അഴിമതി ആരോപണങ്ങളിൽ അന്വേഷണം ആവശ്യപ്പെട്ട് ബോബി അലോഷ്യസ് പരാതി നൽകി; അരമണിക്കൂറിനകം ത്വരിതാന്വേഷണത്തിന് ഉത്തരവിട്ട് വിജിലൻസ് ഡയറക്ടർ; അഞ്ജുവിന്റെ സഹോദരന്റെ നിയമനവും പരിശോധനയ്ക്ക്
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: സ്പോർട്സ് കൗൺസിലുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളിൽ ത്വരിത പരിശോധനയ്ക്ക് വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിന്റെ ഉത്തരവിട്ടു. ഒളിമ്പ്യൻ ബോബി അലോഷ്യസ് ഇന്ന് മൂന്ന് മണിയോടെ തെളിവുകൾ സഹിതം അഴിമതിയെ കുറിച്ച് ജേക്കബ് തോമസിന് പരാതി നൽകിയിരുന്നു. ഇത് ലഭിച്ച് അരമണിക്കൂറിനകം ത്വരിത പരിശോധനയ്ക്ക് വിജിലൻസ് ഡയറക്ടർ ഉത്തരവിടുകയായിരുന്നു. തനിക്കെതിരെ ചിലർ ബോധപൂർവ്വം ആരോപണങ്ങളുമായി രംഗത്ത് വന്ന പശ്ചാത്തലത്തിലാണ് കായിക മേഖലയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും അന്വേഷിക്കണമെന്ന് ബോബി അലോഷ്യസ് ആവശ്യപ്പെട്ടത്. ഇത് ജേക്കബ് തോമസും അംഗീകരിക്കും. പതിനഞ്ച് ദിവസത്തിനകം ത്വരിത പരിശോധന പൂർത്തിയാക്കും.
അഞ്ജു ബോബി ജോർജ് ഉന്നയിച്ച ആരോപണങ്ങൾ അടക്കം കഴിഞ്ഞ പത്തു വർഷത്തെ ആരോപണങ്ങൾ അന്വേഷിക്കണം എന്നാണു ബോബി ആവശ്യപ്പെട്ടത്. അഞ്ജുവിന്റെ തുറന്ന കത്തിന്റെ പകർപ്പും ബോബി വിജിലൻസ് ഡയറക്ടർക്കു നൽകിയിരുന്നു. ഇതെത്തുടർന്നാണു കഴിഞ്ഞ പത്തു വർഷത്തെ ആരോപണങ്ങൾ അന്വേഷിക്കാൻ വിജിലൻസ് ഡയറക്ടർ ഉത്തരവിട്ടത്.
അതേസമയം, ഈ വാർത്ത റിപ്പോർട്ട് ചെയ്യുന്ന ചാനലുകൾ വീണ്ടും പകുതിസത്യം മറച്ചുവയ്ക്കുകയാണ്. അഞ്ജുവിന്റെ പരാതിയെത്തുടർന്നാണ് അന്വേഷണം എന്ന രീതിയിലാണു മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. തന്നെക്കുറിച്ചുള്ള അഴിമതി അന്വേഷിക്കണം എന്നു ബോബി ആവശ്യപ്പെട്ടിട്ടും അതു മറച്ചുവച്ചാണു ചാനലുകൾ റിപ്പോർട്ട് ചെയ്യുന്നത്. ബോബിക്കെതിരായ അന്വേഷണം എന്ന രീതിയിലാണ് ചാനലുകൾ ഇപ്പോൾ ഇതിനെ വിലയിരുത്താൻ ശ്രമിക്കുന്നത്.
അഞ്ജു ബോബി ജോർജിന്റെ സഹോദരൻ അജിത് മാർക്കോസിന് സ്പോർട്സ് കൗൺസിലിൽ അസിസ്റ്റന്റ് സെക്രട്ടറി ടെക്നിക്കലായി നിയമനം നൽകിയത് വിവാദമായിരുന്നു. അജിത്തിന് യോഗ്യതയൊന്നുമില്ലെന്ന് തെളിഞ്ഞതിനെ തുടർന്നാണ് ശമ്പളവും മറ്റ് ആനുകൂല്യവും നൽകാത്തതെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. നിയമസഭയെ രേഖാമൂലമാണ് ഇക്കാര്യം സർക്കാർ അറിയിച്ചത്. ചട്ടത്തിലുള്ള യോഗ്യതയില്ലാത്ത അജിത് മാർക്കോസ് എങ്ങനെ സ്പോർട്സ് കൗൺസിലിൽ ഉദ്യോഗസ്ഥനായെന്നതും വിജിലൻസ് പരിശോധിക്കും. സ്വജനപക്ഷപാതവും അഴിമതിയും ഇക്കാര്യത്തിലുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തൽ. ഇതിനൊപ്പം മറ്റ് ആക്ഷേപങ്ങളും പരിശോധിക്കും.
ഇന്ന് മൂന്നരയോടെയാണ് ബോബി അലോഷ്യസ് വിജിലൻസ് ഡയറക്ടറെ കണ്ട് നേരിട്ട് പരാതി നൽകിയത്. വിദേശ പരിശീലനവുമായി ബന്ധപ്പെട്ട് തനിക്കെതിരെ പ്രചരിക്കുന്ന വാർത്തകളിൽ പറയുന്ന അഴിമതിയെ കുറിച്ച് അന്വേഷിക്കണമെന്നായിരുന്നു പ്രധാന ആവശ്യം. തന്റെ സത്യസന്ധത ബോധ്യപ്പെടുത്താൻ അടിയന്തര ഇടപെടൽ വേണമെന്നും ആവശ്യപ്പെട്ടു. ഇതുൾക്കൊണ്ട് ഉടൻ തന്നെ ത്വരിത പരിശോധനയ്ക്ക് വിജിലൻസ് ഡയറക്ടർ ഉത്തരവിടുകയായിരുന്നു. സ്പോർട്സ് കൗൺസിലുമായി ബന്ധപ്പെട്ട മുഴുവൻ വിഷയങ്ങളിലും സമഗ്രാന്വേഷണം നടത്താനാണ് നിർദ്ദേശം. ത്വരിതപരിശോധനയ്ക്ക് വിജിലൻസ് ഡയറക്ടർ തന്നെ നേതൃത്വം നൽകുമെന്നും സൂചനയുണ്ട്. എന്നെ കുറിച്ച് മാതൃഭൂമി ഏഷ്യനെറ്റ് ചാനലുകൾ സംപ്രേഷണം ചെയ്ത വാർത്തകളും കേരള സ്പോർട്സ് കൗൺസിൽ അഴിമതി സംബന്ധിച്ചും അഞ്ജു ബോബി ജോർജ് ഉന്നയിച്ച ആരോപണങ്ങളും സംബന്ധിച്ച് അന്വേഷിക്കണമെന്നായിരുന്നു ബോബി അലോഷ്യസിന്റെ ആവശ്യം.
ഒളിമ്പിക്സിൽ പങ്കെടുക്കുകയും, ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ കിരീടം നേടുകയും, ഏഷ്യൻ ഗെയിംസിൽ മെഡൽ നേടുകയും 19 വർഷം ദേശീയ റെക്കോർഡ് സ്വന്തമാക്കുകയും ചെയ്ത ഒരു സാധാരണ അത്ലറ്റ് ആണ് ഞാൻ. കസ്റ്റംസ് വകുപ്പിലെ ഒരു ഉദ്യോഗസ്ഥ കൂടിയായ ഞാൻ ഇപ്പോൾ തിരുവനന്തപുരത്താണ് താമസിക്കുന്നത്. 2011 മുതൽ 2014 വരെ രണ്ട് വർഷം ഞാൻ ഡെപ്യുട്ടേഷൻ വ്യവസ്ഥയിൽ കേരള സ്പോർട്സ് കൗൺസിലിൽ അസിസ്റ്റന്റ് സെക്രട്ടറി (ടെക്നിക്കൽ) ആയും ജോലി ചെയ്തിട്ടുണ്ട്. ഒളിമ്പിക്സ് പരിശീലനത്തിന്റെ ഭാഗമായി ഞാൻ യുകെയിൽ ജീവിച്ചിരുന്ന സമയത്ത് ഉപരിപഠനം നടത്താനായി കേരള സ്പോർട്സ് കൗൺസിൽ 15 ലക്ഷം രൂപ എനിക്ക് സ്കോളർഷിപ്പ് തന്നപ്പോൾ നൽകിയ ബോണ്ട് അനുസരിച്ചായിരുന്നു ഞാൻ സ്പോർട്സ് കൗൺസിലിൽ ജോലി ചെയ്തത്. പഠിക്കാനായി എനിക്ക് അനുവദിച്ച സ്കോളർഷിപ്പിൽ പറഞ്ഞതുപോലെ യൂട്ടലൈസേഷൻ സർട്ടിഫിക്കറ്റ് നൽകുകയും, സ്പോർട്സ് കൗൺസിലിൽ ഡെപ്യുട്ടേഷൻ വ്യവസ്ഥയിൽ ജോലി ചെയ്യുകയും ചെയ്തിരുന്നു.
സ്പോർട്സ് കൗൺിസിലിൽ ചില പരിഷ്കാരങ്ങൾ നടത്താൻ ഞാൻ ശ്രമിച്ചെങ്കിലും ഒരു തരത്തിലുള്ള സഹകരണവും എനിക്ക് ആരിൽ നിന്നും ലഭിച്ചില്ല. ഒട്ടേറെക്രമവിരുദ്ധ നടപടികൾ ഇവിടെ അരങ്ങേറുന്നതായും ഈ കാലയളവിൽ എനിക്ക് ബോധ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിൽ എന്റെ സേവനം കൊണ്ട് ഒരു പ്രയോജനം ഇല്ല എന്ന് മനസിലാക്കി മൂന്ന് വർഷം പൂർത്തിയാക്കിയപ്പോൾ ഞാൻ ഡെപ്യുട്ടേഷൻ മതിയാക്കി മാതൃഡിപ്പാർട്ടുമെന്റിലേയ്ക്ക് മടങ്ങുകയായിരുന്നു. കേരള സ്പോർട് കൗൺസിൽ പ്രസിഡന്റ് അഞ്ജു ബോബി ജോർജ്ജ് കഴിഞ്ഞ ദിവസം ഒരു തുറന്ന കത്ത് പുറത്തുവിട്ടതായി എന്റെ ശ്രദ്ധയിൽ പെട്ടു. ഈ കത്തിൽ ഒട്ടേറെ അഴിമതികളുടെ കാര്യം പറയുന്നുണ്ട്. കഴിഞ്ഞ പത്തു വർഷം കേരള സ്പോർട്സ് കൗൺസിലിൽ വൻ അഴിമതികൾ നടന്നു എന്നാണ് അഞ്ജു ആരോപിക്കുന്നത്. രാജ്യാന്തര പ്രശസ്തയായ ഒരു അത്ലറ്റ് എന്ന നിലയിൽ മാത്രമല്ല സ്പോർട്സ് കൗൺസിലിന്റെ പ്രസിഡന്റ് എന്ന നിലയിലും അഞ്ജുവിന്റെ ആരോപണങ്ങൾ മുഖവിലയ്ക്കെടുക്കണം എന്നതാണ് തന്റെ നിലപാടെന്നും ബോബി അലോഷ്യസ് വിജിലൻസ് ഡയറക്ടറെ അറിയിച്ചു.
എന്റെ പേര് വയ്ക്കാതെ ആണെങ്കിൽ കൂടി ഞാൻ ആണ് എന്ന ഉദ്ദേശത്തോടെ ഒരു ആരോപണവും അഞ്ജു ഉന്നയിച്ചിട്ടുണ്ട്. വിദേശത്ത് പഠിക്കാൻ സ്പോർട്സ് കൗൺസിലിൽ നിന്നും ഫണ്ട് വാങ്ങിയ ശേഷം അത് ദുരുപയോഗിച്ചു എന്ന അർത്ഥത്തിൽ ഒരു അഴിമതി ആരോപണമായി എന്നെ മുൾമുനയിൽ നിർത്താൻ ആണ് അഞ്ജു ശ്രമിച്ചത്. എന്നെയാണോ ഉദ്ദേശിച്ചത് എന്ന് വ്യക്തമാക്കണം എന്ന് പറഞ്ഞു ഞാൻ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നെങ്കിലും അഞ്ജു പ്രതികരിച്ചിട്ടില്ല. അതേ സമയം ഞാൻ വിളിച്ച് ചോദിച്ചപ്പോൾ എന്നെ തന്നെയാണ് ഉദ്ദേശിച്ചത് എന്ന് വ്യക്തമാക്കിയിട്ടുണ്ട്. എന്ന് മാത്രമല്ല കഴിഞ്ഞ ദിവസങ്ങളിൽ ഏഷ്യനെറ്റ് മാതൃഭൂമി ചാനലുകളും ചില മലയാളം പത്രങ്ങളും ഞാൻ ഗുരുതരമായ ക്രമക്കേടുകൾ കാട്ടിയെന്നും അഴിമതി നടത്തിയെന്നും പറഞ്ഞു കൊണ്ടു വാർത്ത നൽകിയിരുന്നു. ചുവടെ കൊടുത്തിരിക്കുന്ന ആരോപണങ്ങൾ ആണ് ഈ മാദ്ധ്യമങ്ങൾ എനിക്കെതിരെ നടത്തിയതെന്നും പരാതിയിൽ പറയുന്നു.
ഒരു നിമിഷം പോലും അഴിമതിയുടെ നിഴലിൽ നിൽക്കാൻ താൽപ്പര്യം ഇല്ലാത്തതുകൊണ്ടാണ് ഞാൻ എന്നെ കുറിച്ചുള്ള അന്വേഷണം ആവശ്യപ്പെടുന്നത്. എന്നെക്കുറിച്ചുള്ള ആരോപണങ്ങൾ പ്രത്യേകമായും ഒപ്പം അഞ്ജു ഉന്നയിച്ച ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ കഴിഞ്ഞ പത്ത് വർഷത്തെ സ്പോർട്സ് കൗൺസിൽ പ്രവർത്തനങ്ങളും വിജിലൻസിന്റെ അന്വേഷണത്തിന് വിധേയം ആക്കണം എന്നായിരുന്നു അഭ്യർത്ഥന. ഇത്തരം ഒരു ആരോപണത്തിന്റെ അപമാനഭാരവുമായി ജീവിക്കാനുള്ള വിമുഖത മാത്രമല്ല, കേരള സ്പോർട്സ് കൗൺസിലിലെ അഴിമതികൾ പുറത്തെറിഞ്ഞ് അവിടം ശുദ്ധീകരിക്കണം എന്ന ആഗ്രഹവും എന്റെ ഈ ആവശ്യത്തിനു പിന്നിലുണ്ടെന്നും അറിയിച്ചു. ഇത് ഉൾക്കൊണ്ടാണ് ഉടൻ തന്നെ ത്വരിത പരിശോധനാ ഉത്തരവ് എത്തിയത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍