Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ലൈംഗികബന്ധത്തിന് വിസമ്മതിച്ചപ്പോൾ തല നിലത്തിടിച്ചു കൊന്നു; ശവശരീരത്തിൽ ആഗ്രഹം പൂർത്തീകരിച്ചു, തളർച്ചയിൽ കിടന്നുറങ്ങി എണീറ്റപ്പോൾ പങ്കാളി മരിച്ചുവെന്ന് മനസിലാക്കി കേസ് വഴി തിരിച്ചു വിടാൻ ശ്രമിച്ചു: വടശേരിക്കരയിൽ ഒപ്പം താമസിച്ച യുവതിയെ കൊന്നയാൾ പിടിയിൽ

ലൈംഗികബന്ധത്തിന് വിസമ്മതിച്ചപ്പോൾ തല നിലത്തിടിച്ചു കൊന്നു; ശവശരീരത്തിൽ ആഗ്രഹം പൂർത്തീകരിച്ചു, തളർച്ചയിൽ കിടന്നുറങ്ങി എണീറ്റപ്പോൾ പങ്കാളി മരിച്ചുവെന്ന് മനസിലാക്കി കേസ് വഴി തിരിച്ചു വിടാൻ ശ്രമിച്ചു: വടശേരിക്കരയിൽ ഒപ്പം താമസിച്ച യുവതിയെ കൊന്നയാൾ പിടിയിൽ

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: മദ്യലഹരിയിൽ ലൈംഗികബന്ധത്തിന് നിർബന്ധിച്ചു. സഹകരിക്കാതെ വന്നപ്പോൾ തല നിലത്ത് ഇടിച്ചു കൊന്ന ശേഷം മൃതദേഹത്തിൽ ആഗ്രഹപൂർത്തീകരണം നടത്തിയ യുവാവ് അറസ്റ്റിൽ. ഒപ്പം താമസിച്ചിരുന്ന യുവതിയെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായത് വടശേരിക്കര നെയ്ത്തടം കുന്നേൽ തറയിൽ കോശി (ബിനു-41) ആണ്. കൊല്ലപ്പെട്ടത് ഇടുക്കി ജില്ലയിലെ ഉപ്പുതറ കുറുമ്പനയ്ക്കൽ മുണ്ടൻ മകൾ ശോഭന (40)യും. ബിനുവിന്റെ സഹോദരി ഭർത്താവിന്റെ അകന്ന ബന്ധുവാണ് ശോഭന. 28 ദിവസമേ ആയുള്ളൂ ഇവർ ഒന്നിച്ച് താമസം തുടങ്ങിയിട്ട്.

സംഭവത്തെക്കുറിച്ച് പൊലീസ് നൽകുന്ന വിശദീകരണം: ബിനു വിവാഹിതനാണ്. ലഹരിക്ക് അടിമയായ ഇയാളെ ഭാര്യ ഉപേക്ഷിച്ചു പോയി. അതിന് ശേഷം നിരവധി സ്ത്രീകളുമായി ബന്ധം തുടർന്നു. അങ്ങനെയിരിക്കേയാണ് ശോഭനയുമായി പരിചയത്തിലാകുന്നതും 28 ദിവസം മുൻപ് വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വരുന്നതും.

ബുധനാഴ്ച ഉച്ചയോടെ മദ്യപിച്ച ലക്കുകെട്ട് ബിനു വീട്ടിലെത്തി. ശോഭനയ്ക്ക് ഇതിഷ്ടമായില്ല. അവർ ബിനുവിനെ ചീത്ത പറഞ്ഞു. പ്രകോപിതനായ ബിനു ശോഭനയെ പിടിച്ചു തള്ളി. ഭിത്തിയിൽ ചെന്നിടിച്ച് തല പൊട്ടി ശോഭന നിലത്തു വീണു. കുറേ സമയത്തിന് ശേഷം ഇയാൾ അടുത്തു ചെന്ന് ശോഭനയെ ലൈംഗിക ബന്ധത്തിന് നിർബന്ധിച്ചു. അവർ നിരസിച്ചതോടെ ശോഭനയുടെ തല പിടിച്ച് തറയിൽ നിരവധി തവണ ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ യുവതി മരിച്ചു.

ബോധം പോയതാണെന്ന് കരുതി ബിനു ശോഭനയെ ലൈംഗിക പൂർത്തീകരണത്തിന് ഉപയോഗിച്ചു. അതിന് ശേഷം അടുത്തു തന്നെ കിടന്നുറങ്ങി. രാത്രി ഒമ്പതു മണിയോടെയാണ് ഇയാൾ ഉറക്കം തെളിഞ്ഞത്. സമീപത്ത് ചലമനറ്റു കിടന്ന ശോഭനയെ കുലുക്കി വിളിച്ചപ്പോഴാണ് മരിച്ചുവെന്ന് മനസിലായത്.

തെല്ലും കൂസാതെ ഇയാൾ അയൽക്കാരെ വിവരം അറിയിച്ചു. അവർ പൊലീസിൽ വിളിച്ച് കാര്യം പറഞ്ഞു. സ്ഥലത്തെത്തിയ പൊലീസ് ബിനുവിനെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തു. ശോഭനയെ കൊന്നത് മറ്റാരോ ആണെന്ന നിലപാടിലായിരുന്നു ഇയാൾ. എന്നാൽ, പഴുതടച്ച് പൊലീസ് നടത്തിയ ചോദ്യം ചെയ്യലിൽ സത്യം പറയാൻ ബിനു നിർബന്ധിതനായി. താൻ ശോഭനയെ കൊന്നുവെന്നും അതിന് ശേഷം ശാരീരികബന്ധത്തിൽ ഏർപ്പെട്ടുവെന്നും ഇയാൾ സമ്മതിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP