തമ്മനം ഷാജിയും കുണ്ടന്നൂർ തമ്പിയും വെട്ടിൽ സുരേഷും മകിടി കുട്ടനും ഒക്കെ അപ്രത്യക്ഷർ; ഇപ്പോൾ കൊച്ചി ഭരിക്കുന്നത് ഭായി നസീറും മരട് അനീഷും മാത്രം; കോൺഗ്രസിന് വേണ്ടി ഭായിയെ ഒപ്പം നിർത്തി ക്വട്ടേഷൻ എടുത്ത ആന്റണി നഗരസഭാ വൈസ് ചെയർമാൻ വരെയായി; ഐഎൻടിയുസി നേതാവിന്റെ കൈ വിരൽ മുറിച്ച് അധീശത്വം ഉറപ്പിച്ചു; കൊച്ചിയിലെ അധോലോക-രാഷ്ട്രീയ കൂട്ടുകെട്ടിന്റെ പൊരുൾ തേടി പോയപ്പോൾ
അർജുൻ സി വനജ്
കൊച്ചി: നമ്മുടെ കൊച്ചു കേരളത്തിലും ഗുണ്ടകളോ? പലരും ചോദിക്കുന്ന സംശയമാണിത്. എന്നാൽ കേരളം മുഴുവൻ പ്രധാന നഗരങ്ങളിൽ എല്ലാം അതിശക്തമായ ഗുണ്ടാ സംഘങ്ങൾ വാഴുന്നു എന്നതാണ് സത്യം. മുംബൈയിലെ പോലെ കോടികളുടെ കച്ചവടം ഉള്ള സിനിമാ ലോകത്തെ പോലും നിയന്ത്രിക്കുന്ന മാഫിയ അല്ലെങ്കിലും വെട്ടും കൊലയും പ്രതികാരം ചോദിക്കലും ഒക്കെയായി സജീവമായി തന്നെ കൊച്ചിയിലും ഗുണ്ടാ സംഘം ഉണ്ട്.
സർക്കാർ എത്ര ഗുണ്ടാ സ്ക്വാഡുകൾ ഉണ്ടാക്കിയാലും ഇവരെ പിടികൂടുക അത്ര എളുപ്പമല്ല. ആരൊക്കെയാണ് പ്രധാന ഗുണ്ടകൾ എന്ന് എല്ലാവർക്കും അറിയാം. എന്നിട്ടും ഗുണ്ടകളും ഗുണ്ടാ സംഘങ്ങളും കൊച്ചിയിൽ സജീവമായി വാഴുകയാണ്. വനിതാ വ്യവസായിയെ തട്ടിക്കൊണ്ട് പോയതുമായി ബന്ധപ്പെട്ട അറസ്റ്റും മറ്റുമാണ് ഗുണ്ടകളെ ഇപ്പോഴെത്തെ അവസ്ഥ വ്യക്തമാക്കുന്ന ചിത്രങ്ങൾ പുറത്തു കൊണ്ടു വന്നത്. കൊച്ചിയിലെ ഗുണ്ടകളെ കുറിച്ച് മറുനാടൻ നടത്തിയ പ്രാഥമിക അന്വേഷണത്തിൽ തന്നെ ഞെട്ടിക്കുന്ന കാഴ്ചകളാണ് വെളിവായത്.
തൊണ്ണൂറുകളിലും രണ്ടായിരത്തിന്റെ തുടക്കത്തിലും ഓരോ പ്രദേശവും ഓരോ ഗുണ്ടാസംഘവും നിയന്ത്രിച്ചിരുന്ന ഒരു കാലം എറണാകുളത്തിനുണ്ടായിരുന്നു. കുണ്ടന്നൂരിൽ തമ്പിയും വൈറ്റിലയിൽ വെട്ടിൽ സുരേഷും തമ്മനത്ത് ഷാജിയും തേവരയിൽ മകിടി കുട്ടനും ഏലൂരിൽ ചൗക്ക സാജുവും അടക്കിവാണിരുന്ന കാലം. അക്കാലത്ത് ഗുണ്ടാപ്പടകളും ധാരാളമായിരുന്നു. ഇതിലൊരു ഗുണ്ടാപ്പടയായിരുന്നു പതിനെട്ടര കമ്പനി. 19 ഗുണ്ടകൾ ഉണ്ടെങ്കിലും അവരിൽ ഒരാൾക്ക് പൊക്കം കുറഞ്ഞതിനാലാണ് ഈ പേര് വന്നത്. ചമ്പക്കര ചന്ത നിയന്ത്രണവും കപ്പം പിരിക്കലും പാർട്ടിക്ക് വേണ്ടിയുള്ള പണം വാങ്ങാതെയുള്ള കണ്ണൂർ മോഡൽ ക്വട്ടേഷനുമായിരുന്നു ഇവരുടെ പണി. ഗുണ്ടാപ്പടയുടെ നേതാവ് സുനിയുടെ കൊലപാതകം കഴിഞ്ഞതോടെ ചമ്പക്കര സതീശൻ ലീഡറായി. മറ്റൊരു കൊലക്കേസിൽ സതീശൻ ജയിലിൽ ആയതോടെ പതിനെട്ടര കൂട്ടം പൊളിഞ്ഞു.
തമ്മനം ഷാജി ഉൾപ്പെടെയുള്ള ഗുണ്ടകൾ ക്വട്ടേഷൻവർക്കിനൊപ്പം വലതുപക്ഷ രാഷ്ട്രീയത്തിലെ നേതാക്കൾക്കു വേണ്ടി ഇടയ്ക്കു പ്രവർത്തിക്കും എന്നല്ലാതെ ഒരു നേതാവിനും വേണ്ടിയുള്ള ഓപ്പറേഷനുകളിൽ പങ്കാളി ആയിരുന്നില്ല. കുണ്ടന്നൂർ തമ്പിയുടെ കാലം വരെ ഈ നീക്കുപോക്കു തുടർന്നു. പരസ്പര സഹായം എന്നല്ലാതെ ഗുണ്ടകൾ ഒഴുക്കുന്ന രക്തത്തിന് രാഷ്ട്രീയക്കാർ ഒരുപരിധിവരെ കാരണക്കാർ ആയിരുന്നുമില്ല. ഇക്കാലത്താണ് ഭായ് നസീർ കളത്തിലിറങ്ങി തുടങ്ങുന്നത്. കുണ്ടന്നൂർ തമ്പിയിൽ നിന്നും തെറ്റിപ്പിരിഞ്ഞ ഭായ് നസീർ സ്വന്തമായി ഗാങ് ആരംഭിച്ചു.
പിന്നീട് 2004 വരെ ഭായിയുടെ സന്തതസഹചാരിയായിരുന്ന മരട് അനീഷും സ്വന്തമായി ഗാംഗിനെ ഇറക്കി. വളരെപ്പെട്ടെന്ന് തന്നെ മരട് അനീഷും ഭായ് നസീറും ശത്രുക്കളായി. 2007 ജനവരി 10 ന് രാത്രിയിൽ ഭായ് നസീറിനു നേരെ അനീഷും സംഘവും ആക്രമണം നടത്തി. ബൈക്കിൽ വരികയായിരുന്ന നസീറിനെ വൈറ്റില തൈക്കൂടത്തുവച്ച് അനീഷും സംഘവും തടഞ്ഞുനിർത്തുകയായിരുന്നു. തോക്കും വടിവാളും ഉപയോഗിച്ചുള്ള ആക്രമണത്തിൽ നസീറിന്റെ ഇടതുകൈക്ക് ഗുരുതരമായി പരിക്കേറ്റു. ഇതിന്റെ പകരംവീട്ടലും മണിക്കൂറുകൾക്കുള്ളിൽ നടന്നു.
കെ കരുണാകരൻ കോൺഗ്രസ് വിട്ട് ഡിഐസി രൂപീകരിച്ചപ്പോൾ എറണാകുളം ഡിസിസി പ്രസിഡന്റ് ആയിരുന്ന കെബി മുഹമ്മദ് കുട്ടിയും കോൺഗ്രസ് വിട്ടു. നെട്ടൂർ ഐഎൻടിയുസിയുടെ അനിഷേധ്യ നേതാവായിരുന്നു മുഹമ്മദ് കുട്ടി. അതുകൊണ്ടു തന്നെ നെട്ടൂർ ഐഎൻടിയുസി, ഡിഐസിയുടെ ഭാഗമായി. അക്കാലത്ത് കേരളത്തിലെ ഏറ്റവും ശക്തമായ ചുമട്ടു തൊഴിലാളി യൂണിയനായിരുന്നു നെട്ടൂർ ഐഎൻടിയുസി. കാൽച്ചുവട്ടിൽ നിന്നും ഒഴുകിപ്പോകുന്ന മണ്ണ് തടുത്തു നിർത്താനായിരുന്നു, ഭരണത്തിലിരുന്ന കോൺഗ്രസിന്റെ ശ്രമം. വിഷയം സ്ഥലം എംഎൽഎ യും മന്ത്രിയുമായിരുന്ന ഡൊമിനിക് പ്രസന്റേഷന് അഭിമാനപ്രശ്നമായി. ഐഎൻടിയുസി അപ്പാടെ അപ്പുറത്തേക്ക് പോകാതിരിക്കാൻ മുന്നിൽ നിർത്തിയത് അന്ന് കോൺഗ്രസ് മണ്ഡലം പ്രസിഡന്റും ചെറുപ്പക്കാരനുമായ ആന്റണി ആശാൻപറമ്പിലിനെ ആയിരുന്നു.
ആന്റണി പിന്നിൽ നിർത്തിയത് ഗുണ്ടാ തലവൻ ഭായ് നസീറിനെയും. ഐഎൻടിയുസിക്കാരനെ നിലക്ക് നിർത്താൻ അദ്ദേഹത്തിന്റെ വിരൽ മുറിച്ചെടുക്കുകയാണ് ഭായ് നസീർ ചെയ്തത്. ഈ കൂട്ടുകെട്ട് വിജയം കണ്ടു. പൊഴിഞ്ഞു പോകാതെ കാൽഭാഗത്തെ സൂക്ഷിക്കാൻ ഇവർക്ക് കഴിഞ്ഞു. ഡിഐസി ജന്മോദ്ദേശ്യം പോലും പൂർത്തിയാക്കാതെ തകർന്നതോടെ ആന്റണി പ്രാദേശികമായി ശക്തനായി. അങ്ങനെ ആന്റണിയുടെ തണലിൽ ഭായ് നസീറും അജയ്യനായി വളർന്നു. ആന്റണിയും നസീറും തമ്മിലുള്ള പൊക്കിൾകൊടി ബന്ധം തുടങ്ങി. മരട് നഗരസഭാ വൈസ് ചെയർമാനായ ആന്റണിക്ക് വേണ്ടി വ്യവസായിയെ തട്ടിക്കൊണ്ടുപോയി നഗ്നനാക്കി ഭീഷണിപ്പെടുത്തിയ കേസിലാണ് ഭായ് നസീറിനെ ഇപ്പോൾ ഗുണ്ടാവിരുദ്ധ സേന അറസ്റ്റ് ചെയ്തത്.
മറ്റ് പാർട്ടി നേതാക്കന്മാരെയും രഹസ്യമായി സഹായിക്കുമെങ്കിലും ഭായിയുമായുള്ള ബന്ധം തുറന്നു പറയാനോ, നേരിട്ട് ഇടപെടാനോ ഒരു നേതാവും തയാറായില്ല. കുഴൽപ്പണ സംഘത്തെ ആക്രമിച്ചു പണം തട്ടുകയാണ് ഇവരുടെ പ്രധാന വരുമാന മാർഗം. രാഷ്ട്രീയക്കാർ മാത്രമല്ല ചില പൊലീസ് ഉദ്യോഗസ്ഥരും ഇവരിൽ പങ്കാളിയായി. വാഹനത്തിന്റെ ബോഡിയിൽ പ്രത്യേക അറ സൃഷ്ടിച്ചു കുഴൽപ്പണം കടത്തിയ വാഹനം വരെ ഗുണ്ടകൾ തട്ടിയെടുത്തു. കള്ളപ്പണം ആയതിനാൽ പരാതി ഉണ്ടാകില്ല എന്നതാണ് ഗുണം. മറ്റു ചിലപ്പോൾ കുഴൽപ്പണ വാഹനങ്ങൾക്ക് സുരക്ഷിതമായി ലക്ഷ്യസ്ഥാനത്ത് എത്തിക്കാനുള്ള ചുമതലയും ഏറ്റെടുത്തു.
വലിയ ബിസിനസ് ടീമുകൾ തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിക്കൽ, ഭൂമി നികത്തികൊടുക്കുക, ബിസിനസകാർക്ക് സെക്യൂരിറ്റി നൽകുക തുടങ്ങിയ ജോലികളാണ് ഈ ഗാങുകൾ ചെയ്ത് പോന്നത്. റിയൽ എസ്റ്റേറ്റ് കച്ചവടം ശക്തമായതോടെ ഗുണ്ടകൾ രാഷ്ട്രീയ നേതാക്കളാകാൻ ശ്രമിച്ചു. കുണ്ടന്നൂർ തമ്പി കോൺഗ്രസിലെ കെട്ടിട നിർമ്മാണ തൊഴിലാളി യൂണിയൻ പ്രവർത്തകനായും തമ്മനം ഷാജി ആർജെഡി നേതാവായും മാറിയെങ്കിലും ക്ലച്ച് പിടിച്ചില്ല.
2010 ഓടെയാണ് കറുകപ്പള്ളി സിദ്ദീഖും ഭായിയും തമ്മിൽ അടുക്കുന്നത്. സിദ്ദീഖ് വഴിയാണ് ഭായ് നസീർ സിപിഎമ്മുമായും അടുക്കുന്നത്. പിന്നീട് സിദ്ദീക് ഭായിയുടെ സാമ്പത്തിക കാര്യങ്ങൾ നോക്കിനടത്തുന്ന ജോലി ഏറ്റെടുത്തു. കറുകപ്പള്ളി സിദ്ദീഖും ഭായ് നസീറിന്റെ ഗാങും ചേർന്നാണ് വനിത വ്യവസായിയിൽ നിന്ന് മുഖ്യമന്ത്രിയുടെ പേര് പറഞ്ഞ് പണം തട്ടാൻ ശ്രമിച്ചത്. കേസിൽ സിദ്ദീഖും സംഘവും ഇപ്പോൾ റിമാന്റിലാണ്. എങ്കിലും സിപിഐ(എം) നേതാക്കൾക്ക് വേണ്ടി ക്വട്ടേഷൻ ജോലികൾ ചെയ്ത കേസുകൾ എവിടേയും ഇല്ല.
' കൂടെ നിൽക്കുന്നവനെ ജീവൻ കൊടുത്തും ഭായ് സംരക്ഷിക്കും. ജന്മം കൊണ്ടു ഭായ് എന്റെ ആരുമല്ല. പക്ഷെ ഭായ് ഞങ്ങടെ എല്ലാമെല്ലാമാണ്. ഭായിക്കിട്ട് പണി കൊടുത്തവന്മാരെ ഒന്നിനെപ്പോലും ഞങ്ങ വെറുതെ വിട്ടിട്ടില്ല. ഇപ്പോ എല്ലാ കേസും ഒഴിവാക്കി വരുവായിരുന്നു. അതിനെടേലാാ, മരട് ആശാന്റെ കേസില് പേട്ടേക്കണത്. ' ഭായ് നസീറിനെക്കുറിച്ചുള്ള അന്വേഷണത്തിൽ, അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തിൽ നിന്ന് ലഭിച്ച വാക്കുളാണിത്. ഇതുവരെ ഭായ് നസീർ 50 ഓളം ക്രിമിനൽ കേസുകളിൽ പ്രതി ചേർക്കപ്പെട്ടിട്ടുണ്ടെന്നാണ് പൊലീസ് നൽകുന്ന വിവരം. ഓരോ കേസുകളിലും ഭായിക്ക് വേണ്ടി ഹാജരാകുന്നത് ഓരോ സിറ്റിംഗിനും ലക്ഷങ്ങൾ ഫീസ് വാങ്ങുന്ന അഭിഭാഷകരാണ്.
ഭായ് നസീറിനെതിരെ പൊലീസ് പലപ്പോഴും നടപടി എടുക്കാൻ മടിച്ചിരുന്നു. കാപ്പ നിയമപ്രകാരം ഭായ് നസീറിനെ കരുതൽ തടങ്കലിൽ വെക്കാനുള്ള ഉത്തരവ് ഒരു ഉയർന്ന പൊലീസ്സ ഉദ്യോഗസ്ഥൻ തന്നെ ഏഴു മാസത്തോളം പൂഴ്ത്തിവച്ചതായും ആക്ഷേപമുണ്ടായി. 2013 ഡിസംബർ 20ന് എറണാകുളം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിക്ക് മുന്നിൽ ഭായ് നസീറിന്റെ സംഘവും മരട് അനീഷിന്റെ ഗാങും തമ്മിൽ ഏറ്റുമുട്ടി. നസീറിന്റെ കൂട്ടാളിയായ ഇംതിയാസ് ഖാനെ കൊലപ്പെടുത്തിയ കേസിൽ അനീഷിനെതിരായി മൊഴി നൽകാൻ നസീറിന്റെ സംഘാംഗമായ പ്രവീണിനെ കോടതിയിൽ ഹാജരാക്കുന്ന ദിവസമാണ് രണ്ടു സംഘങ്ങളും ഏറ്റുമുട്ടിയത്.
തുടർന്ന് ഡിസംബർ 30 ന് മൈസൂരിൽ വച്ച് കൊച്ചി പൊലീസ് അറസ്റ്റ് ചെയ്ത ഭായ് ഏതാണ്ടു രണ്ടുമാസം മുമ്പാണ് പുറത്തിറങ്ങുന്നത്. എറണാകുളം സെന്റ് ആൽബർട്ട്സ് കോളേജിൽ നിന്നാണ് നസീർ ഡിഗ്രി കഴിഞ്ഞത്. പഠനകാലത്താണ് ക്വട്ടേഷൻ സംഘങ്ങളുമായി നസീർ അടുപ്പം തുടങ്ങിയത്.
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- കോൺഗ്രസ് സ്ഥാനാർത്ഥി മുങ്ങി; എട്ട് സ്ഥാനാർത്ഥികളെ കൊണ്ട് പത്രിക പിൻവലിപ്പിച്ച് ബിജെപിയുടെ കളി; കോൺഗ്രസിനെ വഞ്ചിച്ച നിലേഷ് കുംഭാണി ബിജെപിയിൽ ചേർന്നേക്കും; സൂററ്റിൽ ഓപ്പറേഷൻ താമര വിജയിച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്