എ കെ ശശീന്ദ്രനെതിരായ ലൈംഗിക ആരോപണങ്ങൾ പ്രഥമദൃഷ്ട്യാ നിലനിൽക്കുന്നതെന്ന് കോടതി; മുൻ മന്ത്രിക്കെതിരെ കേസെടുക്കാൻ ഉത്തരവിട്ട് കോടതി; വഞ്ചിയൂർ കോടതിയുടെ ഉത്തരവ് വാർത്തക്കായി എത്തിയ മംഗളം ചാനൽ മാധ്യമപ്രവർത്തകയോട് ചുംബിക്കാൻ പറഞ്ഞെന്നും വസ്ത്രമഴിച്ചു കാണിച്ചു എന്നതുമടക്കമുള്ള ആരോപണങ്ങളിൽ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: മംഗളം ചാനലിന്റെ തുടക്ക ദിവസം തേൻകെണിയിൽ കുടുങ്ങിയ മുൻ മന്ത്രി എ കെ ശശീന്ദ്രനെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്. എ കെ ശശീന്ദ്രന് എതിരായ ലൈംഗിക ആരോപണങ്ങൾ പ്രഥമദൃഷ്ട്യ നിലനിൽക്കുന്നതാണെന്ന് വിലയിരുത്തിയാണ് കോടതി മുൻ മന്ത്രിക്കെതിരെ കേസെടുക്കാൻ ഉത്തരവിട്ടത്. മംഗളം ചാനലിലെ മാധ്യമപ്രവർത്തക തന്റെ ലൈംഗികമായ പീഡിപ്പിക്കാൻ ശശീന്ദ്രൻ ശ്രമിച്ചെന്ന ആരോപണത്തിലാണ് കോടതി ഉത്തരവിട്ടത്.
മന്ത്രിമന്ദിരത്തിൽവച്ചു ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചെന്നും ഫോണിൽ വിളിച്ചു നിരന്തരം മോശമായി പെരുമാറിയെന്നുമുള്ള മാധ്യമപ്രവർത്തകയുടെ പരാതിയിലാണ് തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മാജിസ്ട്രേറ്റ് കോടതിയാണ് തീർപ്പുകൽപ്പിച്ചത്. കേസെടുക്കാൻ കോടതി നിർദേളശിച്ചതോടെ കോടതിയിൽ എത്തി ശശീന്ദ്രൻ ജാമ്യമെടുക്കേണ്ടി വരും. മംഗളം ചാനലിൽ മാധ്യമപ്രവർത്തകയായിരുന്ന പെൺകുട്ടി ശക്തമായ പരാതിയാണു നൽകിയിരുന്നത്. ശശീന്ദ്രന്റെ രാജിക്കു പിന്നാലെ മംഗളം സിഇഒ ആർ അജിത്കുമാർ അടക്കമുള്ളവർ അറസ്റ്റിലും റിമാൻഡിലുമായതിനു പിന്നാലെ യുവതി കോടതിയിൽ പരാതി നൽകുകയായിരുന്നു.
അറസ്റ്റിലായ മംഗളം സിഇഒ ആർ അജിത്കുമാറിനും ചീഫ് റിപ്പോർട്ടർ ആർ ജയച്ചന്ദ്രനും മറ്റു മാധ്യമപ്രവർത്തകർക്കും കോടതി ജാമ്യം നൽകിയിരുന്നു. സംപ്രേഷണം ചെയ്ത വാർത്തയ്ക്ക് ആധാരമായ തെളിവുകൾ നഷ്ടപ്പെട്ടെന്നാണ് അജിത്കുമാർ കോടതിയിൽ പറഞ്ഞിരുന്നത്. അതേസമയം, തന്നെ പീഡിപ്പിക്കാൻ ശ്രമിച്ചെന്നും നിരന്തരം ഫോണിൽ വിളിച്ചു മോശമായി പെരുമാറിയെന്നുമുള്ള യുവതിയുടെ മൊഴി കോടതിക്കു മുഖവിലയ്ക്കെടുത്തു. ഇത് അനുസരിച്ചാണ് ഇപ്പോൾ ഉത്തരവിട്ടിരിക്കുന്നതും.
ശശീന്ദ്രന്റെ സ്വഭാവത്തിൽ കാര്യമായ കുഴപ്പങ്ങളുണ്ടെന്നാണു യുവതിയുടെ മൊഴിയിലും പരാതിയിലും പറയുന്നത്. ഫെബ്രുവരി 26നാണ് ചാനൽ സംപ്രേഷണം ആരംഭിച്ചത്. ചാനലിന്റെ ആദ്യത്തെ ബിഗ് ബ്രേക്കിങ് വാർത്തയായിരുന്നു ശശീന്ദ്രന്റെ ലൈംഗിക ഭാഷണം. വാർത്തയെത്തുടർന്ന് അന്നുതന്നെ ശശീന്ദ്രൻ രാജിവയ്ക്കുകയും ചെയ്തു. പിന്നാലെ മംഗളം സിഇഒ അജിത്കുമാർ, മറ്റു മാധ്യമപ്രവർത്തകരായ ആർ ജയച്ചന്ദ്രൻ, കോർഡിനേറ്റിങ് എഡിറ്റർ എം ബി സന്തോഷ്, എസ് വി പ്രദീപ്, ഫിറോസ് സാലി മുഹമ്മദ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രദീപിനും ഫിറോസിനും തുടക്കത്തിൽതന്നെ ജാമ്യം ലഭിച്ചെങ്കിലും സന്തോഷിനും അജിതിനും ജയച്ചന്ദ്രനും ജാമ്യം നീണ്ടുപോവുകയായിരുന്നു.
യുവതിയുടെ പരാതിലെയും മൊഴിയിലെയും പ്രസക്ത ഭാഗങ്ങൾ ഇങ്ങനെ:
കഴിഞ്ഞ നവംബർ പതിനൊന്നിനാണ് താൻ മന്ത്രിയായിരുന്ന ശശീന്ദ്രനെ ആദ്യം കാണുന്നതെന്നാണു യുവതി പരാതിയിൽ പറയുന്നത്. സ്ത്രീസുരക്ഷയുമായി ബന്ധപ്പെട്ട വാർത്തയ്ക്കായിരുന്നു ഇത്. പറഞ്ഞ സമയത്തു മന്ത്രിയെ കാണാൻ പോകാൻ കഴിഞ്ഞില്ല.തുടർന്നു എപ്പോഴാണു വരുന്നതെന്നു ചോദിച്ചു മന്ത്രി നിരന്തരം വിളിച്ചു. ഒടുവിൽ വൈകിട്ട് മന്ത്രിമന്ദിരത്തിൽ ചെല്ലാൻ പറഞ്ഞു. മുകളിലെ മുറിയിലേക്ക് ഒറ്റയ്ക്ക് ചെല്ലാനാണു മന്ത്രി മന്ദിരത്തിൽ എത്തിയപ്പോൾ തന്നോടാവശ്യപ്പെട്ടത്. അവിടെ കസേരയിൽ ഇരുന്നു കാലുകൾ ടീപ്പോയിൽ കയറ്റിവച്ചിരിക്കുന്ന മന്ത്രിയെയാണു കണ്ടത്. തന്നോട് അഭിമുഖമായി ഇരിക്കാനാണു മന്ത്രി അപ്പോൾ പറഞ്ഞത്.
വാർത്തയുമായി ബന്ധപ്പെട്ട കാര്യങ്ങളൊന്നുമല്ല മന്ത്രി സംസാരിച്ചത്. താൻ സുന്ദരിയാണെന്നും എത്രവയസുണ്ടെന്നുമാണു ചോദിച്ചത്. ഇരുപത്തൊമ്പതു വയസുണ്ടെന്നു പറഞ്ഞപ്പോൾ ഇനി വരുന്ന ദിവസങ്ങളിൽ വിദേശയാത്ര പോവുകയാണെന്നും തന്റെ കൂടെ വരുന്നോ എന്നും ചോദിച്ചു. ശ്രീലങ്കയിലേക്കാണു പോകുന്നതെന്നും അവിടത്തെ സ്ത്രീകളുടെ അവസ്ഥ റിപ്പോർട്ട് ചെയ്യാൻ അവസരമൊരുക്കാമെന്നുമായിരുന്നു വാഗ്ദാനം. എന്നാൽ താൻ കേരളത്തിലെ സ്ത്രീകൾ ബസ് യാത്രയിൽ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചു റിപ്പോർട്ട് ചെയ്യാനാണു വന്നതെന്നായിരുന്നു യുവതിയുടെ മറുപടി. അതൊക്കെ അവിടെ നിൽക്കട്ടേയെന്നായിരുന്നു ശശീന്ദ്രൻ മന്ത്രി പറഞ്ഞത്. എന്റെ കുടുംബം പുറത്തുപോയിരിക്കുകയാണ്. സുന്ദരിക്കുട്ടി ചോദിക്കുന്നത് എന്തും ഞാൻ ചെയ്തു തരും. എന്നിട്ട് അദ്ദേഹം എന്റെ അടുത്ത് വരികയും എന്റെ തോളിൽ കൈവച്ച് ഇനി പറയൂ എന്നും പറഞ്ഞു. ഞാൻ പരിഭ്രമിച്ച് ഞാൻ പോക്കോട്ടെ എന്ന് ചോദിച്ചു. നിന്റെ ജീവിതമാകെ മാറി മറിയാൻ പോകുകയാണെന്നും നിനക്ക് നല്ല സമയം വരികയാണെന്നുമായിരുന്നു അപ്പോൾ മന്ത്രിയുടെ മറുപടി.
സർക്കാർ ഉദ്യോഗം തരപ്പെടുത്തി തരാമെന്നും പേഴ്സണൽ റൂമിലേക്ക് ഇരിക്കാനും പറഞ്ഞു. ഒന്ന് കെട്ടിപിടിച്ച് ചുംബിച്ചോട്ടെ എന്നും ചോദിച്ചു. മുണ്ടഴിച്ച് ജനനേന്ദ്രിയം കാണിച്ചു. ഇറങ്ങി ഓടി സഹപ്രവർത്തകരോട് കാര്യങ്ങൾ വിശദീകരിച്ചു. പരിഭ്രമിച്ച തന്നെ പിന്നീട് വിളിച്ച് കാണിച്ചത് ശരിയല്ലെന്നും ചാനലിലെ ജോലി നഷ്ടമാക്കുമെന്നും ഭീഷണിപ്പെടുത്തി. ഈ വിവരം താൻ ചാനൽ മേധാവിയെ അറിയിച്ചു. വനിതാ കമ്മീഷന് പരാതി നൽകണമെന്നും പറഞ്ഞു. എന്നാൽ വനിതാ കമ്മീഷനിൽ പരാതി നൽകിയാൽ പേരും മറ്റും പത്രത്തിൽ അടിച്ചു വരുമെന്നും ഇനിയും വിളിക്കുകയാണെങ്കിൽ നമുക്ക് നോക്കാമെന്നും ചാനൽ മേധാവി പറഞ്ഞു. ഇതോടെ മാനസികമായി തളർന്നു. എന്റെ മാനസിക വിഷമം തീർക്കാൻ മന്ത്രിയെ വീണ്ടും വിളിച്ചു. സാറിനെ പിതൃതുല്യനായാണു കണ്ടെതെന്നും പൊലീസിൽ പരാതി നൽകുമെന്നും പറഞ്ഞു. അപ്പോൾ മന്ത്രി ക്ഷമ ചോദിക്കുകയും എന്തു വേണമെങ്കിലും ചെയ്തു തരാമെന്നും അറിയിച്ചു. ഇതിൽ വിശ്വസിച്ച് താൻ ജോലിയിൽ മുഴുകി.
പിന്നീടും ശശീന്ദ്രൻ വിളി തുടങ്ങി. രാത്രിയിലും വെളുപ്പാൻകാലവും വിളിച്ച് അറപ്പും വെറുപ്പും ഉണ്ടാക്കുന്ന രീതിയിൽ സംസാരിച്ചു. വിദേശത്തേക്ക് ടൂറിനും ക്ഷണിച്ചു. ലൈംഗികച്ചുവയുള്ള സംഭാഷണം തുടർന്നു. അപ്പോൾ വീണ്ടും ചാനൽ മേധവിയോട് പരാതി പറഞ്ഞു. അദ്ദേഹമാണു സഹപ്രവർത്തകനായ ജയചന്ദ്രനോട് കാര്യങ്ങൾ അവതരിപ്പിച്ചത്. ഫോൺ സംഭാഷണം കൈമാറുകയും ചെയ്തു. ഈ വിഷയം മംഗളം ചാനൽ സംപ്രേഷണം ചെയ്തപ്പോൾ താൻ ലൈവായി റിപ്പോർട്ട് ചെയ്യാമെന്ന് മേധാവിയോട് പറഞ്ഞെങ്കിലും അനുമതി ലഭിച്ചില്ല.
Stories you may Like
- മഴവിൽ അഴകുള്ള മമ്മൂട്ടിയുടെ 'കാതൽ' ചരിത്രം കുറിക്കുമ്പോൾ!
- സ്റ്റോക്കിലെയും ലിവർപൂളിലെയും സ്ത്രീകൾക്ക് ജീവിതത്തിൽ കുറഞ്ഞത് 15 ലൈംഗിക പങ്കാളികൾ
- എ കെ ശശീന്ദ്രൻ മന്ത്രി സ്ഥാനവും എംഎൽഎ സ്ഥാനവും രാജി വെയ്ക്കണം': മുഹമ്മദ് കുട്ടി
- സമരച്ചൂടിനിടെ രാഹുൽ മാങ്കൂട്ടത്തിൽ മറുനാടനോട്
- മജിസ്ട്രേറ്റ് പുറത്തുനിർത്തിയെന്ന വാർത്തയോട് പ്രതികരിച്ചു സി കെ ശശീന്ദ്രൻ
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍