35 വർഷത്തെ ഇരുട്ട് മാറ്റി സുപ്രീം കോടതിയുടെ ഇടപെടൽ; ബലാത്സംഗത്തിന് ഇരയായി ഒറ്റപ്പെട്ട് ജീവിക്കുന്ന അന്ധ യുവതിക്ക് പ്രതിമാസം 8000 രൂപ വീതം നൽകാൻ സർക്കാരിനോട് കോടതി
പാറക്കഷണങ്ങളും പൊടിയും സർവോപരി അപകടവും നിറഞ്ഞ ദുർഘടമായ പാതയിലൂടെ എന്നും രാവിലെ 10.30ന് അവൾ തന്റെ നിലം പതിക്കാറായ കുടിലിലേക്ക് നടന്ന് നീങ്ങും. പതിവുള്ള കുളി കഴിഞ്ഞ് തടാകത്തിൽ നിന്നും വീട്ടിലേക്കുള്ള യാത്രയാണത്. ഒരു കൈയിൽ ബക്കറ്റും മറു കൈയിൽ നനഞ്ഞ തുണികളുമേന്തി തപ്പിത്തടഞ്ഞാണ് അന്ധയായ അവളുടെ യാത്ര... കുടിലിനടുത്തെത്തിയാൽ അതിന്റെ മരവാതിൽ തുറന്ന് എങ്ങനെയോ അകത്തേക്ക് നുഴഞ്ഞ് കയറും... തന്റെ കഴുത്തിൽ തൂക്കിയിട്ടിരിക്കുന്ന താക്കോൽ കൊണ്ട് മരവാതിലിന്റെ പൂട്ട് പാടുപെട്ട് തുറന്നാണ് അകത്ത് കയറുന്നത്...തീരെ കണ്ണ് കാണാൻ സാധിക്കുന്നില്ലെങ്കിലും 35 വർഷത്തെ തന്റെ പരിചയം കൊണ്ടാണ് അവർ ഇതെല്ലാം ചെയ്യുന്നത്. ഛത്തീസ്ഗഡിലെ ഈ സ്ത്രീയുടെ ജീവിതത്തിലേക്ക് വ്യാഴാഴ്ചയുണ്ടായ സുപ്രീംകോടതി വിധി പുതിയ വെളിച്ചം കൊണ്ടു വന്നിരിക്കുകയാണ്. തന്റെ 17ാം വയസിൽ ബലാത്സംഗത്തിന് ഇരയായി ഒറ്റപ്പെട്ട് ജീവിക്കുന്ന ഈ 37കാരിക്ക് മാസം തോറും 8000രൂപ വീതം നൽകാനാണ് സുപ്രീം കോടതി സർക്കാരിനോട് ഉത്തരവിട്ടിരിക്കുന്നത്.രണ്ടാം വയസിലായിരുന്നു ഇവർക്ക് കാഴ്ചശക്തി പൂർണമായും നഷ്ടപ്പെട്ടത്.
20 വർഷങ്ങൾക്ക് മുമ്പ് തന്റെ സഹോദരന്റെ കൂട്ടുകാരനും വീട്ടിലെ നിത്യസന്ദർശകനുമായിരുന്ന ആൾ അവരെ വിവാഹവാഗ്ദാനം നൽകി ബലാത്സംഗം ചെയ്യുകയായിരുന്നു. എന്നാൽ കാര്യം കഴിഞ്ഞപ്പോൾ അയാൾ വാഗ്ദാനം പാലിക്കാതെ ഒഴിഞ്ഞ് മാറുകയായിരുന്നു.വില്ലേജ് പഞ്ചായത്തിന് മുന്നിൽ ഈ ബന്ധത്തെക്കുറിച്ച് അയാൾ തുറന്ന് സമ്മതിച്ചിരുന്നെങ്കിലും ഇതുവരെ അയാൾ ഈ സ്ത്രീയെ വിവാഹം ചെയ്യാൻ തയ്യാറായിട്ടില്ല. ഇയാൾക്കെതിരെ ഈ സ്ത്രീ ബലാത്സംഗ കേസ് ഫയൽ ചെയ്യുകയും തുടർന്ന് നാല് വർഷങ്ങൾക്ക് മുമ്പ് ഇയാളെ ഏഴ് വർഷത്തേക്ക് തടവിലിടുകയും ചെയ്തിരുന്നു. തുടർന്ന് ഈ കേസ് സുപ്രീംകോടതിയെത്തിയതിനെ തുടർന്നാണ് വ്യാഴാഴ്ച നിർണായകമായ വിധിയുണ്ടായിരിക്കുന്നത്. ഇതു പ്രകാരം ഛത്തീസ് ഗഡ് സർക്കാരിനോട് ഈ സ്ത്രീക്ക് പ്രതിമാസം 8000രൂപ നൽകാൻ പരമോന്നത കോടതി ഉത്തരവിട്ടിരിക്കുകയാണ്.തികച്ചും ഒറ്റപ്പെട്ട് ജീവിക്കുന്ന ഈ സ്ത്രീക്ക് സഹായിക്കാൻ മറ്റാരുമില്ലെന്ന് മാത്രമല്ല മറ്റ് വരുമാനമാർഗങ്ങളുമില്ലെന്ന പശ്ചാത്തലത്തിലാണ് കോടതി ഇടപെട്ടിരിക്കുന്നത്. എല്ലാ മാസവും കിലോയ്ക്ക് ഒരു രൂപയ്ക്ക് 35 കിലോ അരി ലഭ്യമാക്കുന്ന പിഡിഎസ് സ്കീമിന്റെ ആനുകൂല്യം മാത്രമാണ് ഇവരുടെ ജീവനോപാധി.ഇതിന് പുറമെ 300രൂപ വികലാംഗ പെൻഷനും ലഭിക്കുന്നുണ്ട്.
വെറും രണ്ട് റൂം മാത്രമുള്ള ഈ വീട്ടിൽ നിശബ്ദത മാത്രമാണ് ഈ സ്ത്രീയുടെ നിത്യ തോഴൻ. ഈ സ്ത്രീ ചെറിയ കുട്ടിയായിരുന്നപ്പോൾ തന്നെ അമ്മ വീട് വിട്ട് പോയിരുന്നു. തുടർന്ന് അച്ഛന്റെയും രണ്ട് സഹോദരന്മാരുടെയും കൂടെയായിരുന്നു ഇവർ കഴിഞ്ഞിരുന്നത്. ഏഴ് വർഷങ്ങൾക്ക് മുമ്പ് പിതാവ് മരിക്കുകയും സഹോദരന്മാർ അവരുടെ പാട് നോക്കി പോവുകയും ചെയ്തതോടെ ഇവർ തീർത്തും ഒറ്റപ്പെടുകയായിരുന്നു.ചെറുപ്പത്തിൽ അച്ഛനോടും സഹോദരന്മാരോടും കളികളിൽ ഏർപ്പെട്ട് സന്തോഷത്തോടെ കഴിഞ്ഞിരുന്ന കുട്ടിയായിരുന്നു ഇവരെന്നും എന്നാൽ ഇപ്പോൾ ആര് അടുത്ത് പോയി സംസാരിച്ചാലും ദേഷ്യമാണെന്നും ആരെയും വിശ്വസിക്കാനാവത്ത അവസ്ഥയിൽ ഈ സ്ത്രീ എത്തിച്ചേർന്നുവെന്നുമാണ് അയൽക്കാർ വെളിപ്പെടുത്തുന്നത്.സുപ്രീം കോടതി വിധിയോടും ഈ സ്ത്രീ സന്തോഷത്തോടെയും ആശ്വാസത്തോടെയുമൊന്നുമല്ല പ്രതികരിച്ചിരിക്കുന്നത്. വർഷങ്ങളായി താൻ ഇത്തരത്തിലാണ് ജീവിക്കുന്നതെന്നാണവർ പ്രതികരിച്ചിരിക്കുന്നത്. വീട്ടിൽ വളരെ പരിമിതമായ സൗകര്യങ്ങളേയുള്ളൂ. പലപ്പോഴും പാചകം ചെയ്യുമ്പോൾ തന്റെ കൈ പൊള്ളാറുണ്ടെന്നും മറ്റ് വഴിയില്ലാത്തതിനാൽ ചെയ്യുകയാണെന്നും സ്ത്രീ വെളിപ്പെടുത്തുന്നു.
കുറച്ച് ദിവസം സർക്കാർ മുൻകൈയെടുത്ത് സ്ത്രീയെ നാരിനികേതനിലേക്ക് മാറ്റിയിരുന്നെങ്കിലും മറ്റുള്ളവരോട് ഇടപഴകാനുള്ള സ്ത്രീയുടെ ബുദ്ധിമുട്ട് കണക്കിലെടുത്ത് തിരിച്ച് വീട്ടിൽ തന്നെ എത്തിക്കുകയായിരുന്നു.ഇവരുടെ കേസിലുണ്ടായിരിക്കുന്നത് നിർണായകമായ വിധിയാണ്. ഇതുപോലുള്ള അവസ്ഥ നേരിടുന്ന ബലാത്സംഗ ഇരകൾക്ക് ഏകീകൃതമായ ഒരു സ്കീം ആവിഷ്കരിക്കാൻ എല്ലാ സംസ്ഥാനങ്ങളോടും യൂണിയൻ ടെറിട്ടറികളോടും ഈ വിധിയിലൂടെ കോടതി ആവശ്യപ്പെടുന്നുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍