ആദായം കിട്ടുന്ന ഏതുബിസിനസും ഇഷ്ടം; പഞ്ഞിയും ചാക്കും തൊട്ട് റിയൽ എസ്റ്റേറ്റ് വരെ എന്തും ചെയ്യും; ചാക്കെന്ന് വിളിക്കാൻ മാധ്യമങ്ങൾ മടിയിൽ കിടത്തി വളർത്തിയോ എന്ന് ചോദിക്കും; മലബാർ സിമന്റ്സിനെ വി എം.രാധാകൃഷ്ണൻ വീട്ടുകാര്യമാക്കിയപ്പോൾ ഖജനാവിന് നഷ്ടം കോടികൾ; ചാക്ക് കച്ചവടം തൊട്ട് സ്വത്ത് കണ്ടുകെട്ടൽ വരെയുള്ള കയറ്റിറക്കങ്ങളുടെ കഥ
മറുനാടൻ മലയാളി ഡസ്ക്
തിരുവനന്തപുരം:ചാക്ക് രാധാകൃഷ്ണൻ എന്ന് വിളിക്കുന്നത് വി എം.രാധാകൃഷണന് ഇഷ്ടമില്ല. മാധ്യമങ്ങൾ മടിയിൽ കിടത്തി ഇട്ട പേരാണോയെന്ന് അദ്ദേഹം ഈർഷ്യയോടെ ചോദിക്കാറുണ്ട്. ആദായം കിട്ടുന്ന ഏതു ബിസിനസും ഇഷ്ടമാണ് രാധാകൃഷണന്. മലപ്പുറം ജില്ലയിലെ കോട്ടയ്ക്കൽ സ്വദേശിയായ അദ്ദേഹം 2വർഷം അദ്ധ്യാപക ജോലി ചെയ്ത ശേഷം മൂന്ന് വർഷം ഗൾഫിൽ ഭാഗ്യം പരീക്ഷിച്ചു. പിന്നീട് മടങ്ങിവന്ന് ചിലരുടെ കൂടെ ബിസിനസ് ആരംഭിച്ചു. കുറേക്കൂടി കഴിഞ്ഞപ്പോൾ സ്വതന്ത്രമായി ചെയ്യാൻ തുടങ്ങി. ഗൾഫിൽ ഒരു സൂപ്പർമാർക്കറ്റിന്റെ മാനേജരായിരുന്നു.അതായിരുന്നു കച്ചവടത്തിലെ ബാലപാഠം.കുറേക്കാലം പഞ്ഞിക്കച്ചവടമായിരുന്നു. ഫാർമസ്യൂട്ടിക്കൽ ഡിസ്ട്രിബ്യൂഷൻ, റീട്ടെയിൽ മെഡിക്കൽ ഷോപ്പ്, റസ്റ്റോറണ്ടുകൾ, ഹോട്ടൽ, ബാറുകൾ, ബിൽഡർ കോൺട്രാക്ടർ എന്നിവയെല്ലാം രാധാകരൃഷ്ണന്റെ ബിസിനസ് വലയത്തിൽ വരുന്നു. ഏതെങ്കിലും ഒരു തൊഴിൽ മാത്രമേ ചെയ്യു എന്ന പിടിവാശിയൊന്നും അദ്ദേഹത്തിനില്ല.
1990- 92 കാലത്താണ് മലബാർ സിമന്റ്സിലെ കരാറുകാരനായി വരുന്നത്. ആദ്യം രാധാകൃഷ്ണൻ കമ്പനിയുമായി ബന്ധപ്പെടുന്നത് ചാക്കു ഇറക്കുമതി നടത്തുന്നതിന് വേണ്ടിയായിരുന്നു. ചാക്കു നൽകുന്നതിനാവശ്യമായ ആ ക്വട്ടേഷനകത്ത് തന്നെ കൃത്രിമം നടത്തി കരാറിൽ പറഞ്ഞിരിക്കുന്ന അളവിൽ ചാക്ക് നൽകാതിരിക്കുകയും ചെയ്തു. അതിന്റെ ഭാഗമായി 1998 ൽ തന്നെ വിജിലൻസ് അന്വേഷണം ഉണ്ടായി. പരാതികൾ ഉയർന്നു. തുടർന്ന് നടന്ന വിജിലൻസ് അന്വേഷണങ്ങളെല്ലാം അട്ടിമറിക്കപ്പെട്ടു. മലബാർ സിമന്റ്സുമായി ബന്ധപ്പെട്ട് ചാക്കു രാധാകൃഷ്ണന്റെ പേരിൽ 38 ഓളം അഴിമതി കേസുകളാണ് വിജിലൻസ് രജിസ്റ്റർ ചെയ്തത്. ഇതിൽ ഭൂരിഭാഗം കേസുകളും തെളിവില്ലാതെ ഇപ്പോഴും വിരലിലെണ്ണാവുന്ന കേസുകളിൽ രാധാകൃഷ്ണനും ഒരെണ്ണത്തിൽ രാധാകൃഷ്ണന്റെ മകനും പ്രതിയായിട്ടുണ്ട്.
രാധാകൃഷ്ണനടക്കമുള്ളവർ മലബാർ സിമന്റ്സിനെ വീട്ടുകാര്യമാക്കിയപ്പോൾ, 1998 മുതൽ 2011 വരെയുള്ള വർഷങ്ങളിൽ മാത്രം മലബാർ സിമന്റ്സിന് ഉണ്ടായത് 2000 കോടിയിലധികം രൂപയുടെ നഷ്ടമാണ്. ഉന്നത ഉദ്യോഗസ്ഥരും രാഷട്രീയക്കാരും അടങ്ങിയ ഗൂഢസംഘം അഴിമതി നടത്തി പണം സ്വ്ന്തം പോക്കറ്റിലാക്കി കോടീശ്വരന്മാരായി.
ഇടനിലക്കാരൻ എന്ന നിലയിൽ രാധാകൃഷ്ണൻ, സ്വാധീനമുറപ്പിച്ചതും അവിഹിത സ്വത്ത് ഉണ്ടാക്കിയടും എൻ.ആർ.സുബ്രമണ്യൻ എന്ന ഉദ്യോഗസ്ഥൻ 1995 മുതൽ 1997 വരെ എക്സിക്യൂട്ടീവ് ഡയറക്ടറായും, തുടർന്ന് 2002 വരെ മാനേജിങ് ഡയറക്ടറായും പ്രവർത്തിച്ചിരുന്ന കാലഘട്ടത്തിലാണ്. പിന്നീട് എൻ ആർ സുബ്രമണ്യത്തിന്റെയും മുരളീധൻനായരുടേയും ചില രാഷ്ട്രീയ നേതാക്കളുടേയും ആശീർവാദത്തോടെ കമ്പനികളുടെ കുത്തക കരാറുകാരനായി മാറി. എൻ. ആർ സുബ്രമണ്യം മലബാർ സിമന്റ്സിന്റെ എം ഡി ആയിരുന്ന കാലത്ത് കൽക്കരി ഇറക്കുമതിയുടെ മറവിൽ തമിഴ്നാട്ടിലെ ഖനികളിൽ നിന്ന് തള്ളിക്കളഞ്ഞ നിലവാരമില്ലാത്ത കൽക്കരി കൊണ്ടുവന്നായിരുന്നു അഴിമതിക്ക് തുടക്കമിട്ടത്. തുടർന്ന് ഇദ്ദേഹം എംഡിയായി പ്രവർത്തിച്ച ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസ്, കോട്ടയം ട്രാവൻകൂർ സിമന്റ്സ്, കൊല്ലം കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡ് തുടങ്ങിയ സ്ഥാപനങ്ങളെല്ലാം ചാക്ക് രാധാക്യഷ്ണന്റെ അവിഹിത സ്വത്ത് സമ്പാദ്യ കേന്ദ്രങ്ങളായി മാറുകയായിരുന്നു.
2009 ന് മുമ്പ് റിട്ടയർമെന്റ് പ്രായം കഴിഞ്ഞ എൻ ആർ സുബ്രമണ്യനെ മുൻ വ്യവസായ മന്ത്രിമാരായ എളമരം കരീമും പി കെ കുഞ്ഞാലിക്കുട്ടിയുമാണ് സർവീസ് നീട്ടിക്കൊടുത്തത്. ഇതിനു പിന്നിൽ പ്രവർത്തിച്ചത് രാധാകൃഷ്ണന്റെ ഇടപെടലാണ്. കൊല്ലം കേരള മിനറൽസ് ആൻഡ് മെറ്റൽസിൽ മാനേജിങ് ഡയറക്ടറായിരിക്കെ 2010 ൽ മന്ത്രി എളമരം ഇദ്ദേഹത്തെ മലബാർ സിമന്റ്സിന്റെ ഡയറക്ടർ ബോർഡ് അംഗമായി കൂടി നിയമിച്ചു. ഇത് ചാക്ക് രാധാകൃഷ്ണന്റെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിന് കൂടി വേണ്ടിയായിരുന്നു. നേരത്തെ മലബാർ സിമന്റ്സ് എം ഡിയായിരുന്ന കാലത്തെ പതിനഞ്ചോളം ഇടപാടുകളിൽ അഴിമതി ഉണ്ടെന്നു ആരോപണം വരികയും ഇടപാടുകളെ കുറിച്ച് അന്വേഷണം നടക്കുകയും ചെയ്തു.
പത്തു കോടിയുടെ ജനറേറ്റർ ഇടപാട്, പന്ത്രണ്ടു കോടിയുടെ കൽക്കരി ഇടപാട്, ലക്ഷങ്ങളുടെ ചെക്ക് ഡാം കേസ്, കാന്റീൻ കൂപ്പൺ കേസ്, ബക്കറ്റ് എലവേറ്റർ കേസ്, ലൈംസ്റ്റോൺ കേസ്, മസ്ദൂർ നിയമനം തുടങ്ങി എൻ.ആർ ബാലകൃഷ്ണൻ പ്രതിയായിരുന്ന കേസുകളെല്ലാം അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥർ പ്രതികളെ രക്ഷപ്പെടുത്തും വിധം എഴുതി തള്ളുകയായിരുന്നു. പ്രത്യുപകാരമായി പാലക്കാട് സൗത്ത് പൊലീസ് സ്റ്റേഷനു സമീപത്തുള്ള ചാക്ക് രാധാകൃഷ്ണന്റെ ഫ്ളാറ്റ് സമുച്ചയത്തിൽ ഒരു ഫ്ളാറ്റ് ഈ പൊലീസ് ഉദ്യോഗസ്ഥന് സൗജന്യമായി കിട്ടിയതായി അക്കാലത്ത് വാർത്തകൾ ഉണ്ടായിരുന്നു.
സ്വന്തം പേരിലും കുടുംബാംഗങ്ങളുടെ പേരിലും വിവിധ സ്ഥാപനങ്ങൾ രജിസ്ട്രർ ചെയ്തായിരുന്നു 1998 മുതൽ രാധാകൃഷ്ണൻ കരാറുകൾ സ്വന്തമാക്കിയത്. അതിന് മുരളിധരൻ നായരും പല കാലങ്ങളിലെ എം ഡിമാരും ചെയർമാന്മാരും ഒത്താശ ചെയ്യുകയും ചെയ്തു. വെറും 15 വർഷത്തിനകം രാധാകൃഷ്ണൻ ഏഴു ബാർ ഹോട്ടലുകളുടേതടക്കം 25 ലധികം വ്യവസായ സ്ഥാപനങ്ങളുടെ ഉടമയായി. അവയിൽ യു എ ഇയിലെ സ്ഥാപനവും ഉൾപ്പെടും. വി എം ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡ് പാലക്കാട്, ഹോട്ടൽ സൂര്യ സിറ്റി സുൽത്താൻപേട്ട് പാലക്കാട്, സൂര്യ റെസിഡൻസി റോബിൻസൺ റോഡ് പാലക്കാട്, സൂര്യ റീജൻസി, സൂര്യ എൻക്ലേവ്, ഹരിതഗിരി എസ്കോട്ടൽ വയനാട്, സിൽവർ ലൈൻ മിനറൽസ് പ്രൈവറ്റ് ലിമിറ്റഡ്, വണ്ടർ ഹൗസ് പ്രൊഡക്ഷൻ പ്രൈവറ്റ് ലിമിറ്റഡ്, വിശ്വഭാരത് മെഡിക്കൽസ്, ഇല്ലജ് ഫാർമ, ഐശ്വര്യ തിയേറ്റർ, സൂര്യ സിനി പ്ലാസ, സൂര്യ അക്വാ, സൂര്യ കോൺട്രാക്റ്റിങ്ങ് ഡിവിഷൻ, സൂര്യ ട്രാൻസ്പോർട്ട് ഡിവിഷൻ, യൂണിലാജ് ഇമ്പെക്സ് ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡ് കോയമ്പത്തൂർ, സൂര്യ വെൽത്ത് ക്രിയേറ്റേഴ്സ് പ്രൈവറ്റ് ലിമിറ്റഡ്, സൂര്യ ചാരിറ്റബിൾ ട്രസ്റ്റ്, യൂണിലാർജ് ഇന്റർനാഷണൽ ടർക്കി പ്രൊജക്റ്റ്സ് യു.എ.ഇ, സൂര്യ ഹോംസ്, ഹോട്ടൽ സൂര്യ കോൺടിനെന്റൽ പാലക്കാട്, ഹോട്ടൽ സൂര്യ റിട്രീറ്റ് പാലക്കാട്, ഹോട്ടൽ ഹരിതഗിരി പാലക്കാട്, ഹോട്ടൽ വനറാണി മീനങ്ങാടി എന്നിവയാണ് രാധാകൃഷ്ണന്റെ സ്ഥാപനങ്ങൾ.
എല്ലാം മലബാർ സിമന്റസിൽ ചാക്ക് വിൽപ്പനക്കു ശേഷം സമ്പാദിച്ചവയാണ്. സംസ്ഥാനത്തിന്റെ അകത്തും പുറത്തുമായി ബിനാമി പേരിലും മറ്റുമായി വേറെയും സ്ഥാപനങ്ങളുണ്ട്. സംസ്ഥാനത്ത് ഏതു മുന്നണി ഭരിച്ചാലും വ്യവസായ വകുപ്പിൽ രാധാകൃഷ്ണൻ പറയുന്ന എന്തു കാര്യവും നടക്കുമായിരുന്നു. അതുകൊണ്ട് തന്നെ മലബാർ സിമന്റ്സിൽ മസ്ദൂർ മുതൽ എഞ്ചിനിയർ വരെയുള്ള നിയമനാധികാരവും രാധാകൃഷ്ണനായി. മസ്ദൂർ നിയമനത്തിന് ഒരു ലക്ഷം വരെയും എഞ്ചിനിയർ നിയമനത്തിന് 15 ലക്ഷത്തിന് മുകളിലായിരുന്നു രാധാകൃഷ്ണന്റെ നിരക്ക്. ഈ പണം രാധാകൃഷ്ണന്റെ ഓഫീസിൽ കൊണ്ടു പോയി കൊടുക്കേണ്ട അവസ്ഥയുണ്ടായിരുന്നു. കമ്പനിയുടെ ഡയറക്ടർ ബോർഡിലുള്ള രാഷ്ട്രീയ ഉദ്യോഗസ്ഥ പ്രതിനിധികൾക്ക് ഇതിന്റെ വിഹിതം ലഭിച്ചു വന്നിരുന്നു.
'മലബാർ സിമന്റ്സിലെ അഴിമതിയുമായി ബന്ധപ്പെട്ട് 2000ത്തിൽ സിഎജിയുടെ റിപ്പോർട്ട് തന്നെ വലിയ വിവാദമാകുകയും 2000 കോടിയോളം രൂപയുടെ സാമ്പത്തിക നഷ്ടം കമ്പനിക്ക് ഉണ്ടായതായി കണ്ടെത്തുകയും ചെയ്തു. ഇത് സിഎജി മാർക്ക് ചെയ്തപ്പോഴാണ് കമ്പനിയെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തറിഞ്ഞത്. അതെ കുറിച്ച് നടത്തിയ അന്വേഷണത്തിൽ മാത്രം നാലു വിജിലൻസ് കേസുകൾ രജിസ്ട്രർ ചെയ്തുഈ നാലു കേസുകളിലും രാധാകൃഷ്ണനും മറ്റും പ്രതികളായിരുന്നു. പ്രതികളായ ഇവർക്ക് രക്ഷപ്പെടണമെങ്കിൽ കേസിലെ പ്രധാന സാക്ഷിയായ ശശീന്ദ്രനെ അനുനയിപ്പിക്കണമായിരുന്നു. എന്നാൽ, ശശീന്ദ്രൻ അതിന് വഴങ്ങാതെ വന്നതോടായാണ് വിവാദ ആത്മഹത്യയിലേക്ക് കാര്യങ്ങൾ മാറിമറിഞ്ഞത്.ശശീന്ദ്രന്റെ മരണത്തിൽ ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തി രാധാകൃഷ്ണനെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു.
എന്നാൽ തന്നെ മാധ്യമങ്ങൾ വേട്ടയാടുകയാണെന്ന ന്യായമാണ് ചാക്ക് രാധാകൃഷ്ണൻ എക്കാലത്തും പറഞ്ഞുകൊണ്ടിരുന്നത്.ഇടക്കാലത്ത് ദേശാഭിമാനിയിൽ രാധാകൃഷ്ണന്റെ സൂര്യ ഗ്രൂപ്പിന്റെ പരസ്യം വന്നതും വലിയ വിവാദത്തിന് വഴിവച്ചു.ഏറ്റവുമൊടുവിൽ,
മലബാർ സിമന്റ്സ് അഴിമതിക്കേസിൽ തന്നെയാണ് രാധാകൃഷ്ണന്റെ സ്വത്തുക്കൾ എൻഫോഴ്സ്മെന്റ് കണ്ടുകെട്ടിയത്. 23 കോടി രൂപയുടെ സ്വത്തുകളാണ് കണ്ടുകെട്ടിയത്. പാലക്കാട്, വയനാട്, കോഴിക്കോട് ജില്ലകളിലെ രാധാകൃഷ്ണന്റെ സ്വത്തുകളാണ് കണ്ടുകെട്ടിയത്. 2003-2007 കാലയളവിൽ വിജിലൻസ് കുറ്റപത്രം സമർപ്പിച്ച അഞ്ച് അഴിമതിക്കേസുകളിലെ പണമിടപാടുകളിലാണ് അന്വേഷണം നടക്കുന്നത്.
നേരത്തെ എൻഫോഴ്സ്മെന്റ് രാധാകൃഷ്ണന്റെ വീട്ടിലും ഓഫീസുകളിലും റെയ്ഡ് നടത്തിയിരുന്നു. 2004-2008 കാലയളവിൽ സമ്പാദിച്ച സ്വത്തുകളാണ് കണ്ടുകെട്ടിയത്. ഈ കാലയളവിലാണ് മലബാർ സിമന്റിൽ ഏറ്റവും വലിയ അഴിമതി നടന്നത് എന്നതാണ് ഏറ്റവും ശ്രദ്ധേയമായത്.
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്