ചരിത്രനേട്ടമായി വിലയിരുത്തപ്പെട്ട മയക്കുമരുന്ന് വേട്ട നടത്തിയ എക്സൈസ് സിഐ സജി ലക്ഷ്മണന് സ്ഥലംമാറ്റം; നീക്കം കൊച്ചിയിലെ സിനിമാലോകത്തെ വമ്പന്മാർക്കു വരെ ബന്ധമുണ്ടെന്ന് സൂചനയുള്ള മയക്കുമരുന്നു കടത്ത് കേസ് അട്ടിമറിക്കാനെന്ന് സൂചന; അഫ്ഗാനിൽ നിന്നും കൊച്ചിയിലെത്തിച്ച് ഗൾഫിലേക്ക് ലഹരി ഒഴുക്കാൻ ഒത്താശ ചെയ്യുന്നത് ആരെന്നും ചോദ്യം; ഐഎൻഎയും കേന്ദ്ര ഇന്റലിജൻസും അന്വേഷണത്തിന് എത്തിയ കേസിൽ കേരളം ഉദ്യോഗസ്ഥനെ മാറ്റിയത് വിവാദമാകുന്നു
പ്രകാശ് ചന്ദ്രശേഖർ
കൊച്ചി: സംസ്ഥാന എക്സൈസ് വകുപ്പിന്റെ ചരിത്രനേട്ടമായി മാറിയ നെടുമ്പാശേരി മയക്കുമരുന്ന് വേട്ടക്ക് നേതൃത്വം നൽകിയ എറണാകുളം സ്പെഷ്യൽ സ്വാഡ് സിഐ സജി ലക്ഷ്മണന് സ്ഥലംമാറ്റം. പകരം അന്വേഷണ സംഘത്തിലെത്തുന്നത് രണ്ട് മാസത്തിനുള്ളിൽ സ്ഥാനക്കയറ്റവും സ്ഥലം മാറ്റവും കാത്തിരിക്കുന്ന ഉദ്യോഗസ്ഥൻ. അന്വേഷണം അട്ടിമറിക്കാൻ ഉന്നത തലത്തിൽ നീക്കമെന്ന് സൂചന.
കൊച്ചിയിലെ സിനിമാലോകത്തെ വമ്പന്മാർക്കും ഉന്നതരായ ചില രാഷ്ട്രീയക്കാർക്കുംവരെ ബന്ധമുണ്ടാകാം എന്ന് സംശയമുണർന്ന കേസായിരുന്നു ഇത്. അഫ്ഗാനിൽ നിന്നുംമറ്റും ഇന്ത്യയിലേക്ക് കടത്തി ട്രെയിന്‍മാർഗം കൊച്ചിയിലെത്തിച്ച് ഇവിടെനിന്ന് വിമാനമാർഗം ഗൾഫിലേക്കും മറ്റും വൻതോതിൽ മയക്കുമരുന്ന് കടത്തുന്നായി വ്യക്തമായിരുന്നു. ഇതിന് ശക്തമായ തെളിവുകളാണ് അടുത്തിടെ സജി ലക്ഷ്മണന്റെ നേതൃത്വത്തിൽ കണ്ടെത്തിയിരുന്നത്.
സജിയുടെ സ്ഥലംമാറ്റം സംബന്ധിച്ച് കഴിഞ്ഞ ദിവസമാണ് എക്സൈസ് വകുപ്പ് ആസ്ഥാനത്തുനിന്ന് ഉത്തരവ് ഇറങ്ങിയത്. കേന്ദ്ര ഇന്റിലിജൻസ് ബ്യൂറോയും നാർകോട്ടിക് കൺട്രോൾ ബ്യൂറോയും എൻ ഐ എ യുമെല്ലാം അതീവ ഗൗരവത്തോടെ വീക്ഷിക്കുന്ന ഈ കേസിൽ മുഖ്യ അന്വേഷണ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയത് ഏറെ ദുരൂഹതകൾക്ക് വഴി വച്ചിട്ടുണ്ട്. മൂവാറ്റുപുഴ എക്സൈസ് സർക്കിൾ ഇൻസ്്പെക്ടർ കെ കെ അനിൽകുമാറിനെയാണ് സജി ലക്ഷ്മണന്റെ ഒഴിവിൽ സ്പെഷ്യൽ സ്ക്വാഡിൽ നിയമിച്ചിട്ടുള്ളത്. ഇയാൾക്ക് പകരം സജിയെ മൂവാറ്റുപുഴയിലും നിയമിച്ചു.
സജി ലക്ഷ്മണൻ അന്വേഷണസംഘത്തിലുണ്ടെന്നാണ് എക്സൈസ് ഡെപ്യൂട്ടി കമ്മീഷണറുടെ സ്ഥിരീകരണം. സാങ്കേതികമായി ഇത് ശരിയാണെങ്കിലും അന്വേഷണത്തിൽ ഈ ഉദ്യോഗസ്ഥന് ഇനി ഈ കേസന്വേഷണത്തിൽ കാര്യമായി ഇടപെടാനാവില്ലന്നതാണ് നിലവിലെ സ്ഥിതി.
പ്രത്യേക അന്വേഷണ സംഘത്തിൽ അംഗങ്ങളല്ലാത്തിനാൽ മൂവാറ്റുപുഴ ഓഫീസിലെ സഹജീവനക്കാരെ അന്വേഷണത്തിന് വിനയോഗിക്കാൻ കഴിയില്ല. സ്പെഷ്യൽ സ്ക്വാഡിൽ നിന്ന് ഒഴിവാക്കിയതിനാൽ ഇവിടെ നിന്നും കാര്യമായ സഹകരണം ഉണ്ടാവാനും ഇടയില്ല.
തനിക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ ചുവട് പിടിച്ച് സജി ലക്ഷ്മണൻ ഏതാനും സഹപ്രവർത്തകർക്കൊപ്പം നടത്തിയ നീക്കത്തിലാണ്, ഗൾഫിലിരുന്ന് കൊച്ചി സ്വദേശികൾ നിയന്ത്രിക്കുന്ന, നിരവധി രാജ്യങ്ങളിൽ വേരുള്ള മയക്കുമരുന്ന് കടത്തൽ സംഘത്തിലെ രണ്ട് പേരെ നെടുമ്പാശേരിയിൽ നിന്ന് പിടികൂടിയത്.
ഇന്ത്യയിൽ 30 കോടി രൂപവിലമതിക്കുന്ന എം ഡി എം എ എന്ന അതിമാരകമായ മയക്കുമരുന്നാണ് സജി ലക്ഷമണനും കൂട്ടരും ഇവരിൽ നിന്നും കണ്ടെടുത്തത്. കൂടുതൽ അന്വേഷണത്തിൽ ഒരാളെക്കുടി അറസ്റ്റുചചെയ്തിരുന്നു. മയക്ക് മരുന്ന് കടത്തൽ സംഘത്തെ നിയന്ത്രിക്കുന്ന കൊച്ചി സ്വദേശികളെ തിരിച്ചറിയുകയും ഇവരെ കുടുക്കുന്നതിന് നീക്കം ആരംഭിക്കുകയും ചെയ്തിരുന്ന സാഹചര്യത്തിലാണ് സജി ലക്ഷമണന് സ്ഥലം മാറ്റം ലഭിച്ചിരിക്കുന്നത് എന്നതാണ് എറെ ശ്രദ്ധേയം.
സജിക്ക് പകരം സ്ക്വാഡിൽ ഇടപിടിച്ചിട്ടുള്ള അനിൽകുമാർ രണ്ട് മാസത്തിനുള്ളിൽ അസിസ്റ്റന്റ് കമ്മീഷണർ തസ്ഥികയിലേക്ക് സ്ഥാനക്കയറ്റം ലഭിക്കുന്നവരുടെ പട്ടികയിൽ ഇടംപിടിച്ചിട്ടുള്ളവരിൽ ഒരാളാണ്. സ്ഥാനക്കയറ്റം കിട്ടുന്ന മുറയ്ക്ക് സ്ഥലം മാറ്റവും ഉണ്ടാവും. ഈ സാഹചര്യത്തിൽ അനിൽകുമാറിന് കാര്യമായി ഒന്നും ചെയ്യാനില്ലന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്.
മയക്കുമരുന്ന് വേട്ടയ്ക്ക് നേതൃത്വം നൽകിയ സജി ലക്ഷ്മണനെയും സംഘത്തെയും കൊച്ചിയിൽ എത്തി എക്സൈസ് കമ്മീഷണർ ഋഷിരാജ് സിങ് അഭിനന്ദിക്കുകയും റിവാർഡ് നൽകുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കേസന്വേഷണത്തെ പ്രതികൂലമായി ബാധിക്കുന്ന വകുപ്പ്തല നടപടി പുറത്തുവന്നിട്ടുള്ളത്. കേസിന്റെ തുടക്കം മുതൽ പ്രതികളെ പിടികൂടിയത് വരെ എക്സൈസ് സംഘത്തിന്റെ മുഴുവൻ നീക്കങ്ങളെക്കുറിച്ചും റോ അടക്കമുള്ള കേന്ദ്ര ഏജൻസികളുടെ പ്രതിനിധികൾ സജിയെ സന്ദർശിച്ച് ചോദിച്ചറിഞ്ഞിരുന്നു.
ഭീകരരുടെ ഇടപെടലോടെ രാജ്യത്തെ പ്രധാന വിമാനത്താവളങ്ങൾ വഴി വർഷങ്ങളായി നടന്നുവന്നിരുന്ന ശതകോടികളുടെ മയക്കുമരുന്ന് കടത്താണ് എക്സൈസ് സംഘം പുറത്തുകൊണ്ടുവന്നത്. അഫ്ഗാൻ-കശ്മീർ ഭീകരരുടെ പ്രധാന സാമ്പത്തിക സ്രോതസ് മയക്കുമരുന്ന് വിൽപ്പനയാണെന്നുള്ള വിവരം നേരത്തെ പുറത്തായിരുന്നു. എന്നാൽ ഇക്കൂട്ടർക്ക് കേരളത്തിൽ ഇടനിലക്കാരുണ്ടെന്നതിന്റെ ഒരു സൂചന പോലും ഈ കേസ് ഉണ്ടായതുവരെ പുറത്ത്് വന്നിരുന്നില്ല. കേസിൽ പിടിയിലായ മണ്ണാർക്കാട് സ്വദേശി ഇതുവരെ വിമാനത്താവളങ്ങൾ വഴി കടത്തിയ എംഡി എംഎയുടെ കൃത്യമായ കണക്കും ഇനിയും പുറത്ത് വന്നിട്ടില്ല.
പ്രതിമാസം ശരാശരി 50 കിലോ എംഡിഎംഎ വിമാനത്താവളങ്ങൾ വഴി ഗൾഫ് നാടുകളിൽ എത്തിച്ചിട്ടുണ്ടെന്നാണ് ഇയാളിൽ എക്സൈസ് സംഘത്തിന് ലഭിച്ച പ്രാഥമിക വിവരം. ഇത് പൂർണ്ണമായും വിശ്വസിച്ചിട്ടില്ലന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്. ഈ കണക്ക് വച്ച് കൂട്ടിയാൽ പോലും മാസം 500 കോടിരൂപയുടെ ഇടപാടുകൾ ഈ രംഗത്ത് നടന്നുവന്നിരുന്നതായിട്ടാണ് വ്യക്തമാവുന്നത്. 20 ഗ്രാം എംഡിഎംഎ ഗൾഫിൽ വിൽപ്പന നടത്തുന്നത് ഇരുപതിനായിരം രൂപയ്ക്കാണെന്നാണ് ഫൈസലിന്റെ മൊഴി.
5 കിലോ എംഡിഎംഎ വിഭാഗത്തിൽപ്പെടുന്ന മയക്കുമരുന്നാണ് നെടുമ്പാശേരിയിൽ എക്സൈസ് സംഘം പിടികൂടിയത്. കൊച്ചിയിലെ മോഹവില അനുസരിച്ച് ഇതിന് 30 കോടിരൂപ വിലവരും. ഇത് ഗൾഫിലെത്തിച്ചാൽ വില 50 കോടിക്ക് മുകളിലെത്തുമെന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്. അഞ്ച് കിലോ എംഡിഎംഎ പിടികൂടിയതായി വിവരം ലഭിച്ചപ്പോൾ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ അധികൃതർ ആദ്യം വിശ്വസിച്ചില്ല. ഇത്ര കൂടിയ അളവിൽ ഈ മയക്കു മരുന്ന് കൈകാര്യം ചെയ്യുന്നവർ രാജ്യത്ത് ഉണ്ടാവാൻ സാദ്ധ്യത ഇല്ലെന്നായിരുന്നു ഇക്കൂട്ടരുടെ നിലപാട്. പിടിച്ചെടുത്തത് എംഡിഎംഎ തന്നെയാണോ എന്ന് ഉറപ്പുവരുത്തണം എന്നായിരുന്നു അറിയിപ്പ് നൽകിയ എക്സൈസ് ഉദ്യോഗസ്ഥനോട് ഇവരുടെ പ്രതികരണം.
രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളതിൽ ഏറ്റവും വലിയ മയക്കുമരുന്ന് കടത്തൽ സംഘത്തെ നിയന്ത്രിക്കുന്നത് രണ്ട് മലയാളികൾ ആണെന്നവിവരം എക്സൈസ് സംഘം തുടർന്നുള്ള അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇതിനിടെ എക്സൈസ് സംഘത്തിന്റെ സഹായികളിൽ ചിലരെ മയക്കുമരുന്ന് കടത്തൽ സംഘത്തിലെ ചിലർ വിളിച്ച് ഭീഷണിപ്പെടുത്തിയതായുള്ള വിവരങ്ങളും പുറത്ത് വന്നിരുന്നു.
ഇത് ശരിയാണെന്ന് കേന്ദ്ര ഏജൻസികൾ സ്ഥീരീകരിച്ചതായിട്ടാണ് അറിയുന്നത്. ഈ ഫോൺകോളുകളുടെ പിന്നാലെ കേന്ദ്ര ഏജൻസികൾ വിശദമായി അന്വേഷണം ആരംഭിച്ചതായും സൂചനയുണ്ട്. വകുപ്പിന്റെ അഭിമാനമായി മാറിയ കോതമംഗലം നെല്ലിമറ്റം സ്വദേശി സജി ലക്ഷ്മണനെ വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണൻ തിരുവനന്തപുരത്ത് വിളിച്ചുവരുത്തി ഉപഹാരം നൽകി ആദരിക്കുകയും ചെയ്തിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍