തിരുവനന്തപുരം ജില്ലാ കോടതിയിലും അഭിഭാഷകരുടെ അക്രമം; മീഡിയ സെന്ററിൽ 'നാലാം ലിംഗക്കാർക്ക് പ്രവേശനമില്ലെ'ന്ന് പോസ്റ്റർ ഒട്ടിച്ചു അഭിഭാഷകർ അടച്ചുപൂട്ടി; ഷൂട്ട് ചെയ്യാനെത്തിയ ദൃശ്യ മാദ്ധ്യമപ്രവർത്തകരെ കോടതി വളപ്പിൽ ആക്രമിച്ചു; ഒരു വക്കീൽ ഗുമസ്തനും രണ്ട് റിപ്പോർട്ടർമാർക്കും കല്ലേറിൽ പരിക്ക്; ഒരു തരത്തിലുള്ള അക്രമവും അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ഹൈക്കോടതിയിലെ സംഘർഷത്തിന് പിന്നാലെ തിരുവനന്തപുരത്ത് കോടതി വളപ്പിലും മാദ്ധ്യമപ്രവർത്തകർക്ക് നേരെ അഭിഭാഷകരുടെ അക്രമം. ഒരു സംഘം അഭിഭാഷകർ അഴിഞ്ഞാടിയപ്പോൾ ഒരു മാദ്ധ്യമപ്രവർത്തകനും അഭിഭാഷകന്റെ ഗുമസ്തനും കല്ലേറിൽ പരിക്കക്കേറ്റു. രാവിലെ മുതൽ കോടതി പരിസരത്തെത്തിയ മാദ്ധ്യമപ്രവർത്തകർക്ക് നേരെ പ്രേകോപനമായി പെരുമാറിയ ഒരു വിഭാഗം അഭിഭാഷകർ മാദ്ധ്യമപ്രവർത്തകർക്ക് നേരെ കല്ലും ബിയർ കുപ്പികളും വലിച്ചെറിഞ്ഞ് ആക്രമിക്കുകയുമായിരുന്നു. ജീവൻ ടിവി റിപ്പോർട്ടർ അനുലാൽ, കേരളാ കൗമുദി ലേഖകൻ രാജീവ് എന്നിവർക്കും പരിക്കേറ്റിട്ടുണ്ട്. നിരവധി ചാനൽ ക്യാമറകളും അഭിഭാഷകരുടെ അക്രമത്തിൽ തകർന്നു.
രാവിലെ കോടതി വാർത്തകൾ റിപ്പോർട്ട് ചെയ്യാനെത്തിയ മാദ്ധ്യമപ്രവർത്തകരുടെ വാഹനങ്ങളിൽ ഒരു വിഭാഗം അഭിഭാഷകർ സംഘം ചേർന്ന് പോസ്റ്റർ പതിപ്പിച്ചു. ഇതോടെയാണ് സംഘർഷമായി സംഭവം വളർന്നത്. 'നാലാം ലിംഗക്കാർക്ക് പ്രവേശനമില്ല' എന്ന പോസ്റ്ററാണ് പതിച്ചത്. മീഡിയാ റൂമിലും ഇത്തരം പോസ്റ്റർ പതിപ്പിച്ചു. ഈ ദൃശ്യങ്ങൾ പകർത്താനെത്തിയ മാദ്ധ്യമപ്രവർത്തകരെ അഭിഭാഷകർ തടയുകയായിരുന്നു. പിന്നീട് ഇവർ ചേർന്ന് ആക്രമിക്കുകയായിരുന്നു. മാദ്ധ്യമപ്രവത്തകർ സംഘർഷത്തിന് നിൽകാതെ പിൻവലിയാൻ ഒരുങ്ങിയപ്പോൾ അഭിഭാഷകർ ഗേറ്റുപൂട്ടിയ ശേഷം മാദ്ധ്യമപ്രവർത്തകർക്ക് നേരെ കല്ലെറിയുകയാണ് ഉണ്ടായത്. മാദ്ധ്യമപ്രവർത്തകർക്ക് സമീപത്തായി നിന്ന ഒരു വക്കീൽ ഗുമസ്തനും ജീവൻ ടിവി ക്യാമറാമാനും അക്രമത്തിൽ പരിക്കേറ്റു. രണ്ട് പേരുടെയും തലയ്ക്കാണ് കല്ലേറിൽ പരിക്കേറ്റത്. ഏഷ്യാനെറ്റ് ന്യൂസ് ചാനലിന്റെ വാഹനവും അഭിഭാഷകർ തകർത്തു.
അക്രമത്തിൽ പ്രതിഷേധിച്ച് മാദ്ധ്യമപ്രവർത്തകർ ഇപ്പോൾ കോടതി വളപ്പിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു. കോടതിക്ക് പുറത്ത് ഗേറ്റ് അടച്ചിട്ട സ്ഥലത്താണ് മാദ്ധ്യമ പ്രവർത്തകർ സ്ഥലത്തിരുന്നത്. ഇതോടൈയാണ് മാദ്ധ്യമപ്രവർത്തകർക്ക് നേരെ വീണ്ടും ആക്രമണം ഉണ്ടായത്. ഇതോടെ കോടതിക്ക് ഉള്ളിൽ നിന്നും മാദ്ധ്യമപ്രവർത്തകർക്കു കല്ലേറും കുപ്പികയേറും ഉണ്ടായി. മദ്യക്കുപ്പികളും ഇരുമ്പ് ദണ്ഡും വലിച്ചെറിഞ്ഞു. കല്ലേറിൽ മാദ്ധ്യമപ്രവർത്തകർക്കും വഴിയാത്രക്കാർക്കും പരുക്കേറ്റു. വൻ പൊലീസ് സന്നാഹവും സ്ഥലത്തുണ്ടായെങ്കിലും അഭിഭാഷകർ ആക്രമണം തുടരുകയായിരുന്നു. അക്രമത്തിന് നേതൃത്വം നൽകിയവർക്കെതിരെ കേസെടുക്കുമെന്ന് പൊലീസ് മാദ്ധ്യമപ്രവർത്തകരെ അറിയിച്ചു.
മാദ്ധ്യമപ്രവർത്തകരെ നാലാം ലിംഗക്കാരാണെന്നും നാലാം ലിംഗക്കാർക്ക് കോടതിയിലേക്ക് പ്രവേശനമില്ലെന്ന മുദ്രാവാക്യവും അഭിഭാഷകർ വിളിച്ചു. പിന്നീട് കോടതി വളപ്പിലേക്കുള്ള പ്രധാന കവാടവും അഭിഭാഷകർ അടച്ചു. പൊലീസ് ഇടപെട്ടിട്ടും വഴങ്ങാൻ അഭിഭാഷകർ തയ്യാറായില്ല. പിന്നീട് കോടതി കോമ്പൗണ്ടിന് അകത്ത് നിന്ന് കല്ലേറുമുണ്ടായി. ഈ കല്ലേറിലാണ് വക്കീൽ ഗുമസ്തനും പരിക്കേറ്റു. സംഘർഷം ലഘൂകരിക്കുന്നുതിന് വേണ്ടി ശ്രമിച്ച ഗുമസ്തനാണ് കല്ലേറിൽ പരിക്കേറ്റത്. കല്ലും കമ്പികളുമടങ്ങുന്ന ആയുധങ്ങളുമായാണ് അഭിഭാഷകർ കോടതി പരിസരത്ത് തമ്പടിച്ചത്.
ജില്ലാ കോടതിയിലെ മീഡിയ റൂമിൽ ഒട്ടിച്ച പോസ്റ്റർ ഷൂട്ട് ചെയ്യാൻ എത്തിയപ്പോഴാണ് അഭിഭാഷകരുടെ നേതൃത്വത്തിൽ ഗോബാക്ക് വിളിയുണ്ടായി. ഇന്ന് കോടതി വാർത്ത റിപ്പോർട്ട് ചെയ്യാൻ മാദ്ധ്യമപ്രവർത്തകർ എത്തിയപ്പോൾ 'നാലാം ലിംഗക്കാർക്ക് പ്രവേശനമില്ല' എന്ന് പോസ്റ്റർ പത്രക്കാരുടെ വാഹനങ്ങളിൽ ഒട്ടിച്ചു. ഇതിൽ പ്രതിഷേധിച്ച് മാദ്ധ്യമപ്രവർത്തകർ ജഡ്ജിക്ക് പരാതി നൽകിയിരുന്നു. ഇതിന് ശേഷമാണ് ഒരു വിഭാഗം മീഡിയാ സെന്റർ അടിച്ചു തകർത്തത്. തകർന്ന മീഡിയാ സെന്ററിന്റെ ചിത്രങ്ങൾ എടുക്കാനും അഭിഭാഷകർ സമ്മതിക്കില്ലെന്ന പറഞ്ഞാണ് മാദ്ധ്യമപ്രവർത്തകർക്ക് നേരെ ആക്രമണം ഉണ്ടായത്.
നേരത്തെ ഈ സ്ഥലത്തും അഭിഭാഷകർ പോസ്റ്റർ പതിപ്പിച്ചത്. ജനാധിപത്യത്തിന്റെ നാലാം തൂണാണാ മാദ്ധ്യമങ്ങൾ. ആ അർത്ഥത്തിൽ പത്രപ്രവർത്തകരെ കളിയാക്കി കൊണ്ടാണ് അഭിഭാഷകർ പോസ്റ്റർ ഒട്ടിച്ചത്. ഇന്ന് ഉച്ചയോടൊയാണ് ഇത്തരമൊരു പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്. അതിന് ശേഷമാണ് ഒരു കൂട്ടം അഭിഭാഷകർ മീഡിയാ റൂം തല്ലിത്തകർത്തത്. ഹൈക്കോടതി സംഭവത്തിന്റെ പേരിൽ മാദ്ധ്യമപ്രവർത്തകരോടുള്ള പ്രതിഷേധത്തിന്റെ ഭാഗമായാണ് അക്രമവും തല്ലിത്തകർക്കലും. ഉച്ചയോടെ തുടങ്ങിയ സംഘർഷം വൈകൂന്നേരം വരെ നീണ്ടു നിൽക്കുകയായിരുന്നു.
ആക്രമണം നടത്തിയവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: വഞ്ചിയൂർ കോടതി വളപ്പിൽ മാദ്ധ്യമങ്ങൾക്ക് നേരേ ആക്രമണം നടത്തിയവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സ്വാതന്ത്യ മാദ്ധ്യമപ്രവർത്തനത്തിന് എല്ലാവിധ സംരക്ഷണവും നൽകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മാദ്ധ്യമപ്രവർത്തകരും അഭിഭാഷകരും ശത്രുതാ മനോഭാവത്തിൽ മുന്നോട്ടു പോകേണ്ടവരല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സംഘർഷത്തെ തുടർന്ന് സിപിഐ(എം) നേതാവ് വി ശിവൻകുട്ടി, വി എസ് ശിവകുമാർ എംഎൽഎ എന്നിവരും സ്ഥലത്തെത്തിയിരുന്നു. കോടതി പരിസരത്ത് ഉണ്ടായ സംഭവം ഇരുകൂട്ടരും ഒഴിവാക്കേണ്ടതായിരുന്നുവെന്നും കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് ഡി.സി.പി അറിയിച്ചതായും അദ്ദേഹം വ്യക്തമാക്കി.
- TODAY
- LAST WEEK
- LAST MONTH
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- ജോലിക്കുള്ള ഇന്റർവ്യൂ കാർഡ് കൈമാറാൻ വൈകി; അന്ധനായ യുവാവിന് ജോലി പോയെന്ന് പരാതി; പോസ്റ്റ് ഓഫിസ് പടിക്കൽ ഭിക്ഷ യാചിച്ചു ലിന്റോ
- ചെപ്പോക്കിൽ നെഞ്ച് വിരിച്ച് തല ഉയർത്തി മാർക്കസ് സ്റ്റോയ്നിസ്; തകർപ്പൻ സെഞ്ചുറിയുമായി ചെന്നൈയെ ഒറ്റയ്ക്ക് കീഴടക്കി ഓസിസ് താരം; ഋതുരാജിന്റെ സെഞ്ചുറിക്ക് മറുപടിയും; റൺമല ഉയർത്തിയിട്ടും തുടർച്ചയായ രണ്ട് തവണയും ചെന്നൈയെ വീഴ്ത്തി രാഹുലും സംഘവും
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ കാറിൽ കയറ്റികൊണ്ടുപോയി പീഡിപ്പിച്ചു; ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി: പരാതി നൽകിയതോടെ വിദേശത്തേക്ക് കടന്ന യുവാവ് വിമാനത്താവളത്തിൽ അറസ്റ്റിൽ
- നിർമ്മാണം തുടങ്ങിയിട്ട് എട്ടു വർഷം; തെലങ്കാനയിൽ 49 കോടി മുടക്കി നിർമ്മിക്കുന്ന പാലം തകർന്നു വീണു: അപകടം ഉണ്ടായത് ബസ് പാലത്തിന് അടിയിലൂടെ കടന്നുപോയതിന് തൊട്ടുപിന്നാലെ
- ഡ്രഗ്സ് കൺട്രോൾ വകുപ്പ് ലബോറട്ടറികളിൽ നടത്തിയ ഗുണനിലവാര പരിശോധനയിൽ മാർച്ചിലെ പരിശോധനയിൽ കണ്ടെത്തിയത് ഗുണനിലവാരമില്ലാത്ത 14 മരുന്നുകൾ; ഈ മരുന്നുകൾ ആരും വിൽക്കരുത്; നിരോധിച്ച ഗുണനിലവാരമില്ലാത്ത മരുന്നുകളുടെ വിശദാംശങ്ങൾ അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍