ഞങ്ങളുടെ രണ്ട് പേരുടെ പണി പോയത് ഓർമയുണ്ടോ? ചോദ്യം ചെയ്യലിനിടയിൽ ഭീഷണിയുടെ ധ്വനി പുറത്തെടുത്ത് ഡിവൈ.എസ്പി; എടപ്പാൾ തീയേറ്റർ ഉടമയെ പൊലീസ് അറസ്റ്റ് ചെയ്തത് മൊഴിയെടുക്കാനെന്ന് പറഞ്ഞ് വിളിച്ചു വരുത്തിയ ശേഷം; കോടതിയിൽ ഹാജരാക്കുമെന്ന് പറഞ്ഞെങ്കിലും പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ ഒതുക്കിയത് മുഖ്യമന്ത്രി അതൃപ്തി രേഖപ്പെടുത്തിയതോടെ; അറസ്റ്റ് താൻ അറിഞ്ഞില്ലെന്നും എസ്പി ന്യായീകരിച്ചെന്നും റിപ്പോർട്ട് നൽകി ഐജി
പീയൂഷ് ആർ
എടപ്പാൾ: തീയേറ്ററിനുള്ളിൽ ബാലികയെ പീഡിപ്പിച്ച സംഭവത്തിൽ തീയേറ്റർ ഉടമയെ പ്രതി ചേർത്ത് കേസെടുത്തത് പൊലീസിന്റെ പകപോക്കലെന്ന് ഉറപ്പായി. ഇത് വ്യക്തമാക്കുന്ന സൂചനകൾ പുറത്തുവരികയും ഇത്തരമൊരു അറസ്റ്റിന്റെ കാര്യം താൻ അറിഞ്ഞില്ലെന്ന് ഐജി എംആർ അജിത്കുമാറും വ്യക്തമാക്കിയതോടെ ഡിസിആർബി ഡിവൈഎസ്പിയുടെ നടപടി കടുത്ത വിമർശനങ്ങൾ ക്ഷണിച്ചുവരുത്തുകയാണ്. അതേസമയം മലപ്പുറം എസ്പി അറസ്റ്റിനെ ന്യായീകരിക്കുകയും ചെയ്തിരുന്നുവെന്ന് ഐജിയുടെ റിപ്പോർട്ടിൽ പറയുന്നു.
ഇതിനെല്ലാം പുറമെ ദൃശ്യം ചോർന്നതിന്റെ പേരിൽ ആണ് കേസെങ്കിൽ പോക്സോ പ്രകാരമാണ് കേസ് എടുക്കേണ്ടിയിരുന്നത്. എങ്കിൽ സ്റ്റേഷൻ ജാമ്യം നൽകുന്നതെങ്ങനെയെന്ന ചോദ്യമാണ് നിയമജ്ഞർ ഉയർത്തുന്നത്. അപ്പോൾ അറസ്റ്റ് പ്രഹസനമാണെന്നും പൊലീസിന് ചീത്തപ്പേര് ഉണ്ടാക്കുന്നവിധത്തിൽ കാര്യങ്ങളെത്തുകയും രണ്ടുപേർക്ക് എതിരെ നടപടി ഉണ്ടാവുകയും ചെയ്തതിന്റെ പകപോക്കലാണ് തിയേറ്റർ ഉടമയ്ക്കെതിരെ ഉണ്ടായതെന്നും ആണ് സൂചനകൾ. ഇക്കാര്യം തിയേറ്റർ ഉടമയോടുള്ള ചോദ്യംചെയ്യലിൽ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയിൽ നിന്ന് അറിയാതെ പുറത്തുവരികയും ചെയ്തു.
തീയേറ്ററിലെ ദൃശ്യങ്ങൾ പുറത്തായതിനെ തുടർന്ന് പരാതിയിൽ കേസെടുക്കാതിരുന്ന പൊലീസുകാർക്കെതിരെ നടപടി ഉണ്ടായിരുന്നു. ഇതിന്റെ പക പോക്കലാണ് എന്ന് തെളിയിക്കുന്ന തരത്തിലായിരുന്നു കഴിഞ്ഞ ദിവസം ചങ്ങരംകുളം പൊലീസ് സ്റ്റേഷനിൽ വച്ച് തീയേറ്റർ ഉടമ സതീഷിനെ ഡിസിആർബി ഡിവൈ.എസ്പി ഷാജി വർഗ്ഗീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്തതിന് ശേഷം ഞങ്ങളുടെ രണ്ട് പേരുടെ ജോലി പോയ കാര്യം ഓർമ്മയുണ്ടല്ലോ എന്ന് സതീഷിനോട് ചോദിച്ചു. അറിയാതെ വായിൽ നിന്നും വീണുപോയ വാക്കുകൾ വർഗ്ഗ സ്നേഹം പുറത്ത് കാണിക്കുന്ന രീതിയിലായിരുന്നു. ഇത് പൊലീസ് പകപോക്കൽ നടത്തിയതാണ് എന്നതിന് സ്ഥിരീകരണവുമായി.
ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു ചങ്ങരംകുളം പൊലീസ് സ്റ്റേഷനിൽ നിന്നും സതീഷിന് ഫോൺകോൾ വരുന്നത്. ഡിവൈ.എസ്പി എത്തും അരമണിക്കൂറിനുള്ളിൽ സ്റ്റേഷനിൽ വരണം. മൊഴിയെടുത്താൽ ഉടനെ വിടും എന്നും പറഞ്ഞിരുന്നു. ഇതിൻ പ്രകാരം 11.30 ഓടെ സതീഷ് ചങ്ങരംകുളം പൊലീസ് സ്റ്റേഷനിലെത്തി. പന്ത്രണ്ടരയോടെ ഡി.വൈ.എസ്പി എത്തി മൊഴിയെടുത്തതിന് ശേഷം അറസ്റ്റ് ചെയ്യുകയാണ് എന്നറിയിച്ചു. എന്തിനാണ് അറസ്റ്റ് ചെയ്യുന്നത് എന്ന ചോദ്യത്തിന് പൊലീസിനെ അറിയിക്കാതിരുന്നതാണ് കാരണമെന്നാണ് മറുപടി. തന്റെ അറിവില്ലായ്മയാണ് അതിന് കാരണമെന്നും നിയമങ്ങൾ അറിയാവുന്ന സുഹൃത്തുക്കളുടെ നിർദ്ദേശപ്രകാരം ചൈൽഡ് ലൈനിൽ അറിയിക്കുകയായിരുന്നു എന്നുമാണ് സതീഷ് പറഞ്ഞത്.
അപ്പോൾ വളരെ അധികം ദേഷ്യത്തിൽ നീ ചോദിക്കുന്നതിന് ഉത്തരം പറഞ്ഞാൽ മതിയെന്നും എന്തുകൊണ്ട് പൊലീസിൽ അറിയിച്ചില്ലാ എന്നുമായി ഡിവൈ.എസ്പി. അറസ്റ്റ് ചെയ്ത ശേഷം കോടതിയിൽ ഹാജരാക്കുമെന്ന് പറഞ്ഞെങ്കിലും മാധ്യമങ്ങളിൽ വാർത്ത വന്നതോടെ പണി പാളിയപോലെയായി കാര്യങ്ങൾ. മുഖ്യമന്ത്രി അറസ്റ്റിൽ അതൃപ്തി രേഖപ്പെടുത്തി. കൂടാതെ ജനങ്ങൾ പ്രതിഷേധിക്കുകയും ചെയ്തു. ഇങ്ങനെ ഒരു സംഭവം നടന്നിട്ടും അക്കാര്യം ഒളിച്ചുവയ്ക്കാതെ പുറത്തുകൊണ്ട് വന്ന തീയേറ്റർ ഉടമയെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധം ആർത്തിരമ്പി. അതോടെ സ്റ്റേഷൻ ജാമ്യത്തിൽ സതീഷിനെ ഡിവൈ.എസ്പി വിട്ടയക്കുകയായിരുന്നു. ഈ സംഭവത്തിൽ ഡിവൈ.എസ്പി ഏറെ പ്രതി സന്ധിയിലായതായാണ് സൂചന. ആഭ്യന്തര വകുപ്പ് ഡി.വൈ.എസ്പിക്ക് വീഴ്ച സംഭവിച്ചോ എന്ന് പരിശോധിച്ചു വരികയാണ്.
പീഡനം സ്റ്റേഷനിൽ അറിയിക്കാതെ ചൈൽഡ്ലൈൻ പ്രവർത്തകരെ അറിയിച്ചതെന്തിന്, സിസിടിവി ദൃശ്യങ്ങൾ തിയറ്ററിൽ ചോർന്നത് എങ്ങനെ തുടങ്ങിയ കാര്യങ്ങളാണ് ഡിവൈഎസ്പി ആരാഞ്ഞത്്. അറിഞ്ഞയുടൻ ചൈൽഡ്ലൈനിനെ വിവരം ധരിപ്പിച്ചെന്നും സ്റ്റേഷനിൽ പരാതി നൽകിയാൽ സാങ്കേതിക പ്രയാസങ്ങളുണ്ടാകുമെന്നാണ് കരുതിയതെന്നും തിയറ്റർ ഉടമ മറുപടി നൽകി. മറുപടി തൃപ്തികരമല്ലെന്നും ജാമ്യമില്ലാവകുപ്പ് അനുസരിച്ച് അറസ്റ്റ് ചെയ്ത് പോക്സോ കോടതിയിൽ ഹാജരാക്കാനായി കൊണ്ടുപോവുകയാണെന്നും ഡിവൈഎസ്പി അറിയിച്ചു. ഇതോടെ പ്രതിഷേധം ശക്തമായി. ഒടുവിൽ സർക്കാരും ഇടപെട്ടു. ഒടുവിൽ ഉന്നത ഉദ്യോഗസ്ഥരുടെ നിർദ്ദേശപ്രകാരം 191 വകുപ്പ് (പീഡനം അറിഞ്ഞിട്ടും ലോക്കൽ പൊലീസിനെയോ ജുവനൈൽ പൊലീസിനെയോ അറിയിക്കാതിരിക്കൽ) മാത്രം ചുമത്തുകയായിരുന്നു.
മുഖ്യപ്രതിയുമായി തിയറ്റർ അധികൃതരും ചൈൽഡ്ലൈൻ പ്രവർത്തകനും സംസാരിച്ചിരുന്നെന്നും വിലപേശലിനു ശേഷമാണ് ദൃശ്യങ്ങൾ ചൈൽഡ്ലൈനിനു കൈമാറിയതെന്നും വ്യാജ ആരോപണം പൊലീസ് ഉയർത്തുകയായിരുന്നു. ഈ സാഹചര്യത്തിൽ തിയറ്റർ ഉടമയ്ക്കെതിരെ ഗുരുതര വകുപ്പുകൾ ചുമത്താൻ നീക്കംനടന്നതോടെയാണ് പ്രതിഷേധം കനത്തത്. എടപ്പാളിൽ വ്യാപാരി വ്യവസായി ഏകോപന സമിതി പ്രകടനം നടത്തി. കാര്യങ്ങൾ കൈവിട്ടു പോകുമെന്ന അവസ്ഥയിലുമെത്തി. ഇത് സർക്കാരിന് വലിയ തലവേദനായി മാറിയിട്ടുണ്ട്. എന്നാൽ തിയറ്റർ ഉടമയുടെ അറസ്റ്റ് നിയമപ്രകാരം ഒഴിവാക്കാനാവാത്ത നടപടിയെന്ന് ജില്ലാ പൊലീസ് മേധാവി പ്രതീഷ് കുമാർ പ്രതികരിക്കുന്നു.
സംഭവമറിഞ്ഞിട്ടും കേസെടുത്ത് അന്വേഷിക്കാൻ വൈകിയ എസ്ഐയെയും വിവരം മേലുദ്യോഗസ്ഥരെ അറിയിക്കാതിരുന്ന സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥനെയും നേരത്തെ സസ്പെൻഡ് ചെയ്തിട്ടുണ്ട്. എസ്ഐയുടെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. തിയറ്റർ ഉടമ സംഭവം ജുവനൈൽ പൊലീസിനെയോ ലോക്കൽ പൊലീസിനെയോ അറിയിച്ചില്ലെന്നു വ്യക്തമാണ്. ഇക്കാര്യത്തിൽ പൊലീസ് നടപടി സ്വീകരിക്കാതിരുന്നാൽ തുടർന്നുള്ള കോടതി നടപടികളിൽ അക്കാര്യം ഉയർന്നുവരുമെന്നും എസ് പി പറഞ്ഞു. ചൈൽഡ്ലൈൻ പ്രവർത്തകർക്കെതിരെ കേസെടുക്കില്ലെന്നും ചോദ്യത്തിനു മറുപടിയായി അദ്ദേഹം പറഞ്ഞു. എന്നാൽ തിയറ്റർ ഉടമയെ അറസ്റ്റ് ചെയ്തതു നിയമ ലംഘനമെന്നു നിയമവിദഗ്ദ്ധർ പറയുന്നു. കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമം തടയൽ - പോക്സോ 19 (7) നിയമപ്രകാരം വിവരം കൈമാറുന്ന വ്യക്തിക്ക് ഉറപ്പാക്കേണ്ട സംരക്ഷണമാണ് ഈ കേസിൽ പൊലീസ് തിയറ്റർ ഉടമയ്ക്കു നിഷേധിച്ചത്.
താൻ അറിഞ്ഞില്ലെന്ന് ഐജി; എസ്പിക്ക് അറിയാമായിരുന്നെന്നും റിപ്പോർട്ട്
അതേസമയം, തിയറ്റർ ഉടമയെ അറസ്റ്റു ചെയ്യുന്നതു താൻ അറിഞ്ഞില്ലെന്ന് പറഞ്ഞ ഐജി എം.ആർ. അജിത് കുമാർ. മലപ്പുറം എസ്പിക്ക് അറസ്റ്റിനെക്കുറിച്ച് അറിയാമായിരുന്നുവെന്നും വ്യക്തമാക്കിയതും ചർച്ചയായി. അറസ്റ്റിൽ നിയമലംഘനമില്ലെന്നായിരുന്നു എസ്പിയുടെ വിശദീകരണമെന്നും ഡിജിപിക്കു കൈമാറിയ റിപ്പോർട്ടിൽ പറയുന്നു. തിയറ്റർ ഉടമയുടെ അറസ്റ്റ് നിയമവിരുദ്ധവും ഉന്നത ഉദ്യോഗസ്ഥരുടെ അനുമതിയില്ലാതെയുമാണെന്ന് ഇതോടെ കൂടുതൽ വ്യക്തമാകുകയാണ്.
അറസ്റ്റിന്റെ സാഹചര്യങ്ങൾ വിശദീകരിച്ചുള്ള റിപ്പോർട്ട് വേഗത്തിലാക്കാൻ ഡിജിപി ലോക്നാഥ് ബെഹ്റ തൃശൂർ റേഞ്ച് ഐജിയോട് ആവശ്യപ്പെട്ടിരുന്നു.. അറസ്റ്റിനെതിരെ പൊലീസിലെ വിവിധ സംഘടനകളും മുഖ്യമന്ത്രിയെയും പൊലീസ് മേധാവിയെയും അമർഷം അറിയിച്ചു. എന്നാൽ പൊലീസിന്റേതു പ്രതികാരനടപടിയായി കാണുന്നില്ലെന്നു കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. തിയറ്റർ ഉടമയെ വിളിച്ചുവരുത്തി അറസ്റ്റ് ചെയ്തതിൽ രണ്ടു തരത്തിലുള്ള ചട്ടലംഘനമുണ്ടായെന്നാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥരും നിയമവിദഗ്ധരും വിലയിരുത്തുന്നത്.
പീഡനവിവരം പൊലീസിനെ അറിയിക്കാൻ വൈകി, ദൃശ്യങ്ങൾ പ്രചരിപ്പിച്ചു എന്നീ കുറ്റങ്ങൾ ചുമത്തിയായിരുന്നു അറസ്റ്റ്. പോക്സോ നിയമപ്രകാരം ഇവ രണ്ടും ജാമ്യമില്ലാ കുറ്റമാണ്. അങ്ങനെയെങ്കിൽ അറസ്റ്റ് ചെയ്യാൻ വാറന്റോ കോടതി അനുമതിയോ വേണം. ഇതില്ലെന്നതാണ് അറസ്റ്റിലെ ഒരു ചട്ടലംഘനം. ഇനി അറസ്റ്റ് നിയമവിധേയമാണങ്കിൽ ജാമ്യമില്ലാ കുറ്റം ചുമത്തിയയാളെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചതു നിയമവിരുദ്ധമാണുതാനും അറസ്റ്റ് വിവാദമായതോടെ തടിയൂരാൻ വേണ്ടിയാണു ജാമ്യം നൽകിയതെന്ന് ഇതോടെ കൂടുതൽ വ്യക്തമാകുന്നു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്