്നതാണെന്ന് അധികൃതർ പറയുന്നു.അതിനിടെ മകൾ ഷീന ബോറയെ കൊലപ്പെടുത്തിയ കേസിൽ അമ്മ ഇന്ദ്രാണി മുഖർജി, അവരുടെ രണ്ടാം ഭർത്താവ് സഞ്ജീവ് ഖന്ന, ഡ്രൈവർ ശ്യാംവർ റായി എന്നിവരുടെ പൊലീസ് കസ്റ്റഡി ശനിയാഴ്ച വരെ നീട്ടി.അമ്മ തന്നെ മൂന്നുവട്ടം കൊലപ്പെടുത്താൻ ശ്രമിച്ചെന്ന മകൻ മിഖൈൽ ബോറയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ കൊലപാതക ശ്രമം, വിഷം കൊടുത്ത് അപായപ്പെടുത്താൻ ശ്രമിക്കൽ തുടങ്ങിയ കുറ്റങ്ങൾ കൂടി ഇന്ദ്രാണിക്കെതിരെ അധികമായി ചുമത്തി. ഷീനയെ കൊലപ്പെടുത്താനായി കൊണ്ടുപോയ ദിവസം തനിക്ക് അമ്മ ഉറക്കമരുന്നു കലർത്തിയ പാനീയം കുടിക്കാൻ തന്നെന്നും മിഖൈൽ മൊഴി നൽകിയിരുന്നു.
മകനെ വധിക്കാൻ ഇന്ദ്രാണി ഏർപ്പെടുത്തിയെന്നു കരുതുന്ന വാടകക്കൊലയാളിയെ പൊലീസ് കസ്റ്റഡിയിലെടുത്തതു കേസിൽ നിർണായകമാകും. 2014 ഓഗസ്റ്റിൽ മിഖൈലിനെ വധിക്കാൻ രണ്ടര ലക്ഷം രൂപ കൊലയാളിക്കു നൽകിയെങ്കിലും എന്തുകൊണ്ടോ പദ്ധതി നടപ്പായില്ലെന്നാണു നിഗമനമെന്നു പൊലീസ് പറയുന്നു. കോടതിയിൽ ഹാജരാക്കിയപ്പോൾ ഇന്ദ്രാണി മുഖർജി ശാന്തയായിരുന്നു. രണ്ടാമത്തെ ഭർത്താവും ഷീന കേസിൽ കൂട്ടുപ്രതിയുമായ സഞ്ജീവ് ഖന്നയിൽ തനിക്കുള്ള മകൾ വിധിയെ കാണാൻ അനുവദിക്കണമെന്ന ആവശ്യം കോടതി അനുവദിച്ചു. അമ്മയെ കണ്ടതോടെ വിധി നിയന്ത്രണം വിട്ടു പൊട്ടിക്കരഞ്ഞു. മകൾ കെട്ടിപ്പിടിച്ചപ്പോൾ ഇന്ദ്രാണിയും കരഞ്ഞു. അനുവദിച്ച അൽപസമയത്തിനുശേഷം മകൾ തിരികെപ്പോയപ്പോൾ ഇന്ദ്രാണി ബോധംകെട്ടുവീണു. അൽപസമയത്തിനു ശേഷം സാധാരണനിലയിലായി. വിധിയെ കൊലപ്പെടുത്താൻ ഷീനയും മിഖൈലും ചേർന്നു ശ്രമിക്കുന്നുണ്ടെന്ന് ഇന്ദ്രാണി പറഞ്ഞെന്നും അതുകൊണ്ടാണു കൊലപാതകത്തിനു കൂട്ടുനിന്നതെന്നും സഞ്ജീവ് ഖന്ന മൊഴിനൽകിയതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്.
2012ലായിരുന്നു ഷീന ബോറ കൊല ചെയ്യപ്പെട്ടത്. സ്റ്റാർ ഇന്ത്യ സി ഇ ഒ ആയിരുന്ന പീറ്റർ മുഖർജിയുടെ ഭാര്യയാണ് 43കാരിയായ ഇന്ദ്രാണി മുഖർജി. 2002ലാണ് പീറ്റർ മുഖർജി ഇന്ദ്രാണിയെ വിവാഹം കഴിക്കുന്നത്. പീറ്ററിന്റെയും ഇന്ദ്രാണിയുടെയും രണ്ടാമത്തെ വിവാഹം ആയിരുന്നു ഇത്. ഈ ബന്ധത്തിൽ ഇവർക്ക് ഒരു മകളുണ്ട്. പീറ്റർ മുഖർജിയുമായി ചേർന്ന് 2007ലാണ് ഇന്ദ്രാണി 9ത മീഡിയ ആരംഭിച്ചത്. പീറ്റർ മുഖർജി ഗ്രൂപ്പിന്റെ ചെയർമാൻ ആയിരുന്നപ്പോൾ ഇന്ദ്രാണി മുഖർജി ആയിരുന്നു സി ഇ ഒ. ആദ്യറിപ്പോർട്ടുകളിൽ ഷീന ബോറ ഇന്ദ്രാണിയുടെ സഹോദരി ആണെന്നായിരുന്നു വാർത്തകൾ വന്നിരുന്നത്. എന്നാൽ, ഷീന ബോറ ഇന്ദ്രാണിയുടെ മകൾ ആണെന്ന് കഴിഞ്ഞദിവസം ഇന്ദ്രാണിയുടെ ഡ്രൈവറും പിന്നീട് ഇന്ദ്രാണിയുടെ മകൻ മിഖൈൽ ബോറയും സ്ഥിരീകരിച്ചിരുന്നു. ഇന്ദ്രാണി മുഖർജിയുടെ ആദ്യബന്ധത്തിലുള്ള കുട്ടികളാണ് മിഖൈൽ ബോറയും ഷീന ബോറയും.
ഇവർ വിവാഹിതയാകുന്നതിന് മുമ്പ് ഉണ്ടായ കുട്ടികളാണ് ഇവരെന്നും അതിനാൽ മറ്റുള്ളവരുടെ മുമ്പിൽ സഹോദരിയും സഹോദരനും ആയിട്ടായിരുന്നു ഇവരെ ഇന്ദ്രാണി പരിചയപ്പെടുത്തിയിരുന്നത് എന്നും റിപ്പോർട്ടുകളുണ്ട്. പീറ്റർ മുഖർജിയുടെ മകനുമായി ഷീന ബോറ അടുപ്പത്തിലായിരുന്നു. ഈ ബന്ധം ഇവർ ഇഷ്ടപ്പെട്ടിരുന്നില്ല. ഇതാണ് ഷീനയുടെ കൊലപാതകത്തിൽ കലാശിച്ചതെന്നാണ് റിപ്പോർട്ടുകൾ.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍