Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

തിരക്കഥ കൊണ്ടു വരാമെന്ന് പറഞ്ഞു പോകാൻ എഴുന്നേറ്റപ്പോൾ കയറിപ്പിടിച്ചു; ബഹളം വച്ചപ്പോൾ കൈവിട്ടു; കാക്കനാട്ടെ കോടതിയിൽ എല്ലാം രഹസ്യമൊഴിയായി രേഖപ്പെടുത്തിയത് ഒക്ടോബറിൽ; നടൻ പുറത്തിറങ്ങി നടക്കുന്നത് രണ്ടാൾ ജാമ്യത്തിലും; ഒരാളോടും ഭാവിയിൽ അയാൾ ഇങ്ങനെ പെരുമാറരുതെന്നും യുവതിയുടെ വെളിപ്പെടുത്തൽ; ആരോപിക്കുന്നത് നടൻ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചുവെന്ന്; ഉണ്ണിമുകുന്ദൻ ഊരാക്കുടുക്കിലേക്കെന്ന് സൂചന; കരുതലോടെ അന്വേഷണത്തിന് പൊലീസും

തിരക്കഥ കൊണ്ടു വരാമെന്ന് പറഞ്ഞു പോകാൻ എഴുന്നേറ്റപ്പോൾ കയറിപ്പിടിച്ചു; ബഹളം വച്ചപ്പോൾ കൈവിട്ടു; കാക്കനാട്ടെ കോടതിയിൽ എല്ലാം രഹസ്യമൊഴിയായി രേഖപ്പെടുത്തിയത് ഒക്ടോബറിൽ; നടൻ പുറത്തിറങ്ങി നടക്കുന്നത് രണ്ടാൾ ജാമ്യത്തിലും; ഒരാളോടും ഭാവിയിൽ അയാൾ ഇങ്ങനെ പെരുമാറരുതെന്നും യുവതിയുടെ വെളിപ്പെടുത്തൽ; ആരോപിക്കുന്നത് നടൻ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചുവെന്ന്; ഉണ്ണിമുകുന്ദൻ ഊരാക്കുടുക്കിലേക്കെന്ന് സൂചന; കരുതലോടെ അന്വേഷണത്തിന് പൊലീസും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ ദിലീപ് കുടുങ്ങിയത് ദിലീപ് തന്നെ കൊടുത്ത പരാതിയിലായിരുന്നു. പൾസർ സുനി തന്നെ ബ്ലാക് മെയിൽ ചെയ്തുവെന്ന് കാട്ടി ദിലീപ് പൊലീസിന് പരാതി നൽകി. എന്നാൽ കേസിൽ പ്രതിയാവുകയായിരുന്നു ജനപ്രിയ നായകൻ. നടിയെ ആക്രമിച്ച കേസിലെ മുഖ്യ ഗൂഡോലചനക്കാരനായി ദിലീപിനെ പൊലീസ് മാറ്റി. ഇപ്പോഴിതാ പരാതി കൊടുത്ത മറ്റൊരു നായകനും വിവാദത്തിലേക്ക്. പീഡന കേസിൽപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചെന്നാരോപിച്ച് നടൻ ഉണ്ണിമുകുന്ദൻ തിരക്കഥാകൃത്തായ യുവതിക്ക് എതിരെ നൽകിയ പരാതി നടനു തന്നെ കുരുക്കാകുമെന്ന് സൂചന.

ഉണ്ണി മുകുന്ദൻ തന്നെ ബലാൽസംഗം ചെയ്യാൻ ശ്രമിച്ചെന്ന് കാണിച്ച് താൻ നാല് മാസം മുമ്പ് നൽകിയ സ്വകാര്യ അന്യായം പരിഗണിച്ച് കാക്കനാട് കോടതി കേസ് എടുത്തതാണെന്നും യുവതിയുടെ വെളിപ്പെടുത്തലാണ് ഇതിന് കാരണം. ഉണ്ണി മുകുന്ദൻ കോടതിയിലെത്തി ജാമ്യം എടുത്ത ശേഷമാണ് തനിക്കെതിരെ കള്ളപ്പരാതി നൽകിയതെന്നും യുവതി പറഞ്ഞു. ഇതോടെ പൊലീസിൽ പരാതി നൽകാൻ ഒരുങ്ങുകയാണ് യുവതി. യുവതിയുടെ പരാതി കിട്ടിയാൽ പൊലീസിന് ഉണ്ണി മുകുന്ദനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുക്കേണ്ടി വരും. അങ്ങനെ വന്നാൽ ഉണ്ണി മുകുന്ദനും അറസ്റ്റിലാകാൻ സാധ്യത ഏറെയാണ്. അതായത് ഉണ്ണി മുകുന്ദന്റെ പരാതി ഉണ്ണി മുകുന്ദന് തന്നെ വിനയാവുകയാണ്.

അതേസമയം പീഡനക്കേസിൽ ഉൾപ്പെടുത്തുമെന്ന് പറഞ്ഞ് തിരക്കഥാകൃത്തായ യുവതി ലക്ഷങ്ങൾ തട്ടാൻ ശ്രമിച്ചെന്നാണ് ഉണ്ണിമുകുന്ദന്റെ പരാതി. ഒറ്റപ്പാലം പൊലീസ് സ്റ്റേഷനിൽ ഉണ്ണിമുകുന്ദൻ നൽകിയ പരാതി ഇപ്പോൾ ചേരാനെല്ലൂർ പൊലീസാണ് പരിഗണിക്കുന്നത്. ഉണ്ണിമുകുന്ദന്റെ പരാതിയിൽ ഭീഷണിപ്പെടുത്തൽ അടക്കമുള്ള കുറ്റങ്ങൾ ചുമത്തി ഐപിസി 385,506 വകുപ്പുകൾ പ്രകാരമാണ് പൊലീസ് കേസ് എടുത്തിരിക്കുന്നത്. പക്ഷേ യുവതി പറയുന്നതാണ് ശരിയെന്ന് വന്നാൽ ഉണ്ണി മുകുന്ദൻ കുടുങ്ങാനാണ് സാധ്യതെന്ന് പൊലീസ് പറയുന്നു. ഏഷ്യാനെറ്റ് ഓൺലൈനിന് അനുവദിച്ച അഭിമുഖത്തിൽ ഉണ്ണി മുകുന്ദനെതിരെ ഗുരുതര ആരോപണങ്ങളാണ് യുവതി ഉന്നയിക്കുന്നത്.

ഉണ്ണിമുകുന്ദനെ കണ്ട് കഥ പറയാൻ വേണ്ടി ഞാൻ ഓഗസ്റ്റ് 23ന് സമയം വാങ്ങിയിരുന്നു. ഇടപ്പള്ളിയിലെ വീട്ടിലേക്ക് വരാനായിരുന്നു ഉണ്ണിമുകുന്ദൻ ആവശ്യപ്പെട്ടത്. തിരക്കഥാകൃത്തായ സുഹൃത്ത് വഴി ഫോൺ വിളിച്ചാണ് കാണാൻ സമയം വാങ്ങിയത്. വൈകിട്ട് മൂന്നരയോടെ ഇടപ്പള്ളിയിലെ വീട്ടിൽ ഉണ്ണിയെ കാണാൻ എത്തി. സിനിമാ മേഖലയിൽ ഇത്രയും നല്ല പയ്യൻ ഇല്ലെന്നും തനിച്ച് പോയാൽ മതിയെന്നും സുഹൃത്ത് എന്നോട് പറഞ്ഞിരുന്നു. ഇത്രയും ഇമേജുള്ള പയ്യൻ ഇല്ല. അങ്ങോട്ട് പെൺകുട്ടികൾ ചെന്നാൽ പോലും ഒഴിഞ്ഞുമാറുന്നയാൾ എന്നൊക്കെയായിരുന്നു കേട്ടിരുന്നത്. നേരത്തെ തന്നെ ഉണ്ണിയെക്കുറിച്ച് ചില പരാതികൾ കേട്ടിരുന്നെങ്കിലും അവയെല്ലാം വ്യാജമാണെന്നാണ് കരുതിയത്. അവിടെ ചെന്നപ്പോൾ അയാൾ അൽപ്പം ക്ഷോഭത്തിലായിരുന്നു.

കഥ കേൾക്കാൻ താൽപര്യമില്ലെന്ന് പറഞ്ഞ അദ്ദേഹം സ്‌ക്രിപ്റ്റ് ചോദിച്ചു. അത് ഞാൻ കൊണ്ടുവരാമെന്ന് പറഞ്ഞ് പോകാൻ എഴുന്നേറ്റപ്പോൾ അയാൾ എന്നെ കയറിപ്പിടിച്ചു. ഞാൻ ബഹളം വെച്ചപ്പോൾ അയാൾ കൈവിട്ടു. പോകുന്നോ എന്ന് ചോദിച്ചു. ഞാൻ പോകുന്നുവെന്ന് പറഞ്ഞു. കഥ കേൾക്കാൻ അയാൾ തയാറാകാത്തതിനാൽ പത്ത് മിനിറ്റ് സമയമേ ഞാൻ അവിടെ ഉണ്ടായിരുന്നുള്ളൂ. ഇക്കാര്യങ്ങളെല്ലാം കാക്കനാട് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ നൽകിയ രഹസ്യമൊഴിയിൽ പറഞ്ഞിട്ടുണ്ട്. 354, 354 (ബി) വകുപ്പുകൾ പ്രകാരമാണ് കേസ്. സുഹൃത്തിനെ വിളിച്ച് ഉടൻ തന്നെ ഞാൻ ലുലുവിലെത്തി. എന്നെ കണ്ടപ്പോൾ തന്നെ സുഹൃത്തിന് എന്തോ പ്രശ്‌നം ഉണ്ടെന്ന് മനസിലായി. പ്രശ്‌നം പറഞ്ഞപ്പോൾ അവനെ പോയി അടിക്കണോ അതോ പൊലീസിൽ പോകണോ എന്ന് അവൻ ചോദിച്ചു. ഞാൻ ആകെ ഷോക്കിലായിരുന്നു. പ്രശ്‌നമാകുമെന്ന് മനസിലാക്കിയ ഉണ്ണി എന്നെ ഫോണിൽ വിളിച്ചു.

ഞാൻ ഫോൺ സ്വിച്ച് ഓഫ് ചെയ്തു. സുഹൃത്തിന്റെ ഫോണിൽ വിളിച്ച് അയാൾ ഭീഷണി മുഴക്കി. പൊതുജനം അറിഞ്ഞാൽ ഇത് എന്നെയും ബാധിക്കുമെന്ന് കണ്ട് പൊലീസിൽ പരാതി നൽകിയില്ല. സെപ്റ്റംബർ 15ന് ഉള്ളിൽ കാക്കനാട് മജിസ്‌ട്രേറ്റ് കോടതിയിൽ എത്തി പരാതി നൽകി. കോടതി കെട്ടിടം മാറുന്നതിനാൽ രഹസ്യമൊഴിയെടുക്കാൻ ഒരു മാസം സമയമെടുക്കും എന്നാണ് കോടതിയിലുള്ളവർ പറഞ്ഞത്. പരസ്യ മൊഴിയാണെങ്കിൽ ഉടൻ നൽകാനാകുമെന്നും പറഞ്ഞു. എന്നാൽ രഹസ്യമൊഴി നൽകാനാണ് ഞാൻ തീരുമാനിച്ചത്. ഇതേതുടർന്ന് ഒക്‌ടോബർ ഏഴിന് കോടതിയിൽ എത്തി രഹസ്യമൊഴിയും നൽകി.

പരാതിയുമായി മുന്നോട്ടുപോകുന്നതിൽ എന്റെ രക്ഷിതാക്കൾ എതിരായതിനാൽ രഹസ്യമൊഴി മതിയെന്ന് തീരുമാനിക്കുകയായിരുന്നു. സുഹൃത്തിനൊപ്പം പോയാണ് രഹസ്യമൊഴി നൽകിയത്. ഐഡന്റിറ്റി തിരിച്ചറിയുമെന്ന് ഭയന്നാണ് പൊലീസിനെ സമീപിക്കാതിരുന്നത്. പരാതി സ്വീകരിച്ച കോടതി ഡിസംബർ എട്ടിന് ഉണ്ണി മുകുന്ദനോട് ഹാജരാകാൻ പറഞ്ഞു. മഹാരാജാസ് കോളജിനടുത്തുള്ള ജില്ലാ കോടതിയിൽ എത്തിയ ഉണ്ണി രണ്ടാൾ ജാമ്യത്തിലാണ് പുറത്തിറങ്ങിയത്. കേസിൽ ജനുവരി ആറിന് വിചാരണ തുടങ്ങും. ഒരാളോടും ഭാവിയിൽ ഉണ്ണിമുകുന്ദൻ ഇങ്ങനെ പെരുമാറരുതെന്നും പരാതിക്കാരി പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP