പൊലീസ് സംഘത്തെ ലീഗുകാർ അക്രമിച്ചതിനു പിന്നാലെ ഉണ്ണിയാലിൽ മുസ്ലിംലീഗ് വീടുകൾ തകർത്ത് സിപിഐ(എം) അണികളുടെ പ്രതികാരം; കടലിൽ ചാടി രക്ഷപ്പെട്ട പ്രതികളെ പിടികൂടാൻ കോസ്റ്റ് ഗാർഡിന്റെ സ്പീഡ് ബോട്ട്; ഉണ്ണിയാലിൽ അക്രമത്തിനും കൊള്ളിവെയ്പ്പിനും അറുതിയില്ല..
എം പി റാഫി
മലപ്പുറം: ഉണ്ണിയാൽ ആലിൻചുവട് ഡിവൈ എസ് പി, എസ്.ഐ എന്നിവരുൾപ്പെടെയുള്ള പൊലീസുകരെ അക്രമിച്ചു പരിക്കേൽപ്പിച്ച സംഭവത്തിൽ നാലു മുസ്ലിം ലീഗ് പ്രവർത്തകർ അറസ്റ്റിൽ. തേവർകടപ്പുറം കൊണ്ടരന്റെ പുരക്കൽ യൂനസ് (37), ഉണ്ണിയാൽ ആലിഹാജിന്റെ പുരക്കൽ മൊയ്തീൻകുട്ടിയുടെ മകൻ നൗഫൽ (25), ആലിഹാജിന്റെ പുരക്കൽ ഹംസക്കുട്ടിയുടെ മകൻ അമീർ (24), പറവണ്ണ അരയന്റെ പുരക്കൽ അസറുദ്ദീൻ (20) എന്നിവരെയാണ് തിരൂർ ഡിവൈ.എസ്പിയുടെ ചുമതല വഹിക്കുന്ന മലപ്പുറം നാർക്കോട്ടിക്ക് ഡിവൈ.എസ്പി ബാലന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. വധശ്രമം, കൃത്യനിർവഹണം തടസപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ്. പ്രതികളെ വൈദ്യപരിശോധനക്കു ശേഷം തിരൂർ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ആക്രമണത്തിൽ പരിക്കേറ്റ തിരൂർ ഡിവൈ.എസ്പി കെ.വി സന്തോഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിട്ടുള്ളത്. കണ്ടാലറിയാവുന്ന 200 പേർക്കെതിരെയും കേസെടുത്തു. ഇവർക്കായി പൊലീസ് വലവിരിച്ചിട്ടുണ്ട്. വീടുകളിൽ റെയ്ഡും സജീവമാക്കിയിട്ടുണ്ട്.
അതേസമയം പൊലീസ് സംഘത്തിനു നേരെ ലീഗുകാർ ആക്രമണം നടത്തിയതിനു പിന്നാലെ പ്രദേശത്ത് സിപിഐ(എം) അക്രമിസംഘങ്ങൾ അഴിഞ്ഞാടി. 22 ലീഗ് പ്രവർത്തകരുടെ വീടുകളും വാഹനങ്ങളും തകർത്തായിരുന്നു സിപിഐ(എം) പ്രവർത്തകരുടെ നരനായാട്ട്. അക്രമത്തിനു പുറമെ വ്യാപക കൊള്ളയും ലീഗ് വീടുകളിൽ നടക്കുകയുണ്ടായി. നാദാപുരത്തും തൂണേരിയിലുമുണ്ടായ അക്രമ സംഭവങ്ങളും ഇതിന്റെ മറവിലുണ്ടായ വീടുകൊള്ളയും ഓർമിപ്പിക്കുന്നതായിരുന്നു ഉണ്ണിയാലിലും സിപിഐ(എം) നടത്തിയ അക്രമങ്ങൾ. ഒരു ഗ്രാമം ഒന്നടങ്കം തകർക്കപ്പെട്ട അവസ്ഥയാണുള്ളത്. സ്ത്രീകളും കുട്ടികളും തനിച്ചുള്ള വീടുകളിൽ വീടും വീട്ടുപകരണവുമെല്ലാം ഒന്നു പോലും ബാക്കിയാക്കാതെ തകർത്തിരിക്കുകയാണ്. ഉണ്ണിയാലിൽ സാധാരണ നിലയിലേക്ക് ജീവിതാന്തരീക്ഷം തിരിച്ചു പോകണമെങ്കിലും മാസങ്ങളും വർഷങ്ങളും എടുക്കേണ്ടി വരും. വർഷങ്ങളുടെ അദ്ധ്വാനവും വിയർപ്പുമാണ് രാഷ്ട്രീയത്തിന്റെ പേരിൽ അക്രമികൾ തകർത്ത് ഇല്ലാതാക്കിയത്.
കഴിഞ്ഞ രണ്ടര പതിറ്റാണ്ടു കാലമായി നിലനിന്നിരുന്ന ഉണ്ണിയാലിലെയും പരിസരപ്രദേശങ്ങളിലേയും രാഷ്ട്രീയ സംഘട്ടനങ്ങളുടെ ഉത്തരവാദിത്വത്തിൽ നിന്നും ലീഗിനും സിപിഎമ്മിനും ഒഴിഞ്ഞുമാറാൻ പറ്റില്ല. 15 വർഷം മുമ്പ് പ്രദേശത്ത് മുസ്ലിംലീഗ് പ്രവർത്തകൻ റാസിഖ് കൊല്ലപ്പെട്ടതോടെ സംഘർഷം രൂക്ഷമാകുകയും പിന്നീട് ഉണ്ണിയാൽ കലാപഭൂമിയാവുകയും ചെയ്തു. സമാധാനത്തിന്റെ ചെറിയ ഇടവേളകളൊഴിച്ചാൽ അക്രമസംഭവങ്ങൾ ഇവിടെ ആവർത്തിച്ചു കൊണ്ടിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടായിരുന്നു വീണ്ടും പ്രശ്നങ്ങൾ തലപൊക്കിയത്. സിപിഐ(എം), ലീഗ് പാർട്ടികൾക്ക് സ്വാധീനമുള്ള ഇരു ചേരികളും ഗലികളുമാണ് ഇവിടെ ആക്രമിക്കുന്നതും അക്രമത്തിനിരയാകുന്നതുമെല്ലാം. ഏറ്റവും ഒടുവിൽ ഞായറാഴ്ചയുണ്ടായ സംഭവത്തിന്റെ തുടർച്ചയായും ഈ രീതിയിലായിരുന്നു അക്രമം.
ഞായറാഴ്ച വൈകിട്ട് സിപിഐ(എം) പ്രവർത്തകരുടെ വീടും കടകളും തകർക്കുന്നുണ്ടെന്ന വിവരം ലഭിച്ച പൊലീസ് സംഘം സംഭവസ്ഥലത്ത് എത്തിയിരുന്നു. എന്നാൽ ഈ അക്രമിസംഘം പൊലീസ് സംഘത്തിനു നേരെയും അക്രമം അഴിച്ചു വിടുകയായിരുന്നു. ഡിവൈ.എസ്പി, എസ്.ഐ അടക്കമുള്ള അഞ്ച് പൊലീസുകാർക്ക് കല്ലേറിൽ പരിക്കേൽക്കുകയും പൊലീസുകാർ ഇവിടെ നിന്നും മടങ്ങുകയും ചെയ്തു. ഈ സമയം മൂന്ന് വാഹനങ്ങളിലായി 12 പൊലീസുകാർ മാത്രമായിരുന്നു സ്ഥലത്തുണ്ടായിരുന്നത്. ലീഗ് പ്രവർത്തകരുടെ ആക്രമണത്തെ തുടർന്ന് പൊലീസ് സംഘം മടങ്ങിയതിന് പിന്നാലെയാണ് ഇരു വിഭാഗവും സംഘടിച്ച് വ്യാപക അക്രമം അഴിച്ചുവിട്ടത്. 22 മുസ്ലിംലീഗ് പ്രവർത്തകരുടെയും 12 സിപിഐ(എം) പ്രവർത്തകരുടെയും വീടുകളും ഈ സമയം തകർക്കപ്പെടുകയായിരുന്നു.
മണിക്കൂറുകൾകൊണ്ടായിരുന്നു 34 വീടുകൾ തകർക്കപ്പെട്ടത്. സിപിഐ(എം) പ്രവർത്തകരുടെ വീടുകൾക്കും കടകൾക്കും നിസാര കേടുപാടുകളാണുള്ളത്. അതേസമയം ലീഗുകാരുടെ തകർക്കപ്പെട്ട 22 വീടുകളിൽ 11 വീടുകളും വീട്ടുപകരണങ്ങളും ഫർണിച്ചറുമെല്ലാം പൂർണമായും തകർന്നിട്ടുണ്ട്. വാതിൽ ചവിട്ടിത്തുറന്ന് ആയുധങ്ങളുമായെത്തിയ സംഘം വീട്ടിലെ ഫർണിച്ചറുകളും ജനൽ ചില്ലുകളും പൂർണമായി നശിപ്പിച്ചു. അലമാറ, ടെലിവിഷൻ, ഫ്രിഡ്ജ്, വീട്ടുപകരണങ്ങൾ, അടുക്കളയിലെ സാധനങ്ങൾ തുടങ്ങിയവയെല്ലാം നശിപ്പിച്ചിട്ടുണ്ട്. വീട്ടുപകരണങ്ങൾ കിണറ്റിൽ തള്ളിയിട്ട നിലയിലും കാണാം. പാസ്പോർട്ട്, റേഷൻ കാർഡ് മറ്റു തിരിച്ചറിയൽ രേഖകൾ എല്ലാം ലീഗ് വീടുകളിൽ നിന്നും നശിപ്പിക്കപ്പെട്ട നിലയിൽ കണ്ടെത്തി. അക്രമികൾ ഉപയോഗിച്ച ആയുധങ്ങളും ചില വീടുകളിൽ ഉപേക്ഷിച്ചിട്ടുണ്ട്. പള്ളിമാന്റെ പുരക്കൽ സൈതുമോന്റെ വീട്ടിൽ നിന്ന് നാലു പവൻ മാലയും ഓപ്പറേഷനു സൂക്ഷിച്ച പതിനായിരം രൂപയും അക്രമി സംഘം മോഷ്ടിച്ചതായി വീട്ടമ്മ കണ്ണീരോടെ പറഞ്ഞു.
പുതുതായി പണികഴിപ്പിച്ച വീടിന്റെ ഗ്രാനൈറ്റുകളും പ്ലമ്പിങും നശിപ്പിച്ചു. മുസ്ലിലീഗ് പ്രവർത്തകരായ പുത്തൻപുരയിൽ അൻസാർ ബാബുവിന്റെയും പൂച്ചക്കടവത്ത് അഫ്സലിന്റെയും ബൈക്കുകളും അദ്ധ്യാപിക ഫാത്തിമയുടെ സ്കൂട്ടിയും അക്രമികൾ തകർത്തു. ലീഗ് പ്രവർത്തകരുടെ വിവിധ വീടുകളിൽ നിന്നായി 18 പവൻ സ്വർണവും ഒരു ലക്ഷത്തിനടത്ത് പണവും നഷ്ടപ്പെട്ടു. സിപിഐ(എം) അക്രമത്തിൽ പരിക്കേറ്റ കോട്ടിലകത്ത് സമീറ(35)യെ കോഴിക്കോട് മെഡിക്കൽ കോളജിലും ഉണ്ണ്യാൽ സ്വദേശി പള്ളിക്കൽ ഹംസക്കുട്ടിയുടെ ഭാര്യ സഫിയ (45)യെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇവർ ചികിത്സയിൽ തുടരുകയാണ്.
സ്ഥലത്ത് കൂടുതൽ പൊലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്. അഞ്ചു സി.ഐമാരും 10എസ്.ഐമാരും അടങ്ങുന്ന സംഘത്തെയാണ് ഉണ്ണിയാൽ മേഖലയിൽ നിയോഗിച്ചിരിക്കുന്നത്. നിയമവിധേയമായ ശക്തമായ പൊലീസിങ് നടപ്പാക്കാൻ എസ്പി ദേബേശ്കുമാർ ബെഹ്റ നിർദ്ദേശം നൽകിയതായി സി.ഐ എം.കെ. ഷാജി പറഞ്ഞു. ഡിവൈ.എസ്പി കെ.വി സന്തോഷിന് പരിക്ക് പറ്റിയതിനാൽ മലപ്പുറം നാർക്കോട്ടിക്ക് ഡിവൈ.എസ്പി ബാലന് തിരൂരിന്റെ അധിക ചുമതല നൽകിയിട്ടുണ്ട്. ഇരുന്നൂറോളം പൊലീസുകാരെയാണ് വിവിധ മേഖലകളിൽ വിന്യസിച്ചിരിക്കുന്നത്. പൊലീസിനെ അക്രമിച്ച സംഭവത്തിലും ഇരു വിഭാഗത്തിൽപ്പെട്ടവരുടെ വീടുകൾ തകർത്ത സംഭവത്തിലെയും പ്രതികൾക്കായി പൊലീസ് വലവിരിച്ചിട്ടുണ്ട്.
സംഘർഷബാധിത പ്രദേശമായ ഉണ്ണിയാൽ, പറവണ്ണ, ആലിൻചുവട് എന്നീ പ്രദേശങ്ങൾ തീരദേശ മേഖലയാണ്. ഇതിനാൽ അക്രമം നടത്തിയ ശേഷം പ്രതികൾ കടലിലേക്ക് ചാടി രക്ഷപ്പെടുകയാണ് പതിവ്. ഞായറാഴ്ച അക്രമത്തിന് നേതൃത്വം കൊടുത്ത ഇരുപതോളം പേരാണ് പൊലീസിനെ വെട്ടിച്ച് കടൽവഴി രക്ഷപ്പെട്ടതെന്ന് തിരൂർ സി.ഐ എം.കെ ഷാജി പറഞ്ഞു. കടലിലേക്ക് ചാടുന്ന ഇവർ ആഴക്കടലിലേക്ക് നീന്തിപ്പോകുകയും പിന്നീട് ബോട്ട് വരുത്തി രക്ഷപ്പെടുകയുമാണ്. അതിനാൽ പ്രതികളെ പിന്തുടർന്ന് പിടികൂടാനാവാത്ത അവസ്ഥയാണിവിടെ. ഈ പ്രതിസന്ധി മറികടക്കാനായി കോസ്റ്റൽ പൊലീസിന്റെ സ്പീഡ് ബോട്ട് എത്തിക്കാനാണ് പൊലീസിന്റെ തീരുമാനം. അഴീക്കോട്, കോഴിക്കോട് എന്നിവിടങ്ങളിലുള്ള തീരദേശ പൊലീസ് സ്റ്റേഷനുകളിൽ നിന്നുള്ള സ്പീഡ് ബോട്ട് ആയിരിക്കും എത്തിക്കുക. പ്രതികൾ കടലിൽ ചാടിയാൽ കോസ്റ്റ് ഗാർഡിന്റെ കൂടി സഹായം ലഭ്യമാക്കാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്. കടലിൽ ചാടുന്നതോടെ പ്രതികളെ പിടികൂടാനുള്ള ശ്രമം ഉപേക്ഷിച്ച് മടങ്ങിപ്പോരുന്ന പതിവ് ഇതോടെ അവസാനിപ്പിക്കാനാകുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍