അഹന്ത പൊന്തിയാൽ പുരുഷപൊലീസെന്നോ വനിതാ പൊലീസെന്നോ ഭേദമില്ല! ക്യാൻസർ രോഗിയായ വീട്ടമ്മയ്ക്ക് നേരേ തണ്ണിത്തോട് വനിതാ എസ്ഐയുടെ പീഡനം; പ്രമേഹമുണ്ടെന്നും കണ്ണിന് 90 ശതമാനം കാഴ്ചയില്ലെന്നും പറഞ്ഞിട്ടും വാറണ്ട് നടപ്പാക്കാൻ കസ്റ്റഡിയിൽ എടുത്തു; കേസ് ഒത്തുതീർപ്പായെന്ന് അറിയിച്ചിട്ടും അവശയായ വീട്ടമ്മയെ കോടതിയിൽ ഹാജരാക്കിയേ തീരൂവെന്ന് വാശി; ഒടുവിൽ കോടതിയിൽ എത്തിച്ചപ്പോൾ കഥ ഇങ്ങനെ
ശ്രീലാൽ വാസുദേവൻ
പത്തനംതിട്ട: കേരളാ പൊലീസിലെ പുരുഷന്മാരേക്കാൾ ക്രിമിനലുകൾ ആയി മാറിയോ വനിതകൾ. ജില്ലയുടെ കിഴക്കൻ മേഖലയിൽ വനിത എസ്എച്ചഒ ആയുള്ള തണ്ണിത്തോട് പൊലീസ് സ്റ്റേഷൻ പരിധിയിൽ ഒരു എൽപി വാറണ്ടിന്റെ പേരിൽ, രോഗം ബാധിച്ച് അവശനിലയിലായ വീട്ടമ്മയോട് ഇവർ കാട്ടിക്കൂട്ടിയത് കണ്ടാൽ ന്യായമായും അങ്ങനെ സംശയിച്ചു പോകും.
തേക്കുതോട് കറുകയിൽ വീട്ടിൽ അനിലിന്റെ ഭാര്യ ഉഷാ കുമാരി(39)യോടായിരുന്നു ഒരു ക്രിമിനലിനോടുള്ളതിനേക്കാൾ മോശമായി പൊലീസ് പെരുമാറിയത്. ഇതു സംബന്ധിച്ച് ഇവർ മനുഷ്യാവകാശ കമ്മിഷനിലും വനിതാ കമ്മിഷനിലും പരാതി നൽകി.
ഉഷാകുമാരി പറയുന്ന കഥകേൾക്കൂ:
നേരത്തേ ക്യാൻസർ രോഗിയായിരുന്നു ഉഷ. അടുത്ത കടുത്ത പ്രമേഹം ബാധിച്ച് കണ്ണിന്റെ കാഴ്ച 90 ശതമാനവും നഷ്ടപ്പെട്ടു. ഓഫ്ത്താൽമിക് ഡിസെബിലിറ്റി എന്ന പേരിൽ ഇവർക്ക് ഭിന്നശേഷിക്കുള്ള പെൻഷനും ലഭിക്കുന്നുണ്ട്. കടുത്ത പ്രമേഹമുള്ളതിനാൽ ഇൻസുലിൻ പതിവായി എടുക്കുകയും വേണം. ഉഷയുടെ ഭർത്താവ് അനിൽ വിദേശത്താണ്. അതിന് മുൻപ് ഇവർ കോട്ടയം എച്ച്ഡിഎഫ്സി ബാങ്കിൽ നിന്ന് 2 ലക്ഷം വായ്പ എടുത്തിരുന്നു.
സാമ്പത്തിക പ്രതിസന്ധി കാരണം തിരിച്ചടവിൽ വീഴ്ച വരുത്തി. കോടതിയിൽ കേസ് ആയി. പിന്നീടിത് വാറണ്ടായി. ഉഷയെ അറസ്റ്റ് ചെയ്ത് ഹാജരാക്കാൻ അഞ്ചു തവണ കോടതി തണ്ണിത്തോട് പൊലീസിന് വാറണ്ട് അയച്ചിരുന്നു. ഇതിനിടെ കഴിഞ്ഞ ഒക്ടോബർ 25 ന് ബാങ്കുമായുള്ള കേസ് ഒത്തു തീർന്നു. അവസാന ഗഡുവായ 52,000 രൂപയടച്ച് ഉഷാകുമാരി ബാധ്യത തീർക്കുകയും ചെയ്തു.
കഴിഞ്ഞ മാസം 24 നാണ് ലോങ് പെൻഡിങ് വാറണ്ടിന്റെ പേരിൽ തണ്ണിത്തോട് പൊലീസ് വീട്ടിൽ നിന്ന് ഉഷയെ കസ്റ്റഡിയിൽ എടുത്തത്. വാറണ്ടുമായി എസ്ഐ ബീനാ ബീഗവും സിപിഓ രജനിയുമാണ് എത്തിയത്. മാഡം വിളിക്കുന്നു നിങ്ങൾക്ക് ഒരു വാറണ്ടുണ്ട്. സ്റ്റേഷൻ വരെ വരണം എന്നാണ് പറഞ്ഞത്. എന്തിനുള്ള വാറണ്ടാണെന്ന് ചോദിച്ചപ്പോൾ കോട്ടയം കോടതിയിൽ നിന്നാണെന്നും ബാങ്കുമായുള്ള കേസിന്റെ ആണെന്നും പൊലീസുകാർ പറഞ്ഞു.
പണം അടച്ച് ബാധ്യത ഒഴിവാക്കിയതാണെന്ന് ഉഷ അറിയിച്ചപ്പോൾ രേഖകൾ കാണിക്കാൻ പറഞ്ഞു. രേഖകൾ എല്ലാം ഭർത്താവിന്റെയും മകന്റെയും ഫോണിലാണ്. കാഴ്ച ശക്തിയില്ലാത്ത തനിക്ക് അത് എടുക്കാൻ കഴിയില്ല എന്ന് പറഞ്ഞപ്പോൾ കൂട്ടാക്കാൻ എസ്ഐയും പൊലീസുകാരും തയാറായില്ല. വേഗം ജീപ്പിൽ കയറാൻ ആവശ്യപ്പെട്ടു.
താൻ ക്യാൻസർ രോഗിയാണ്, കടുത്ത പ്രമേഹമുണ്ട്, കണ്ണിന് 90 ശതമാനം കാഴ്ചയില്ല എന്നൊക്കെ ഉഷ പൊലീസുകാരോട് പറഞ്ഞെങ്കിലും വണ്ടിയിൽ കയറാൻ ഉത്തരവിടുകയായിരുന്നു. ഭക്ഷണം കഴിച്ചില്ല, പ്രമേഹത്തിനുള്ള ഇൻസുലിൻ എടുത്തില്ല എന്ന് പറഞ്ഞതും കൂട്ടാക്കാൻ പൊലീസ് തയാറായില്ല. തുടർന്ന് മോഷ്ടാവിനെ എന്ന വണ്ണം ജീപ്പിൽ കയറ്റി കൊണ്ടുപോവുകയായിരുന്നു. സ്റ്റേഷനിൽ എത്തിയപ്പോഴേക്കും ഇവർ കുഴഞ്ഞു വീണു.
ഭക്ഷണം വല്ലതും കഴിക്കൂവെന്ന് പൊലീസുകാർ പറഞ്ഞു. ഒടുവിൽ ഉഷ കൊടുത്ത പണവുമായി ഒരു പൊലീസുകാരൻ പോയി പൊറോട്ടയും ചായയും വാങ്ങി കൊടുക്കുകയായിരുന്നു. അത് കഴിച്ച് തീരുന്നതിന് മുൻപ് തന്നെ പൊലീസ് ജീപ്പിൽ കയറ്റി പത്തനംതിട്ട കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ എത്തിച്ചു. ഉഷയുടെ മകൾ വായ്പ അടച്ചു ബാധ്യത തീർത്തതിന്റെ രേഖകളുമായി അവിടെ കാത്തു നിന്നിരുന്നു. ഇത് എസ്.ഐയെയും മറ്റും കാണിച്ചപ്പോൾ കോടതിയിൽ ഹാജരാക്കിയേ പറ്റൂവെന്ന നിലപാടിൽ അവർ ഉറച്ചു നിൽക്കുകയായിരുന്നുവത്രേ.
തുടർന്ന് പൊലീസുകാരി രജനിയെയും കൂട്ടി കോട്ടയത്തേക്ക് ബസിൽ പൊയ്ക്കൊള്ളാൻ പറഞ്ഞ് എസ്ഐ മടങ്ങി. പ്രമേഹരോഗിയായതും കാഴ്ച ശക്തിയില്ലാത്തതും കാരണം തനിക്ക് ബസിൽ പോകാൻ പറ്റില്ല എന്ന് ഉഷ അറിയിച്ചു. ഒടുവിൽ, ടാക്സി വിളിച്ചു പോകാമെന്ന മകളുടെ നിർദ്ദേശം പൊലീസുകാരി അംഗീകരിച്ചു.
മകൾ വിളിച്ചു കൊണ്ടുവന്ന ടാക്സിയിലാണ് ഇവർ കോട്ടയത്തേക്ക് പോയത്. യാത്രയിലുടനീളം അസ്വസ്ഥയായിരുന്നു ഉഷ. രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടിയതിനാൽ ശാരീരിക പ്രശ്നവും നേരിട്ടു. തിരുവല്ലയിൽ എത്തിയപ്പോൾ കാർ നിർത്തി ഛർദിച്ചു. അവശനിലയിൽ ഇവർ ഛർദിക്കുന്നതു കണ്ട് തൊട്ടടുത്ത ജ്യൂവലറിയിലെ ജീവനക്കാർ ഓടി വന്ന് ഉഷയ്ക്ക് വെള്ളവും മറ്റ് പ്രഥമശുശ്രൂഷകളും നൽകി. തനിക്ക് മൂത്രമൊഴിക്കണമെന്ന് ഉഷ അറിയിച്ചപ്പോൾ തിരുവല്ല പൊലീസ് സ്റ്റേഷനിൽ കൊണ്ടുപോകാമെന്നായി വനിതാ പൊലീസ്. ഉഷയ്ക്ക് ഇത് സമ്മതമായിരുന്നില്ല.
തുടർന്ന്, ടാക്സി ഡ്രൈവറുടെ നിർദ്ദേശപ്രകാരം അടുത്തുള്ള പെട്രോൾ പമ്പിലെ ടോയ്ലറ്റിലേക്ക് ഇവരെ കൊണ്ടുപോയി. ടോയ്ലറ്റിൽ കയറിക്കോ കതക് അടയ്ക്കരുതെന്ന് പൊലീസുകാരി നിർദ്ദേശിച്ചു. നിങ്ങളും ഒരു സ്ത്രീയല്ലേ, താൻ കൊള്ളക്കാരിയോ പിടിച്ചുപറിക്കാരിയോ അല്ലെന്ന് ഉഷ പറഞ്ഞതോടെ ഇവർ പിന്മാറി. ഉച്ചയോടെ കോട്ടയം കോടതിയിൽ എത്തിയപ്പോഴാണ് ഈ കേസ് ഒത്തു തീർന്നതാണെന്ന് അറിയിപ്പു കിട്ടിയത്.
ഉഷയെ ഇവിടേക്ക് കൊണ്ടുവരരുതെന്ന് പൊലീസിന് നിർദ്ദേശം നൽകിയിരുന്നുവെന്നും അവിടെ നിന്ന് പറഞ്ഞുവത്രേ. പിന്നെ, എന്തിനാണ് ഈ ബഹളം കൂട്ടിയതെന്നും മനുഷ്യാവകാശങ്ങൾ തനിക്ക് നിഷേധിച്ചതെന്നും ഉഷ ചോദിക്കുന്നു.അതേസമയം, തനിക്ക് കിട്ടിയ വാറണ്ട് നടപ്പാക്കുക മാത്രമാണ് ചെയ്തതെന്നും ഉഷയെ കണ്ടിട്ട് രോഗമുള്ളതായി തോന്നിയില്ലെന്നും തണ്ണിത്തോട് എസ്ഐ. ബീനാബീഗം മാധ്യമങ്ങളോട് പറഞ്ഞു.
അഞ്ചു തവണ ഇവർക്കെതിരേ വാറണ്ട് വന്നിരുന്നു. ആറാം പ്രാവശ്യം എസ്എച്ച്ഓ ആയ തനിക്ക് കോടതി നേരിട്ട് വാറണ്ട് നടപ്പാക്കാൻ അയച്ചു തരികയായിരുന്നു. ജനമൈത്രി പൊലീസ് സംവിധാനമുള്ളതിനാൽ ആളെ കണ്ടെത്താൻ ബുദ്ധിമുട്ടുണ്ടായില്ല. അവരുടെ വീട്ടിലെത്തിയപ്പോൾ ക്യാൻസർ രോഗിയാണെന്നാണ് ആദ്യം പറഞ്ഞത്. പിന്നെ പ്രമേഹമുണ്ടെന്ന് പറഞ്ഞു. അവരെ കണ്ടിട്ട് ഒരു അസുഖവും ഉള്ളതായി തോന്നിയില്ല.
എല്ലാം വെറുതേ പറയുകയാണെന്ന് തോന്നി. കോടതി നിർദ്ദേശം നടപ്പാക്കേണ്ടതു കൊണ്ട് അവരെ അറസ്റ്റ് ചെയ്തു സ്റ്റേഷനിൽ എത്തിച്ചു. ഭക്ഷണവും വാങ്ങി നൽകി. സമയം വൈകണ്ട എന്നു കരുതി സ്റ്റേഷൻ ജീപ്പിൽ തന്നെ പത്തനംതിട്ട ബസ് സ്റ്റാൻഡിൽ എത്തിച്ചു ബസ് കയറ്റി വിട്ടുവെന്നും ബീനാ ബീഗം പറഞ്ഞു. ഇവരെ ബസിൽ കൊണ്ടുപോകുന്നതിനുള്ള വാറണ്ട് പൊലീസുകാരി രജനിയെ ഏൽപ്പിച്ചിരുന്നു. അവർ കാറിലാണ് പോയത് എന്ന വിവരം തനിക്ക് അറിയില്ലായിരുന്നു. അങ്ങനെ പോയെങ്കിൽ താൻ അതിന് ഉത്തരവാദിയല്ല എന്നും എസ്ഐ പറഞ്ഞു.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍