നിസ്സഹായനായ ഈ പാവത്തെ ഭീകരൻ ആക്കാൻ നിയമത്തിന്റെ കരുത്ത്; സാംകുട്ടി വില്ലേജ് ഓഫീസ് ആക്രമിച്ചത് സഹികെട്ട് നിയന്ത്രണം പോയി;എന്നിട്ടും വില്ലേജ് ഓഫീസറും ജീവനക്കാരും രക്തസാക്ഷികൾ; കേസ് എടുക്കേണ്ടത് നെറികെട്ട ഈ കൈക്കൂലി ഭ്രാന്തന്മാർക്കെതിരെയല്ലേ?
മറുനാടൻ മലയാളി ബ്യൂറോ
വെള്ളറട: കൈക്കൂലിയാണ് സമൂഹം നേരിടുന്ന ഏറ്റവും വലിയ ദുരന്തം. എന്തിനും ഏതിനും കാശ് വാങ്ങിയേ സർക്കാർ ഉദ്യോഗസ്ഥർ എന്തും ചെയ്യൂ. അല്ലെങ്കിൽ ന്യായമായത് പോലും ചുവപ്പുനാടയിൽ കുടുങ്ങും. അങ്ങനെ നിരാശരായി ജീവൻ ഒടുക്കിയവർ പോലും നാട്ടിലേറെയുണ്ട്. അവർ പിന്നീട് ജീവിക്കുന്ന രക്തസാക്ഷികളാകും. അങ്ങനെ ചുവപ്പു നാടയിൽ ജീവിതം കുരുങ്ങിയവർ പ്രതികരിക്കാൻ ഇറങ്ങിയാൽ അവർ ക്രിമനലുകളാകും. അതാണ് തിരുവനന്തപുരത്ത് വെള്ളറടയിൽ ഉണ്ടായത്. പോക്കുവരവ് നടത്താത്തിലുള്ള നിരാശയിൽ വില്ലേജ് ഓഫീസിലെ ജീവനക്കാരെ ചുട്ടുകൊന്ന് ആത്മഹത്യ ചെയ്യാനായിരുന്നു സാംകുട്ടിയുടെ തീരുമാനം. അതിനാണ് ശ്രമിച്ചത്. എന്നാൽ അഴിമതിയ്ക്കെതിരെ അതിരുവിട്ട പ്രകടനം സാംകുട്ടിയെ കേസിൽ പ്രതിയാക്കുന്നു. എന്നാൽ കൈക്കൂലിക്ക് വേണ്ടി സാംകുട്ടിയെ ദ്രോഹിച്ചവർക്കെതിരെ ആരും നടപടിയും എടുക്കുന്നില്ല.
വസ്തു പോക്കുവരവ് ചെയ്ത് തണ്ടപ്പേരിട്ട് കിട്ടാൻ പലപ്പോഴായി സാംകുട്ടി വൻതുക കൈക്കൂലിയായി വില്ലേജ് അധികാരികൾക്ക് നൽകിയിരുന്നു. സംഭവത്തിന് മൂന്ന് ദിവസം മുൻപ് സാംകുട്ടി വില്ലേജ് ഓഫീസിൽ എത്തി പോക്കുവരവ് ചെയ്തുകൊടുക്കാത്തതിൽ പ്രതിഷേധിച്ച് ബഹളം വച്ചിരുന്നു. അപ്പോഴും കാശ് വാങ്ങിയവർ പോലും നിഷേധാത്മക നിലപാടാണ് സ്വീകരിച്ചത്. കൂടുതൽ കൈക്കൂലിക്കുള്ള കള്ളത്തരമായിരുന്നു ഇത്. ഇതിൽ പ്രതിഷേധിച്ചായിരുന്നു അക്രമത്തിന്റെ വഴിയിലേക്ക് സാംകുട്ടി നീങ്ങിയത്. ഇവിടെ സാംകുട്ടി മാത്രമാകും കേസിൽ പ്രതി. കൈക്കൂലി പാപികളെല്ലാം ആക്രമിക്കപ്പെട്ട സർക്കാർ ഉദ്യോഗസ്ഥരും. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സാംകുട്ടിയെ മാതൃകാ പരമായി ശിക്ഷിക്കണമെന്ന ആവശ്യവും ജീവനക്കാരുടെ ഭാഗത്ത് നിന്ന് ഉയരും. എന്നാൽ കൈക്കൂലിയെന്ന മഹാ വിപത്തിന്റെ ബാക്കി പത്രമാണിതെന്ന് ആരും ഓർക്കുകയോ യഥാർത്ഥ കുറ്റവാളികളെ നിയമത്തിന് മുമ്പിൽ കൊണ്ടുവരികയോ ചെയ്യുന്നില്ല.
വെള്ളറട വില്ലേജ് ഓഫീസ് കത്തിച്ച കേസിലെ പ്രതി സാംകുട്ടി പൊലീസിന് നൽകിയ മൊഴി കൈക്കൂലിയുടെ ദുരന്ത ചിത്രമാണ് വരച്ചുകാട്ടുന്നത്. സാംകുട്ടിയും കുടുംബവും അടൂർ കുടമൺ ഇടത്തിട്ടയിലാണ് താമസിക്കുന്നത്. വർഷങ്ങൾക്കു മുമ്പ് കുടുംബവിഹിതമായി സാംകുട്ടിയുടെ പിതാവ് യോഹന്നാൻ നൽകിയതാണ് കോവല്ലൂരിലെ 18സെന്റ് ഭൂമി. ഈ വസ്തുവിന്റെ തണ്ടപേരുമാറ്റി പോക്കുവരവുചെയ്യുന്നതിന് രണ്ടു വർഷമായി വെള്ളറട വില്ലേജ് ഓഫീസിൽ കയറിയിറങ്ങുകയായിരുന്നു. എന്നാൽ, ഈ ഭൂമി സർക്കാർ ഭൂമിയാണെന്ന് വില്ലേജ് ഓഫീസർ റിപ്പോർട്ട് നൽകി. കൈക്കൂലി കൊടുക്കാത്തതായിരുന്നു ഈ റിപ്പോർട്ടിന് കാരണം. എത്രയേറെ സത്യം ബോധിപ്പിക്കാൻ ശ്രമിച്ചിട്ടും ഫലമുണ്ടായില്ല. പാറമട ലോബികളും മറ്റും അരങ്ങുവാഴുന്ന വെള്ളറടയിൽ ഈ പാവത്തോട് മാത്രമായി കർക്കശത.
ഇതേ തടുർന്ന് ഉദ്യോഗസ്ഥരെ വക വരുത്തണമെന്ന ഉദ്ദേശ്യത്തോടുകൂടി മൂന്നുമാസമായി മുമ്പ് വില്ലേജ് ഓഫീസിന്റെ പ്രവർത്തനങ്ങളും കെട്ടിടത്തിന്റെ ഘടനയും നിരീക്ഷിച്ചു. 28ന് രണ്ടുകന്നാസുകളിലായി 15 ലിറ്റർ പെട്രോളുമായി അടൂരിൽ നിന്ന് ബൈക്കിൽ വെള്ളറട വില്ലേജ് ഓഫീസിലെത്തി. തിരിച്ചറിയാതിരിക്കാൻ ഹെൽമറ്റും ഓവർ കോട്ടും ധരിച്ചിരുന്നു. പത്ത്ലിറ്റർ പെട്രോളിന്റെ കന്നാസുമായി ഓഫീസിനുള്ളിൽ പ്രവേശിച്ച് ഒരുപേപ്പർ നൽകി വില്ലേജ് ഓഫീസറോട് ഇത് ഒപ്പിട്ടുതരാൻ പറ്റുമോയെന്ന് ചോദിച്ചു. ഇല്ലെന്ന് മറുപടി വന്നതോടെ കന്നാസ് തറയിലിട്ട് തീകൊളുത്തി. ഇതിനുശേഷം ഓഫീസിലെ മുൻവശത്തെ ഒറ്റവാതിൽ അടച്ചു. കുറച്ചുനേരം നിരീക്ഷിച്ച ശേഷം വാതിൽ തുറന്ന് വീണ്ടും അകത്തുകയറി അഞ്ചുലിറ്റർ പെട്രോൾ കന്നാസുകൂടി തീയിലേക്ക് വലിച്ചെറിഞ്ഞു. ഈ സമയത്താണ് ഇയാളുടെ വസ്ത്രത്തിലേക്ക് തീപടർന്നതെന്നാണ് പൊലീസ് പറയുന്നത്.
തീയണച്ചശേഷം ആനപ്പാറയിൽ നിന്നും ബൈക്കിൽ ആറാട്ടുകുഴി ഭാഗത്തേക്ക് പോയി. ധരിച്ചിരുന്ന ഓവർകോട്ട് വഴിയിൽ ഉപേക്ഷിച്ചു. ഈ കോട്ടിൽ നിന്ന് കിട്ടിയ ഫോൺ നമ്പരാണ് സാംകുട്ടിയെ പിടികൂടാൻ സഹായിച്ചത് . ജീവനക്കാരെല്ലാരും മരിച്ചാൽ ആത്മഹത്യചെയ്യാൻ തീരുമാനിച്ചിരുന്നതായും സാംകുട്ടി മൊഴിനൽകിയതായി പൊലീസ് പറഞ്ഞു. തീയിട്ട ശേഷം നെട്ടയിൽ റിസർവോയറിൽ എത്തി വിശ്രമിച്ചു. പിന്നെ ഒരു ബന്ധുവിന്റെ വീട്ടിലെത്തി ഭക്ഷണം കഴിച്ചു. ഇതിന് ശേഷം സംഭവസ്ഥലത്ത് വീണ്ടുമെത്തി. ആരെങ്കിലും മരിച്ചോയെന്നറിയാനായിരുന്നു ഇത്. ആരും മരിച്ചില്ലെന്ന് അറിഞ്ഞതോടെ ബൈക്കിൽ കൊടുമണിലെ വീട്ടിലേക്ക് പോകുകയായിരുന്നു.
സാംകുട്ടി പൂവൻകുഴിയിൽ ഉപേക്ഷിച്ച കോട്ടിൽ ഉണ്ടായിരുന്ന ഒരു തുണ്ട് കടലാസിൽ എഴുതിയിരുന്ന മൊബൈൽ നമ്പരാണ് പ്രതിയെ പിടികൂടാൻ സഹായകമായത്. ഇതിനൊപ്പം അടൂരിലെ ഒരു സഹകരണ ബാങ്ക് സ്റ്റോറിൽ നിന്നും വാങ്ങിയ ബില്ലിന്റെ ഭാഗവും ഉണ്ടായിരുന്നു. ഇതിൽ സാംകുട്ടിയുടെ റേഷൻ കാർഡിലെ നമ്പർ എഴുതിയിരുന്നു. ഇത് സപ്ലൈ ഓഫീസിൽ പരിശോധിച്ചപ്പോഴാണ് സാംകുട്ടിയുടേതാണെന്ന് തിരിച്ചറിഞ്ഞത്. ആറാട്ടുകുഴി കവലയ്ക്ക് സമീപമുള്ള സഹകരണ ബാങ്ക് സ്ഥാപിച്ചിരുന്ന സി.സി.ടി.വി. കാമറയിൽ സാംകുട്ടി ബൈക്കിൽ പോകുന്ന ദൃശ്യം പതിഞ്ഞിരുന്നതും അന്വേഷണത്തെ സഹായിച്ചു.
സംഭവത്തിനു ശേഷം മുങ്ങിയ പ്രതിയെ ഉപേക്ഷിച്ച കോട്ടിൽനിന്ന് ലഭിച്ച ഫോൺ നമ്പറുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്. ഫോൺ കണക്ഷൻ കോവില്ലൂർ സ്വദേശിയുടെ പേരിലായിരുന്നു. ഇയാളെ ചോദ്യം ചെയ്തപ്പോൾ ഫോൺ വർഷങ്ങൾക്കുമുമ്പ് സാംകുട്ടിക്ക് നൽകിയതായി മൊഴി നൽകി. തുടർന്ന് പൊലീസ് അടൂരിൽ എത്തി സാംകുട്ടിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളുടെ കാലിലും ശരീരത്തും പൊള്ളലേറ്റിട്ടുമുണ്ട്. ഇതും തിരിച്ചറിയാൻ സഹായകമായി.
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍