ശാരീരിക ബന്ധം പുറത്തുവന്നപ്പോൾ ശാശ്വതിയുടെ സമനില തെറ്റി; അലക്കു കല്ല് കൊണ്ട് മുതുകത്ത് ഇടിച്ചപ്പോൾ കാഴ്ച്ചക്കാരനാകാനേ കഴിഞ്ഞുള്ളൂ; കള്ളപ്പണ ഇടപാടിലേക്ക് അന്വേഷണം നീളാതിരിക്കാൻ അവിഹിതം സമ്മതിച്ച് റഷീദ്; ഗൂഢാലോചനയിൽ രാംദാസിനും പങ്കോ?
മറുനാടൻ മലയാളി ബ്യൂറോ
തൃശൂർ: ഷൊർണൂർ ലത നിവാസിൽ ബാലസുബ്രഹ്മണ്യത്തിന്റെ മകൻ സതീശന്റെ മരണത്തിൽ യഥാർത്ഥ സത്യം പുറത്തുവിരില്ലെയോ? അവിഹിതത്തിനൊപ്പം കള്ളപ്പണ ഇടപാടുകളും കൊലയ്ക്ക് കാരണമായെന്നാണ് നിഗമനം. എന്നാൽ അവിഹിതത്തിലേക്ക് മാത്രം അന്വേഷണം ഒതുക്കി കുറ്റസമ്മത മൊഴി നൽകാനാണ് പിടിയിലായവരുടെ നീക്കം. കെപിസിസി മുൻ സെക്രട്ടറി രാംദാസ് കൂടി കേസിൽ ഉൾപ്പെട്ടതോടെ കള്ളപ്പണ മാഫിയയിലെ കൂടുതൽ പേരിലേക്ക് അന്വേഷണം എത്താതിരിക്കാനാണ് ഇതെന്നാണ് സൂചന. കള്ളപ്പണം പങ്കിട്ടതുമായി ബന്ധപ്പെട്ട ചർച്ചകളാണ് കൊലയ്ക്ക് കാരണമെന്നാണ് വിലയിരുത്തൽ. എന്നാൽ അവിഹിത കഥ ബോധപൂർവ്വം ഉണ്ടാക്കിയതാണോ എന്ന സംശയം ശക്തമാണ്. കള്ളപ്പണത്തിലേക്ക് അന്വേഷണം നീണ്ടാൽ കൂടുതൽ വൻ സ്രാവുകൾ കുടുങ്ങും. ഇതൊഴിക്കാനാണ് ശാശ്വതിയുടെ അവിഹതത്തിലേക്ക് കാര്യങ്ങൾ എത്തിച്ചത്.
മൂന്ന് ദിവസം കെട്ടിയിട്ടാണ് സതീഷിനെ മർദ്ദിച്ച് കൊന്നത്. എല്ലാം ചെയ്തത് ശാശ്വതിയാണെന്നാണ് പിടിയിലായവരുടെ മുഴുവൻ മൊഴി. ശാശ്വതിയാണ് കൊന്നതെങ്കിൽ സുഹൃത്തിനെ രക്ഷിക്കാൻ ബോധപൂർവ്വം പിടിയിലായ റഷീദിനും കൃഷ്ണപ്രസാദിനും കഴിയുമായിരുന്നു. എന്നാൽ അതുണ്ടായില്ല. കോൺഗ്രസ് നേതാവ് കൂടിയായ രാംദാസ് ഫ്ലാറ്റിലെത്തിയ ശേഷമാണ് സതീഷിനെ ആശുപത്രിയിൽ കൊണ്ടു പോയത്. സതീഷിനെ വകവരുത്തിയത് രാംദാസിന് നേരിട്ട് കാണാനായിരുന്നു അത്. കള്ളപ്പണം പങ്കുവയ്ക്കലിലെ തർക്കവും അത് എങ്ങോട്ടേക്ക് മാറ്റിയെന്ന മാഫിയാ സംഘത്തിന്റെ അന്വേഷണവും എങ്ങുമെത്തില്ലെന്ന് ഉറപ്പായതോടെയാണ് സതീഷിനെ ആശുപത്രിയിലേക്ക് മാറ്റിയതെന്നാണ് സൂചന. എന്നാൽ ഇതൊന്നും പുറത്തുവരാതിരിക്കാൻ അവിഹതി കഥ ശാശ്വതിയെ കൊണ്ട് പറയിപ്പിച്ചതെന്നാണ് ആക്ഷേപം.
മഴവിൽ മനോരമ റിയാലിറ്റി ഷോയിലെ മത്സരാർത്ഥിയായിരുന്ന ശാശ്വതിക്ക് പലരുമായി അവിഹിതമുണ്ട്. ഇത് മുഖ്യപ്രതിയായ യൂത്ത് കോൺഗ്രസ് നേതാവായ റഷീദിന് അറിയാവുന്നതുമാണ്. ഇതൊന്നും ഒരിക്കലും ശാശ്വതിയുടേയും റഷീദിന്റേയും ബന്ധത്തെ ബാധിച്ചിരുന്നുമില്ല. കൃഷ്ണ പ്രസാദുമായി ഇത്തരത്തിൽ ബന്ധമുണ്ടെന്ന് ശാശ്വതി പൊലീസിന് മൊഴി നൽകിയിട്ടുമുണ്ട്. ഇതുകൊണ്ട് തന്നെ സതീഷും ശാശ്വതിയും തമ്മിലെ അവിഹിതമാണ് പ്രശ്ന കാരണമെന്നത് അവശ്വസനീയമാണ്. കള്ളപ്പണ മാഫിയയുടെ ഗൂഢാലോചനയുടെ ഫലമാണ് സതീഷിന്റെ ക്രൂരകൊലപാതകമെന്നാണ് വിലയിരുത്തൽ. എന്നാൽ അന്വേഷണം അത്തരത്തിലേക്ക് കൊണ്ടു പോകാതിരിക്കാനുള്ള ബോധപൂർവ്വമുള്ള മൊഴിയാണ് പ്രതികൾ നൽകുന്നത്. പരസ്പര വൈരുദ്ധ്യം പോലും കണ്ടെത്താനാവാത്ത തരത്തിൽ അവതരിപ്പിക്കുന്നതിനാൽ കേസ് അന്വേഷണം ഇവിടെ അവസാനിപ്പിക്കുകയും ചെയ്യും.
കൊച്ചി: മലയാളി മനസാക്ഷിയെ ഒന്നടങ്കം ഞെട്ടിച്ച സംഭവമായിരുന്നു തൃശൂർ അയ്യന്തോൾ പഞ്ചിക്കലിലെ ഫ്ളാറ്റിൽ നടന്ന കൊലപാതകം. ഷൊർണ്ണൂർ സ്വദേശി സതീശനെ ഫ്ലാറ്റിനകത്ത് കെട്ടിയിട്ട് മൂന്നു ദിവസം മർദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. അതും ഒരു യുവതിയുടെ നേതൃത്വത്തിൽ. ഉന്നത രാഷ്ട്രീയഗുണ്ടാ ബന്ധമുള്ള പ്രതികൾ ഉൾപ്പെട്ട കേസിൽ ഒന്നാം പ്രതിയും യൂത്ത് കോൺഗ്രസ് നേതാവുമായ റഷീദിനെ പൊലീസ് ദിവസങ്ങളോളം തിരഞ്ഞെങ്കിലും കിട്ടിയില്ല. ഒടുവിൽ, ഇന്നലെ ഉച്ചയോടെ പാലക്കാട് കോടതിയിൽ ഇയാൾ കീഴടങ്ങുകയായിരുന്നു. രാഷ്ട്രീയ സംരക്ഷണം നൽകിയിരുന്ന നേതാവിനെ പൊലീസ് അകത്താക്കിയതോടെ, ഇനി രക്ഷയില്ലെന്ന് ബോധ്യമായപ്പോഴാണ് റഷീദ് കീഴടങ്ങിയത്.
പ്രതിക്ക് സഹായങ്ങൾ ചെയ്തതിന് കെ. പി. സി. സി. മുൻ സംസ്ഥാന സെക്രട്ടറി എം.ആർ രാമദാസിനെയാണ് പൊലീസ് അറസ്റ്റു ചെയ്തതിന്റെ പിന്നാലെയായിരുന്നു റഷീദിന്റെ കീഴടങ്ങൽ. ഇന്നലെ തൃശൂർ കോടതി സംസ്ഥാന നേതാവിനെ ജയിലിലേക്ക് അയയ്ക്കാൻ ഉത്തരവിടുമ്പോൾ, പാലക്കാട് കോടതിയിൽ റഷീദ് കീഴടങ്ങാനുള്ള ഒരുക്കത്തിലായിരുന്നു. പ്രധാന പ്രതി പുതുക്കാട് യൂത്ത് കോൺഗ്രസ് ബ്ളോക്ക് പ്രസിഡന്റ് റഷീദിനെ രക്ഷപ്പെടാൻ സഹായിച്ചത് രാമദാസാണ്. പ്രതികളെ സഹായിക്കുകയും തെളിവ് നശിപ്പിക്കാൻ കൂട്ടുനിൽക്കുകയും ചെയ്ത കുറ്റത്തിനാണ് രാമദാസിനെ അറസ്റ്റ് ചെയ്തത്. രണ്ടുപേരും അകത്തായതോടെ ഇവരുടെ സൗഹൃദത്തിന്റെ പിൻബലത്തിൽ നടന്ന കുറ്റകൃത്യങ്ങൾ ചികയുകയാണ് പൊലീസ്. കൊല നടത്തിയ ശേഷം പല സ്ഥലങ്ങളിൽ താമസിക്കാൻ റഷീദിന് സഹായം ചെയ്തുകൊടുത്തവരെ കുറിച്ചും അന്വേഷിക്കുന്നുണ്ട്. റഷീദും കാമുകി ശാശ്വതിയും സുഹൃത്ത് കൃഷ്ണപ്രസാദും ചേർന്ന് പഞ്ചിക്കലിലെ ഫ്ളാറ്റിൽ സതീശിനെ കെട്ടിയിട്ട് മർദ്ദിച്ചതിനെ തുടർന്നാണ് മരണം സംഭവിച്ചത്.
അയ്യന്തോൾ കൊലപാതക കേസിൽ മാത്രമൊതുങ്ങില്ല റഷീദ് എന്ന യൂത്ത് കോൺഗ്രസ് നേതാവിന്റെ കുറ്റകൃത്യ പശ്ചാത്തലം. തൃശൂരിൽ തന്നെ നിരവധി അടിപിടി അടക്കമുള്ള കേസുകളിൽ പ്രതിയാണ് ഇയാൾ. തൃശൂരിലെ കോടാലിയിൽ നിന്ന് മൈസൂരിലേക്ക് കുടിയേറിയ കോടാലി ശ്രീധരൻ എന്ന കുപ്രസിദ്ധ ഗുണ്ടയുമായി അടുത്ത ബന്ധം പുലർത്തിയ ആളായിരുന്നു റഷീദ്. കുഴൽപ്പണം തട്ടിയെടുക്കലും കൊലപാതകവും തൊഴിലാക്കിയ കോടാലി ശ്രീധരന് സംസ്ഥാനത്തിനകത്തും പുറത്തും വലിയൊരു ശൃംഖല തന്നെയുണ്ടായിരുന്നു. ശ്രീധരന്റെ ഈ അധോലോക ശൃംഖലയിലെ കണ്ണിയാണ് റഷീദ്. ഇതെല്ലാം പൊലീസിന് നന്നായി അറിയാം. പക്ഷേ അന്വേഷിച്ച് പോയാൽ കള്ളപ്പണ മാഫിയയുടെ യഥാർത്ഥ ചിത്രം പുറത്തുവരും. തെരഞ്ഞെടുപ്പ് കാലത്ത് ഇത്തരമൊരു കഥ പുറത്തുവരുന്നതിനെ കോൺഗ്രസ് നേതാക്കളും അനുകൂലിക്കുന്നില്ല. അതുകൊണ്ട് കൂടിയാണ് തൃശൂരിലെ കോൺഗ്രസ് ഗ്രൂപ്പ് പകപോലും ഈ കേസിൽ ചർച്ചയാകാത്തത്.
2007ജൂലായ് 15ന് ദേശീയ പാതയിൽവച്ച് വിദേശത്തെ ജുവലറിയിലേക്ക് കൊണ്ടുപോയ പതിനൊന്ന് കിലോ സ്വർണം വാഹനം തടഞ്ഞു നിറുത്തി കൊള്ളയടിച്ച കോടാലി ശ്രീധരന്റെ സംഘത്തിലും യൂത്ത് കോൺഗ്രസ് നേതാവായ റഷീദ് ഉൾപ്പെട്ടിരുന്നു. എന്നാൽ, ഈ കേസിൽ നിന്ന് രക്ഷപ്പെടാൻ റഷീദിന് തുണയായത് രാമദാസുമായുള്ള സൗഹൃദമാണ്. രാമദാസിന്റെ രാഷ്ട്രീയബന്ധത്തിന്റെ പിൻബലത്തിലാണ് റഷീദ് കുറ്റകൃത്യങ്ങളിൽ വിളയാടിയിരുന്നത്. യൂത്ത് കോൺഗ്രസ് ബ്ളോക്ക് പ്രസിഡന്റ് പദവിയിൽ എത്താൻ റഷീദിനെ സഹായിച്ചതും രാമദാസാണ്. സതീശനെ മർദ്ദിച്ച് കൊലപ്പെടുത്താൻ റഷീദിന് ധൈര്യം നൽകിയതും ഈ സൗഹൃദമാണെന്ന് പൊലീസ് കരുതുന്നു. ഇരുവരെയും വിശദമായി ചോദ്യം ചെയ്താലേ അധോലോക ബന്ധമുൾപ്പെടെ വെളിച്ചത്ത് വരൂ. കൊലപാതകം നടക്കുന്നതിന് തൊട്ട് മുൻപുള്ള ദിവസങ്ങളിൽ താൻ ഫ്ളാറ്റിൽ പോയിരുന്നുവെന്ന് രാമദാസ് ഇന്നലെ ചോദ്യം ചെയ്യലിൽ പൊലീസിനോട് സമ്മതിച്ചിരുന്നു.
ശാശ്വതിയുടെ മൊഴിക്ക് സമാനമായത് തന്നെയാണ് റഷീദും പൊലീസിനോട് പറഞ്ഞത്- ഇടക്കാലത്ത് ഭർത്താവുമായി തെറ്റിപ്പിരിഞ്ഞ ശാശ്വതി അയ്യന്തോളിലെ ഫ്ളാറ്റിൽ താമസം തുടങ്ങി. കുഞ്ഞും ഒപ്പമുണ്ടായിരുന്നു. ഈ സമയത്താണ് റഷീദുമായി അടുക്കുന്നത്. റഷീദിന്റെ ഭാര്യയും ശാശ്വതിയും സുഹൃത്തുക്കളായിരുന്നു. ഈ അടുപ്പമാണ് പിന്നീട് ഇരുവരും തമ്മിലുള്ള വഴിവിട്ട ബന്ധങ്ങളിലേക്ക് നീങ്ങിയത്. കഴിഞ്ഞ ഫെബ്രുവരി അവസാനം, കൊല്ലപ്പെട്ട സതീശനും മറ്റൊരു സുഹൃത്തുമൊത്ത് റഷീദിന്റെ ഫ്ലാറ്റ് മുറിയിൽ ഒത്തുകൂടിയിരുന്നു. തൊട്ടടുത്ത ദിവസം ഈ ഫ്ലാറ്റിലെ തന്നെ താമസക്കാരിയായ ശാശ്വതിയും ഇവർക്കൊപ്പം കൂടി. അന്ന് വൈകിട്ട് റഷീദും ശാശ്വതിയും സതീശനും കൊടൈക്കനാലിൽ വിനോദയാത്ര പോയി. കൊടൈക്കനാലിൽ നിന്ന് തിരിച്ചുവന്ന ശേഷമാണ് പ്രശ്നങ്ങൾ തുടങ്ങുന്നത്. യാത്രക്കിടെ ശാരീരിക ബന്ധത്തിന് തയ്യാറാണെന്ന് ശാശ്വതി സതീശിനോട് പറഞ്ഞിരുന്നു.
രണ്ട് ദിവസം കഴിഞ്ഞ് മദ്യലഹരിയിലായിരിക്കേ, ശാശ്വതിയുമായി അടുത്തകാര്യം റഷീദിനോട് സതീശ് തുറന്നടിച്ചു. തന്റെ കാമുകിയെ സ്വാധീനിച്ചതിൽ അമർഷം തോന്നിയ റഷീദ് അപ്പോൾ ഒന്നും പറഞ്ഞില്ല. ഫെബ്രുവരി 29ന് ഫ്ളാറ്റിൽ മൂവരും വീണ്ടും ഒത്തുകൂടിയ വേളയിൽ സതീശിന്റെ സാന്നിദ്ധ്യത്തിൽ ഇരുവരും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ശാശ്വതിയോട് റഷീദ് ചോദിച്ചു. അപകടം മണത്ത ശാശ്വതി ഇക്കാര്യം നിഷേധിച്ചു. ആ പകയിലാണ് ഇല്ലാത്ത കാര്യം പറയുമോടാ എന്നു ചോദിച്ച് താൻ മർദ്ദിച്ചതെന്ന് ശാശ്വതി പൊലീസിനോട് വെളിപ്പെടുത്തി. തുടർന്ന് സതീശനെ ഫ്ളാറ്റിൽ മൂന്നു ദിവസം കെട്ടിയിട്ടാണ് മർദ്ദിച്ചത്. വടികൊണ്ടും മറ്റും ക്രൂരമായി മർദ്ദിച്ചു. ഒടുവിൽ ബാത്ത് റൂമിൽ തുണികൾ അലക്കാൻ ഉപയോഗിക്കുന്ന കല്ല് എടുത്ത് മുതുകത്ത് ആഞ്ഞ് ഇടിക്കുകയായിരുന്നു. മുതുകത്തെ ഞരമ്പുകൾ തകർന്ന് ചോര വാർന്നാണ് സതീഷ് മരിച്ചത്. റഷീദും ശാശ്വതിയും മറ്റൊരു സുഹൃത്ത് കൃഷ്ണപ്രസാദും ചേർന്നാണ് ക്രൂര മർദ്ദനം നടത്തിയത്.
സെക്യൂരിറ്റി ജീവനക്കാരനും കൃഷ്ണപ്രസാദും ചേർന്ന് സതീശിനെ പിന്നീട് ആശുപത്രിയിലെത്തിക്കുകയായിരുന്നു. അബോധാവസ്ഥയിലായിരുന്ന സതീശ് ആശുപത്രിയിൽവച്ച് മരിച്ചു. ഇതോടെ മൂവരും ഫ്ലാറ്റ് കാലിയാക്കി സ്ഥലം വിടുകയായിരുന്നു. കേസിൽ ആദ്യം അറസ്റ്റിലായ കൃഷ്ണപ്രസാദ് റഷീദിന്റെ സന്തത സഹചാരിയാണ്. പിന്നാലെ ശാശ്വതി അറസ്റ്റിലായി. അതിനുശേഷം രാമദാസും. ഒടുവിൽ റഷീദ് പാലക്കാട്ട് കീഴടങ്ങി. ഇതെല്ലാം കള്ളപ്പണ മാഫിയയുടെ തിരക്കഥയുടെ ഭാഗമാണ് എന്ന് പൊലീസും കരുതുന്നു.
- നാളെ ദുഃഖ വെള്ളി(25.03.2016) പ്രമാണിച്ച് ഓഫീസിന് അവധി ആയതിനാൽ മറുനാടൻ മലയാളി അപ്ഡേഷൻ ഉണ്ടായിരിക്കുന്നതല്ല: എഡിറ്റർ
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്