അമേരിക്കൻ മലയാളി വനിതയുമായി ചേർന്ന് നടത്തിയ ഭൂമി ഇടപാടുകൾ ടോംജോസിന് തലവേദനയാകും; ടോമിനൊപ്പം സസ്പെൻഡ് ചെയ്യാൻ ഒരുങ്ങുന്നത് ടോമിന് വേണ്ടി കെഎം എബ്രഹാമിന്റെ വീട്ടിൽ നിയമവിരുദ്ധ റെയ്ഡിന് പോയ എസ് പി രാജേന്ദ്രനേയും; കുളം കലക്കി മീൻ പിടിക്കാനിറങ്ങിയ വിവാദ ഉദ്യോഗസ്ഥന് പണി ഉറപ്പെന്ന് ഭരണവൃത്തങ്ങൾ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം:അനധികൃത സ്വത്ത് കേസിൽ കരുങ്ങിയ തൊഴിൽ വകുപ്പ് അഡി. ചീഫ് സെക്രട്ടറി ടോം ജോസിനെ സർക്കാർ സസ്പെൻഡ് ചെയ്തേക്കും. ടോം ജോസിനെ സർവീസിൽ നിന്ന് മാറ്റിനിറുത്തണമെന്ന ശുപാർശയോടെ വിജിലൻസ് മേധാവി ഡോ. ജേക്കബ് തോമസ് നാളെ സർക്കാരിന് റിപ്പോർട്ട് നൽകും. നേരത്തേ അനധികൃത സ്വത്തുസമ്പാദനക്കേസിൽ പൊതുമരാമത്ത് സെക്രട്ടറിയായിരുന്ന ടി.ഒ. സൂരജിനെ വിജിലൻസ് ശുപാർശയിൽ സർക്കാർ സസ്പെൻഡ് ചെയ്തിരുന്നു. ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി കെഎം എബ്രഹാമിന്റെ വീട്ടിൽ റെയ്ഡ് നടത്തിയ വിജിലൻസ് സ്പെഷൽ സെൽ എസ്പി: കെ.രാജേന്ദ്രനുമെതിരെയും സർക്കാർ അച്ചടക്ക നടപടി സ്വീകരിച്ചേക്കും. ടോം ജോസിനെ രക്ഷിക്കാനാണ് ഈ റെയ്ഡെന്ന സൂചനയാണ് വിജിലൻസിൽ നിന്നും ലഭിക്കുന്നത്.
കെഎം എബ്രഹാമിനേയും വിജിലൻസ് ഡയറക്ടറേയും തമ്മിലടിപ്പിച്ച് തനിക്കെതിരായ കേസുകൾ ഇല്ലാതാക്കുകയായിരുന്നു ടോം ജോസിന്റെ നീക്കമെന്നാണ് വിലയിരുത്തൽ. ഇതിനിടെയാണ് കെ എം എബ്രഹാമിന്റെ വീട്ടിലെ റെയ്ഡുമായി തനിക്ക് പങ്കില്ലെന്ന് ജേക്കബ് തോമസ് തുറന്നു പറഞ്ഞത്. മാനദണ്ഡങ്ങൾ പാലിക്കാതെയാണ് റെയ്ഡ് നടന്നതെന്ന് ജേക്കബ് തോമസ് വ്യക്തമാക്കുകയും ചെയ്തു. പിന്നാലെ ടോം ജോസിനെതിരെ നടപടി ശക്തമാക്കി. റെയ്ഡുകളിലൂടെ രേഖകൾ പിടിച്ചെടുത്തു. തീർത്തും അപ്രതീക്ഷിതമായിരുന്നു ഇത്. അതിനിടെ യഥാർത്ഥ വരുമാനത്തിൽ നിന്ന് 62.35ശതമാനം അധിക വരുമാനമുണ്ടാക്കിയെന്ന് വിജിലൻസ് കണ്ടെത്തിയ ടോം ജോസിനെ പ്രതിയാക്കി മൂവാറ്റുപുഴ കോടതിയിൽ വിജിലൻസ് എഫ്.ഐ.ആർ നൽകിയിട്ടുണ്ട്.
2010മുതൽ 2016വരെ 1.19കോടി രൂപയുടെ അനധികൃത സ്വത്തുണ്ടാക്കിയെന്നാണ് പ്രാഥമിക കണ്ടെത്തൽ. ആറുവർഷത്തെ ടോം ജോസിന്റെ സാമ്പത്തിക ഇടപാടുകളിൽ ഏറെ ദുരൂഹതകളുണ്ടെന്നാണ് വിജിലൻസ് നിഗമനം. പ്രവാസി മലയാളിയായ കോട്ടയം പാലാ രാമപുരം വെള്ളിലാപ്പള്ളി സ്വദേശി അനിതാ ജോസുമായുള്ള സാമ്പത്തിക ഇടപാടുകളാണ് ഏറെ സംശയമുണ്ടാക്കുന്നത്. ഇവർ ടോം ജോസിന്റെ ബിസിനസ് പങ്കാളിയാണെന്നാണ് വിജിലൻസ് സംശയിക്കുന്നത്. തിരുവനന്തപുരം, കോട്ടയം എന്നിവിടങ്ങളിൽ അനിതയുമായി ചേർന്ന് ടോം ജോസിന് അക്കൗണ്ടുകളുണ്ടെങ്കിലും ഇടപാടുകൾ കൂടുതലും ടോം ജോസാണ് നടത്തിയിട്ടുള്ളത്. അനിതയുടേതെന്ന് കരുതുന്ന പാസ്ബുക്ക് വിജിലൻസ് പിടിച്ചെടുത്തിട്ടുണ്ട്.
ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരുത്താൻ വിശദമായ അന്വേഷണം വേണമെന്നാണ് വിജിലൻസ് വ്യക്തമാക്കുന്നത്. ടോം ജോസ് സർവീസിൽ തുടരുന്നത് ഇതിന് തടസമാവും. സംശയനിവാരണത്തിന് ടോം ജോസിന്റെ മൊഴി വീണ്ടും രേഖപ്പെടുത്തും. രേഖകൾ പരിശോധിച്ച ശേഷമായിരിക്കും വിശദമായ മൊഴിയെടുക്കൽ. ബാങ്ക് ഇടപാടുകളുടെ രേഖകളും പരിശോധനയ്ക്ക് വിധേയമാക്കും നേരത്തെ അവിഹിത സ്വത്തു സമ്പാദനവുമായി ബന്ധപ്പെട്ടു പൊതുമരാമത്തു സെക്രട്ടറിയായിരുന്ന ടി.ഒ.സൂരജിനെ വിജിലൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സർക്കാർ സസ്പെൻഡു ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ അദ്ദേഹം സർവീസിൽ തുടരുന്നത് അന്വേഷണത്തെ ബാധിക്കുമെന്നും തെളിവുകൾ നശിപ്പിക്കാൻ സാധ്യതയുണ്ടെന്നുമാണു വിജിലൻസ് വിലയിരുത്തൽ.
നടപടി ശുപാർശ ചെയ്തുള്ള റിപ്പോർട്ട് ജേക്കബ് തോമസ് ആഭ്യന്തര അഡീഷനൽ ചീഫ് സെക്രട്ടറിക്കു വൈകാതെ കൈമാറുമെന്നാണു സൂചന. ടോം ജോസിന്റെ സാമ്പത്തിക ഇടപാടുകളും വിദേശ യാത്രകളും വിജിലൻസ് പരിശോധിച്ചു തുടങ്ങി. ഇപ്പോൾ നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിൽ ടോം ജോസിന്റെ മൊഴി വിജിലൻസ് വീണ്ടും രേഖപ്പെടുത്തും. ഇദ്ദേഹത്തിന്റെ അക്കൗണ്ടുകൾ മരവിപ്പിക്കാൻ ബാങ്കുകൾക്കു കത്തു നൽകുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. അതിനിടെ ധന അഡീഷനൽ ചീഫ് സെക്രട്ടറി കെ.എം.ഏബ്രഹാമിന്റെ ഫ്ലാറ്റിൽ ചട്ടവിരുദ്ധമായി പരിശോധന നടത്തിയ സ്പെഷൽ സെൽ എസ്പി: രാജേന്ദ്രനെതിരെ നടപടി വരുന്നത്. നാളെ തന്നെ മറുപടി നൽകാൻ കുറ്റാരോപണ മെമോയിൽ രാജേന്ദ്രനോട് ആവശ്യപ്പെട്ടു. കെ.എം.ഏബ്രഹാമിന്റെ പരാതിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശിച്ചതനുസരിച്ചാണ് ഇദ്ദേഹത്തിനു വെള്ളിയാഴ്ച വിജിലൻസ് എഡിജിപി: ഷേയ്ക്ക് ദർവേഷ് സാഹിബ് മെമോ നൽകിയത്.
പ്രാഥമിക അന്വേഷണം നടക്കുമ്പോൾ വിജിലൻസ് വീട്ടിൽ റെയ്ഡ് നടത്താറില്ലെന്നും തന്റെ ഭാര്യ മാത്രമുള്ളപ്പോൾ വനിതാ പൊലീസ് ഇല്ലാതെയാണ് ഏഴംഗ സംഘം പരിശോധിച്ചതെന്നും ഏബ്രഹാം പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിനെതിരായ തുറമുഖ ക്രമക്കേടുമായി ബന്ധപ്പെട്ട ധനകാര്യ പരിശോധനാ റിപ്പോർട്ട് അന്തിമ ഘട്ടത്തിലെത്തി നിൽക്കെ തന്നെ ഭീഷണിപ്പെടുത്താനുള്ള ശ്രമമാണു റെയ്ഡെന്നും ഏബ്രഹാം കത്തിൽ പറഞ്ഞിരുന്നു. മാത്രമല്ല, റെയ്ഡു കഴിഞ്ഞു പുറത്തിറങ്ങിയ വിജിലൻസ് ഉദ്യോഗസ്ഥർ തങ്ങൾ നിസ്സഹായരാണെന്നും മുകളിൽ നിന്നുള്ള നിർദ്ദേശം അനുസരിച്ചതാണെന്നും ഏബ്രഹാമിന്റെ ഭാര്യയോടു പറഞ്ഞു.
അതിനിടെ കേസിലെ പരാതിക്കാരനായ ജോമോൻ പുത്തൻപുരയ്ക്കലിന്റെ മൊഴി വിജിലൻസ് രേഖപ്പെടുത്തി. ചീഫ് സെക്രട്ടറിക്കു വർഷം തോറും നൽകേണ്ട സ്വത്തു വിവര പത്രിക ഏബ്രഹാം 1988 മുതൽ 1994 വരെ നൽകിയിട്ടില്ലെന്നും കൊല്ലത്തു മൂന്നു നില ഷോപ്പിങ് കോംപ്ളക്സ് നിർമ്മിച്ചതിന്റെ കണക്കു കാണിച്ചിട്ടില്ലെന്നും ജോമോൻ മൊഴി നൽകി. ഏബ്രഹാമിന്റെ മൊഴി രേഖപ്പെടുത്താൻ വിജിലൻസ് അദ്ദേഹത്തിന്റെ സമയം ചോദിക്കും.
Stories you may Like
- രാജസ്ഥാനിൽ കോൺഗ്രസ് സംസ്ഥാന അധ്യക്ഷന്റെ വസതിയിലടക്കം ഇ.ഡി. റെയ്ഡ്
- ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ടിനി ടോം; എക്സൈസ് അന്വേഷണം നിർണ്ണായകമാകും
- മുത്തച്ഛന്റെ വിഷവൈദ്യക്കഥ പറഞ്ഞ നടി സ്വാസിക എയറിൽ
- കെ എം എബ്രഹാമിന് കാബിനറ്റ് പദവി കൊടുത്തത് പിണറായി തീരുമാനം
- ജോസഫ് വിഭാഗത്തിന്റെ ഓഫീസിൽനിന്ന് മാണിയുടെ ചിത്രം തിരിച്ചെടുത്ത് സജി മഞ്ഞക്കടമ്പിൽ
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- അഭിപ്രായ സർവേകളെയും കവച്ചുവെക്കുന്ന പ്രകടനം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ എൽഡിഎഫ്; 20ൽ ഇരുപതും മോഹിച്ച് യുഡിഎഫും; ന്യൂനപക്ഷ വോട്ടുകളിൽ ഇരുമുന്നണികൾക്കും വലിയ പ്രതീക്ഷ; പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലേക്ക് കേരളം; 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളിൽ 26ന് ജനവിധി
- ജി കൃഷ്ണകുമാറിന്റെ കണ്ണിന് പരിക്കേറ്റ സംഭവത്തിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ; പിടിയിലായത് ബിജെപി കുണ്ടറ പഞ്ചായത്ത് സമിതി ജന.സെക്രട്ടറി സനൽ; സനലിന്റെ കൈ തട്ടിയാണ് അപകടം ഉണ്ടായതെന്ന് സൂചന; എൻഡിഎ സ്ഥാനാർത്ഥി പരാതി നൽകിയത് സിപിഎം പ്രവർത്തകർ ആക്രമിച്ചു എന്ന് ആരോപിച്ച്
- വെടിക്കെട്ട് സെഞ്ചുറിയുമായി യശസ്വി ജയ്സ്വാൾ; നായകന്റെ ഇന്നിങ്സുമായി സഞ്ജു; അഞ്ച് വിക്കറ്റെടുത്ത സന്ദീപ് ശർമയും; വീണ്ടും മുംബൈ ഇന്ത്യൻസിനെ കീഴടക്കി രാജസ്ഥാൻ റോയൽസ്; ഒൻപത് വിക്കറ്റ് ജയത്തോടെ പ്ലേ ഓഫിന് അരികെ
- പ്രധാനമന്ത്രിയുടെ വിവാദ പരാമർശം; നിരവധി പരാതികൾ ലഭിച്ചിട്ടും നടപടി എടുക്കാതെ തിരഞ്ഞെടുപ്പ് കമ്മീഷൻ; ജനകീയ വിഷയങ്ങൾ ചർച്ചയാകാതിരിക്കാനുള്ള വഴിതിരിച്ചുവിടലെന്ന് കണ്ട് കോൺഗ്രസ്; ഒരു പരിധിക്കപ്പുറം വിഷയം ഉയർത്തേണ്ടെന്ന നിലപാടിൽ നേതാക്കൾ
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- 'തലക്ക് പകരം കാലാണ് ആദ്യം വന്നത്; എന്നിട്ടും കയ്യിൽ നിന്ന് സോപ്പ് വഴുതി വീഴുന്ന പോലെ കുട്ടി മുഴുവനായും പുറത്തേക്ക് ചാടി': വീട്ടിൽ പ്രസവിച്ചതിന്റെ അനുഭവം പറഞ്ഞ് യുവതിയുടെ കുറിപ്പ്; സ്കാനിങ്ങും മരുന്നുകളും ആവശ്യമില്ല; ആധുനിക വൈദ്യത്തിനെതിരെ ഇസ്ലാമിക് അക്യൂപങ്ചറുകാർ
- തെങ്ങമത്ത് കെട്ടിട ഉടമയെയും ഭർത്താവിനെയും ഭർതൃപിതാവിനെയും മർദിച്ചതിന് നാല് സിപിഎം നേതാക്കൾക്കെതിരേ കേസ്; കടമുറിയിൽ സുക്ഷിച്ചിരുന്ന 1.72 ലക്ഷം രൂപ ഉടമയും ബന്ധുക്കളും ചേർന്ന് മോഷ്ടിച്ചുവെന്ന് സിപിഎം നേതാക്കളുടെ പരാതി; ക്രൂരമർദനമേറ്റ ഉടമയും ബന്ധുക്കളും കേസിൽ പ്രതിയായേക്കും
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍