വയനാട്ടിലെ റിസോർട്ടിൽ വച്ച് ദളിത് മാദ്ധ്യമപ്രവർത്തകയെ പീഡിപ്പിച്ചത് ടെലിഫിലിമിന്റെ ഭാഗമായി ഫോട്ടോ ഷൂട്ടിന് എത്തിയപ്പോൾ; പീഡന ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി ഭീഷണിയും; സിനിമയിൽ അഭിനയിപ്പിക്കാമെന്ന വാഗ്ദാനം നൽകി അനുനയ ശ്രമവും; പൊലീസ് പരാതി അവഗണിച്ചെന്ന ആക്ഷേപത്തിന് ഗൗരവമേറെ
മറുനാടൻ മലയാളി ബ്യൂറോ
കൽപ്പറ്റ: സൗമ്യ, ജിഷ വധക്കേസ് സംഭവങ്ങൾ നാടിനെ നടക്കുമ്പോഴും പീഡന പരാതികളിൽ പൊലീസിന് നിസ്സംഗതയെന്ന ആരോപണം ശക്തമാകുന്നു. ഒറ്റപ്പാലത്ത് ശ്രീജിത്ത് രവി വിഷയത്തിൽ പൊലീസിന്റെ ഭാഗത്ത് വീഴ്ച്ച സംഭവിച്ചെന്ന് വ്യക്തമായതു പോലെ തന്നെ ഒരു പീഡന വിഷയത്തിൽ സംസ്ഥാനത്തെ പൊലീസ് മേധാവിക്ക് വരെ പരാതി നൽകിയിട്ടും പീഡന കേസ് ഒതുക്കാൻ ശ്രമങ്ങളുണ്ടായി എന്നതാണ് ഏവരെയും ഞെട്ടിക്കുന്നത്. വയനാട്ടിലെ റിസോർട്ടിൽ വച്ച് പീഡിപ്പിക്കപ്പെട്ട മാദ്ധ്യമപ്രവർത്തകയുടെ വിഷയത്തിൽ മനുഷ്യാവകാശ കമ്മീഷനെ സമീപിക്കാൻ ഒരുങ്ങുകയാണ് യുവ അഭിഭാഷകൻ. പീഡിപ്പിച്ചെന്ന് കാണിച്ച് പരാതി നൽകിയിട്ടും സ്വീകരിക്കാൻ പൊലീസ് തയ്യാറായില്ലെന്നതാണ് ആക്ഷേപം. പൊലീസിന്റെ ഭാഗത്തു നിന്നും ഗുരുതര വീഴ്ച്ചയുണ്ടായി എന്നു കാണിച്ച് മനുഷ്യാവകാശ കമ്മീഷനെ സമീപിക്കാൻ ഒരുങ്ങുന്നത് അഭിഭാഷകൻ ശ്രീജിത്ത് പെരുമനയാണ്.
വയനാട് വൈത്തിരിയിൽ ഒരു സ്വകാര്യ റിസോർട്ടിൽ വച്ചാണ് 20 വയസ്സുള്ള കോഴിക്കോട് സ്വദേശിനിയും മാദ്ധ്യമപ്രവർത്തകയുമായ ദളിത് പെൺകുട്ടി ബലാത്സംഗത്തിനിരയായത്. രണ്ട് മാസങ്ങൾക്ക് മുമ്പാണ് പെൺകുട്ടി തന്റെ ടെലിഫിലിമിന്റെ ഭാഗമായുള്ള ഫോട്ടോ ഷൂട്ടിനായി പ്രതിയോടും ഒരു പെൺകുട്ടിയുൾപ്പെടെയുള്ള മൂന്നംഗസംഘത്തോടൊപ്പം വയനാട്ടിലെത്തിയത്. ഷൂട്ടിംഗിന് മുന്നോടിയായി തിരക്കഥകളും മറ്റും തയ്യാറാക്കുന്നതിനായി രണ്ട് റൂമുകളിലായാണ് താമസം ഒരുക്കിയിരുന്നത്.
പെൺകുട്ടികൾക്ക് പ്രത്യേകം റൂമെടുത്തിരുന്നെങ്കിലും കൂടെയുണ്ടായിരുന്ന പെൺകുട്ടിയും സുഹൃത്തുക്കളും മദ്യപിക്കുന്നത് കാണുകയും ഒരുമിച്ച് റൂമിയിൽ താമസിക്കുകയും കണ്ട പരാതിക്കാരി മറ്റൊരു റൂമിൽ കയറി വാതിലടക്കുകയായിരുന്നു. എന്നാൽ ബലമായി റൂമിലെത്തിയ കോഴിക്കോട് കക്കോടി സ്വദേശിയായ പ്രതി പരാതിക്കാരിയെ കടന്നുപിടിക്കുകയും അടിച്ചുനിലത്തിടുകയും ചെയ്യുകയായിരുന്നു. തുടർന്ന് ബലമായി ലൈംഗികബന്ധത്തിലേർപ്പെടുകയും, ക്യാമറകൾ ഉപയോഗിച്ച് നഗ്നഫോട്ടോകളും വീഡിയോകളും എടുക്കുകയായിരുന്നു. തുടർന്ന് ഇക്കാര്യങ്ങൾ പുറത്തുപറഞ്ഞാൽ പരാതിക്കാരിയോടൊപ്പമുള്ള ഫോട്ടോകൾ അശ്ലീല സൈറ്റുകൾക്ക് നൽകുമെന്നും പ്രതി ഭീഷണിപ്പെടുത്തി.
പിന്നീട് ഇങ്ങോട്ട് സിനിമാക്കഥകളെ വെല്ലുന്ന തരത്തിലുള്ള സംഭവങ്ങളാണ് അരങ്ങേറിയത്. പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങളും ചിത്രങ്ങളും വിവിധ മൊബൈലുകളിലായി സൂക്ഷിച്ച പ്രതി പരാതിക്കാരിയെ നിരന്തരം ഭീഷണിപ്പെടുത്തി വരികയായിരുന്നു. പീഡിപ്പിക്കപ്പെട്ട കാര്യം ഷൂട്ടിംഗിന്റെ സമയത്ത് കൂടെയുണ്ടായിരുന്ന പെൺകുട്ടിയോട് പറയാൻ ശ്രമിച്ചെങ്കിലും പ്രതി ഉൾപ്പെടുന്ന സംഘത്തിന്റെ ഭാഗമായിരുന്നു ഈ പെൺകുട്ടിയുമെന്നാണ് മനസ്സിലായത്. പുതിയ സിനിമകൾ ആരംഭിക്കുന്നുണ്ടെന്നും അതിൽ അഭിനയിപ്പിക്കാമെന്നും പ്രതി പെൺകുട്ടിക്ക് വാഗ്ദാനം നൽകിയിരുന്നു. പീഡിപ്പിക്കപ്പെട്ട വിവരം പുറത്തുപറഞ്ഞാലുള്ള നാണക്കേടും, അശ്ലീലദൃശ്യങ്ങൾ പുറത്തുവന്നാലുള്ള മാനക്കേടും ഭയന്ന് പെൺകുട്ടി അടുത്തവരോട് പോലും പറഞ്ഞിരുന്നില്ല.
ഇത് മുതലെടുത്ത പ്രതി വിവിധ സമയങ്ങളിൽ തന്നോടൊപ്പം വരണമെന്നും വയനാട്ടിലേക്ക് പോകാമെന്നും പറഞ്ഞു. ഏറ്റവുമൊടുവിൽ സെപ്റ്റംബർ അഞ്ചിന് തന്റെ കൂടെ വരണമെന്നും അതിന് ശേഷം മൊബൈൽ ദൃശ്യങ്ങൾ നശിപ്പിക്കാമെന്നും പെൺകുട്ടിയോട് പറഞ്ഞു. ഇത് വിശ്വസിച്ച പെൺകുട്ടി കോഴിക്കോട് ബീച്ചിലെത്തുകയും, മൊബൈൽ ദൃശ്യങ്ങൾ നശിപ്പിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ സുഹൃത്തുക്കളായ അഞ്ച് പേരോടൊപ്പമാണ് പ്രതി ബീച്ചിലെത്തിയത്. തുടർന്ന് പെൺകുട്ടിയോട് വളരെ മോശമായ രീതിയിൽ പെരുമാറുകയും പ്രശ്നങ്ങളുണ്ടാക്കിയാൽ കേസ് കൊടുക്കുമെന്ന് പെൺകുട്ടിയോട് ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടർന്ന് ഒരു മൊബൈൽ ഫോൺ പൊട്ടിച്ച് കടലിലെറിഞ്ഞ ശേഷം ഫോട്ടോകളെല്ലാം നശിപ്പിച്ചെന്നും തനിക്കെതിരെ പരാതി കൊടുക്കരുതെന്നും പ്രതി ആവശ്യപ്പെടുകയായിരുന്നു.
എന്നാൽ പെൺകുട്ടി പൊലീസിൽ പരാതി നൽകുമെന്ന് മുൻകൂട്ടിയറിഞ്ഞ പ്രതി മറ്റൊരു പൊലീസ് സ്റ്റേഷനിൽ കള്ളക്കേസ് നൽകിയ ശേഷമാണ് പെൺകുട്ടിയെ കാണാൻ ബീച്ചിലെത്തിയിരുന്നത്. ഇക്കാര്യങ്ങൾ മനസ്സിലാക്കിയ പെൺകുട്ടി കോഴിക്കോട് കസബ പൊലീസ് സ്റ്റേഷനിലേക്ക് പോകുകയും, സി ഐയോട് കാര്യങ്ങൾ തുറന്ന് പറഞ്ഞു കേസെടുക്കാൻ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ തന്റെ അധികാരപരിധിയിൽ നടന്ന സംഭവമല്ലാത്തതിനാൽ കേസെടുക്കാൻ പറ്റിലെന്നും പ്രശ്നങ്ങൾ സംസാരിച്ച് തീർക്കണമെന്നും പറഞ്ഞ് പ്രതിയെയും ഇരയായ പെൺകുട്ടിയെയും വിളിച്ച് ഒത്തുതീർപ്പാക്കാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ പെൺകുട്ടി പരാതിയിൽ ഉറച്ച് നിന്നപ്പോൾ വനിതാ പൊലീസ് സ്റ്റേഷനിൽ പരാതി നൽകണമെന്ന് സി ഐ നിർദ്ദേശം നൽകുകയായിരുന്നു.
ഇത് പ്രകാരം വനിതാ പൊലീസ് സ്റ്റേഷനിലെത്തിയെങ്കിലും സ്ത്രീകളും സ്ത്രീകളും തമ്മിലുള്ള കേസുകൾ മാത്രമെ ഇവിടെ പരിഗണിക്കുകയുള്ളുവെന്ന് പറഞ്ഞ് പെൺകുട്ടിയെ തിരിച്ചയക്കുകയുമായിരുന്നു. എന്നാൽ തന്റെ ജീവന് പോലും ഭീഷണിയുണ്ടെന്ന് തിരിച്ചറിഞ്ഞ പെൺകുട്ടി സെപ്റ്റംബർ ഏഴിന് സംസ്ഥാന പൊലീസ് മേധാവിക്കും. വയനാട് ജില്ലാ പൊലീസ് സൂപ്രണ്ടിനും, കോഴിക്കോട് പൊലീസ് കമ്മീഷണർക്കും ഇമെയിൽ മുഖേന പരാതി നൽകിയെങ്കിലും ഇതുവരെ യാതൊരു മറുപടി ലഭിക്കുകയോ എഫ് ഐ ആർ രജിസ്റ്റർ ചെയ്യുകയോ ചെയ്തിട്ടില്ല.
അതിനിടെ പെൺകുട്ടി പൊലീസിൽ സമീപിച്ചത് അറിഞ്ഞ് അനുനയ ശ്രമങ്ങളുമുണ്ടായി. പുതിയ സിനിമകൾ ആരംഭിക്കുന്നുണ്ടെന്നും അവയിൽ അഭിനയിപ്പിക്കാമെന്നും നിർധന കുടുംബത്തിലെ അംഗമായ തനിക്ക് പ്രതി വാഗ്ദാനം നൽകിയെന്നാണ് പെൺകുട്ടി പറയുന്നത്. പീഡിപ്പിക്കപ്പെട്ട വിവരം പുറത്തറിഞ്ഞാലുള്ള മാനഹാനിയും ദൃശ്യങ്ങൾ പുറത്തുവന്നാലുള്ള പ്രശ്നങ്ങളും ഭയന്ന് സംഭവം ആരോടും പറഞ്ഞിരുന്നില്ല.
ഇത് മുതലെടുത്ത് തന്നോടൊപ്പം ഇനിയും വരണമെന്ന് പ്രതി നിർബന്ധിച്ചു. ഏറ്റവുമൊടുവിൽ സെപ്റ്റംബർ അഞ്ചിന് തന്റെ കൂടെ വയനാട്ടിൽ വരണമെന്നും അതിന് ശേഷം മൊബൈൽ ദൃശ്യങ്ങൾ നശിപ്പിക്കാമെന്നും പെൺകുട്ടിക്ക് വാക്കു നൽകി. കോഴിക്കോട് ബീച്ചിലേക്കാണ് ആദ്യം തന്നെ ക്ഷണിച്ചത്. അഞ്ചു സുഹൃത്തുക്കൾക്കൊപ്പമാണ് പ്രതി ബീച്ചിലെത്തിയത്. തുടർന്ന് പെൺകുട്ടിയോട് വളരെ മോശമായ രീതിയിൽ പെരുമാറുകയും പ്രശ്നങ്ങളുണ്ടാക്കിയാൽ കേസ് കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
സ്ത്രീകൾക്കെതിരെ ലൈംഗികപീഡനം നടന്നാൽ എസ് എം എസിലൂടെയോ, ഫോൺകോൾ മുഖേനയോ അറിയിച്ചാൽ അധികാരപരിധി പോലും നോക്കാതെ കേസ് എടുക്കണമെന്ന സുപ്രീംകോടതിയുടെ സുപ്രധാന വിധികൾ നിലനിൽക്കെയാണ് പൊലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും കടുത്ത അനസ്ഥയുണ്ടായിരിക്കുന്നത്. പൊലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുണ്ടായ ഗുരുതര കൃത്യവിലോപത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തി അച്ചടക്ക നടപടികൾ കൈകൊള്ളണമെന്ന് സംഭവത്തിൽ നേരിട്ട് ഇടപെട്ട മനുഷ്യാവകാശ പ്രവർത്തകനായ അഡ്വ. ശ്രീജിത്ത് പെരുമന പറഞ്ഞു.
Stories you may Like
- സബാൾട്ടൻ ഫെസ്റ്റിവലിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഇന്ദുമേനോൻ
- യുവാവിനെ എസ് സി -എസ് റ്റി കേസിൽ കുടുക്കാൻ ശ്രമിച്ച സി പി എം നേതാവ് സ്വയം കുടുങ്ങി
- ദളിത് ക്രൈസ്തവർക്ക് തുല്യ നീതി പുനഃസ്ഥാപിക്കണമെന്ന് കെ സി സി ദളിത് പ്രീ അസംബ്ലി
- കോൺഗ്രസിന് മുന്നറിയിപ്പുമായി ജി. പരമേശ്വര
- കർണാടകയിൽ ദളിതർക്ക് ഭക്ഷണം വിളമ്പാൻ വിസമ്മതിച്ചു, ഹോട്ടലുടമ അറസ്റ്റിൽ
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍