ബിജെപിയെ അപകീർത്തിപ്പെടുത്തുന്നത് മാദ്ധ്യമങ്ങളോ ശ്രീധരൻപിള്ളയോ? ശതകോടികളുടെ തട്ടിയെടുത്ത് മുങ്ങിയ ഉതുപ്പിന് വേണ്ടി ദേശീയ സമിതി അംഗം രംഗത്ത് വന്നിട്ടും പഴി മറ്റുള്ളവർക്ക്; പ്രതിഷേധവുമായി സൈബർലോകം
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: നേഴ്സിങ് തട്ടിപ്പ് കേസിലെ പ്രതി ഉതുപ്പ് രക്ഷിക്കാൻ പാർട്ടിയുടെ ദേശീയ നിർവ്വാഹക സമിതി അംഗമായ പിസി ശ്രീധരൻ പിള്ള ശ്രമിക്കുന്നത് ബിജെപിയുടെ സംസ്ഥാന നേതൃത്വം അറിഞ്ഞമട്ടില്ല. നഴ്സിങ്ങ് റിക്രൂട്ട്മെന്റ് കേസിലെ പ്രതി ഉതൂപ്പിനെ രക്ഷപെടുത്താൻ ബിജെപി ശ്രമിക്കുന്നതായി ഓൺലൈൻ മാസികകളിലുടെ ചിലർ പ്രചരിപ്പിച്ചു കൊണ്ടിരിക്കുകയാണെന്നാണ് ബിജെപി ഘടകത്തിന്റെ വിശദീകരണം. ഉതുപ്പിന്റെ തട്ടിപ്പിനെതിരെ സന്ധിയില്ലാ സമരം നടത്തുന്ന മറുനാടൻ മലായാളിയുടെ പേര് പറയാതെയാണ് ഓൺലൈൻ മാദ്ധ്യമങ്ങളെ വിമർശിക്കുന്നത്. കേസിൽ ശ്രീധരൻപിള്ള ഉതുപ്പിനായി ഹൈക്കോടതിയിൽ മുൻകൂർ ജാമ്യേപേക്ഷ സമർപ്പിക്കുമെന്ന് മറുനാടൻ വാർത്ത നൽകിയ ശേഷമായിരുന്നു ബിജെപിയുടെ കേരള ഘടകത്തിന്റെ ഫേസ്ബുക്ക് പേജിൽ വിമർശനമെത്തിയത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി ജി ഉദ്ഘാടനം ചെയ്ത സ്വച്ഛ ഭാരത് പരിപാടിയിൽ പങ്കെടുക്കുവാൻ കേരളത്തിൽ നിന്ന് 50 ബിജെപി നേതാക്കളേയും പ്രവർത്തകരെയും ഉതുപ്പിന്ടെ ചെലവിൽ ഡൽഹിയിൽ എത്തിച്ചു എന്നാണ് ചിലരുടെ പ്രചാരണം. സ്വച്ഛ ഭാരത് പരിപാടിയുടെ ഉദ്ഘാടനത്തിനായി കേരളത്തിൽ നിന്ന് ബിജെപി നേതാക്കൾ ആരും തന്നെ ഡൽഹിയിൽ പോയിട്ടില്ല എന്നിരിക്കെ ഇത്തരത്തിലുള്ള പ്രചരണം ബിജെപി യെ അപകീർത്തിപ്പെടുത്താൻ ഉള്ള ചിലരുടെ ശ്രമത്തിന്ടെ ഭാഗമാണെന്നായിരുന്നു പോസ്റ്റ്. ഉതുപ്പിന് ബിജെപി നേതാക്കളുമായുള്ള ബന്ധവും മറുനാടൻ നൽകിയിരുന്നു. അതിൽ സ്വച്ഛ് ഭാരത് പരിപാടിയുടെ ഉദ്ഘാടന ചടങ്ങിൽ മോദിയുടെ പ്രസംഗം കേൾക്കാൻ ബിജെപി നേതാക്കൾക്കൊപ്പം ഉതുപ്പും എത്തിയതായും വിശദീകരണമുണ്ടായിരുന്നു. അതിനോട് പ്രതികരിക്കാതെയാണ് വാർത്തിയിലെ മറ്റൊരു ഭാഗത്തെ ഉയർത്തിക്കാട്ടിയുള്ള ബിജെപിയുടെ വിമർശനം. ബിജെപിയിലെ മുതിർന്ന നേതാവിന്റെ അഭ്യർത്ഥനയെ തുടർന്നാണ് കൊച്ചിയിൽ നിന്ന് ഡൽഹി യാത്രയ്ക്ക് ഉതുപ്പ് സൗകര്യമൊരുക്കിയത്. ഒരു പക്ഷേ അത് ഔദ്യോഗിക നേതൃത്വത്തിന്റെ അറിവോടെയാകണമെന്നില്ല.
പക്ഷേ തട്ടിപ്പ് കേസിലെ പ്രതിക്ക് ശ്രീധരൻപിള്ള വക്കാലത്ത് നൽകുമ്പോൾ ഉതുപ്പിന് ബിജെപിയുമായുള്ള ബന്ധമാണ് വ്യക്തമാകുന്നത്. ക്രിമിനൽ കേസ് അഭിഭാഷകനായതിനാലാണ് ഇതെന്ന് വിശദീകരിച്ചും കഴിഞ്ഞു. ഈ ഘട്ടത്തിൽ ഉതുപ്പുമായുള്ള ബിജെപി നേതാക്കളുടെ ബന്ധവും തെളിഞ്ഞു. ലോട്ടറിക്കേസിൽ സാന്റിയാഗോ മാർട്ടിന് അനുകൂലമായി കേസ് വാദിക്കാൻ ഹൈക്കോടതയിൽ കോൺഗ്രസ് വക്താവായിരുന്നു മനു അഭിഷേക് സിംങ് വി എത്തിയിരുന്നു. അതുപോലെ പല കേസിലും കോൺഗ്രസുകാരായ അഭിഭാഷകർ കേസ് വാദിച്ചു. അന്നെല്ലാം രാഷ്ട്രീയ ധാർമികതയുടെ പേരിൽ കോൺഗ്രസിനെ വിമർശിച്ചതിൽ പ്രധാനിയായിരുന്നു ബിജെപി നേതാവ് ശ്രീധരൻപിള്ള. രാഷ്ട്ര താൽപ്പര്യത്തിനൊപ്പം രാഷ്ട്രീയക്കാർ നിൽക്കണമെന്ന വാദമാണ് ശ്രീധരൻ പിള്ളയും ബിജെപിയും ഉയർത്തിയത്. എന്നാൽ ഉതുപ്പിനെ രക്ഷിക്കാനുള്ള യാത്രയിൽ ശ്രീധരൻ പിള്ള രാഷ്ട്രീയക്കാരൻ അല്ലാതെയാകുന്നു.
ഉതുപ്പിന് പിന്നിൽ ബിജെപിക്കാരുണ്ടെന്ന പ്രത്യക്ഷ സൂചന സിബിഐയ്ക്ക് നൽകാനുള്ള കള്ളക്കളിയാണ് ശ്രീധരൻ പിള്ളയുടെ വക്കാലത്ത് ഏറ്റെടുക്കലിലൂടെ നടന്നതെന്നാണ് സൂചന. ഉതുപ്പിന്റെ അറസ്റ്റിനെ അട്ടിമറിക്കാൻ ഉന്നത ബിജെപി നേതാക്കൾ തന്നെ ശ്രമിക്കുന്നുമുണ്ട്. ഹൈക്കോടതിയിൽ ബിജെപി നേതാവ് ഉതുപ്പിനായി ഹാജരാകുമ്പോൾ കേന്ദ്ര സർക്കാരിന്റെ അന്വേഷണ ഏജൻസിയുടെ വാദങ്ങൾക്ക് ശക്തികുറയുകയും ചെയ്യും. ഇതിലൂടെ ജാമ്യം നേടിയെടുക്കാനും കഴിയും. ഈ സാങ്കേതികതയിലേക്കൊന്നും ഓൺലൈൻ മാദ്ധ്യമങ്ങളെ വിമർശിക്കുന്ന ബിജെപിയുടെ സംസ്ഥാന ഘടകം പോകുന്നില്ല. സംസ്ഥാന പ്രസിഡന്റ് വി മുരളീധരനും ശ്രീധരൻ പിള്ളയും രണ്ട് വഴിക്കാണ് നീങ്ങുന്നത്. ഇവർ തമ്മിലെ ഗ്രൂപ്പ് പോരും എല്ലാവർക്കും അറിയാവുന്നതാണ്. എങ്കിലും സമൂഹത്തെ ബാധിക്കുന്ന ഒരു കേസിലെ വഴിവിട്ട ശ്രീധരൻപിള്ളയുടെ നടപടിയെ വിമർശിക്കാൻ ബിജെപിയുടെ ഫേയ്സ് ബുക്ക് പേജ് തയ്യാറാകുന്നില്ല. മറ്റേതെങ്കിലും രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ നേതാവായിരുന്ന ഉതുപ്പിന്റെ അഭിഭാഷകനെങ്കിൽ എന്താകും സ്ഥിതിയെന്ന് വ്യക്തമാകുമായിരുന്നു.
നരേന്ദ്ര മോദിയുടെ ആശയങ്ങളുമായി ചാനൽ ചർച്ചകളിൽ കത്തിപ്പടരുന്ന ബിജെപി നേതാവാണ് ശ്രീധരൻ പിള്ള. മുൻ സംസ്ഥാന പ്രസിഡന്റ് കൂടിയായ പിള്ള അറിയപ്പെടുന്ന ഹൈക്കോടതിയിലെ ക്രിമിനൽ അഭിഭാഷകനുമാണ്. എന്തിലും വലുത് രാജ്യതാൽപ്പര്യമെന്ന മോദിയുടെ വാക്കുകൾ കണക്കിലെടുക്കാതെ പല കേസുകൾക്കും ഹജരാകാറുമുണ്ട്. ഉതുപ്പിനെതിരെ ബിജെപി ബന്ധം ഉയർത്തിക്കാട്ടിയ ശേഷവും ഹൈക്കോടതിയിൽ അൽസറഫ ഉടമയ്ക്കായി വക്കാലത്ത് നൽകാൻ ശ്രീധരൻ പിള്ള തയ്യാറായത് വിമർശനങ്ങൾ മുൻകൂട്ടി അറിഞ്ഞു കൊണ്ടാണ്. ഇതിലൂടെ ഉതുപ്പുമായി ബിജെപിക്കുള്ള ബന്ധമാണ് വ്യക്തമാകുന്നത്. കുവൈറ്റിലുണ്ടായിരുന്നപ്പോൾ ഉതുപ്പിനെ ഇന്റർപോളിനെ കൊണ്ട് അറസ്റ്റ് ചെയ്യിക്കാതിരിക്കാൻ ഉന്നത തല ഇടപെടലുകൾ നടന്നിട്ടുണ്ട്. ഹൈ്ക്കോടതിയിലും സുപ്രീംകോടതിയിലും മുൻകൂർ ജാമ്യാപേക്ഷയിൽ തീരുമാനം ഉണ്ടാകുന്നതു വരെ സിബിഐ കാത്തിരിക്കും. ഉതുപ്പിന്റെ രാഷ്ട്രീയ ബന്ധങ്ങൾ തന്നെയാണ് ഈ സാഹചര്യം ഒരുക്കുന്നത്.
അതേസമയം, ബിജെപി നേതാവ് എന്ന നിലയിലല്ല ക്രമിനൽ അഭിഭാഷകൻ എന്ന നിലയിൽ ഏത് പ്രതിക്ക് വേണ്ടിയും ഹാജരാകുന്നതിൽ തടസമില്ലെന്നാണ് ശ്രീധരൻപിള്ളയുടെ വാദം. ഇക്കാര്യത്തിൽ രാഷ്ട്രീയ പശ്ചാത്തലം നോക്കേണ്ടതില്ലെന്നും ശ്രീധരൻ പിള്ള പറഞ്ഞു. രാഷ്ട്രീയ പ്രാധാന്യമുള്ള പല കേസുകളിലെ പ്രതികൾക്ക് വേണ്ടി രാഷ്ട്രീയ രംഗത്തെ പലരും മുമ്പ് ഹാജരായിട്ടുള്ള കാര്യവും ചൂണ്ടിക്കാട്ടുന്നു. എന്നാൽ മോദിയുടെ പാർട്ടിയിലെ പ്രധാന വ്യക്തി ഇത്തരം ബാലിശ ന്യായങ്ങളുർത്തുമ്പോൾ ബിജെപി സംസ്ഥാന ഘടകം ശാസിക്കാനോ തിരുത്താനോ ശ്രമിക്കുന്നില്ല. പകരം സത്യം പറയുന്ന ഓൺലൈൻ മാദ്ധ്യമങ്ങളെ അടച്ചാക്ഷേപിക്കുകയാണ് ചെയ്യുന്നത്. സ്വച്ഛ് ഭാരത്തിന്റെ ഉദ്ഘാടന ചടങ്ങിൽ ഉതുപ്പ് പങ്കെടുത്തോ എന്നതിലും മിണ്ടാട്ടമില്ല. ഉതുപ്പിന്റെ ബിജെപി ബന്ധത്തിന് വ്യക്തമായ തെളിവ് തന്നെയാണ് ഈ മൗനം.
ചോദ്യം ചെയ്യാനായി ഉതുപ്പിനെ സിബിഐ കൊച്ചിയിലേക്ക് വിളിപ്പിച്ചെങ്കിലും വിദേശത്തായതിനാൽ ഹാജരായിട്ടില്ല. അനാവശ്യമായി കേസിൽ ഉൾപ്പെടുത്തി തന്നെ അറസ്റ്റ് ചെയ്യാൻ സാധ്യതയുള്ളതിനാൽ മുൻകൂർ ജാമ്യം അനുവദിക്കണമെന്നാണ് വർഗീസ് ഉതുപ്പിന്റെ ആവശ്യം. കുവൈറ്റ് ആരോഗ്യ മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം 1200 നഴ്സുമാരെ 19,500 രൂപ വാങ്ങി റിക്രൂട്ട് ചെയ്യാൻ കരാർ ലഭിച്ചിരുന്ന അൽസറഫ ഏജൻസി ഇതിന്റെ 100 ഇരട്ടി രൂപ വാങ്ങി റിക്രൂട്ട്മെന്റ് നടത്തിയെന്ന കേസിലാണ് വർഗീസ് ഉതുപ്പിനെ പ്രതി ചേർത്തിരിക്കുന്നത്. എല്ലാം ജീവനക്കാർ വരുത്തിയ പിഴയെന്ന് വരുത്താനാണ് നീക്കം. തട്ടിപ്പ് പുറത്തുവന്നശേഷവും കുവൈറ്റ് കേന്ദ്രീകിച്ച് നേഴ്സുമാരിൽ നിന്ന് ഉതുപ്പ് പിരിവ് നടത്തിയിരുന്നു. മുൻകൂർ ജാമ്യാപേക്ഷയിലെ തീരുമാനം അനുകൂലമായില്ലെങ്കിൽ ഉതുപ്പ് ഗൾഫിന് പുറത്തേക്കുള്ള രാജ്യങ്ങളിലേക്ക് കടക്കുമെന്ന് സൂചനയുണ്ട്. അങ്ങനെ വന്നാൽ അറസ്റ്റ് നടക്കുകയുമില്ല.
തട്ടിപ്പിലൂടെ ശതകോടിയാണ് ഉതുപ്പ് വർഗീസ് അവിഹിതമായി സമ്പാദിച്ചത്. ഇയാൾക്കെതിരെ ആദായനികുതി വകുപ്പും എൻഫോഴ്സമെന്റും അന്വേഷണം നടത്തുന്നുണ്ട്. ആദായ നികുതി വകുപ്പ് കൊച്ചിയിലെ ഏജൻസിയുടെ ഓഫീസിൽ നടത്തിയ പരിശോധനയിൽ സാമ്പത്തിക തിരിമറി കണ്ടെത്തിയിരുന്നു. കേസിലെ ഒന്നാം പ്രതിയായ ഉതുപ്പിന്റെ സഹായി അഡോൾഫ് ലോറൻസിനെ സിബിഐ ചോദ്യം ചെയ്യുകയാണ്. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുമായുള്ള അടുപ്പത്തിനൊപ്പം ബിജെപി നേതാക്കളുടെ ഇടപെടൽ കൂടിയാകുമ്പോൾ കേസിൽ നിന്ന് ഉതുപ്പ് രക്ഷപ്പെടുമെന്ന ആശങ്ക തട്ടിപ്പിനിരയായവരിൽ സജീവമാണ്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്