ബിനാമി ഇടപാടുകൾ പിടിക്കപ്പെടാതിരിക്കാൻ റിട്ടയേർഡ് തഹസിൽദാരെ തന്നെ ഓഫീസിൽ ഇരുത്തി ബാബു; ഒരു പേഴ്സണൽ സ്റ്റാഫ് അംഗം മാത്രം അമ്പതോളം തവണ വിദേശയാത്ര നടത്തി; കെ എം മാണി ഖത്തറിൽ 300 കോടി നിക്ഷേപം നടത്തിയെന്ന് സൂചന; പൂവാറിലെയും മൂന്നാറിലെയും റിസോർട്ടുകളെ കുറിച്ചും അന്വേഷണം
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: യുഡിഎഫ് സർക്കാറിന്റെ അടിത്തറ ഇളക്കിയ ബാർകോഴ കേസിലെ മുഖ്യ ആരോപണ വിധേയരായ കെ ബാബുവിനും കെ എം മാണിക്കും മേൽ കുടുതൽ കരുക്കുകൾ മുറുകുന്നു. ബിനാമി ഇടപാടുകൾ വഴി രണ്ട് പേരും ഭീമമായ വിധത്തിൽ സമ്പാദിച്ചു കൂട്ടിയിട്ടുണ്ടെന്ന വാർത്തകളാണ് വിജിലൻസ് വൃത്തങ്ങളിൽ നിന്നും പുറത്തുവരുന്നത്. കുടുംബാംഗങ്ങളുടെയും ബിനാമികളുടെയും പേരിൽ കോടികൾ നിക്ഷേപിച്ചപ്പോൾ സംസ്ഥാന ഖജനാവിൽ നിന്നും വൻ ചോർച്ചയുണ്ടായി എന്നു വേണം അനുമാനിക്കാൻ. അനധികൃത, ബിനാമി സമ്പാദ്യങ്ങളുടെ ചുരളുകൾ അഴിക്കും വിധം അന്വേഷണം മുന്നോട്ടു കൊണ്ടാപോകാനാണ് ജേക്കബ് തോമസിന്റെ നേതൃത്വത്തിലുള്ള നീക്കം. ബാബുവിന്റെ ബിനാമികൾ പിടിക്കപ്പെട്ടതോടെ കടുത്ത ആശങ്കയിലാണ് മണിയും.
കേരളത്തിൽ നിന്നും അഴിമതിയിലൂടെ സമ്പാദിച്ച പണം വിദേശത്തേക്ക് കടത്തിയെന്ന സൂചനയാണ് പുറത്തുവരുന്നത്. വിദേശ രാജ്യങ്ങളിലും ഇതര സംസ്ഥാനങ്ങളിലേക്കുമാണ് അനധികൃത സമ്പാദ്യം കടത്തിയതെന്ന് ബോധ്യമായിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഇരുവരുടെയും ബുക്കൾക്കുള്ള ബിസിനസ് ശൃംഖലകളെക്കുറിച്ച് വിജിലൻസ് വിവരം ശേഖരിച്ചു തുടങ്ങിയിട്ടുണ്ട്. എക്സൈസ് മന്ത്രി ആയതോടെ ചക്കരക്കുടമാണ് കിട്ടിയതെന്ന ബാബുവിന് തന്നെ ബോധ്യമായിരുന്നു. ഇതോടെ ബിനാമി ഇടപാടുകളും പ്രത്യേകം കൈകാര്യം ചെയ്യാൻ ബന്ധുവായ റിട്ട. തഹസിൽദാരെ തന്നെയാണ് കെ ബാബു സ്വന്തം ഓഫീസിൽ നിയമിച്ചിരുന്നത്. ഇക്കാര്യം വിജിലൻസിന് ബോധ്യം വന്നിട്ടുണ്ട്.
മലയാറ്റൂർ സ്വദേശിയായ ഇദ്ദേഹത്തെ മറ്റൊരു മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിൽ അസി. പ്രൈവറ്റ് സെക്രട്ടറിയാക്കിയെങ്കിലും ഓഫീസ് അനുവദിച്ചത് ബാബുവിനൊപ്പമായിരുന്നു. ഭൂമിയുടെ രജിസ്ട്രേഷൻ, തിരഞ്ഞെടുപ്പ് ഫണ്ട് സൂക്ഷിക്കൽ, സ്വത്തുക്കളുടെ സംരക്ഷണം, ആദായനികുതി വകുപ്പിനുള്ള കണക്ക് തയ്യാറാക്കൽ എന്നിവയെല്ലാം തഹസിൽദാരുടെ ചുമതലയായിരുന്നു. ബാബുവിന്റെ ബിനാമി സ്വത്തുക്കളെക്കുറിച്ചറിയാൻ വിജിലൻസ് ഇദ്ദേഹത്തെ ചോദ്യംചെയ്യും. വിശ്വസ്തനും ഇടപാടുകൾ സുരക്ഷിതമായി നടത്താനും കഴിയുന്ന ഒരാളെ വേണമെന്നതു കൊണ്ടാണ് റിട്ടയേർഡ് തഹസിൽദാരെ തന്നെ ബാബു നിയമിച്ചത്.
2013ലും 2015ലുമായി രണ്ടുവട്ടമേ കെ. ബാബു വിദേശയാത്ര നടത്തിയിട്ടുള്ളൂ. അങ്കമാലി പ്രവാസി അസോസിയേഷന്റെ ഓണാഘോഷത്തിൽ പങ്കെടുക്കാനായിരുന്നു 2013ലെ യാത്ര. വിഴിഞ്ഞം തുറമുഖത്തിന്റെ കരാർ നടപടികൾ ആരംഭിക്കുന്നതിന് മുൻപ് സിംഗപ്പൂർ തുറമുഖം സന്ദർശിക്കാനായിരുന്നു ഭാര്യയുമൊത്ത് 2015ലെ യാത്ര. അതേസമയം, ബാബുവിന്റെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങളാണ് പലപ്പോഴും വിദേശയാത്രകൾ നടത്തിയത്. പല ഇടപാടുകളും വിദേശത്തു വച്ചു നടത്താൻ വേണ്ടിയായിരുന്നു ഇതെന്നാണ് വിജിലൻസ് സംശയിക്കുന്നത്. പ്രൈവറ്റ് സെക്രട്ടറിയായിരുന്ന സുരേഷ് പൈ സിംഗപ്പൂരും മലേഷ്യയും സന്ദർശിച്ചിട്ടുണ്ട്. ബിനാമിയെന്ന് സംശയിക്കുന്ന പേഴ്സണൽ സ്റ്റാഫംഗം നന്ദകുമാർ നിരവധി സംശയാസ്പദമായ വിദേശയാത്രകൾ നടത്തിയിട്ടുണ്ട്. മുൻ ഗ്രാമവികസന മന്ത്രിയുടെ ഉറ്റബന്ധുവിനെ ബാബുവിന്റെ സ്റ്റാഫംഗമാക്കിയിരുന്നു. ചങ്ങനാശേരിക്കാരനായ ഇദ്ദേഹം അമ്പതോളം തവണ വിദേശയാത്ര നടത്തിയിട്ടുണ്ടെന്നും വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്.
അതേസമയം ബാബുവിനെ പോലെ തന്നെ മാണിക്ക് മേലും വിജിലൻസ് കുരുക്കിട്ടു കഴിഞ്ഞു. കെ.എം. മാണിയുടെ മക്കളുടെയും മരുമക്കളുടെയും പേരിൽ വിദേശത്തെ ബിസിനസ് നിക്ഷേപങ്ങളെക്കുറിച്ച് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന്റെ സഹായത്തോടെയാണ് വിജിലൻസിന്റെ അന്വേഷണം. ഖത്തറിൽ 300 കോടിയിലേറെ വിവിധ മേഖലകളിലായി മാണി നിക്ഷേപിച്ചെന്നാണ് സംശയം. തലസ്ഥാനത്ത് മാണിയുടെ ബന്ധുക്കൾക്ക് വൻകിട റിസോർട്ടും ഉള്ളതായി വിജിലൻസിന് വിവരംകിട്ടി. പൂവാറിലും മൂന്നാറിലുമാണ് മാണിയുടെ ബന്ധുക്കൾക്ക് റിസോർട്ടുകൾ ഉള്ളത്. ഈ റിസോർട്ടിന് കെ. ബാബു മന്ത്രിയായിരിക്കേ ബാർലൈസൻസ് അനുവദിച്ചതായും കണ്ടെത്തിയിട്ടുണ്ട്. 1970 മുതൽ മാണിക്ക് ബിനാമി നിക്ഷേപമുണ്ടെന്നാണ് വിജിലൻസിനുള്ള വിവരം.
എംഎ!ൽഎയായും മന്ത്രിയായുമുള്ള ശമ്പളവും ബത്തയും മാത്രമായിരുന്നു മാണിയുടെയും ബാബുവിന്റെയും ഏകവരുമാനം. ബാബുവിന്റെ ഭാര്യയ്ക്കും മക്കൾക്കും ജോലിയില്ല. തൃപ്പൂണിത്തുറയിലും അങ്കമാലിയിലും ഭൂമിയും 3000 ചതുരശ്രയടിയുടെ വീടും ബാബുവിനുണ്ട്. ആസ്തികളുടെ മൂല്യനിർണയത്തിന് വിജിലൻസ്, കേന്ദ്ര പൊതുമരാമത്ത് വകുപ്പിന്റെ സഹായംതേടി. കുമ്പളം സ്വദേശിയെ ബിനാമിയാക്കി കൊച്ചിയിൽ ടോൾപിരിവിന് കരാറെടുത്തെന്ന പരാതിയെക്കുറിച്ചും അന്വേഷണമുണ്ട്. ഇയാളുടെ ഭാര്യയുടെ പേരിൽ വേളാങ്കണ്ണിയിൽ 125 മുറികളുള്ള ലോഡ്ജ് സമുച്ചയം ബിനാമി നിക്ഷേപമാണെന്നും വിജിലൻസ് കണ്ടെത്തി.
ബാബുവിന്റെ ബിനാമിയെന്ന് വിജിലൻസ് കണ്ടെത്തിയ ബാബുറാമിന്റെ ഭാര്യയുടെ വിദേശത്തുള്ള ബന്ധുവിന്റെ പേരിലുള്ള ഏഴേക്കർ പാടശേഖരത്തേക്ക് തുറമുഖവകുപ്പിന്റെ ഫണ്ടുപയോഗിച്ച് റോഡ് നിർമ്മിച്ചതായും വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്. മാണിയെയും ബാബുവിനെയും ചോദ്യംചെയ്യാൻ വിശദമായ ചോദ്യാവലി വിജിലൻസ് തയ്യാറാക്കുന്നുണ്ട്. അതേസമയം ബാബുവും മാണിയും കഴിഞ്ഞ പത്തുവർഷം ആദായനികുതി വകുപ്പിന് സമർപ്പിച്ച സത്യവാങ്മൂലങ്ങളുടെ വിവരങ്ങളാവശ്യപ്പെട്ട് വിജിലൻസ്, ആദായനികുതി വകുപ്പ് കമ്മിഷണർക്ക് കത്തുനൽകി.
ബാബു മന്ത്രിയായിരുന്ന സമയത്ത് കൈകാര്യം ചെയ്തിരുന്ന വിവിധ വകുപ്പുകളിലേക്കും അന്വേഷണം വ്യാപിപ്പിക്കുന്നുണ്ട്. ഹാർബർ എഞ്ചിനിയറിങ് ഡിപ്പാർട്ടുമെന്റുകൾ അടക്കം നിർമ്മിച്ച റോഡുകൾ റിയൽ എസ്റ്റേറ്റുകാർക്ക് വേണ്ടി നിർമ്മിച്ചതാണെന്നാണ് അക്ഷേപം വന്നിരിക്കുന്ന സാഹചര്യത്തിലാണ് വിജിലൻസ് അന്വേഷണം വ്യാപിപ്പിച്ചത്. കെ.ബാബുവിന്റെ ബിനാമിയെന്ന് വിജിലൻസ് ആരോപിക്കുന്ന ബാബുറാമിന്റെ സ്ഥലത്തിന് സമീപം നിർമ്മിച്ച റോഡുകൾ അടക്കം ആക്ഷേപം ഉയരുന്നുണ്ട്. ഇങ്ങനെ സംസ്ഥാനത്ത് പലയിടത്തും റോഡുകൾ നിർമ്മിക്കപ്പെട്ടിട്ടുണ്ട് ഇതൊക്കെ റിയൽ എസ്റ്റേറ്റ്കാർക്ക് വേണ്ടിയാണെന്നാണ് ആക്ഷേപം. ഹാർബർ എഞ്ചിനിയറിങ് ഡിപ്പാർട്ട്മെന്റ് നിർമ്മിച്ച റോഡുകൾ പലതും വേണ്ടപ്പെട്ടവർക്ക് വേണ്ടി നിർമ്മിച്ചുവെന്നാണ് ആക്ഷേപം.
ഈ സാഹചര്യത്തിലാണ് ഇക്കാര്യവും വിജിലൻസ് അന്വേഷിക്കാൻ തീരുമാനിച്ചത്. അതേ സമയം ഇതു വരെയുള്ള റെയ്ഡിൽ കണ്ടെത്തിയ കെ.ബാബുവിൽ നിന്നും ബാബുറാം, തൃപ്പൂണിത്തറ സ്വദേശിയായ മോഹനൻ എന്നിവരുടെ മൂന്ന് പേരുടെ പക്കൽ നിന്നും കണ്ടെടുത്തിട്ടുള്ള 236 ഓളം രേഖകളിൽ കൂടുതലും ഭൂമി ഇടപാട് സംബന്ധിച്ച രേഖകളാണ്. അതിൽ കൂടുതലും ബാബുറാമിന്റെ ഇടപാടുകളാണ്. ഈ രേകഖൾ വിജിലൻസ് കോടതിയിലാണ് ഇരിക്കുന്നത് . ഇത് കോടതിയിൽ നിന്നും വാങ്ങി പരിശോധിക്കുക എന്നതാണ് വിജിലൻസ് ആദ്യം ചെയ്യുക. ഒപ്പം കെ. ബാബു മന്ത്രിയായിരുന്ന സമയത്ത് കൈകാര്യം ചെയ്തിരുന്ന വകുപ്പുകളുടെ ദുർവിനയോഗത്തെ പറ്റിയുള്ള കാര്യങ്ങളും അന്വേഷണത്തിലേക്കു കൊണ്ടു വരും.
വിജിലൻസ് ആരോപിക്കുന്നത് ബാബുവിന്റെ ബിനാമിയാണ് ബാബുറാമെന്നാണ്. ബാബുറാം ധാരാളം ഭൂമിയിടപാടുകൾ നടത്തിയിട്ടുണ്ടെന്നും അവിടേക്ക് പാത നിർമ്മിക്കാൻ ബാബു സഹായിച്ചുവെന്നുമാണ് വിജിലൻസ് സംശയിക്കുന്നത്. 236 രേഖകൾ വിശദമായി പഠിച്ച ശേഷം ഒരു ചോദ്യാവലി ഉണ്ടാക്കിയായിരിക്കും കെ.ബാബുവിനെ അടക്കം വിജിലൻസ് ചോദ്യം ചെയ്യുക. സിംഗപ്പുർ, കുവൈത്ത് തുടങ്ങിയ വിദേശ രാജ്യങ്ങളിലേക്ക് കെ. ബാബു നടത്തിയ നടത്തിയ യാത്രകളെപ്പറ്റിയും വിജിലൻസ് അന്വേഷിക്കും.
Stories you may Like
- സർക്കാർ ഓഫീസുകളിൽ കൈക്കൂലി തടയാൻ സംവിധാനം; അഴിമതി രഹിത കേരളം യാഥാർത്ഥ്യമാകുമോ?
- തിരുവല്ല നഗരസഭയുടെ ഭരണം പുറത്തു നിന്ന് നിയന്ത്രിച്ച് മുൻ സെക്രട്ടറി
- കോടികൾ തുലച്ചിട്ടും ആവിയാവുന്ന രാഷ്ട്രീയക്കേസുകളുടെ കഥ
- ഡ്രജർ അഴിമതിക്കേസിൽ അന്വേഷണം തുടരാമെന്ന് സുപ്രീം കോടതി
- കൈക്കൂലി വാങ്ങിയ ബിൽഡിങ് ഇൻസ്പക്ടർക്ക് സസ്പെൻഷൻ
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- ഞാൻ പുകവലിക്കുന്ന ആളാണ്, മറ്റുള്ളവരെ ഉപദേശിക്കാൻ എനിക്കാവില്ല; ധൂമം സിനിമയുടെ പരാജയത്തെ കുറിച്ച് തുറന്നു പറഞ്ഞ് ഫഹദ് ഫാസിൽ
- നെസ്ലെയുടെ സെറിലാക്കിൽ അമിത അളവിൽ പഞ്ചസാര; ഇന്ത്യയടക്കമുള്ള വികസ്വര രാജ്യങ്ങളിൽ വിൽക്കുന്നതിന്റെ ചേരുവയും വികസിത രാജ്യങ്ങളിലെ ചേരുവയും വ്യത്യസ്തം; യുകെയിലും യുഎസിലും മികച്ച ബേബിഫുഡ് നൽകുമ്പോൾ വികസ്വര രാജ്യങ്ങളിൽ മോശം ഉൽപ്പന്നം
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍