ബാറുകൾ തുറന്നേ മതിയാവൂ എന്ന വാശി കോടതിക്കോ? സദുദ്ദേശത്തോടെ സുധീരൻ അയച്ച സർക്കുലറിനെ ചൊല്ലി കോടതിയുടെ രൂക്ഷ വിമർശനം വ്യക്തമാക്കുന്നത് എന്ത്?
കൊച്ചി: ബാർകേസിൽ കോടതിക്ക് നിയമം മാത്രമേ നോക്കി പ്രവർത്തിക്കാനാകൂ. സർക്കാർ വാദങ്ങൾ ദുർബ്ബലമാകുമ്പോൾ കോടതിയിൽ ബാറുടമകൾക്ക് പുഞ്ചിരിക്കാൻ വക കിട്ടും. ഇതു തന്നെയാണ് സർക്കാരും ബാറുടമകളും തമ്മിലെ ധാരണയെന്ന് വ്യക്തമാണ്. ബാർ കോഴ ആരോപണങ്ങൾ പോലും സർക്കാരിനെ ഒടിക്കാതെ വളയ്ക്കാൻ ഉദ്ദേശിച്ചുള്ളതായിരുന്നു. അതിന്റെ ഗുണം കിട്ടി തുടങ്ങുകയും ചെയ്തിരിക്കുന്നു. ഹൈക്കോടതി ഇടപെടലുകൾ ബാറുടകൾക്ക് അനുകൂലമാകുന്നതിന് പിന്നിലെ ഒത്തുകളിയെന്തെന്നാണ് സാമൂഹിക കേരളം ചർച്ചയാക്കുന്നത്. ഇന്നലെത്തെ കോടതി ഉത്തരവിലും നിരീക്ഷണങ്ങളിലും ഇത് വ്യക്തവുമാണ്.
കോൺഗ്രസ് ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങൾ പുതിയ ബാറുകൾക്ക് എൻഒസി നൽകരുതെന്നു സർക്കുലർ പുറപ്പെടുവിക്കുക വഴി കെപിസിസി പ്രസിഡന്റ് ഭരണഘടനാ ബാഹ്യശക്തിയായി പ്രവർത്തിച്ചെന്നു ഹൈക്കോടതി കുറ്റപ്പെടുത്തി. രാഷ്ട്രീയ പാർട്ടി നേതാവിന്റെ സർക്കുലർ തദ്ദേശസ്ഥാപനങ്ങളുടെ പ്രവർത്തനത്തിനു മാർഗദർശകമാക്കാനാവില്ലെന്നും കോടതി പറഞ്ഞു. തീർച്ചയായും നിയമത്തിനുള്ളിൽ നിന്നുള്ള വിലയിരുത്തലാണ് ഹൈക്കോടതി നടത്തിയത്. പക്ഷേ ഇവിടെ നേട്ടമുണ്ടാകുന്നത് ബാറുടമകൾക്കാണ്. ഈ കേസിൽ സർക്കാർ വേണ്ടത്ര പ്രതിരോധം ഉയർത്തിയോ എന്നതാണ് പ്രധാനം.
കൊച്ചി മരടിലെ ക്രൗൺ പ്ലാസയുടെ ബാർ ലൈസൻസിന് മുനിസിപ്പാലിറ്റി എൻഒസി നിഷേധിച്ചതാണു തർക്കവിഷയം. കെപിസിസി പ്രസിഡന്റിന്റെ സർക്കുലറാണു തടസമെന്നു ഹോട്ടൽ ഉടമ വാദിച്ചപ്പോൾ കോടതി നഗരസഭയുടെ വിശദീകരണം തേടി. സർക്കുലർ കിട്ടിയെന്നു ബോധിപ്പിച്ച മരട് നഗരസഭാ ചെയർമാൻ ടി.കെ. ദേവരാജൻ അതു ഹാജരാക്കി. അധികാരികൾ വിവേചനാധികാരത്തിൽ ചെയ്യേണ്ട കർത്തവ്യം കെപിസിസി പ്രസിഡന്റ് വിലക്കുന്നതായി സർക്കുലറിൽ വ്യക്തമാണെന്നു കോടതി ചൂണ്ടിക്കാട്ടി. കോൺഗ്രസ് അധ്യക്ഷനെ പിന്തുണയ്ക്കാൻ സർക്കാർ അഭിഭാഷകനും എത്തിയില്ല.
''രാഷ്ട്രീയ ഉന്നതരിൽ നിന്ന് ഇത്തരം ആജ്ഞകളും ഇടപെടലുകളും നിയമപ്രകാരം അനുവദനീയമല്ല. നിയമം അറിയുന്നവരാരും ഇത്തരം സർക്കുലർ ഇറക്കില്ല. ഇത്തരം നിലപാടുകൾക്കെതിരെ സുപ്രീം കോടതി പല തവണ താക്കീതു ചെയ്തിട്ടുണ്ട് - കോടതി വ്യക്തമാക്കി. എൻഒസി അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു ക്രൗൺ പ്ലാസ ഉടമകളായ കെജിഎ ഹോട്ടൽസ് ആൻഡ് റിസോർട്സ് സമർപ്പിച്ച അപ്പീൽ തീർപ്പാക്കിയാണു ജസ്റ്റിസ് ആന്റണി ഡൊമിനിക്, ജസ്റ്റിസ് അലക്സാണ്ടർ തോമസ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. ക്രൗൺ പ്ലാസയ്ക്ക് മുനിസിപ്പാലിറ്റി നിയമപ്രകാരം രണ്ടാഴ്ചയ്ക്കുള്ളിൽ അനുമതി നൽകണം. തീർത്തും അപ്രസക്തമായ ബാഹ്യകാരണങ്ങളാലാണ് അപേക്ഷ നിരസിച്ചതെന്നു കോടതി വ്യക്തമാക്കി.
കെപിസിസി പ്രസിഡന്റിന്റെ സർക്കുലർ കണക്കിലെടുക്കാതെയാണ് ക്രൗൺ പ്ലാസയുടെ അപേക്ഷ പരിഗണിച്ചതെന്നു മരട് മുനിസിപ്പൽ ചെയർമാന്റെ സത്യവാങ്മൂലത്തിൽ പറയുന്നില്ലെന്ന് ഹൈക്കോടതി വിലയിരുത്തി. സർക്കുലർ ലംഘിച്ച് എൻഒസി നൽകിയ രണ്ടു നഗരസഭാംഗങ്ങൾക്കെതിരെ കെപിസിസി നടപടിയെടുത്തെന്ന ഹോട്ടൽ ഉടമയുടെ ആരോപണത്തെക്കുറിച്ച് അറിയില്ലെന്നും പത്രത്തിൽ കണ്ട അറിവാണുള്ളതെന്നുമാണ് ചെയർമാൻ വിശദീകരിച്ചത്. സ്വതന്ത്രമായാണ് തീരുമാനമെടുത്തതെന്നു പറയാത്തതിനാൽ സർക്കുലറിന്റെ സ്വാധീനം വ്യക്തമാണെന്നു കോടതി പറഞ്ഞു.
ബാർ/ വിദേശമദ്യ വിൽപനശാലകൾക്ക് എൻഒസി നൽകാൻ തദ്ദേശ സ്ഥാപനങ്ങളെ അധികാരപ്പെടുത്തുന്നതാണു മുനിസിപ്പാലിറ്റി നിയമത്തിലെ 447 (7) വകുപ്പ്. നയതീരുമാനത്തിന്റെ പേരിൽ ഹോട്ടലിനു ബാർ അനുവദിക്കുന്നില്ലെന്നു കാണിച്ചാണ് അപേക്ഷ നിരസിച്ച് ഉത്തരവിറക്കിയത്. സിംഗിൾ ജഡ്ജി അപേക്ഷ പുനഃപരിശോധിക്കാൻ നിർദ്ദേശിച്ചപ്പോഴും മറിച്ചു തീരുമാനമുണ്ടായില്ല. രണ്ടു തവണ അപേക്ഷ പരിഗണിക്കാൻ അവസരമുണ്ടായപ്പോഴും ബാഹ്യകാരണങ്ങൾ തടസ്സമായി. 2014 ജനുവരിയിലാണ് ഹോട്ടൽ ഉടമ അപേക്ഷ നൽകിയത്. ആ അബ്കാരി വർഷം കഴിഞ്ഞു; തുടർന്നു വന്ന അബ്കാരി വർഷം തീരാറായി. ഇനി അപേക്ഷ പുനഃപരിശോധിക്കാൻ നിർദ്ദേശിക്കുന്നതു പാഴ്വേലയാകും. കേരള മുനിസിപ്പാലിറ്റി നിയമപ്രകാരം ലൈസൻസ് അനുവദിക്കാൻ സിംഗിൾ ജഡ്ജി നിർദ്ദേശിക്കേണ്ടതായിരുന്നുവെന്നു ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
പഞ്ചനക്ഷത്രത്തിനു മേലെയുള്ള ഹോട്ടലുകൾക്ക് ബാർ ലൈസൻസ് അനുവദിക്കാമെന്നാണ് 2014 ഓഗസ്റ്റിൽ സർക്കാർ പ്രഖ്യാപിച്ച അബ്കാരി നയം. 5 സ്റ്റാർ ഡീലക്സ് ഗണത്തിൽപെട്ട ഹോട്ടലിന് ബാർ ലൈസൻസ് നിർബന്ധമാണെന്നു കോടതി ചൂണ്ടിക്കാട്ടി. നയതീരുമാനവും പൊതുജനങ്ങളുടെ എതിർപ്പും മാനിച്ച് ബാർ ലൈസൻസ് നൽകേണ്ടെന്ന 2014 ഡിസംബർ 11ലെ മുനിസിപ്പൽ കൗൺസിലിന്റെ തീരുമാനം സിംഗിൾ ജഡ്ജി റദ്ദാക്കിയതു ഡിവിഷൻ ബെഞ്ച് ശരിവച്ചു. സിംഗിൾ ജഡ്ജിയുടെ ഉത്തരവിനെതിരെ മുനിസിപ്പാലിറ്റി നൽകിയ അപ്പീൽ തള്ളി.
കോൺഗ്രസ് നേതൃത്വം നൽകുന്ന തദ്ദേശ സ്ഥാപനങ്ങൾ മദ്യവിൽപനശാലകൾ അനുവദിക്കരുതെന്നു കാണിച്ച് 2014 ഫെബ്രുവരി 20 നായിരുന്നു കെപിസിസി പ്രസിഡന്റ് വി എം. സുധീരന്റെ സർക്കുലർ. കോൺഗ്രസ് ഭരണത്തിലില്ലെങ്കിൽ ഭരണപക്ഷം ഏകപക്ഷീയ തീരുമാനം എടുക്കുന്നതിൽ കോൺഗ്രസ് അംഗങ്ങൾ വിയോജിപ്പ് രേഖപ്പെടുത്തി, പൊതുജനങ്ങളെ അറിയിക്കണമെന്നും സർക്കുലറിലുണ്ട്. ഇതാണ് കോടതി ഉത്തരവിലൂടെ തള്ളിക്കളയപ്പെട്ടത്.
''പൊതുതാൽപര്യം മുൻനിർത്തി തീരുമാനമെടുക്കുമെന്ന പ്രതീക്ഷയിലാണ് ബാർ അനുവദിക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് അധികാരം നൽകിയത്. എന്നാൽ, ചില തദ്ദേശ സ്ഥാപനങ്ങൾ പൊതുതാൽപര്യ വിരുദ്ധമായി അധികാരം ദുരുപയോഗിക്കുന്നതായി ആക്ഷേപമുള്ളതു കെപിസിസിയുടെ ശ്രദ്ധയിൽപ്പെട്ടു. കോൺഗ്രസിന്റെ നിലപാടു വീണ്ടും വ്യക്തമാക്കുകയാണ്- ഇതായിരുന്നു സർക്കുലറിന്റെ ഉള്ളടക്കം. ബാർ വിഷയവുമായി ബന്ധപ്പെട്ട ചർച്ചകൾ സജീവമായപ്പോഴാണ് കെപിസിസി സർക്കുലർ ഇറക്കിയത്. ചില നഗരസഭകൾ ബാറുമകളെ സഹായിക്കാൻ ശ്രമിക്കുന്നുവെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഇത്.
- TODAY
- LAST WEEK
- LAST MONTH
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം
- ഫോർട്ട് കൊച്ചിയിൽ ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചു; ജൂത വംശജരായ രണ്ട് വിദേശ വനിതകൾക്കെതിരെ കേസ്; പോസ്റ്റർ പതിച്ചത് ജമാത്തെ ഇസ്ലാമിയുടെ വിദ്യാർത്ഥി വിഭാഗം; കേസെടുത്തത് എസ്ഐഒയുടെ പ്രതിഷേധത്തിന് ഒടുവിൽ
- പിണറായിയെ ജയിലിൽ അടയ്ക്കണമെന്ന് പറയുന്നത് രാഹുലിന്റെ ഇരട്ടത്താപ്പെന്ന പരിഹാസത്തോടെ മോദി; വോട്ടിങ് യന്ത്രത്തിൽ തിരിമറി നടക്കാതെ ബിജെപിക്ക് 180 സീറ്റിൽ അധികം നേടാനാവില്ലെന്ന് പ്രിയങ്ക; ആദ്യഘട്ട പ്രചാരണം അവസാനിക്കുന്നതിന് മുമ്പ് ചൂടേറിയ വാഗ്വാദം; ഇനി 48 മണിക്കൂർ നിശ്ശബ്ദ പ്രചാരണം; ഏപ്രിൽ 19ന് ആദ്യഘട്ട വോട്ടെടുപ്പ്
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- കാണാതായ നഴ്സിങ് ഓഫീസർ കരുനാഗപ്പള്ളിയിലെ ലോഡ്ജിൽ മരിച്ച നിലയിൽ; തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഓഫീസർ ബിജുകുമാറിനെ കാണാതായത് തിങ്കളാഴ്ച മുതൽ; പോസ്റ്റുമോർട്ടം നാളെ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- കാറിൽ നിന്ന് പുറത്തിറങ്ങിയ പാടേ കാൽ വഴുതി കാറിനിടയിൽ വീണു; വിവരമറിയാതെ സുഹൃത്ത് കാർ മുന്നോട്ടെടുത്തപ്പോൾ ഹെൽത്ത് ഇൻസ്പക്ടർക്ക് ദാരാണാന്ത്യം; സംഭവം സ്വന്തം വീടിന് മുന്നിൽ
- കാറിൽ മറ്റൊരാൾക്കൊപ്പം ഭാര്യയെ കണ്ടത് പ്രകോപനമായി; ചില്ല് തകർത്ത് യുവതിയെ കാറിൽനിന്ന് വലിച്ചിറക്കി ഭർത്താവിന്റെ ക്രൂരമർദനം; ബേസ് ബോൾ ബാറ്റ് ഉപയോഗിച്ച് തല്ലിച്ചതച്ചു; വീഡിയോ ദൃശ്യങ്ങൾ പുറത്ത്
- തോരാമഴയിലും കാറ്റിലും താറുമാറായി യുഎഇയിലെ ജനജീവിതം; കാറുകൾ വെള്ളത്തിൽ മുങ്ങി; 500 ഓളം വിമാനങ്ങൾ റദ്ദാക്കി; സ്കൂളുകൾ അടച്ചു; സർക്കാർ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം; യുഎഇയിൽ റെഡ് അലർട്ട്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍