100 രൂപ പിരിവ് ചോദിച്ചാൽ 500 രൂപ കൊടുക്കും; കുടുംബ വീട്ടിലുള്ള അമ്മയെ കാണാൻ സ്ഥിരമായി പോകും; നാട്ടുകാർക്കെല്ലാം പ്രിയങ്കരനായ ശ്രീകുമാറിന്റെയും കുടുംബത്തിന്റെ ആത്മഹത്യയിൽ ഞെട്ടി നാട്ടുകാർ; ബ്ലേഡുകാരുടെ ഭീഷണിയാകാം കടുംകൈയ്ക്ക് പ്രേരിപ്പിച്ചതെന്ന് ബന്ധുക്കൾ
അരുൺ ജയകുമാർ
തിരുവനന്തപുരം: എന്നും ചിരിക്കുന്ന മുഖത്തോടെയേ ശ്രീകുമാറിനെ നാട്ടുകാർ കണ്ടിട്ടുള്ളൂ.. ആരോടും പരാതിയൊന്നും പറഞ്ഞിട്ടില്ല. നാട്ടുകാർക്കെല്ലാം പ്രിയങ്കരനായിരുന്നു ആ കുടുംബസ്ഥൻ. എന്നിട്ടും എന്തിനാണ് രണ്ട് കുരുന്നുകളുടെയും ഭാര്യയുടെയും ജീവനെടുത്ത് ശ്രീകുമാർ ആത്മഹത്യ ചെയ്തത്? തോന്നയ്ക്കലിൽ കുടുബംത്തിന്റെ ദുരന്തവാർത്തകേട്ട് ഞെട്ടിയ അയൽവാസികൾക്കും ബന്ധുക്കൾക്കും ഇപ്പോഴും യഥാർത്ഥ കാരണം എന്താണെന്ന് ഒരു പിടിയുമില്ല. പൊലീസിന്റെ അന്വേഷണം പുരോഗമിക്കുന്നേയുള്ളൂ. പൊലീസിനും എന്താണ് കൂട്ട ആത്മഹത്യയ്ക്ക് പ്രേരണ ഉണ്ടായതെന്ന കാര്യത്തിൽ ഒരു വ്യക്തത വന്നിട്ടില്ല. ബ്ലേഡ് മാഫിയയിൽ നിന്നും ഭീഷണി ഉണ്ടായിരുന്നോ എന്ന സംശയമാണ് പൊലീസ് ഉന്നയിക്കുന്നത്.
ശ്രീകുമാറിനേയും കുടുംബത്തേയും പറ്റി വാടക വീട്ടിനടുത്തെ അയൽ വാസികൾക്ക് പറയാൻ നല്ലത് മാത്രമേ ഉള്ളൂ. ഒരിക്കൽ പോലും അയാൾക്ക് ഒരു പ്രശനമുള്ളതായി തോന്നിയിട്ടില്ലെന്നാണ് ശ്രീകുമാറിന്റെ മുതിർന്ന സഹോദരൻ അനിൽകുമാർ മറുനാടനോട് പറഞ്ഞത്. എപ്പോഴും പ്രസന്നവദനനായിരുന്നു ശ്രീകുമാർ. കുടുംബ വീട്ടിലുള്ള അമ്മയെ കാണാൻ സ്ഥിരമായി എത്തിയിരുന്നു. ഭാര്യയുടെ വീടുമായും നല്ല ബന്ധമാണ് പുലർത്തിയുന്നത്. ഏതെങ്കിലും തരത്തിൽ സാമ്പത്തിക ബാധ്യത ശ്രീകുമാറുനും കുടുംബത്തിനും ഉണ്ടായിരുന്നോ എന്ന കാര്യം സഹോദരനും അറിവില്ല. അങ്ങനെ സാമ്പത്തിക ബാധ്യത ഉണ്ടങ്കിൽ തന്നെ അത് ശ്രീകുമാറിന്റെ ബിസിനസ് പങ്കാളികളേയും ബാധിക്കേണ്ടതല്ലേയെന്നും എന്നാണ് സഹോദരന്റെ ചോദ്യം. ഇതിൽ എന്തെങ്കിലും ചതി നടന്നിട്ടുണ്ടോയെന്ന് അന്വേഷിക്കണമെന്നുമാണ് കുടുംബത്തിന്റെ ആവശ്യം.
സഹോദരന്റെയും കുടുംബത്തിന്റേയും മരണത്തെതുടർന്ന് കഴിഞ്ഞ ദിവസമാണ് അനിൽകുമാർ വിദേശത്ത് നിന്നും നാട്ടിലെത്തിയത്. എല്ലായെപ്പോഴും ശാന്തനായി മാത്രമേ ശ്രീകുമാറിനെ തങ്ങൾ കണ്ടിട്ടുള്ളുവെന്നും ആത്മഹത്യ ചെയ്തുവെന്ന വിവരം അറിഞ്ഞപ്പോൾ വിശ്വസിക്കാൻ ആയില്ലെന്നുമായിരുന്നു ചിലരുടെ പ്രതികരണം. സ്ഥലത്ത് എന്ത് പരിപാടി നടന്നാലും സാമ്പത്തികമായി സഹായിക്കുന്ന പ്രകൃമായിരുന്നു ശ്രീകുമാറിന്. 100 രൂപ പിരിവ് ചോദിച്ചാൽ 500 രൂപയോ ആയിരം രൂപയോ ഒക്കെ കൊടുക്കുന്ന സ്വഭാവമായിരുന്നുവെന്നും ചിലർ അഭിപ്രായപെട്ടു. എന്നാൽ പ്രദേശത്തെ ആരുമായും അതിരുകവിഞ്ഞ സൗഹൃദം അദ്ദേഹത്തിന് ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ സാമ്പത്തിക ബുദ്ധിമുട്ടുകളെ കുറിച്ചുള്ള കാരണം ആർക്കും വ്യക്തമല്ല താനും.
ശ്രീകുമാറിനൊപ്പം ഭാര്യ ശുഭ (35), മകൾ വൈഗ (ആറ്), മകൻ ധ്യാൻ കെ. വിനായക് (ഒന്ന്) എന്നിവരുടെ മൃതദേഹങ്ങളും വീട്ടിൽ നിന്നും കണ്ടെടുത്തിരുന്നു. കട്ടിലിൽ ശുഭയുടെ ഇരുവശത്തുമായി ചേർന്നുകിടക്കുന്ന നിലയിലായിരുന്നു കുട്ടികളുടെ മൃതദേഹങ്ങൾ. കട്ടിലിനു സമീപം തൂങ്ങിമരിച്ച നിലയിലായിരുന്നു ശ്രീകുമാർ. ഭാര്യയ്ക്കും മക്കൾക്കും വിഷം നൽകിയശേഷം ശ്രീകുമാർ തൂങ്ങിമരിച്ചതാകാമെന്നാണു പൊലീസിന്റെ നിഗമനം.ശനിയാഴ്ച രാത്രിയാണു സംഭവമെന്നാണ് വിലയിരുത്തൽ.
ആർഭാട ജീവിതവും ധൂർത്തും കടം വാങ്ങലുമൊക്കെയാകാം കടക്കെണിയിൽ കൊണ്ടെത്തിച്ചതെന്ന നിഗമനവും നാട്ടുകാർ വച്ചു പുലർത്തുന്നുണ്ട്. എന്നാൽ, ഇക്കാര്യത്തിൽ കൂടുതൽ വ്യക്തതയൊന്നും പൊലീസിന് നൽകാൻ സാധിച്ചിട്ടില്ല. വാടകവീട്ടിലാണ് താമസമെങ്കിലും എല്ലാ ആഡംബര സൗകര്യങ്ങളുമുണ്ടായിരുന്നു. പത്താം ക്ളാസിൽ പഠിക്കുമ്പോൾ ശ്രീകുമാർ നാടുവിട്ട് തിരിച്ചെത്തിയ കാര്യവും ഒപ്പം പഠിച്ചിരുന്ന സുഹൃത്ത് പറഞ്ഞു. എറണാകുളം കടവന്ത്ര സ്വദേശിനിയായ ശുഭയെ പ്രണയിച്ചാണ് വിവാഹം കഴിച്ചത്.
മൂന്ന് വർഷം മുമ്പാണ് ശ്രീകുമാറും കുടുംബവും കുടവൂരിലുള്ള രാജപ്പൻനായരുടെ രാജ്ദീപ വീട്ടിൽ വാടകയ്ക്ക് താമസമായത്. അവിടത്തെ റസിഡന്റ്സ് അസോസിയേഷനുമായി നല്ല ബന്ധത്തിലായിരുന്ന ശ്രീകുമാർ പാവപ്പെട്ടവരെയും രോഗബാധിതരെയും സഹായിക്കുമായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. കുടവൂരിലാണ് താമസമെങ്കിലും മിക്കദിവസവും രാവിലെ തന്നെ ശ്രീകുമാർ കുളത്തൂരിൽ എത്തും. സ്വന്തം കാറുണ്ടെങ്കിലും അടുത്തകാലത്തായി കണ്ണിന് കാഴ്ചക്കുറവുള്ളതിനാൽ അധികവും സ്കൂട്ടറിലാണ് വരവും പോക്കും.
ഇതിനിടയിൽ സ്കൂട്ടർ അപകടത്തിൽ കാലിന് പരിക്കേറ്റ് കുറച്ചുനാൾ ചികിത്സയിലുമായിരുന്നു. ആഴ്ചയിലൊരിക്കൽ കുടുംബവുമൊത്ത് എറണാകുളത്തും കുളത്തൂരും പോകാറുണ്ടെന്ന് സ്ഥലവാസികൾ പറയുന്നു. അതിനിടെ വാടക വീട് വിലയ്ക്ക് വാങ്ങാനും ആലോചിച്ചിരുന്നു. ബാങ്കിൽ ഡെപ്പോസിറ്റായി തുക വല്ലതും ഇട്ടിട്ടുണ്ടെങ്കിൽ എടുത്ത് തന്നാൽ നല്ല പലിശ തരാമെന്നും ഒരിക്കൽ പറഞ്ഞിരുന്നതായി വീട്ടുടമ ഓർക്കുന്നു. അടുത്തിടെ കടം കൊടുത്ത പലരും വാടക വീട് തിരക്കി ശ്രീകുമാറിനെ കാണാനെത്തിയതായും പറയുന്നു.
ശ്രീകുമാറിനു റിയൽ എസ്റ്റേറ്റ് ബിസിനസായിരുന്നു . ലോട്ടറി മൊത്തവിതരണവുമുണ്ടായിരുന്നു. ബിസിനസിലെ സാമ്പത്തികബാധ്യതയോ പണമിടപാടിനെ ചൊല്ലി ചിലരിൽ നിന്നുണ്ടായ ഭീഷണിയോ ആകാം മരണത്തിനു പിന്നിലെന്നു ബന്ധുക്കൾ ആരോപിക്കുന്നു. വീട്ടിലെ ഡൈനിങ് റൂമിൽനിന്നു കണ്ടെത്തിയ ആത്മഹത്യാക്കുറിപ്പിൽ ലോട്ടറി ഇടപാടിന്റെ കാര്യം സൂചിപ്പിച്ചിട്ടുണ്ട്. എന്നാൽ, ഈ ആത്മഹത്യാക്കുറിപ്പിനെ കൂടുതൽ വിവരങ്ങൾ പരിശോധിച്ചാൽ മാത്രമേ കൊലപാതകത്തെ കുറിച്ചുള്ള വിവരങ്ങൾ വ്യക്തമാകൂ എന്നാണ് പൊലീസ് മറുനാടൻ മലയാളിയോട് പറഞ്ഞത്. ബ്ലേ#ഡുകാരുടെ ഭീഷണി ഉണ്ടായിരുന്നോ എന്ന കാര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍