3500 കോടി മുടക്കി ലോകത്തെ ആദ്യത്തെ ത്രീഡി ഫോണെന്ന് പറഞ്ഞ് ആപ്പിളിനെ തോൽപ്പിക്കാൻ ഇറങ്ങിയ മലയാളികളുടെ മൊബൈൽ നിർമ്മാണ കമ്പനി എവിടെ? ഒന്നാം പേജ് മുഴുവൻ നീണ്ട പരസ്യവും ചാനൽ ഷോകളിലും നിറഞ്ഞ മാംഗോ ഫോണിനെ കണ്ടവരുണ്ടോ? പറയൂ പത്രക്കാരാ അവരെവിടെ?
ഷാജൻ സ്കറിയ
തിരുവനന്തപുരം: ലോകത്തെ ഏറ്റവും വലിയ മൊബൈൽ ഫോൺ കമ്പനിയായ ആപ്പിളിനെ തോൽപ്പിക്കാൻ മലയാളിയുടെ മൊബൈൽ നിർമ്മാണ കമ്പനി വരുന്നു. 3500 കോടി രൂപ മുടക്കി കൊറിയൻ സാങ്കേതിക വിദ്യയുടെ വെളിച്ചത്തിൽ ആണ് ഈ കമ്പനി വിപണിയിലേയ്ക്ക് എത്തുന്നത്. ജനുവരി അവസാന വാരം 5800 മുതൽ 34,000 രൂപ വരെ വിലയുള്ള ഒട്ടേറെ മോഡലുകളുമായി കമ്പനി രംഗത്തിറങ്ങും. ആപ്പിളിനും സാംസംഗിനും പറ്റിയ പാളിച്ചകൾ എല്ലാം തീർക്കുന്ന ജാലവിദ്യയുമായാണ് മലയാളിയുടെ മൊബൈൽ കമ്പനി വരുന്നത്. അവസാനിക്കാത്ത ബാറ്ററി ചാർജ്, നിലത്ത് വീണാൽ പൊട്ടാത്ത കരുത്ത്, ആപ്പിളിന് സ്വപ്നം കാണാൻ കഴിയാത്ത ശക്തമായ ലെൻസോടു കൂടിയ ക്യാമറ... ഇങ്ങനെ പോകുന്നു മലയാളിയുടെ സ്വന്തം മാംഗോ ഫോണിന്റെ (എം ഫോൺ) പ്രത്യേകത.
ഇത് ഞങ്ങൾ പറയുന്നതല്ല. ഏതാണ്ട് ഒരു മാസം മുമ്പ് കൃത്യമായി പറഞ്ഞാൽ ജനുവരി അഞ്ചിന് കേരളത്തിലെ സർവ്വ പത്രങ്ങളിലും വന്ന വാർത്തയാണിത്. ഒപ്പം ചാനലുകളിലെ ടെക്നോളജി സെക്ഷനിൽ മാംഗോ ഫോണുകളെ കുറിച്ച് പ്രത്യേക പരിപാടിയും ഉണ്ടായിരുന്നു. മനോരമയിലെ ബിസിനസ് വിദഗ്ധൻ പി കിഷോർ മനോഹരമായി മാംഗോ ഫോണിലെ ഫീച്ചറുകൾ വിലയിരുത്തി വാർത്ത എഴുതി. അമിതാബ് ബച്ചനും സച്ചിൻ ടെണ്ടുൽക്കറും ഇതിന്റെ അംബാസിഡർമാർ എന്നും ഈ പത്രങ്ങൾ എഴുതി. കുറെ ദിവസങ്ങൾ പത്രങ്ങളുടെ ഒന്നാം പേജിൽ മാംഗോ ഫോണിന്റെ ഫുൾ പേജ് പരസ്യങ്ങളും വന്നു.
എന്നിട്ട് എന്തായി? ജനുവരി 29ന് സച്ചിനും ബച്ചനും ചേർന്ന് ലോഞ്ചിങ്. അപ്പോൾ തന്നെ കേരള വിപണനി നിറയെ ഫോണുകൾ. ഇതായിരുന്നു വാഗ്ദാനം. ജനുവരി തീർന്നു, ഫെബ്രുവരി പാതിയായി. എന്നിട്ട് ആരെങ്കിലും മലയാളികളുടെ സ്വന്തം എം ഫോണിന്റെ ലോഞ്ചിംഗിനെ പറ്റി കേട്ടോ? ഏതെങ്കിലും കടയിൽ ഇങ്ങനെ ഒരു ഫോൺ എത്തിയോ? ഇതൊക്കെ സംഭവിക്കും എന്നു പറഞ്ഞ പത്രക്കാരും ചാനലുകാരും എവിടെയാണ്? അവർ മറുപടി പറയുമോ?
മാംഗോ മൊബൈൽ കമ്പനിയുടെ ജീവനക്കാരിയുടെ പരാതിയെ തുടർന്നാണ് പൊലീസ് കേസ് എടുത്തു എന്നും അതൊഴിവാക്കാൻ പ്രമുഖ ഒരു ചാനൽ മുതലാളി ഇടപെട്ടു എന്നുമുള്ള വിവരം വെളിയിൽ വന്നപ്പോഴാണ് ഈ കമ്പനിയെക്കുറിച്ചു ഒരു അന്വേഷണം ആരംഭിച്ചത്. കമ്പനി മുതലാളിമാരെ കുറിച്ച് ഒരുപാട് തട്ടിപ്പ് ആരോപണങ്ങൾ കേട്ടപ്പോൾ അവസ്വന്തം തടി കേടാക്കരുതല്ലോ എന്നു കരുതി വാസ്തവമുണ്ടോ എന്ന് തിരക്കിയതായിരുന്നു ജീവനക്കാരി. തല്ല് കിട്ടി എന്ന് മാത്രമല്ല വീട്ടുകാർക്ക് വരെ ഭീഷണി ഉയർത്തുകയും ചെയ്തു. സ്വൈര്യം നഷ്ടപ്പെട്ട് ഒടുവിൽ പരാതിയുമായി പൊലീസ് സ്റ്റേഷനിൽ ചെന്നപ്പോൾ പ്രമുഖനായ ഒരു ചാനൽ മുതലാളി അടക്കം അനേകം പേർ സഹായിക്കാൻ രംഗത്ത്.
എം ഫോൺ മൊബൈൽ കമ്പനിയെ കുറിച്ച് പത്രങ്ങളും ചാനലുകളും വന്നത് അതിശയിപ്പിക്കുന്ന വാർത്തകൾ ആയിരുന്നു. ഏത് മലയാളിയെയും വല്ലാതെ അഭിമാന വിജ്രംഭിതരാക്കുന്ന വാർത്തകൾ. ഒരു ഉളുപ്പുമില്ലാതെ ലോകത്തെ ഏറ്റവും വലിയ സ്ഥാപനമായ ആപ്പിളിനെ മലയാളികൾ പ്രതിസന്ധിയിൽ ആക്കുമെന്ന് പത്രങ്ങൾ തട്ടി വിട്ടു. ഐ ഫോണിനെ വെല്ലുന്നതാണ് എം ഫോൺ എന്നായിരുന്നു ഒരുകാര്യം. ആപ്പിളിന് വെല്ലുവിളി ഉയർത്തുന്നതാണ് എംഫോൺ എന്ന വിധത്തിലായിരുന്നു ചാനലുകളിലും പത്രങ്ങളിലെയും വാർത്തകൾ. അതുവരെ പുറത്തിറങ്ങാത്ത ഫോണിന്റെ ഫീച്ചറുകൾ മാദ്ധ്യമങ്ങൾ വിവരിച്ചത് ഇങ്ങനെ:
ഐഫോണിന് ആപ്പിളെന്ന പോലെ എം ഫോണിന് മാങ്ങയാണ് ചിഹ്നം. ഫോർജി സംവിധാനവും ത്രീഡി സവിശേഷതയും ഉണ്ടാകും. 5,800 മുതൽ 34,000 രൂപ വരെയാണ് വില. ആദ്യഘട്ടത്തിൽ 5 ഫോണുകളാണ് ഇന്ത്യയിൽ അവതരിപ്പിക്കുന്നത്. സ്ക്രീന്‍ വലിപ്പം, റസലൂഷൻ തുടങ്ങിയ വിശേഷങ്ങൾ ഫോൺ പുറത്തിറങ്ങുമ്പോഴെ അറിയാൻ കഴിയൂ. മൂന്നുദിവസം ചാർജ് നിൽക്കുന്ന 6050 എം.എ.എച്ച് ബാറ്ററി, 23 മെഗാപിക്സൽ പിൻ ക്യാമറ, എട്ട് മെഗാപിക്സൽ മുൻകാമറ, പൊട്ടാത്തതും പോറൽ ഏൽക്കാത്തതുമായ ഐ.പി സ് എച്ച്.ഡി ഗോറില്ലാ ഗഌസ് സംരക്ഷണം, ജലപ്രതിരോധം ഇതിന്റെ സവിശേഷതകളാണ്. എംഫോൺ 9ൽ മൂന്ന് ജിബി റാം, മെമ്മറി കാർഡിട്ട് 128 ജിബി വരെ വികസിപ്പിക്കാവുന്ന 32 ജിബി ഇൻേറണൽ മെമ്മറിയും വാഗ്ദാനം ചെയ്യുന്നു.
സോണി സെൻസറുള്ള 16 മെഗാപിക്സൽ പിൻ ക്യാമറയും എട്ട് മെഗാപിക്സൽ മുൻ ക്യാമറയുമുണ്ട്. മീഡിയ വണ്ണിന്റെ പ്രത്യേക പരിപാടിയില്‍ പറഞ്ഞത് 24 എം പി ക്യാമറ എന്നാണ്.. പ്രത്യേക കണ്ണട വേണ്ടാത്ത ത്രീഡി കാഴ്ചയാണ് മറ്റൊരു പ്രത്യേകത. എംഫോൺ 5 മുതൽ എംഫോൺ 9 വരെയുള്ള ശ്രേണികളാണ് ആദ്യഘട്ടത്തിൽ എത്തുന്നത്. ഫോണിന് പുറമെ എം. വാച്ച് എന്ന സ്മാർട്ട് വാച്ച്, എംപാഡ്, മിനി എംപാഡ്, വയർലസ് ബോക്സ് സ്പീക്കറുകൾ, ഫോൺ പൗച്ചുകൾ എന്നിവയും കമ്പനി അവതരിപ്പിക്കും. ഫോണിനൊപ്പം സെൽഫി സ്റ്റിക്, ബഌടൂത്ത് ഹെഡ്സെറ്റ്, വൈ ഫൈ ചാർജർ, പവർ ബാങ്ക് എന്നിവ ലഭിക്കും. ലോകത്തെ തന്നെ ആദ്യത്തെ ത്രീഡി ഫോണെന്നാണ് അവകാശവാദം.
ഇങ്ങനെ ചുരുക്കിപ്പറഞ്ഞാൽ എല്ലാ ഫോണുകളുടെയും എല്ലാ ഫീച്ചറുകളും ഒരുമിച്ചു ചേർന്ന ഫോൺ എന്ന വിധത്തിലാണ് മലയാളികളുടെ സ്വന്തം എം ഫോണിനെ കുറിച്ച് പത്രങ്ങൾ എഴുതിയത്. എങ്ങനെയാണ് ഇത്തരം ഫീച്ചർ എല്ലാമുള്ള ഫോൺ പുറത്തുവരുന്നതെന്നതിനെ കുറിച്ച് അധികമാരും പറഞ്ഞില്ല. കേരള, തമിഴ്നാട്, ആന്ധ്ര, മഹാരാഷ്ട്ര, കർണാടക എന്നീ സംസ്ഥാനങ്ങളിലെ 149 വിതരണക്കാരെക്കുറിച്ചും മനോരമയും മാദ്ധ്യമവും മംഗളവും മീഡിയാവണും മനോരമ ന്യൂസും അടക്കം വാചാലരായി. മീഡിയാ വണ്ണും മനോരമ ന്യൂസും വിശദമായ വീഡിയോ റിപ്പോർട്ട് തന്നെ തയ്യാറാക്കി. മനോരമ ബിസിനസ് ഫീച്ചറായി നൽകിയതിൽ ചൈനയിൽ 700 കോടി മുടക്കി ഫാക്ടറിയുണ്ടെന്ന വിധത്തിലാണ് റിപ്പോർട്ട്. മീഡിയ വൺ റിപ്പോർട്ടിൽ പറഞ്ഞത് 3500 കോടിയുടെ നിക്ഷേപം എന്നാണ്. ദേശാഭിമാനിയും മാംഗോ കമ്പനി പറഞ്ഞ കാര്യം വള്ളിപുള്ളി വിടാതെ വസ്തുത പരിശോധിക്കാതെ അച്ചുനിരത്തി.
എന്നാൽ ഇവരാരും വാർത്ത എഴുതും മുമ്പ് അടിസ്ഥാനപരമായി ചില ചോദ്യങ്ങൾ ചോദിച്ചില്ല. ഒരു മാസം തികയും മുമ്പ് കേരള വിപണിയിൽ എത്തണമെങ്കിൽ ഈ കമ്പനി ഇറക്കിയ ഒരു ഫോൺ എങ്കിലും കാണണ്ടേ? ഇതിന് മുമ്പ് യൂറോപ്പിലും മറ്റും ഇതുണ്ടെങ്കിൽ അതിന്റെ ഒരു സാമ്പിൾ. ഇത്രയും വലിയ ടെക്നോളജി അവതരിപ്പിക്കുന്ന വിദഗ്ധന്മാർ ആരെന്നറിയണ്ടേ? 3500 കോടി നിക്ഷേപിക്കുമ്പോൾ അതിന് എന്തെങ്കിലും ഒരു തെളിവ് വേണ്ടേ? എവിടെ നിക്ഷേപിച്ചു? എവിടെ മൊബൈൽ നിർമ്മിക്കുന്നു? എങ്ങനെ ട്രാൻസ്പോർട്ട് ചെയ്യുന്നു? ഇതൊന്നും ആരും ചോദിച്ചില്ല. ഫോണിന് വേണ്ട സൗകര്യങ്ങൾ വിവരിക്കുമ്പോഴും ഫോണിന്റെ വലിപ്പം തൂക്കം, നിറം തുടങ്ങിയവ ഒന്നും അവർ പറഞ്ഞുമില്ല ആരും ചോദിച്ചുമില്ല.
ഇങ്ങനെ ഒരു മൊബൈൽ കമ്പനിയെ പുകഴ്ത്താൻ ഇടയാക്കിയ ഏക ബന്ധം ആൻേറാ അഗസ്റ്റിൻ, റോയി അഗസ്റ്റിൻ, ജോസ്കുട്ടി അഗസ്റ്റിൻ എന്നീ മൂന്ന് സഹോദര മുതലാളിമാർ അവകാശപ്പെട്ടത് മാത്രം ആയിരുന്നു. ഈ സഹോദരങ്ങളുടെ മൊബൈൽ ബിസിനസ് രംഗത്ത് മുൻപരിചയം, അല്ലെങ്കിൽ ഇത്രയും പണം മുടക്കാൻ ഇവർക്കുള്ള പ്രവർത്തിപരിചയം ഒന്നും ആരും ചോദിച്ചില്ല. ലോകത്തെ ഏറ്റവും വലിയ കമ്പനിയാകാൻ ആപ്പിളിനോട് മത്സരിക്കുന്ന ഗൂഗിൾ പോലും പൊളിഞ്ഞു പോയ വിപണിയാണ് മൊബൈൽ ഫോൺ വിപണി എന്ന് ആരും ചിന്തിച്ചില്ല. മൈക്രോസോഫ്റ്റും കൈ വച്ച് പൊള്ളി നിൽക്കുകയാണ്. ലോകത്തെ ആദ്യത്തെയും ഒരു രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയേക്കാൾ വലുതുമായിരുന്ന നോക്കിയ പൊളിഞ്ഞു പാളിഷായെന്നതും ആരും ചിന്തിച്ചില്ലെന്നതാണ് മറ്റൊരുകാര്യം.
ഇത് തട്ടിപ്പാണ് എന്ന് എന്തിന്റെ അടിസ്ഥാനത്തിൽ ആണ് മറുനാടൻ പറയുന്നത് എന്ന ചോദ്യം വായനക്കാർ ഉന്നയിക്കാം. തട്ടിപ്പാണ് എന്ന് ഞങ്ങൾ തീർത്ത് പറയുന്നില്ല. തട്ടിപ്പാണ് എന്ന് തോന്നാൻ പക്ഷേ പല കാരണങ്ങൾ ഉണ്ട്. ആ ചോദ്യങ്ങൾക്കൊക്കെ തൃപ്തിപരമായ ഉത്തരം പറയാൻ കഴിഞ്ഞാൽ തീർച്ചയായും ഞങ്ങൾ തിരുത്താം. ക്ഷമയും പറയാം. പക്ഷേ പത്രക്കാർ ഈ ഫോൺ എവിടെ കിട്ടുമെന്ന് നിങ്ങൾ ദയവായി ഒന്നു പറഞ്ഞു തരണം. ഒരെണ്ണം ഒന്നു വാങ്ങി നോക്കാനാണ്, പ്ലീസ്..
- എന്തുകൊണ്ടാണ് ഇതൊരു തട്ടിപ്പാകാൻ ഇടയുണ്ട് എന്ന് ഞങ്ങൾ വിശ്വസിക്കുന്നത്? നാളെ വായിക്കുക
Stories you may Like
- പൂവാറിലെ വിവാഹ തട്ടിപ്പിൽ ജാമ്യമില്ലാ വകുപ്പിൽ കേസെടുത്തിട്ടും പൊലീസിന് മുന്നിലൂടെ വിലസി നടക്കുന്നു
- ബ്രിട്ടീഷ് ആശുപത്രികളിൽ വംശീയ വിവേചനമെന്ന് റിപ്പോർട്ട്
- കാണാതായ സ്വർണം തിരിച്ചെത്തി; ഉത്തരവാദിയായ ജീവനക്കാരിയോട് ഡയറക്ടർ ബോർഡ് ക്ഷമിച്ചു
- ഭിന്നശേഷിക്കാരന് സർക്കാർ ജോലി നഷ്ടമായി, പോസ്റ്റ് ഓഫീസിന് മുന്നിൽ സമരം
- ആരോഗ്യമന്ത്രിക്കെതിരേ ഫേസ് ബുക്ക് പോസ്റ്റുമായി ഘടക കക്ഷി നേതാവ്
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- കോൺഗ്രസ് സ്ഥാനാർത്ഥി മുങ്ങി; എട്ട് സ്ഥാനാർത്ഥികളെ കൊണ്ട് പത്രിക പിൻവലിപ്പിച്ച് ബിജെപിയുടെ കളി; കോൺഗ്രസിനെ വഞ്ചിച്ച നിലേഷ് കുംഭാണി ബിജെപിയിൽ ചേർന്നേക്കും; സൂററ്റിൽ ഓപ്പറേഷൻ താമര വിജയിച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍