മുഖ്യമന്ത്രി പോലും മാണി കുറ്റക്കാരനല്ലെന്നു പറയുന്നു; പിന്നെ എങ്ങനെ വിജിലൻസ് അന്വേഷണം നീതി പൂർവമാകും? സിബിഐക്കു കൈമാറിക്കൂടെയെന്നു ഹൈക്കോടതിയുടെ വാക്കാലുള്ള ചോദ്യം; ബാർ കോഴക്കേസ് ഡിസംബർ രണ്ടിലേക്കു മാറ്റി; പൊതുപ്രസ്താവനകൾക്കു വിലക്ക്; കക്ഷികൾക്കു കോടതിയുടെ നോട്ടീസ്
കൊച്ചി: ബാർ കോഴ കേസിൽ വിജിലൻസ് അന്വേഷണം നീതിപൂർവകമാകില്ലെന്നു ഹൈക്കോടതിയുടെ വാക്കാലുള്ള നിരീക്ഷണം. സിബിഐ പോലൊരു കേന്ദ്ര ഏജൻസിക്ക് എന്തുകൊണ്ട് ഈ കേസ് കൈമാറുന്നില്ലെന്നും ജസ്റ്റിസ് സുധീന്ദ്ര കുമാർ നിരീക്ഷിച്ചു. ബാർ കോഴക്കേസ് ഡിസംബർ രണ്ടിലേക്കു മാറ്റിവച്ചു.
കെ. എം. മാണിക്കെതിരേ വിജിലൻസ് നടത്തുന്ന തുടരന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ടു സണ്ണി മാത്യു എന്ന ആൾ സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് കേസ് അന്വേഷണത്തിന്റെ സ്വഭാവംതന്നെ ചോദ്യം ചെയ്തു ഹൈക്കോടതി വാക്കാൽ പരാമർശം നടത്തിയത്.
കെ എം മാണിയുൾപ്പെടെ എല്ലാ കക്ഷികൾക്കും നോട്ടീസ് അയക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചു. വിജിലൻസ് രേഖകൾ കോടതി പരിഗണിക്കും. കേസ് കോടതിയുടെ പരിഗണനയിലിരിക്കെ പൊതു പ്രസ്താവനകൾ നടത്തുന്നതിനെയും കോടതി വിലക്കി.
മാണിയുടെ ഭാഗം കേൾക്കാതെയാണ് നേരത്തെ ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചതെന്ന് ചൂണ്ടിക്കാട്ടിയാണ് അഭിഭാഷകനായ സണ്ണി മാത്യു ഹർജി നൽകിയത്. കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളും അടുത്ത വെള്ളിയാഴ്ചയ്ക്കകം വിജിലൻസ് കോടതിയിൽ നിന്ന് ഹാജരാക്കാനാണു കോടതി നിർദ്ദേശം.
ബാർകോഴക്കേസിൽ മുൻ മന്ത്രി മാണി കുറ്റക്കാരനല്ലെന്ന് മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും അവകാശപ്പെടുമ്പോൾ വിജിലൻസ് അന്വേഷണം നീതിപൂർവമാകുമോ എന്നാണ് ഹൈക്കോടതിയുടെ ചോദ്യം. കേസ് അന്വേഷിക്കാൻ സിബിഐയെ പരിഗണിച്ചുകൂടേയെന്നും കോടതി ചോദിച്ചു. എന്നാൽ സിബിഐ അന്വേഷണത്തെ അഡ്വക്കറ്റ് ജനറൽ എതിർത്തു. കേസിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിടുകയോ ഹർജി തള്ളുകയോ ആവും ചെയ്യുകയെന്നും വാക്കാൽ പാരമർശിച്ചിട്ടുണ്ട്.
കെ.എം. മാണിക്കെതിരെ ബാർ കോഴക്കേസിൽ തുടരന്വേഷണം നടത്താനുള്ള വിജിലൻസ് കോടതി ജഡ്ജി ഇല്ലിക്കാടന്റെ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ റിവിഷൻ ഹർജിയിലാണ് നിരീക്ഷണം. ഇത് നൽകിയിരക്കുന്നത് ഒരു ബാറുടമയാണ്. തിരുവനന്തപുരം വിജിലൻസ് കോടതിയിൽ ബാർ കോഴ സംബന്ധിച്ച കേസിൽ കക്ഷിയായിരുന്ന ബാറുടമയും തൊടുപുഴ സ്വദേശിയുമായ സണ്ണി മാത്യുവാണ് ഹൈക്കോടതിയിൽ റിവിഷൻ ഹർജി നൽകിയത്. ഈ കേസിലാണ് സിബിഐയുടെ സാധ്യതകൾ കോടതി തേടുന്നത്.
ഇതോടെ വെട്ടിലാകുന്നത് സർക്കാരാണ്. സിബിഐ അന്വേഷണത്തെ എതിർത്ത് വിജിലൻസിൽ നിലപാട് ശക്തമാക്കിയാൽ കോടതി വിധി നിർണ്ണായകമാകും. സിബിഐ അന്വേഷണമാണ് ഉചിതമെന്നാണ് ഹൈക്കോടതി നിരീക്ഷിക്കുന്നത്. ഫലത്തിൽ ഹർജിയിൽ നിന്ന് മാണിയെ ഒഴിവാക്കാനുള്ള നീക്കം ഫലത്തിൽ തിരിച്ചടിയാകുന്ന സാഹചര്യമാണ് ഉള്ളത്. ബാർ അനുവദിക്കുന്നതിന് മുൻ മന്ത്രി മാണിയുൾപ്പെടെയുള്ളവർ കോഴ വാങ്ങിയെന്ന് ആരോപണത്തിൽ വിജിലൻസ് കേസെടുത്ത് അന്വേഷണം നടത്തിയിരുന്നു. കേസിൽ തുടരന്വേഷണം നടത്തണമെന്ന് പറഞ്ഞ ഹൈക്കോടതി മാണി മന്ത്രി സഭയിൽ തുടരുന്നതിൽ അനിഷ്ടം പ്രകടിപ്പിച്ചു.
'സീസറിന്റെ ഭാര്യ സംശയാതീതയായിരിക്കണ'മെന്ന കോടതി പരാമർശം മന്ത്രിയുടെ രാജിയിൽ കലാശിച്ചു. തുടരന്വേഷണം വേണമെന്ന വിധിക്കെതിരെയാണ് ഇപ്പോൾ വീണ്ടും റിവ്യൂ ഹർജി നൽകിയിരിക്കുന്നത്. ധനമന്ത്രിയായിരുന്ന കെ.എം. മാണിക്കെതിരായ കേസിൽ തുടരന്വേഷണം നടത്താൻ ഒക്ടോബർ 29നാണ് തിരുവനന്തപുരം വിജിലൻസ് കോടതി ഉത്തരവിട്ടത്. വിജിലൻസ് കോടതിയുടെ നടപടി നിയമവിരുദ്ധമാണെന്നും പ്രോസിക്യൂഷൻ നടപടിക്ക് സാധ്യതയില്ലെന്ന അന്തിമ റിപ്പോർട്ട് കണക്കിലെടുക്കാതെ നടത്തിയ ഇടപെടൽ നിയമപരമായി നിലനിൽക്കില്ലെന്നും ആരോപിച്ചാണ് ഹർജി. തികച്ചും രാഷ്ട്രീയപ്രേരിതമായ കേസാണിതെന്ന് മനസ്സിലാക്കാതെയാണ് വിജിലൻസ് കോടതി ഉത്തരവ് പുറപ്പെടുവിച്ച്തെന്ന് ഹർജിയിൽ പറയുന്നു.
അന്വേഷണ ഉദ്യോഗസ്ഥൻ വിജിലൻസ് ഡയറക്ടർക്ക് നൽകുന്ന വസ്തുതാ റിപ്പോർട്ട് വകുപ്പുതല നടപടി മാത്രമാണ്. ഇതിനെ അന്തിമ റിപ്പോർട്ടായി കാണാനാകില്ല. ഇത് വിളിച്ചുവരുത്തി പരിശോധിച്ച നടപടി തെറ്റാണെന്നും, മാണി കൈക്കൂലി വാങ്ങിയതിനോ ആവശ്യപ്പെട്ടതിനോ തെളിവില്ലാത്ത കേസിൽ തുടരന്വേഷണം നടത്തണമെന്ന ഉത്തരവ് നിയമപരമായി നിലനിൽക്കില്ലെന്നും ഹർജിയിൽ പറയുന്നു.
ഒരന്വേഷണത്തെയും ഭയക്കുന്നില്ലെന്നു കെ ബാബു
കൊച്ചി: ബാർ കോഴക്കേസിൽ ഒരന്വേഷണത്തെയും ഭയക്കുന്നില്ലെന്നു മന്ത്രി കെ ബാബു. കേസിൽ ഹൈക്കോടതി പരാമർശം വന്നതിനെ തുടർന്നു മാദ്ധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു കെ ബാബു.
കോടതിയിൽ തകർന്നത് ഉമ്മൻ ചാണ്ടി സർക്കാരിന്റെ ഹീനമുഖം
തിരുവനന്തപുരം: ഹൈക്കോടതിയിൽ ബാർ കോഴ കേസുമായി ബന്ധപ്പെട്ടുണ്ടായ പരാമർശത്തോടെ തകർന്നത് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നയിക്കുന്ന സർക്കാരിന്റെ ഹീനമുഖമാണെന്ന് സിപിഐ(എം) പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയൻ. ആരോപണ വിധേയർ അധികാരത്തിലിരിക്കുമ്പോൾ, അഴിമതി കേസിൽ നീതിപൂർവകമായ അന്വേഷണത്തിനു കഴിയില്ല. അതുകൊണ്ടാണ് കോടതിയുടെ നിരീക്ഷണത്തിൽ ബാർ കോഴക്കേസ് അന്വേഷിക്കണം എന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടതെന്നും പിണറായി വ്യക്തമാക്കി.
ഹൈക്കോടതി ചൂണ്ടിക്കാണിക്കുന്നതും സ്ഥിരീകരിക്കുന്നതും പ്രതിപക്ഷം ആവർത്തിച്ചു പറഞ്ഞ കാര്യങ്ങളാണ്. ആരോപണ വിധേയർ നിരപരാധികൾ ആണെന്ന് മുഖ്യമന്ത്രി തന്നെ ആവർത്തിച്ചു പറയുന്നു. അവരെ രക്ഷിക്കാൻ നിയമ വിരുദ്ധമായ മാർഗങ്ങൾ അവലംബിക്കുന്നു. കേസ് അട്ടിമറിക്കാൻ സർക്കാർ സംവിധാനം പരക്കെ ദുരുപയോഗം ചെയ്യപ്പെടുന്ന അവസ്ഥ കോടതി തന്നെ തുറന്നു കാട്ടുകയാണെന്നും പിണറായി പറഞ്ഞു.
സിബിഐക്കും കുറവുകളുണ്ടെന്നു കെ മുരളീധരൻ
തിരുവനന്തപുരം: ബാർ കോഴ കേസിൽ സിബിഐ അന്വേഷണത്തിന്റെ കാര്യം സർക്കാർ ആലോചിച്ച് തീരുമാനിക്കണമെന്ന് കെ.മുരളീധരൻ എംഎ!ൽഎ. സിബിഐയ്ക്ക് കുറവുകളുണ്ട്. പഴയ പോലെ വിശ്വാസ്യതയെന്നും കേന്ദ്ര ഏജൻസിയായ സിബിഐയ്ക്കില്ല. സിബിഐയ്ക്കു മേലും രാഷ്ട്രീയ സമ്മർദ്ദം ഉണ്ടാവാം. ബാർ കോഴ കേസ് വിജിലൻസ് അന്വേഷിക്കണോ അതല്ല സിബിഐ അന്വേഷിക്കണോ എന്നൊക്കെ സർക്കാർ തീരുമാനിക്കും ബാർ കോഴ കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതി നടത്തിയ പരാമർശങ്ങളോട് പ്രതികരിക്കുകയായിരുന്നു മുരളീധരൻ. ബാർ കേസിൽ മന്ത്രി കെ ബാബുവിനെതിരായ ആരോപണങ്ങളെ കുറിച്ച് ഇപ്പോൾ പ്രതികരിക്കുന്നില്ല. അന്വേഷണം നടക്കുന്ന സമയത്ത് പ്രതികരിച്ചാൽ അത് അന്വേഷണത്തെ ബാധിക്കുമെന്നും മുരളി പറഞ്ഞു.
പ്രതികരിക്കാതെ മുഖ്യമന്ത്രി
തിരുവനന്തപുരം: ബാർ കോഴക്കേസുമായി ബന്ധപ്പെട്ട് ഒന്നും പറയാനില്ലെന്നു മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. പരസ്യപ്രസ്താവന പാടില്ലെന്നു കോടതി നിഷ്കർഷിച്ചിരിക്കുന്നതിനാൽ ഇക്കാര്യത്തെക്കുറിച്ചു പ്രതികരിക്കുന്നില്ലെന്നാണു മുഖ്യമന്ത്രിയുടെ നിലപാട്.
മാണിക്കു മുഖ്യമന്ത്രി ക്ലീൻ ചിറ്റ് നൽകിയിട്ടില്ലെന്നു ചെന്നിത്തല
കോട്ടയം: ബാർ കോഴക്കേസിൽ മുന്മന്ത്രി കെ.എം.മാണിക്ക് മുഖ്യമന്ത്രി ക്ലീൻചിറ്റ് നൽകിയിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കേസിലെ ഹൈക്കോടതി പരാമർശങ്ങളോട് പ്രതികരിക്കുകയായിരുന്നു ചെന്നിത്തല. കേസുമായി ബന്ധപ്പെട്ടുണ്ടായ മാദ്ധ്യമവാർത്തകളോട് പ്രതികരിക്കുക മാത്രമാണ് മുഖ്യമന്ത്രി ചെയ്തത്. വിജിലൻസ് അന്വേഷണം ഏല്ലായിപ്പോഴും നീതിപൂർവമായിരിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ഉമ്മൻ ചാണ്ടിക്കു തുടരാൻ അർഹതയില്ലെന്ന് കോടിയേരി
തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കു തൽസ്ഥാനത്തു തുടരാൻ അർഹതയില്ലെന്ന് സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ബാർ കോഴ കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതി നടത്തിയ പരാമർശങ്ങൾ മുഖ്യമന്ത്രിയെ പ്രതിക്കൂട്ടിൽ നിർത്തുന്നതാണ്.
ഒരു നിമിഷം പോലും തുടരാൻ മുഖ്യമന്ത്രിക്ക് അർഹതയില്ല. കേസിൽ കെ എം മാണിക്കെതിരെ തുടരന്വേഷണത്തിന് ഉത്തരവിട്ട വിജിലൻസ് കോടതിയുടെനടപടി ഹൈക്കോടതിയും ശരിവച്ചിരുന്നു. ഇത്തരമൊരു സാഹചര്യം വന്നിട്ടും മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉൾപ്പെടെയുള്ള മന്ത്രിസഭാംഗങ്ങൾ മാണി കുറ്റക്കാരനല്ലെന്ന് പരസ്യമായി പ്രഖ്യാപിക്കുകയാണുണ്ടായത്. മാണി നിരപരാധിയാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനകൾ പാടില്ലായിരുന്നു എന്നും ഇത് അദ്ദേഹത്തിന്റെ കേസിലെ ഇടപെടൽ തന്നെയാണെന്നുമാണ് കോടതി നിരീക്ഷിച്ചിരിക്കുന്നതെന്നും കോടിയേരി പ്രസ്താവനയിൽ പറഞ്ഞു.
ഏതന്വേഷണവും നേരിടാൻ കേരള കോൺഗ്രസ് തയ്യാറെന്ന് ആന്റണി രാജു
തിരുവനന്തപുരം: ബാർ കോഴക്കേസിൽ ഏതന്വേഷണവും നേരിടാൻ കേരള കോൺഗ്രസ് തയാറാണെന്ന് ആന്റണി രാജു. മുഖ്യമന്ത്രി ഉത്തമബോധ്യത്തോടെയാണ് കാര്യങ്ങൾ പറഞ്ഞതെന്നും ആന്റണി രാജു പറഞ്ഞു.
കോടതി നിരീക്ഷണത്തെക്കുറിച്ചു പ്രതികരിക്കാനില്ലെന്നു വി എം സുധീരൻ
തിരുവനന്തപുരം: ബാർ കോഴക്കേസിൽ കോടതി നിരീക്ഷണത്തെക്കുറിച്ചു പ്രതികരിക്കാനില്ലെന്നു കെപിസിസി പ്രസിഡന്റ് വി എം സുധീരൻ. അന്വേഷണം സംബന്ധിച്ച് എല്ലാ വശങ്ങളും പരിശോധിച്ചു കോടതി തന്നെ തീരുമാനിക്കട്ടെയെന്നും വി എം സുധീരൻ പറഞ്ഞു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്