റെഡ് കോർണർ നോട്ടീസ് പിൻവലിച്ചാൽ അടുത്ത ദിവസം ഇന്ത്യയിലെത്തും; മുഖ്യമന്ത്രിയുമായി അടുത്ത ബന്ധമുണ്ട്, ദാവൂദ് ഇബ്രാഹിമുമായി ബന്ധമില്ല: നഴ്സിങ് റിക്രൂട്ട്മെന്റ് തട്ടിപ്പു കേസ് പ്രതി ഉതുപ്പു വർഗീസിന് പറയാനുള്ളത്
തിരുവനന്തപുരം: കുവൈത്തിലേക്ക് നഴ്സിങ് റിക്രൂട്ട്മെന്റ് നടത്തിയതിന്റെ പേരിൽ നഴ്സുമാരിൽ നിന്നു അധികതുക വാങ്ങി കോടികൾ സമ്പാദിച്ച കേസിലെ മുഖ്യപ്രതി ഉതുപ്പ് വർഗീസിനെ തൊടാൻ പോലും നമ്മുടെ അന്വേഷണ ഏജൻസികൾക്ക് സാധിച്ചിട്ടില്ല. ഉടൻ പിടികൂടുമെന്ന് പറയുമ്പോഴും അബുദാബിയിൽ ഇപ്പോഴും നഴ്സിങ് റിക്രൂട്ട്മെന്റ് നടത്തി വിലസുകയാണ് ഉതുപ്പ് വർഗീസ്. അന്വേഷണം ഏജൻസികൾ റെഡ്കോർണർ നോട്ടീസ് പുറപ്പെടുവിച്ചെങ്കിലും അദ്ദേഹത്തെ ഇതുവരെ അറസ്റ്റു ചെയ്തിരുന്നില്ല. എന്നാല്‍, അറസ്റ്റ് ഒഴിക്കാനായുള്ള ശ്രമങ്ങളും തട്ടിപ്പുകാരൻ നടത്തി തുടങ്ങി.
റെഡ് കോർണർ നോട്ടീസ് പിൻവലിച്ചാൽ അടുത്ത ദിവസം ഇന്ത്യയിലെത്തി അന്വേഷണം നേരിടാൻ തയാറാണെന്ന് നഴ്സ് റിക്രൂട്ട്മെന്റ് തട്ടിപ്പ് കേസിലെ മുഖ്യ പ്രതി ഉതുപ്പ് വർഗീസ് പറഞ്ഞു. ഇന്റർപോളിന്റെ പിടിയിലാണെന്ന വാർത്ത നിഷേധിച്ചുകൊണ്ടാണ് ഉതുപ്പു വർഗീസ് ഇക്കാര്യം പറഞ്ഞത്. 'ഞാൻ ആരുടെയും പിടിയിലല്ല. ആരും ഇതുവരെ ചോദ്യംചെയ്തിട്ടുമില്ല. റെഡ് കോർണർ നോട്ടീസ് ഇറങ്ങിയെന്ന വാർത്ത വന്നതോടെ നേരിട്ട് അബുദാബി ആഭ്യന്തരമന്ത്രാലയത്തെ സമീപിക്കുകയായിരുന്നു. ഇന്ത്യയിൽ കേസുണ്ടെങ്കിൽ അവിടെ തീർക്കണം. യു.എ.ഇയിൽ ഞാൻ സ്വതന്ത്രനാണ്. ഇവിടെ ബിസിനസ് നടത്തുന്നതിനും താമസിക്കുന്നതിനും ആരും തടയില്ലെന്നായിരുന്നു അവരുടെ വിശദീകരണം. ഇന്ത്യയിലേക്ക് മടങ്ങിയെത്തണമെന്നാണ് ആഗ്രഹം. സിബിഐ നടപടിയാണ് അതിനു തടസം. അറസ്റ്റിനെ ഭയപ്പെടുന്നില്ല. തെറ്റു ചെയ്തവർ ശിക്ഷിക്കപ്പെടണം. ശരിയും തെറ്റും തീരുമാനിക്കേണ്ടത് കോടതിയാണെന്നും ്'ഉതുപ്പ് പറഞ്ഞു. മംഗളം ദിനപത്രത്തിന് നൽകിയ അഭിമുഖത്തിലാണ് ഉതുപ്പ് തന്റെ നിലപാട് വ്യക്തമാക്കിയത്.
സർക്കാർ ഏജൻസിയായ ഒഡേപെക് അടക്കമുള്ള ഏഴ് ഏജൻസികളാണ് അൽസറഫയ്ക്കൊപ്പം കുവൈത്തിലേക്ക് റിക്രൂട്ട്മെന്റ് നടത്തിയതെന്നും അവർക്കെതിരേ കേസ് എടുക്കാതെ എനിക്കെതിരേ മാത്രം നടപടി എടുത്തത് ഇരട്ടതാപ്പാണെന്നുമാണ് ഉതുപ്പ് മംഗളത്തോട് പറഞ്ഞത്. മറ്റു പല ഏജൻസികളും ഉദ്യോഗാർഥികളെ കബളിപ്പിച്ച് ഓഫീസുകൾ അടച്ചുപൂട്ടിയിരുന്നു. പക്ഷേ, എന്റെ ഓഫീസ് ഇന്നും കൊച്ചിയിൽ തുറന്നു പ്രവർത്തിക്കുന്നുണ്ട്. അന്വേഷണവുമായി സഹകരിക്കാൻ തയാറാണെന്ന് മൂന്ന് അന്വേഷണ ഏജൻസികളെയും അറിയിച്ചിരുന്നുവെന്നും ഉതുപ്പ് പറയുന്നു.
അന്വേഷണ ഏജൻസികളുടെ നിർദേശ പ്രകാരം ഇന്ത്യയിലേക്കെത്താൻ തയ്യാറെടുക്കവേയാണ് എനിക്കെതിരേ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചത്. അന്വേഷണം തുടങ്ങി ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ റെഡ് കോർണർ നോട്ടീസ് ഇറക്കിയത് എന്തിനെന്ന് അന്വേഷിക്കണം. ഇത് എന്നെമാത്രം കുടുക്കാനുള്ള ഒരു അന്വേഷണ ഉദ്യോഗസ്ഥന്റെ പിടിവാശി മൂലമായിരുന്നു.
കുവൈത്ത് റിക്രൂട്ട്മെന്റ് തട്ടിപ്പു കേസിൽ താങ്കളെ കുടുക്കിയതാണോ?
ഡൽഹിയിലെ രണ്ട് പ്രമുഖ ഏജൻസികളുടെ കുത്തകയായിരുന്നു നഴ്സ് റിക്രൂട്ട്മെന്റ്. ഇതിനിടെ എന്റെ വളർച്ചയിൽ അസൂയ പൂണ്ട് അവരാണ് ഒറ്റിയത്. കേസന്വേഷണത്തിന്റെ ഭാഗമായി എന്നെ ബന്ധപ്പെട്ട ഇൻകംടാക്സ് ഉദ്യോഗസ്ഥരാണ് ഇത് വെളിപ്പെടുത്തിയത്. കേട്ടപ്പോൾ വിഷമം തോന്നി. എന്റെ സ്ഥാപനത്തിൽ റെയ്ഡു നടക്കുന്ന വിവരം അവരെയാണ് ആദ്യം വിളിച്ചറിയിച്ചത്. 20000 രൂപ വാങ്ങുന്നതിനു പകരം ഇരുപത് ലക്ഷം വാങ്ങിയതല്ലെ ഇതിനൊക്കെ കാരണമെന്നുമാണ് ഉതുപ്പിന്റെ വാദം.
ഇരുപതിനായിരം രൂപയ്ക്ക് നഴ്സുമാരെ വിദേശത്തെത്തിൻ സാധിക്കില്ലെന്നും ഉതുപ്പ് അഭിമുഖത്തിൽ പറഞ്ഞു. ഒരു വിദേശ ആരോഗ്യമന്ത്രാലയത്തിൽനിന്ന് ഉദ്യോഗസ്ഥരെ ഇന്ത്യയിലെത്തിച്ച് റിക്രൂട്ട്മെന്റ് നടത്തുന്നതിന് ലക്ഷങ്ങൾ ചെലവു വരും. വിദേശ ആരോഗ്യ മന്ത്രാലയത്തിൽനിന്നെത്തുന്ന പ്രതിനിധികൾക്കു പഞ്ചനക്ഷത്ര സൗകര്യങ്ങൾ ഒരുക്കിയാണ് റിക്രൂട്ട്മെന്റ് നടത്തുന്നത്. അങ്ങനെ നടത്തിയാൽമാത്രമേ പിന്നീട് അവർ ഇന്ത്യയിലേക്ക് എത്തുകയുള്ളൂ. ഒരു പ്രതിനിധി കേരളത്തിലെത്തിയാൽ ദിനംപ്രതി രണ്ടുലക്ഷം രൂപയിലേറെ ചെലവാകും. ഈ തുക റിക്രൂട്ട്മെന്റ് ചുമതലയുള്ള സ്വകാര്യ ഏജൻസികൾ വീതിച്ചുനൽകുകയാണ് പതിവെന്നും ഉതുപ്പ് പറയുന്നു.
ദാവൂദ് ഇബ്രാഹിമുമായി ബന്ധമുണ്ടെന്ന വാർത്തകളെയും ഉതുപ്പ് തള്ളിക്കളഞ്ഞു. വാർത്തകളിലൂടെമാത്രം ഞാൻ അറിയുന്ന ഒരാളാണ് ദാവൂദ് ഇബ്രാഹിം. സത്യസന്ധമായി ബിസിനസ് നടത്തുന്ന ഒരാളാണ് ഞാൻ. എനിക്കെതിരേ ഇത്തരം ആരോപണം ഉന്നയിച്ചവരെ നിയമപരമായി നേരിടും. അധോലോകബന്ധങ്ങളുണ്ടെന്ന് സിബിഐ. കോടതിയിൽ പറഞ്ഞത് എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണെന്ന് മനസിലാകുന്നില്ലെന്നും ഉതുപ്പ് പറഞ്ഞു.
മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുമായി അടുത്ത ബന്ധമുണ്ടെന്നും ഉതുപ്പ് വർഗീസ് അഭിമുഖത്തിൽ പറയുന്നു. ഒരേ ഇടവകാംഗവും നാട്ടുകാരനുമെന്ന നിലയിൽ മുഖ്യമന്ത്രിയുമായി അടുത്ത ബന്ധമുണ്ട്. ബിസിനസ് ആവശ്യത്തിന് അദ്ദേഹവുമായി ഒരുതരത്തിലും ബന്ധപ്പെട്ടിട്ടില്ല. നരേന്ദ്ര മോദിയുടെ കടുത്ത ആരാധകരനാണ് താനെന്നും ഉതുപ്പ് പറയുന്നു.
കഴിഞ്ഞ മാർച്ച് 27നാണ് റിക്രൂട്ട്മെന്റ് സ്ഥാപനമായ അൽസറഫയുടെ കൊച്ചി ഓഫീസ് എൻഫോഴ്സ്മെന്റ് റെയ്ഡ് ചെയ്തത്. കണക്കിൽപ്പെടാത്ത മൂന്നുകോടി രൂപ പിടിച്ചെടുക്കുകയും ചെയതിരുന്നു. അൽസറഫ നഴ്സിങ് റിക്രൂട്ടിങ്ങിനായി ലക്ഷക്കണക്കിനു രൂപ അധികമായി വാങ്ങുന്നുവെന്ന് കോട്ടയം സ്വദേശിനിയായ നഴ്സ് പ്രൊട്ടക്റ്റർ ഓഫ് എമിഗ്രൻസിനു പരാതി നൽകിയതിനെ തുടർന്നാണ് റെയ്ഡ് നടന്നത്.
തുടർന്ന് സിബിഐ. അന്വേഷണം ഏറ്റെടുത്തു. സഹകരിക്കാതിരുന്ന ഉതുപ്പിനെതിരേ റെഡ്കോർണർ നോട്ടീസ് ഇറക്കി. ഒട്ടേറെപ്പേർ കബളിപ്പിക്കപ്പെട്ട കേസായതിനാൽ ഉതുപ്പുമായി ഒത്തുതീർപ്പിനു സിബിഐ. തയാറായില്ല. കീഴടങ്ങുന്ന ദിവസംതന്നെ ജാമ്യം ലഭിക്കാനുള്ള നടപടി സ്വീകരിക്കണമെന്നായിരുന്നു ആവശ്യം. എന്നാൽ, 300 കോടി രൂപയുടെ തട്ടിപ്പു നടത്തിയ കേസിൽ ഉതുപ്പിനെ കസ്റ്റഡിയിൽ ചോദ്യംചെയ്യണമെന്ന നിലപാടിൽ സിബിഐ. ഉറച്ചുനിന്നു. ഇതേത്തുടർന്നാണ് ഇന്റർപോളിന്റെ സഹായത്തോടെ അറസ്റ്റ് ചെയ്യാൻ സിബിഐ. തീരുമാനിച്ചത്. ഇതിനിടെയാണ് മംഗളം ദിനപത്രത്തോട് ഉതുപ്പ് തനിക്ക് പറയാനുള്ള കാര്യങ്ങൾ പറഞ്ഞിരിക്കുന്നത്.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍