മുൻ മന്ത്രി കെ ബാബുവിന് എതിരെ അനധികൃത സ്വത്തു സമ്പാദനത്തിന് തെളിവുണ്ടെന്ന് വിജിലൻസ്; കടിഞ്ഞാൺ ബെഹ്റയെ ഏൽപ്പിച്ച് വിജിലൻസ് കേസുകളിൽ എല്ലാം ശരിയാക്കുന്നു എന്ന ആക്ഷേപം ഉയർന്നതോടെ മുന്മന്ത്രിയുടെ സ്വത്തിൽ പകുതിയോളവും അനധികൃതമെന്ന് പുതിയ വാദം; മാണിക്കും ബാബുറാമിനും ക്ളീൻചിറ്റ് നൽകിയ ബാർകോഴ കേസിൽ 'കൂട്ടിലെ തത്ത' ചിറകു വിടർത്തുമോ?
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: ബാർ കോഴ കേസിൽ ഉമ്മൻ ചാണ്ടി സർക്കാരിൽ എക്സൈസ് മന്ത്രിയായിരുന്ന കെ ബാബുവിന് എതിരായ വിജിലൻസ് കേസിൽ ഒരിക്കൽ കൂടി മലക്കംമറിഞ്ഞ് വിജിലൻസ്. ബാബുവിന് എതിരെ തെളിവുണ്ടെന്നും സ്വത്തിൽ പകുതിയോളവും അനധികൃതമെന്നാണ് വിജിലൻസിന്റെ കണ്ടെത്തൽ. അനിധികൃത സ്വത്തുസമ്പാദനക്കേസിൽ ബാബുവിന്റെ ബിനാമിയെന്ന് ആരോപിക്കപ്പെട്ട ബാബുറാമിനെ ഒഴിവാക്കി വിജിലൻസ് ഇക്കഴിഞ്ഞ ജനുവരി പത്തിന് ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു.
ഇതോടെ കേസിൽ ബാബുവിനെ കുറ്റവിമുക്തനാക്കാനുള്ള നീക്കമാണ് വിജിലൻസ് നടത്തുന്നതെന്ന വിലയിരുത്തലും പലകോണിൽ നിന്നും ഉയർന്നു. ഇത്തരത്തിൽ വിജിലൻസ് മുൻ സർക്കാരിന്റെ കാലത്ത് പ്രബലർക്ക് എതിരായി ഉയർന്ന ആക്ഷേപങ്ങൾ അന്വേഷിക്കുന്നകാര്യത്തിൽ ഉഴപ്പുന്നതായും ആക്ഷേപമുണ്ടായി. വിജിലൻസിന്റെ ചുമതല ജേക്കബ് തോമസിൽ നിന്ന് മാറി ലോക്നാഥ് ബെഹ്റയിലേക്ക് എത്തിയതോടെയാണ് ഇത്തരത്തിൽ മാറ്റങ്ങൾ ഉണ്ടായതെന്നതും വലിയ ചർച്ചയാണിപ്പോൾ. അതിനിടെയാണ് ഇപ്പോൾ ബാബുവിന് എതിരായ കേസ് അവസാനിച്ചിട്ടില്ലെന്നും ബാബു കുറ്റവിമുക്തനല്ലെന്നും അനധികൃത സ്വത്തുസമ്പാദിച്ചെന്നും വ്യക്തമാക്കി വിജിലൻസ് എത്തുന്നത്.
അനധികൃത സ്വത്ത് സമ്പാദന കേസിൽ കെ. ബാബുവിനെ കുറ്റവിമുക്തനാക്കിയിട്ടില്ലെന്നാണ് വിജിലൻസ് ഇപ്പോൾ വ്യക്തമാക്കുന്നത്. കേസ് നിലനിൽക്കുമെന്നും പത്ത് ദിവസത്തിനകം പുതിയ റിപ്പോർട്ട് വിജിലൻസ് ഡയറക്ടർക്ക് സമർപ്പിക്കുമെന്നും അന്വേഷണ സംഘം അറിയിച്ചു.
ബാബു നൽകിയ പുതിയ വിശദീകരണവും തൃപ്തികരമല്ലെന്നാണ് വിജിലൻസ് ഇപ്പോൾ വ്യക്തമാക്കുന്നത്. ബാർ കോഴക്കേസിൽ ബാബുവിനെതിരായ വിജിലൻസ് അന്വേഷണം അന്തിമഘട്ടത്തിലെന്നു വിജിലൻസ് ഡയറക്ടർ കഴിഞ്ഞ ദിവസം ഹൈക്കോടതിയെ അറിയിച്ചിരുന്നു.
ഇതിന്റെ തുടർച്ചയെന്നോണമാണ് ഇന്ന് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ബാബുവിന്റെ ബിനാമിയെന്നു വിജിലൻസ് ആരോപിച്ച ബാബുറാമിന്റെ ഹർജി പരിഗണിക്കുമ്പോഴാണു വിജിലൻസ് ഡയറക്ടർ ഇക്കാര്യം അറിയിച്ചത്. തനിക്കെതിരെ തെളിവുകളൊന്നുമില്ലാത്ത സാഹചര്യത്തിൽ അന്വേഷണം അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ടാണു ബാബുറാം ഹൈക്കോടതിയെ സമീപിച്ചത്. ബാബുറാമിനെതിരെ തെളിവുകൾ കണ്ടെത്താനായില്ലെന്ന് വിജിലൻസ് സംഘം മൂവാറ്റുപുഴ വിജിലൻസ് കോടതിയെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇത്തരമൊരു ആവശ്യവുമായി ബാബുറാം ഹൈക്കോടതിയെ സമീപിക്കുന്നത്.
മുൻ സർക്കാരിന്റെ കാലത്ത് നടന്ന കോഴ ഇടപാടുകളും അഴിമതികളുമെല്ലാം ഉയർത്തിക്കാട്ടി വലിയ പ്രചരണം നടത്തിയാണ് ഇടതുമുന്നണി കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പ്രചരണം നടത്തിയതും അതിന്റെ നേട്ടത്തോടെ അധികാരത്തിൽ എത്തിയതും. ഉന്നയിച്ച അഴിമതി ആരോപണങ്ങളിലെല്ലാം ശക്തമായ അന്വേഷണം ഉണ്ടാവുമെന്നും ഒരാളെപ്പോലും വെറുതെവിടില്ലെന്നുമായിരുന്നു ഇടതുമുന്നണി മുഖമുദ്രയാക്കിയ മുദ്രാവാക്യം. എന്നാൽ പല ആരോപണങ്ങളിലും യുഡിഎഫിലെ ഉന്നതർ രക്ഷപ്പെടുന്ന സ്ഥിതിയിലേക്ക് കാര്യങ്ങളെത്തി.
വിജിലൻസ് അന്വേഷണം ഓരോ വിഷയത്തിലും പ്രഖ്യാപിച്ചെങ്കിലും ഡിജിപി ജേക്കബ് തോമസിനെ വിജിലൻസ് ഡയറക്ടർ സ്ഥാനത്ത് 'കൂട്ടിലടച്ച തത്ത' ആക്കി നിർത്തിയതോടെ കാര്യങ്ങൾ മുന്നോട്ടു നീങ്ങിയില്ല. അദ്ദേഹവും സർക്കാരുമായി ഉടക്ക് ഉച്ചസ്ഥായിയിൽ എത്തിയതോടെ പിന്നെ വിജിലൻസിന്റെ കാര്യങ്ങളെല്ലാം സർക്കാർ നിശ്ചയിച്ച രീതിയിൽ മുന്നോട്ടുനീങ്ങുന്നതായും ആക്ഷേപം ഉയർന്നു. സിപിഎം ഉന്നതർക്ക് എതിരെയുൾപ്പെടെ ഉയർന്ന പരാതികളിലും കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഉണ്ടായ കേസുകളിലുമെല്ലാം ഉദാസീനതവരികയും പല കേസിലും കഴമ്പില്ലെന്ന നിലയിലേക്ക് കാര്യങ്ങൾ എത്തുകയും ചെയ്തു. ഇതോടെയാണ് ബാബുവിനെതിരായ കേസ് അവസാനിച്ചില്ലെന്നു വ്യക്തമാക്കി വിജിലൻസ് വരുന്നത് എന്നത് ശ്രദ്ധേയമാണ്.
കേരളത്തിൽ ഇടതുവലതു സർക്കാരുകൾ തമ്മിൽ നടക്കുന്നത് ഒത്തുതീർപ്പ് രാഷ്ട്രീയമാണെന്ന ആക്ഷേപം നേരത്തേ മുതലേ ബിജെപി ഉയർത്തിയിരുന്നു. രണ്ടുകൂട്ടരും പരസ്പരം കേസുകൾ ഒത്തുതീർപ്പാക്കി കൊടുത്ത് സഹായിക്കുന്നു എന്നായിരുന്നു ബിജെപിയുടെ ആക്ഷേപം. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് നടന്ന അഴിമതികൾ എണ്ണിപ്പറഞ്ഞാണ് സിപിഎം തിരഞ്ഞെടുപ്പ് പ്രചരണം നടത്തിയതെങ്കിലും അതിൽ ഒരു സംഭവത്തിൽ പോലും ഇതുവരെ സത്യസന്ധമായ അന്വേഷണം നടന്നില്ലെന്നതും ശ്രദ്ധേയമാണ്. കെഎം മാണിക്കെതിരെയും ഉമ്മൻ ചാണ്ടിക്കെതിരെയും ഉൾപ്പെടെ ഉയർന്ന ആരോപണങ്ങളിൽ കഴമ്പില്ലാത്ത നിലയിലേക്ക് കാര്യങ്ങൾ എത്തി.
ബാബുവിനെതിരെ ഉയർന്ന ആരോപണത്തിലും ബാബുറാമിനെ കുറ്റവിമുക്തനാക്കിയ നിലയിൽ കഴിഞ്ഞമാസം റിപ്പോർട്ട് നൽകപ്പെട്ടതോടെ ഇത് സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ വലിയ ചർച്ചയാവുകയും ചെയ്തു. വിജിലൻസ് ഭരണം ബെഹ്റയെ ഏൽപ്പിച്ചതിന് പിന്നാലെ ഉണ്ടായ ഈ മാറ്റങ്ങളിൽ വലിയൊരു വിഭാഗം ഐപിഎസ് ഉദ്യോഗസ്ഥരുൾപ്പെടെ അസ്വസ്ഥരാണ്. ഇത് ഉദ്യോഗസ്ഥതലത്തിലും ചർച്ചയാവുന്നതിനിടെയാണ് ബാബുവിനെ കുറ്റവിമുക്തനാക്കിയിട്ടില്ലെന്നും അനധികൃത സ്വത്തുസമ്പാദനത്തിന് തെളിവുണ്ടെന്നും വ്യക്തമാക്കി വിജിലൻസ് രംഗത്തെത്തുന്നത്.
ബാബുവിന്റെ ബിനാമിയാണു ബാബുറാമെന്നതിനു തെളിവില്ലെന്നാണ് ജനുവരിയിൽ ഹെക്കോടതിയിൽ വിജിലൻസ് റിപ്പോർട്ട് നൽകിയത്. ഫോൺ കോളുകളല്ലാതെ ഇരുവരെയും ബന്ധിപ്പിക്കാൻ മറ്റൊന്നുമില്ലെന്നായിരുന്നു റിപ്പോർട്ട്. ഇതോടെ ഇതോടെ ബാബു കുറ്റവിമുക്തനാകാനുള്ള സാധ്യതയേറിയെന്ന നിലയിലേക്ക് കാര്യങ്ങളെത്തുകയും ഇക്കാര്യം ചർച്ചയാകുകയും ചെയ്തിരുന്നു. വിജിലൻസ് അന്വേഷണ റിപ്പോർട്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ടു ബാബുറാം സമർപ്പിച്ച ഹർജിയിലായിരുന്നു വിജിലൻസ് ഇത്തരമൊരു റിപ്പോർട്ട് നൽകിയത്. കേസിൽ കെ. ബാബു ഒന്നാം പ്രതിയും ബാബുറാം രണ്ടാംപ്രതിയും മോഹനൻ മൂന്നാം പ്രതിയുമാണ്. ബാബുറാമിന്റെ സ്വത്തുക്കൾ കെ. ബാബുവിന്റെ സഹായത്തോടെയാണു സമ്പാദിച്ചതെന്നതിനു തെളിവു കണ്ടെത്താനായിട്ടില്ലെന്നാണ് വിജിലൻസ് അറിയിച്ചത്. ബാബുറാം കേസിൽനിന്ന് ഒഴിവാക്കപ്പെടുന്ന മുറയ്ക്ക്, ഇതേ ആവശ്യവുമായി ബാബുവും മോഹനനും കോടതിയെ സമീപിച്ചേക്കുമെന്നും അന്ന് റിപ്പോർട്ടുകൾ വന്നു.
എക്സൈസ് മന്ത്രിയായിരിക്കെ ബാബു 2011-2016 കാലയളവിൽ കേരളത്തിനകത്തും പുറത്തും കോടികളുടെ അനധികൃതസ്വത്ത് സമ്പാദിച്ചതായി വിജിലൻസ് സ്പെഷൽ സെൽ രഹസ്യാന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. തുടർന്നാണു മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ കേസ് രജിസ്റ്റർ ചെയ്തത്. തമിഴ്നാട്ടിലെ തേനിയിലും കർണാടകത്തിലും ബാബുവിനും ബന്ധുക്കൾക്കും ഭൂമിയുണ്ടെന്നായിരുന്നു കണ്ടെത്തൽ. പിണറായി സർക്കാർ അധികാരമേറ്റതിന് പിന്നാലെ വിജിലൻസ് ഡയറക്ടറായ ജേക്കബ് തോമസിന്റെ നേതൃത്വത്തിൽ അന്വേഷണം ഊർജിമായി നടക്കുകയും ബാബുവിന്റേയും ബാബുറാമിന്റേയും ഇടപാടുകളെല്ലാം പരിശോധിക്കുകയും തുടർച്ചയായി റെയ്ഡുകൾ നടത്തുകയും ചെയതിരുന്നു. എന്നാൽ പിന്നീട് പതിയെപ്പതിയെ കേസിന്റെ മുന്നോട്ടുള്ള നീക്കങ്ങൾ നിലച്ചു. ജേക്കബ് തോമസിനെ വിജിലൻസിന്റെ ചുമതലയിൽ നിന്ന് മാറ്റിയതോടെ കേസ് ആറിത്തണുത്ത മട്ടായി. ഇതിന് പിന്നാലെയാണ് ബാബുറാമിനെ കുറ്റവിമുക്തനാക്കുന്ന റിപ്പോർട്ട് വിജിലൻസ് സമർപ്പിച്ചത്. ഇത് ചർച്ചയാവുകയും ചെയ്തു.
വിശ്വസ്തരായ ബാബുറാം, മോഹനൻ, നന്ദകുമാർ, തോപ്പിൽ ഹരി, ജോജി എന്നിവരിലൂടെ ബാബു റിയൽ എസ്റ്റേറ്റ് ഇടപാടുകളും പലിശ ഇടപാടും അടക്കമുള്ള സാമ്പത്തിക ഇടപാടുകൾ നടത്തിയെന്നായിരുന്നു വിജിലൻസിന്റെ പ്രാഥമിക അന്വേഷണത്തിന് ശേഷമുള്ള വെളിപ്പെടുത്തൽ. ഭൂമി ഇടപാടുകൾക്കാണു ബാബുറാമിനെ ബിനാമിയായി ഉപയോഗപ്പെടുത്തിയതെന്നായിരുന്നു വിജിലൻസിന്റെ വാദം. ബാബുവിന്റെ എസ്റ്റേറ്റ് നോക്കിനടത്തുന്നതും ബാബുറാമാണെന്നും എഫ്.ഐ.ആറിൽ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ യു.ഡി.എഫ്. സർക്കാരിന്റെ കാലത്ത് ബാറുകൾ അനുവദിച്ചതിൽ ക്രമക്കേടു നടന്നുവെന്ന കേരള ബാർ ഹോട്ടൽ ഇൻഡസ്ട്രീസ് അസോസിയേഷൻ പ്രസിഡന്റ് വി എം. രാധാകൃഷ്ണൻ നൽകിയ പരാതിയിലാണു ബാബുവിനെതിരേ കേസെടുത്തത്.
കോടികളുടെ സ്വത്തുക്കൾ ബിനാമി പേരിലാണെന്നുമായിരുന്നു എറണാകുളം വിജിലൻസ് എസ്പിയുടെ റിപ്പോർട്ട്. ഈ റിപ്പോർട്ട് ഭാഗികമായി തെറ്റാണെന്ന നിലയിൽ ആണ് വിജിലൻസ് കഴിഞ്ഞ മാസം കോടതിയിൽ റിപ്പോർട്ട് നൽകിയത്. അത് ചർച്ചയായതിന് പിന്നാലെയാണ് ഇപ്പോൾ ബാബുവിന് അനധികൃത സമ്പാദ്യമുണ്ടെന്ന് വ്യക്തമാക്കി വിജിലൻസ് എത്തുന്നത്. ബാബുവിന്റെ വീട്ടിൽനിന്നു തമിഴ്നാട് തേനി ആണ്ടിപ്പെട്ടി ഗ്രാമത്തിൽ 120 ഏക്കർ ഭൂമിയുടെ ഇടപാടുമായി ബന്ധപ്പെട്ട തമിഴിലുള്ള രേഖകളും ഒന്നര ലക്ഷം രൂപയും 180 ഗ്രാം സ്വർണാഭരണങ്ങളും മോഹനന്റെ വീട്ടിൽനിന്ന് 6.6 ലക്ഷം രൂപയും തൊടുപുഴയിലെ മകളുടെ വീട്ടിൽനിന്നു ഭൂമി ഇടപാടിന്റെ രേഖകളും റെയ്ഡിൽ വിജിലൻസ് പിടിച്ചെടുത്തിരുന്നു.
Stories you may Like
- സർക്കാർ ഓഫീസുകളിൽ കൈക്കൂലി തടയാൻ സംവിധാനം; അഴിമതി രഹിത കേരളം യാഥാർത്ഥ്യമാകുമോ?
- പത്മജാ വേണുഗോപാലിനെ ബിജെപിയിലേക്ക് എത്തിച്ചത് മുൻ ഡിജിപി ലോക്നാഥ് ബെഹ്റ?
- ബാർകോഴ എൽഡിഎഫിനെയും യുഡിഎഫിനെും ഒരുപോലെ അടിക്കാൻ ബിജെപിക്ക് വടിയായി മാറുമോ?
- തിരുവല്ല നഗരസഭയുടെ ഭരണം പുറത്തു നിന്ന് നിയന്ത്രിച്ച് മുൻ സെക്രട്ടറി
- ഇക്കാര്യത്തിലൊന്നും ഞാൻ ഒരു പ്രതികരണവും നടത്തന്നില്ല: കൊച്ചി മെട്രോ ചെയർമാൻ
- TODAY
- LAST WEEK
- LAST MONTH
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്