കാവേരി നദിജല വിഷയത്തിൽ വ്യാപക അക്രമം; കർണാടകത്തിൽ യുദ്ധസമാന അന്തരീക്ഷം; അമ്പതിലധികം ബസുകൾക്കു തീയിട്ടു; കേന്ദ്രസേനയെ വിന്യസിച്ചു; ബംഗളുരുവിൽ നിരോധനാജ്ഞ; പീനിയയിൽ വെടിവയ്പിൽ രണ്ടു പേർക്കു പരിക്ക്; കേരള ആർടിസി സർവീസ് നിർത്തിവച്ചു; ഓണത്തിനു നാട്ടിലെത്താൻ കഴിയാതെ കുഴങ്ങി മലയാളികൾ
ന്യൂഡൽഹി: കാവേരി നദിജല തർക്കത്തിൽ കർണാടകത്തിലും തമിഴ് നാട്ടിലും സംഘർഷം രൂക്ഷം. കർണാടകത്തിൽ യുദ്ധസമാനമായ അന്തരീക്ഷമാണുള്ളത്. സർക്കാർ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. പീനിയയിൽ അക്രമാസക്തരായ ജനക്കൂട്ടത്തിനു നേരെ പൊലീസ് വെടിവച്ചു. സംഭവത്തിൽ രണ്ടു പേർക്ക് പരിക്കേറ്റു.
തലസ്ഥാനമായ ബംഗളൂരുവിൽ നിർത്തിയിട്ടിരുന്ന രണ്ടു തമിഴ്നാട് ലോറികൾ അജ്ഞാതർ കത്തിച്ചു. അക്രമം വ്യാപിച്ചതിനു പിന്നാലെ ബംഗളൂരു - മൈസൂരു റോഡ് അടച്ചു. വൈകുന്നേരം കെപിഎൻ ട്രാവൽസിന്റെ ബസുകൾ മൈസൂർ റോഡിലെ ഡിപ്പോയിൽ വച്ച് അക്രമികൾ കത്തിച്ചു. തമിഴ്നാട്ടിലെ സേലം ആസ്ഥാനമായുള്ള കമ്പനിയാണ് കെപിഎൻ ട്രാവൽസ്. അമ്പതിലധികം ബസുകളാണ് അക്രമികൾ കത്തിച്ചത്.
തമിഴ്നാടിന് കാവേരി നദിജലം വിട്ടുകൊടുക്കുന്നതുമായി ബന്ധപ്പെട്ട കേസിൽ സുപ്രീംകോടതിയുടെ ഇടപെടൽ വന്നത്തിനു പിന്നാലെയാണ് അക്രമ പരമ്പര ഉണ്ടായത്. നേരത്തെ പുറപ്പെടുവിച്ച ഉത്തരവിലുള്ളതിനെക്കാൾ കുറഞ്ഞ അളവിൽ സെപ്റ്റംബർ 20 വരെ ദിവസവും 12000 ഘനഅടി വെള്ളം നൽകിയാൽ മതിയെന്നാണ് കോടതിയുടെ നിർദ്ദേശം. ഇതിനു പിന്നാലെ അതിക്രമങ്ങൾ നടക്കുകയായിരുന്നു. കേരളത്തിൽ നിന്നുള്ള കെഎസ്ആർടിസി ബസുകൾ ബംഗളുരുവിലേക്കും തിരിച്ചുമുള്ള സർവീസുകൾ നിർത്തിവച്ചിരിക്കുകയാണ്. 43 ലേറെ ബസുകളാണ് കുടുങ്ങി കിടക്കുന്നത്.
കെഎസ്ആർടിസി സർവീസ് നിർത്തിവച്ചതോടെ ഓണത്തിന് നാട്ടിൽ എത്താമെന്ന മലയാളികളുടെ പ്രതീക്ഷയാണ് നഷ്ടമായിരിക്കുന്നത്. കെഎസ്ആർടിസിക്ക് പുറമെ സ്വകാര്യ ബസുകളും സർവീസ് നിർത്തിവച്ചത് യാത്ര ദുരിതം വർധിപ്പിച്ചിരിക്കുകയാണ്. ഭക്ഷണം പോലും കിട്ടുമോ എന്നറിയാതെ കുടുങ്ങിയിരിക്കുകയാണ് മലയാളികൾ. ബന്ദിന് സമാനമാണ് ഇവിടത്തെ അവസ്ഥ.
കേരള മുഖ്യമന്ത്രി പിണറായി വിജയൻ കർണാടകം മുഖ്യമന്ത്രി സിദ്ധരാമയ്യയുമായി ചർച്ച നടത്തി. വിഷയത്തിൽ ജനങ്ങൾ സംയമനം പാലിക്കണമെന്നും കേന്ദ്രം ഇടപെടില്ലെന്നും മന്ത്രി സദാനന്ദ ഗൗഡ വ്യക്തമാക്കി.
തമിഴ്നാട്ടിൽ കർണാടക ഹോട്ടലിനും വാഹനങ്ങൾക്കും നേരെ ആക്രമണം ഉണ്ടായി എന്ന വാർത്ത കൂടി വന്നതോടെയാണ് കർണാടകത്തിൽ കലാപം രൂക്ഷമായത്. ബാംഗ്ലൂർ നഗരം ഏറെക്കുറെ ഒറ്റപ്പെട്ട അവസ്ഥയിലാണ് എന്നാണ് ലഭിക്കുന്ന വിവരം. ബംഗളൂരു, മൈസൂരു, ഹുബ്ബള്ളി തുടങ്ങിയ സ്ഥലങ്ങളിൽ തമിഴ്നാട്ടുകാരുടെ കടകൾക്കും വാഹനങ്ങൾക്കും നേരെ ആക്രമണമുണ്ടായി.
ബംഗളൂരു നഗരത്തിലെ വൈറ്റ്ഫീൽഡ്, തിപ്പസാന്ദ്ര, ഡൊംലൂർ, ഹൊസൂർ റോഡ്, മല്ലേശ്വരം, സദാശിവനഗർ, വിധാനസൗധ, നൈസ് റോഡ് തുടങ്ങിയ പ്രദേശങ്ങളിൽ കലാപസമാനമായ അന്തരീക്ഷമാണുള്ളത്. അർധ സൈനിക വിഭാഗങ്ങളെ ഇവിടെ വിന്യസിച്ചിട്ടുണ്ട്.
തമിഴ്നാടിന് 15000 ഘനഅടി വെള്ളം വിട്ടുനൽകണമെന്നായിരുന്നു സെപ്റ്റംബർ അഞ്ചിന് കോടതി വ്യക്തമാക്കിയത്. ഇത് റദ്ദാക്കണമെന്ന ആവശ്യപ്പെട്ട് കർണാടക സർക്കാർ നൽകിയ പുതുക്കൽ ഹർജിയിലാണ് കർണാടകയ്ക്ക് ആശ്വാസവും തമിഴ്നാടിന് ആശങ്കയുമായേക്കാവുന്ന കോടതിയുടെ പ്രഖ്യാപനം ഉണ്ടായത്. ഇത്രയും ദിവസമായിട്ടും ഉത്തരവ് നടപ്പാക്കാത്ത കർണാടക സർക്കാരിനെതിരെ കടുത്ത വിമർശനവും സുപ്രീംകോടതി ഉന്നയിച്ചു. ജനങ്ങൾ നിയമം കൈയിലെടുക്കരുതെന്നും കോടതി കർശന നിർദ്ദേശം നൽകി. കോടതി ഉത്തരവിനെ തുടർന്ന് സംസ്ഥാനത്ത് ജനങ്ങളുടെ പ്രതിഷേധങ്ങൾ ഉയർന്നിരിക്കുകയാണെന്നും അതിനാലാണ് കോടതി വിധി നടപ്പാക്കാൻ സാധിക്കാതിരുന്നതെന്നും കർണാടക സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു.
ഇതിനിടെയാണു സംഘർഷം കൂടുതൽ വ്യാപിക്കുന്ന നിലയിലേക്കു കാര്യങ്ങൾ കടന്നത്. ബംഗളൂരുവിൽ നിർത്തിയിട്ടിരുന്ന രണ്ട് തമിഴ്നാടു ലോറികൾക്ക് അജ്ഞാതർ തീയിട്ടത് സുപ്രീം കോടതി ഉത്തരവിനു പിന്നാലെയാണ്. കാവേരി തർക്കവുമായി ബന്ധപ്പെട്ട് കർണാടകയിൽ നിന്നുള്ള വാഹനങ്ങൾക്കും ഹോട്ടലുകൾക്കും നേരെ തമിഴ്നാട്ടിലും ആക്രമണം തുടരുകയാണ്. ജനങ്ങൾ നിയമം കൈയിലെടുക്കരുതെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അഭ്യർത്ഥിച്ചിട്ടുണ്ട്. തമിഴ്നാട്ടിലെ കർണാടക സ്വദേശികളുടെ സുരക്ഷ ഉറപ്പുവരുത്തണമെന്നും തമിഴ്നാട് മുഖ്യമന്ത്രിയോട് സിദ്ധരാമയ്യ ആവശ്യപ്പെട്ടിട്ടുണ്ട്.
കർണാടക രജിസ്റ്റ്രേഷനുള്ള അഞ്ചു വാഹനങ്ങൾക്ക് നേരെ തമിഴ്നാട്ടിലെ രാമേശ്വരത്ത് വച്ച് ആക്രമണമുണ്ടായി. വിനോദസഞ്ചാരികളുടെ വാഹനത്തിനും യാത്രക്കാർക്കും നേരെയാണ് ആക്രമണമുണ്ടായത്. ഇന്നു പുലർച്ചെ ചെന്നൈയിലെ ഹോട്ടലിനുനേരെയും ആക്രമണമുണ്ടായി. കർണാടക അടിസ്ഥാനമായ ഹോട്ടലാണിത്. പുലർച്ചെ 3.45നായിരുന്നു സംഭവം. ബംഗളുരുവിൽ മെട്രോ സർവീസും തടസപ്പെട്ടു. കാവേരി നദിജലം കർണാടക തമിഴ്നാടിന് വിട്ടുകൊടുത്തേ മതിയാകൂ എന്ന സുപ്രീം കോടതി വിധി പുറത്ത് വന്നതിന് പിന്നാലെയാണ് മെട്രോ നഗരമായ ബംഗളൂരുവിൽ 144 പ്രഖ്യാപിച്ചത്. കോടതി വിധിയിൽ പ്രതിഷേധിച്ച് അക്രമസംഭവങ്ങൾ ഉണ്ടായേക്കും എന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. ബംഗളൂരു നഗരത്തിലെ പല സ്കൂളുകളും സ്വമേധയാ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. നഗരത്തിന്റെ പല ഭാഗങ്ങളിലും സുരക്ഷാ സജ്ജീകരണങ്ങൾ ശക്തമാക്കി.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍