ഐസിസിനെതിരെ കാമ്പയിൻ നടത്തുന്ന മുസ്ലിംലീഗ് ഭീകരബന്ധം ആരോപിക്കപ്പെട്ട പീസ് സ്കൂളിനെ പിന്തുണയ്ക്കുന്നത് സാമ്പത്തിക താൽപ്പര്യത്താൽ; വിവാദ സ്കൂളിന്റെ വൻകിട ഡയറക്ടർമാരായ ബാബു മൂപ്പനെയും നൂർ മുഹമ്മദ് നൂർഷാ കള്ളിയത്തിനെയും സിറാജ് മേത്തറെയും പിന്തുണക്കാൻ ലീഗിന്റെ കടുംപിടുത്തത്തിൽ ഗത്യന്തരമില്ലാതെ നിലപാട് മാറ്റി കോൺഗ്രസും; അപകടകരമെന്ന് എൻഐഎ
അർജുൻ സി വനജ്
കൊച്ചി: മുസ്ലിം സമുദായത്തിലെ ഭീകരതയ്ക്കെതിരെ കുരിശുയുദ്ധം പ്രഖ്യാപിച്ച പ്രസ്ഥാനമാണ് മുസ്ലിംലീഗ്. ആഗോളതലത്തിൽ ഭീകരപ്രസ്ഥാനങ്ങൾ മുസ്സീം സമുദായത്തിൽ വിദ്ദ്വേഷം വിതയ്ക്കുമ്പോഴും അതിനെതിരെ പാണക്കാട് തങ്ങൾ കുടുംബം സ്വീകരിച്ച നിലപാട് വളരെ ശ്രദ്ധേയമായിരുന്നു. എന്നാൽ, ഐസിസ് എന്ന് ഭീകരതയുടെ വേരുകൾ കേരളത്തിലും ആഴത്തിൽ വേരൂന്നുമ്പോൾ മുസ്ലിംലീഗ് എന്ന രാഷ്ട്രീയ പ്രസ്ഥാനം അതിനെതിരെ നിലപാട് സ്വീകരിക്കുന്നുണ്ട്. എന്നാൽ, ഈ വിഷയത്തിൽ മുസ്ലിം യുവാക്കളെ അനാവശ്യമായി വേട്ടയാടുന്നു എന്ന അഭിപ്രായം രേഖപ്പെടുത്തി പോപ്പുലർ ഫ്രണ്ടിനെ പോലുള്ള സംഘടനകൾ ആദ്യമേ തന്നെ രംഗത്തെത്തിയിരുന്നു.
ഐസിസ് അനുകൂലികളായ യുവാക്കൾ ഒന്നിച്ചുകൂടിയ കനകമല സംഭവത്തിൽ അടക്കം മുസ്ലിംലീഗ് മൗനം പാലിക്കുകയായിരുന്നു. എന്നാൽ, ലീഗ് കൊച്ചിയിലെ പീസ് സ്കൂളിലേക്ക് എൻഐഎ അന്വേഷണം നീണ്ടപ്പോൾ ലീഗിന്റെ നിലപാട് മാറി. യുഡിഎഫ് ഒന്നാകെ ഇതിനെതിരെ രംഗത്തുവരുണമെന്ന് പറഞ്ഞ് കുഞ്ഞാലിക്കുട്ടി തന്നെ നേരിട്ട് രംഗത്തുവന്നു. ഇതോടെ ഈ വിഷയത്തിൽ ലീഗിന്റെ നിലപാടിനെ പിന്തുണക്കാൻ കോൺഗ്രസും രംഗത്തെത്തിയത്. തീവ്രവാദത്തിനെതിരെ കാമ്പയിൻ നടത്തുന്ന പാരമ്പര്യമുള്ള ലീഗ് തന്നെയാണ് ഈ വിഷയത്തിൽ പീസ് സ്കൂളിനെ അനുകൂലിച്ച് രംഗത്തെത്തിയത്. അതേസമയം പീസ് സ്കൂളിനെ പിന്തുണയ്ക്കുന്ന വിഷയത്തിൽ ലീഗിനുള്ളിലും രണ്ട് അഭിപ്രായമുണ്ട്.
മതേതരമല്ലാത്ത സിലബസ് പഠിപ്പിക്കുന്ന പീസ് സ്കൂളിനെതിരെ ഉറച്ച നിലപാടുമായി ദേശീയ അന്വേഷണ ഏജൻസി രംഗത്തെത്തിയിട്ടും ലീഗ് നേതൃത്വം അതിനെ തള്ളിക്കളയുന്നതിന്റെ കാരണം ഇപ്പോൾ ഏറെ ചർച്ചയായിട്ടുണ്ട്. ഇതിന് പിന്നിൽ ലീഗ് ബന്ധമുള്ള വ്യവസായികളുടെ സാമ്പത്തിക താൽപ്പര്യമാണെന്നാണ് വ്യക്തമാകുന്നത്. പീസ് സ്കൂളിന്റെ പ്രവർത്തനം സംസ്ഥാനത്ത് ഭാവിയിൽ വലിയ വർഗീയ ധ്രുവീകരണത്തിന് വഴിവെക്കുമെന്ന് എൻ.ഐ.എ ആഭ്യന്തര വകുപ്പിനെ അറിയിച്ചിട്ടുണ്ട്. പീസ് സ്കൂളിനെതിരെ കേസ് എടുത്തത് വേഗത്തിലായിപ്പോയെന്ന് മുസ്ലിം ലീഗ് നേതൃത്വവും ചില കോൺഗ്രസ് നേതാക്കളും സർക്കാറിനെ അറിയിച്ചിട്ടുണ്ട്.
എൻഐഎ അന്വേഷിക്കുന്ന പാലാരിവട്ടത്തെ പീസ് സ്കൂൾ ഡയറക്ടർമാരായ ബാബു മൂപ്പൻ, നൂർ മുഹമ്മദ് നൂർഷാ കള്ളിയത്ത്, സിറാജ് മേത്തർ എന്നിവർ കൊച്ചിയിലെ വിവിധ ബിസിനസ് സാമ്രാജ്യങ്ങൾക്കു നേതൃത്വം കൊടുക്കുന്നവരാണ്. ലീഗ് നേതാക്കളുമായി നല്ല ബന്ധമാണ് ഇവർക്കുള്ളത്. അതുകൊണ്ട് തന്നെയാണ് ഐസിസ് ബന്ധം ആരോപിക്കപ്പെട്ട് സ്കൂളിനെതിരെ രംഗത്തെത്തിയത്. മതപണ്ഡിതനും പ്രസംഗകനുമായ എംഎം അകബറാണ് പീസ് ഇന്റർനാഷ്ണൽ ഗ്രൂപ്പ് ഓഫ് സ്കൂൾസിന്റെ അക്കാദമിക് കൗൺസിലിന്റെ ചെയർമാൻ.. ആദ്യം ആരംഭിച്ച മംഗലാപുരം പീസ് സ്കൂളിന്റെ ഡയറക്ടറും കൂടിയാണ് ഇദ്ദേഹം. അക്ബറിന്റെ കീഴിലുള്ള അക്കാദമിക്ക് കൗൺസിലാണ് കുട്ടികളെ പഠിപ്പിക്കേണ്ട സിലബസും മറ്റും നിശ്ചയിക്കുന്നത്. ഇദ്ദേഹമാണ് മുബൈ കേന്ദ്രമായുള്ള ബുർജ് പബ്ലിക്കേഷൻസിന്റെ ഷിംസ് സിലബസ് വിദ്യാർത്ഥികൾക്കായി തെരെഞ്ഞെടുത്തത്. ബുർജ് പബ്ലിക്കേഷൻസിന് വിവാദ മതപണ്ഡിതൻ സാക്കിർ നായിക്കുമായി ബന്ധമുണ്ടെന്നു നേരത്തെതന്നെ ആരോപണമുയർന്നതാണ്.
പാലാരിവട്ടം പീസ് ഇന്റർനാഷ്ണൽ സ്കൂളിലെ സിലബസ് മതേതരമല്ലെന്ന് എറണാകുളം ജില്ലാ വിദ്യാഭ്യാസ ഓഫീസർ നേരത്തെ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പാലാരിവട്ടം പൊലീസ് ഐ.പി.സി 153 എ പ്രകാരം കേസ് രജിസ്റ്റർ ചെയ്തത്. എന്നാൽ വിഷയത്തിൽ യു.എ.പി.എ ചുമത്തിയിരുന്നെങ്കിൽ ദേശീയ അന്വേഷണ ഏജൻസിക്ക് കേസ് നേരിട്ടന്വേഷിക്കാമായിരുന്നു. ദേശീയ അന്വേഷണ ഏജൻസിക്ക് നേരിട്ട് കേസിൽ ആരോപണ വിധേയരെ ചോദ്യം ചെയ്യുന്നതിനോ, അറസ്റ്റ് ചെയ്യുന്നതിനോ നിയമപരമായി സാധിക്കാത്ത സാഹചര്യമാണിപ്പോൾ. ഇത് സംസ്ഥാന സർക്കിരിന്റെ മൃദുസമീപനമാണെന്നും ആക്ഷേപം ഉയർന്നിട്ടുണ്ട്. എംഎം അക്ബർ ഉൾപ്പടെയുള്ള നാലു പേർക്കെതിരെയുള്ള അന്വേഷണത്തിനായി എ.ടി.എസും കൊച്ചിയിൽ ക്യാമ്പ് ചെയ്യുന്നുണ്ട്. സ്കൂളിലെ ഏതാനും പാഠഭാഗങ്ങൾ നേരത്തേ പുറത്തുവന്നിരുന്നു. മതപഠനം സംബന്ധിച്ചു ഒന്നും രണ്ടും ക്ലാസുകളിൽ പഠിപ്പിക്കുന്ന പാഠഭാഗങ്ങൾ ചെറുപ്പെന്നേ വർഗീയത കുത്തിവയ്ക്കുന്നതും മറ്റുമതത്തിൽപ്പെട്ടവരോട് അസഹിഷ്ണുത തോന്നിപ്പിക്കുന്നതുമാണെന്നു എൻഐഎ പറയുന്നു. ഈ പുസ്തകങ്ങളുടെ പത്തുകോപ്പികൾ വീതം അവർ കസ്റ്റഡിയിലാക്കിയിട്ടുണ്ട്.
തൃക്കരിപ്പൂർ പീസ് ഇന്റർനാഷ്ണൽ സ്കൂളിന്റെ പടന്ന പഞ്ചായത്തിലെ ഭൂമിയിലാണ് സിപിഐ(എം) പാർട്ടി ഓഫീസ് പ്രവർത്തിക്കുന്നതെന്ന് ആക്ഷേപവും ഉയർന്നു. സ്കൂളിന്റെ ഭൂമിയിൽ 2 സെന്റോളം മതിൽ കെട്ടിത്തിരിച്ചാണ് പുതിയ ഓഫീസ് നിർമ്മിച്ചിരിക്കുന്നത്. പാർട്ടി ഓഫീസ് പ്രവർത്തിക്കുന്ന ഭൂമി ഇപ്പോഴും പഞ്ചായത്തിന്റെ രേഖകളിൽ സ്കൂളിന്റെ ഡയറക്ടറായ പികെസി സുലൈമാൻ ഹാജിയുടെ പേരിലാണ്. 2015 ജനുവരി ഒന്നിന് പീസിനായി കൺവൻഷൻ സെന്റർ നിർമ്മിക്കാൻ തൃക്കരിപ്പൂർ മുൻ എംഎൽഎയും സിപിഐ(എം) സംസ്ഥാന കമ്മറ്റി അംഗവുമായ കെ.കുഞ്ഞിരാമൻ സ്ഥാപിച്ച ഫലകവും സ്ഥലത്തുണ്ട്. പീസ് ഇന്റർനാഷണൽ ഗ്രൂപ്പ് ഓഫ് സ്കൂൾസിന്റെ കീഴിൽ പ്രവർത്തിക്കുന്ന 12 സ്ഥാപനങ്ങൾക്കും വിവിധ മാനേജ്മെന്റാണ്.
സാരഥികൾ ഇവരാണ്
എംഎം അക്ബർ
എറണാകുളം കലൂർ ടൗൺഹാളിന് പിന്നിലായി ഒറ്റമുറി വാടകകെട്ടിടത്തിൽ റിച്ച് ഓഫ് ട്രൂത്ത് എന്ന പേരിൽ മതസംഘടന ആരംഭിച്ചു. പ്രഭാഷകൻ, സംവാദകൻ, എഴുത്തുകാരൻ എന്നീ നിലയിൽ പ്രസിദ്ധൻ. മേലേ വീട്ടിൽ മുഹമ്മദ് അക്ബർ എന്ന എംഎം അക്ബർ മലപ്പുറം പരപ്പനങ്ങാടി സ്വദേശിയാണ്. 48 വയസ്. കൊച്ചിയിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന സ്നേഹസംവാദം മാഗസിൻ എഡിറ്ററാണ്. ബൈബിളിന്റെ ദൈവീകത, ഹൈന്ദവത ധർമ്മവും ദർശനവും, യേശു മഹാനായ പ്രവാചകൻ, ക്രൈസ്തവ ദൈവസങ്കൽപ്പം: മിഥ്യയും യാഥാർത്ഥ്യവും തുടങ്ങി 18 മലയാളം പ്രസിദ്ധീകരണങ്ങൾ. റിച്ച് ഓഫ് ട്രൂത്ത് നടത്തിയ 4000 ത്തോളം മതപരിവർത്തനങ്ങൾ എൻ.ഐ.എ യുടെ അന്വേഷണത്തിലാണെന്നാണ് അനൗദ്യോഗിക വിവരം. ബ്രാഹ്മണ കുടുംബത്തിൽ ജനിച്ച ഡോ മീന, അക്ബറിന്റെ രണ്ടാം ഭാര്യയാണ്. കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രാക്ടീസ് ചെയ്യുന്ന സമയത്താണ് അക്ബർ ഇവരെ വിവാഹം കഴിക്കുന്നത്. കെ.എൻ.എം മുൻ സംസ്ഥാന അദ്ധ്യക്ഷൻ എപി അബ്ദുൾ ഖാദർ മൗലവിയുടെ മകൾ സുലേഖയാണ് ആദ്യഭാര്യ. ഇസ്ലാമിക് റിസേർച്ച് ഫൗണ്ടേഷൻ പ്രസിഡന്റ് സാക്കീർ നായിക്കുമായി അടുത്ത ബന്ധമുണ്ടെന്ന് ആരോപണം നേരിടുന്നു. വൈറ്റില സലഫി സെന്ററും കോഴിക്കോടുമാണ് പ്രധാന പ്രവർത്തനകേന്ദ്രങ്ങൾ.
ബാബു മൂപ്പൻ
കൊച്ചി ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന നിപ്പോൺ ടൊയോട്ട കാർ ഡീലർ സ്ഥാപനത്തിന്റെ ചെയർമാനും മാനേജിങ് ഡയറക്ടറുമാണ് എം.എ.എം. ബാബു മൂപ്പൻ (54). 2,500 തൊഴിലാളികൾ പണിയെടുക്കുന്ന വൻ വ്യവസായശൃംഖലയുടെ ഉടമ. ജനറൽ മോട്ടോഴ്സ് (യുഎസ്എ), ടൊയോട്ട (ജപ്പാൻ), ഡെയ്മ്ലർ (ജർമനി) തുടങ്ങിയ സ്ഥാപനങ്ങളിലെ അനുഭവസമ്പത്തുമായാണ് കേരളത്തിൽ വ്യവസായമാരംഭിച്ചതെന്ന് ഇദ്ദേഹം അവകാശപ്പെടുന്നു. 1999ൽ കളമശേരി കേന്ദ്രീകരിച്ചാണ് നിപ്പോൺ ടൊയോട്ടയുടെ ഡീലർഷിപ്പ് ആരംഭിക്കുന്നത്. പ്രമുഖ വ്യവസായികളായ മൂപ്പൻ കുടുംബത്തിലെ അംഗമാണ്. പാലാരിവട്ടത്തു താമസം. എം.കെ. അഹമ്മദ് കുട്ടി മൂപ്പന്റെ മകൻ.
നൂർ മുഹമ്മദ് നൂർഷാ കള്ളിയത്ത്
ആയിരം കോടി വാർഷിക വരുമാനമുള്ള എറണാകുളത്തെ പ്രമുഖ ഇരുമ്പ് വ്യാപാര കമ്പനിയായ കള്ളിയത്ത് ടിഎംടിയുടെ മാനേജിങ് ഡയറക്ടറാണ് ഡോ. നൂർ മുഹമ്മദ് നൂറിഷാ (59) എന്ന കള്ളിയത്ത് നൂറിഷാ. കള്ളിയത്ത് ഗ്രൂപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ് കള്ളിയത്ത് ടിഎംടി. 2002 ലാണ് ഇരുമ്പ് വ്യവസായം ആരംഭിക്കുന്നത്. ചുരുങ്ങിയ കാലം കൊണ്ടു തന്നെ ഇരുമ്പ് വ്യവസായത്തിൽ വൻ വളർച്ചയാണ് ഈ ഗ്രൂപ്പ് നേടിയത്. മാമംഗലത്തു താമസം. ഖാലിദ് ഹാജിയുടെ മകൻ.
സിറാജ് മേത്തർ
ആസ്റ്റൻ റിയൽട്ടേഴ്സ് ഉടമയാണ്, മുൻപ് മേത്തർ പ്രോജക്ട്സിൽ പങ്കാളിയായിരുന്ന സിറാജ് മേത്തർ (55). കെ.എ. മേത്തറിന്റെ മകൻ. പാടിവട്ടത്ത് 'പ്രോമനേഡി'ൽ താമസം. ഇദ്ദേഹത്തിന്റെ പിതാവ് കെ.എ മേത്തറാണ് സംസ്ഥാനത്തെ കോൺഗ്രസിലെ പല നേതാക്കളുടേയും ആചാര്യൻ. പിതാവിന് ശേഷം സിറാജ് മേത്തറാണ് ഇക്കാര്യങ്ങൾ തുടരുന്നതെന്നുമാണ് സംസാരം.
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയെക്കാൻ തയ്യാറെടുക്കവേ
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- അഭിപ്രായ സർവേകളെയും കവച്ചുവെക്കുന്ന പ്രകടനം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ എൽഡിഎഫ്; 20ൽ ഇരുപതും മോഹിച്ച് യുഡിഎഫും; ന്യൂനപക്ഷ വോട്ടുകളിൽ ഇരുമുന്നണികൾക്കും വലിയ പ്രതീക്ഷ; പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലേക്ക് കേരളം; 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളിൽ 26ന് ജനവിധി
- ജി കൃഷ്ണകുമാറിന്റെ കണ്ണിന് പരിക്കേറ്റ സംഭവത്തിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ; പിടിയിലായത് ബിജെപി കുണ്ടറ പഞ്ചായത്ത് സമിതി ജന.സെക്രട്ടറി സനൽ; സനലിന്റെ കൈ തട്ടിയാണ് അപകടം ഉണ്ടായതെന്ന് സൂചന; എൻഡിഎ സ്ഥാനാർത്ഥി പരാതി നൽകിയത് സിപിഎം പ്രവർത്തകർ ആക്രമിച്ചു എന്ന് ആരോപിച്ച്
- വെടിക്കെട്ട് സെഞ്ചുറിയുമായി യശസ്വി ജയ്സ്വാൾ; നായകന്റെ ഇന്നിങ്സുമായി സഞ്ജു; അഞ്ച് വിക്കറ്റെടുത്ത സന്ദീപ് ശർമയും; വീണ്ടും മുംബൈ ഇന്ത്യൻസിനെ കീഴടക്കി രാജസ്ഥാൻ റോയൽസ്; ഒൻപത് വിക്കറ്റ് ജയത്തോടെ പ്ലേ ഓഫിന് അരികെ
- പ്രധാനമന്ത്രിയുടെ വിവാദ പരാമർശം; നിരവധി പരാതികൾ ലഭിച്ചിട്ടും നടപടി എടുക്കാതെ തിരഞ്ഞെടുപ്പ് കമ്മീഷൻ; ജനകീയ വിഷയങ്ങൾ ചർച്ചയാകാതിരിക്കാനുള്ള വഴിതിരിച്ചുവിടലെന്ന് കണ്ട് കോൺഗ്രസ്; ഒരു പരിധിക്കപ്പുറം വിഷയം ഉയർത്തേണ്ടെന്ന നിലപാടിൽ നേതാക്കൾ
- 'തലക്ക് പകരം കാലാണ് ആദ്യം വന്നത്; എന്നിട്ടും കയ്യിൽ നിന്ന് സോപ്പ് വഴുതി വീഴുന്ന പോലെ കുട്ടി മുഴുവനായും പുറത്തേക്ക് ചാടി': വീട്ടിൽ പ്രസവിച്ചതിന്റെ അനുഭവം പറഞ്ഞ് യുവതിയുടെ കുറിപ്പ്; സ്കാനിങ്ങും മരുന്നുകളും ആവശ്യമില്ല; ആധുനിക വൈദ്യത്തിനെതിരെ ഇസ്ലാമിക് അക്യൂപങ്ചറുകാർ
- ബാങ്ക് ലോക്കർ മുറിയിൽ വിഷവാതകം; സ്വർണം വയ്ക്കാൻ ലോക്കർ മുറിയിൽ പ്രവേശിച്ച മൂന്ന് ജീവനക്കാരികൾ അബോധാവസ്ഥയിൽ ആശുപത്രിയിൽ; കാർബൺ മൊണോക്സൈഡ് വാതകത്തിന്റെ സാന്നിധ്യം സംശയിക്കുന്നതായി പൊലീസ്
- തെങ്ങമത്ത് കെട്ടിട ഉടമയെയും ഭർത്താവിനെയും ഭർതൃപിതാവിനെയും മർദിച്ചതിന് നാല് സിപിഎം നേതാക്കൾക്കെതിരേ കേസ്; കടമുറിയിൽ സുക്ഷിച്ചിരുന്ന 1.72 ലക്ഷം രൂപ ഉടമയും ബന്ധുക്കളും ചേർന്ന് മോഷ്ടിച്ചുവെന്ന് സിപിഎം നേതാക്കളുടെ പരാതി; ക്രൂരമർദനമേറ്റ ഉടമയും ബന്ധുക്കളും കേസിൽ പ്രതിയായേക്കും
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്