15 വർഷം പഴക്കമുള്ള ഡീസൽ വാഹനങ്ങൾ നിരോധിക്കാനുള്ള നീക്കം നടക്കില്ല; മോട്ടോർ വാഹന നിയമത്തിൽ അത്തരം വ്യവസ്ഥകൾ ഇല്ലെന്ന് ചൂണ്ടിക്കാട്ടി കേന്ദ്രസർക്കാർ
ന്യൂഡൽഹി: ജനങ്ങൾക്കുണ്ടാകുന്ന വിഷമങ്ങൾ പരിഗണിക്കാതെ ഹരിത ട്രിബ്യൂണൽ ഡീസൽവാഹനങ്ങൾക്ക് നിരോധനമേർപ്പെടുത്താൻ നടത്തിയ നീക്കത്തിനോട് വിയോജിപ്പുമായി കേന്ദ്രസർക്കാർ. അന്തരീക്ഷ മലിനീകരണ നിബന്ധനകൾ പാലിക്കുന്ന, 15 വർഷം പഴക്കമുള്ള ഡീസൽ വാഹനങ്ങൾ നിർത്തലാക്കാൻ മോട്ടോർ വാഹനനിയമത്തിൽ വ്യവസ്ഥയില്ലെന്ന് കേന്ദ്രം ദേശീയ ഹരിത ട്രിബ്യൂണലിനെ അറിയിച്ചു.
പത്തു വർഷം പഴക്കമുള്ള വാഹനങ്ങളുടെ റജിസ്ട്രേഷൻ റദ്ദാക്കണമെന്ന ഹരിത ട്രിബ്യൂണലിന്റെ ഉത്തരവ് മോട്ടോർ വാഹന നിയമത്തിലെ വ്യവസ്ഥകൾക്കു വിരുദ്ധമാണെന്നും കേന്ദ്ര സർക്കാരിനുവേണ്ടി ഘന വ്യവസായ മന്ത്രാലയം വ്യക്തമാക്കുന്നു. ഈ നിലപാടിൽ അടുത്ത മാസം രണ്ടിന് ട്രിബ്യൂണൽ വാദം കേൾക്കും.
15 വർഷം വരെ പഴക്കമുള്ള വാഹനങ്ങൾ നിർത്തലാക്കുന്നതിന് 1988ലെ മോട്ടോർ വാഹന നിയമത്തിലോ, 2015ലെ ഇതിന്റെ ഭേദഗതിയിലോ വ്യവസ്ഥയില്ല. വാഹന ഉടമകൾ പുകപരിശോധനാ സർട്ടിഫിക്കറ്റ് കൈവശം വയ്ക്കണമെന്ന വ്യവസ്ഥയാണുള്ളത്. അന്തരീക്ഷ മലിനീകരണത്തിനു കാരണമാകുന്ന വാഹനങ്ങൾ നിരത്തുകളിൽ നിന്ന് ഒഴിവാക്കാൻ നിലവിലെ വ്യവസ്ഥകൾ പര്യാപ്തമാണെന്നും മന്ത്രാലയം കോടതിയെ അറിയിച്ചിട്ടുണ്ട്.
ഉത്തരവ് അടിച്ചേൽപിക്കുന്നത് അനാവശ്യമായ നിയമ നടപടികൾ ക്ഷണിച്ചുവരുത്തുമെന്നും രാജ്യത്തെ കോടതികളുടെ വിലപ്പെട്ട സമയം ഇതിനായി നീക്കിവയ്ക്കേണ്ടി വരുമെന്നും കേന്ദ്രം വ്യക്തമാക്കുന്നു. നിയമം അനുസരിച്ച് പ്രവർത്തിക്കുന്ന ജനങ്ങളെ അനാവശ്യമായി ശിക്ഷിക്കുന്നതിനു തുല്യമാണിത്.
നഗരത്തിലെ അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായി 10 വർഷം പഴക്കമുള്ള വാഹനങ്ങളുടെ റജിസ്ട്രേഷൻ റദ്ദാക്കാനായിരുന്നു ഹരിത ട്രിബ്യൂണലിന്റെ നിർദ്ദേശം. എന്നാൽ ഇത് ജനഹിതം മനസ്സിലാക്കാതെ എടുത്തുചാടിയുള്ള നടപടിയായെന്ന് അന്നുതന്നെ ആക്ഷേപമുയർന്നിരുന്നു. ജനങ്ങളിൽ നിന്ന് ലൈഫ് ടാക്സ് സ്വീകരിച്ചശേഷം പൊടുന്നനെ പത്തുവർഷം കാലാവധിയുള്ള വാഹനങ്ങൾ പിൻവലിക്കണമെന്ന് പറയുന്നത് കടുത്ത വിമർശനത്തിന് കാരണമായി. കേരളത്തിൽ കെഎസ്ആർടിസി ഉൾപ്പെടെ സർവീസ് നടത്തുന്ന നിരവധി ബസ്സുകളും ചരക്കുകളെത്തിക്കുന്ന ലോറികളും റോഡിൽനിന്ന് പിൻവലിക്കേണ്ട സ്ഥിതിയാതോടെ വൻ പ്രതിഷേധവും ഉയർന്നു.
ട്രിബ്യൂണൽ ഇതുമായി ബന്ധപ്പെട്ട് കേരളത്തിലെ ഗതാഗത വകുപ്പിന് നിർദ്ദേശം നൽകുകയും ചെയ്തത് സംസ്ഥാനത്ത് പുതിയ ഡീസൽവാഹനങ്ങളുടെ വിൽപനയെവരെ പ്രതികൂലമായി ബാധിച്ചു. അതേസമയം, കേന്ദ്ര സർക്കാർ ഇതിന് എതിരായ നിലപാടാണു സ്വീകരിച്ചത്. ഉത്തരവിനൊപ്പം, മലിനീകരണത്തിനു കാരണമാകാത്ത ഹൈബ്രിഡ്, ഇലക്ട്രിക്കൽ വാഹനങ്ങൾ പ്രോൽസാഹിപ്പിക്കുന്നതിനു സ്വീകരിച്ച നടപടികൾ വിശദീകരിച്ച് സത്യവാങ്മൂലം നൽകാൻ ഹരിത ട്രിബ്യൂണൽ കേന്ദ്ര സർക്കാരിനു നിർദ്ദേശം നൽകിയിരുന്നു. ഇതിനു നൽകിയ മറുപടിയിലാണ് പുതിയ നിലപാട് സർക്കാർ വ്യക്തമാക്കിയത്.
പത്തു വർഷം പഴക്കമുള്ള വാഹനങ്ങളുടെ റജിസ്ട്രേഷൻ റദ്ദാക്കുന്ന നടപടി ഘട്ടം ഘട്ടമായി നടപ്പാക്കണമെന്നു ഹരിത ട്രിബ്യൂണൽ പിന്നീട് നിലപാട് വ്യക്തമാക്കിയിരുന്നു. ഇതുപ്രകാരം 15 വർഷം പഴക്കമുള്ള വാഹനങ്ങളുടെ റജിസ്ട്രേഷൻ ആദ്യ ഘട്ടത്തിൽ റദ്ദാക്കാനായിരുന്നു നിർദ്ദേശം. എന്നാൽ, മോട്ടോർ വാഹന നിയമത്തിലെ വ്യവസ്ഥ പ്രകാരം പരിശോധന നടത്താതെ വാഹനങ്ങളുടെ റജിസ്ട്രേഷൻ റദ്ദാക്കാൻ കേന്ദ്രസംസ്ഥാന സർക്കാരുകൾക്കു അധികാരമില്ലെന്നു കേന്ദ്ര സർക്കാർ സത്യവാങ്മൂലത്തിൽ പറയുന്നു. റജിസ്ട്രേഷൻ റദ്ദാക്കുന്നതിനു മുൻപ് ഉടമയ്ക്കു സ്വന്തം ഭാഗം വിശദീകരിക്കാൻ അവസരം നൽകണം. പരിഹരിക്കാൻ കഴിയാത്ത തകരാറുണ്ടെന്നും ഇതു ജനങ്ങൾക്കു ഭീഷണിയാണെന്നും കണ്ടെത്തിയാൽ മാത്രമേ വാഹനം നിരത്തിലിറക്കുന്നതു നിരോധിക്കാൻ കഴിയൂവെന്നും കേന്ദ്രസർക്കാർ അറിയിച്ചു.
ഹരിത ട്രിബ്യൂണൽ നിർദേശിച്ചിരുന്ന നടപടികൾ ഇവയാണ്: നാലു വർഷത്തിനകം 60 ലക്ഷം ഇലക്ട്രിക്കൽഹൈബ്രിഡ് വാഹനങ്ങൾ നിരത്തിലിറക്കി 9500 ദശലക്ഷം ലിറ്റർ ഇന്ധന ഉപയോഗം കുറയ്ക്കാം (ഏകദേശം 60000 കോടി രൂപയുടെ ഇന്ധനം). ഇതോടെ രണ്ടു ദശലക്ഷം ടൺ ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളൽ ഒഴിവാകും. ഇതിനായി ഡൽഹി, കാൺപുർ, ബംഗളൂരു, മുംബൈ, പുണെ, ചെന്നൈ നഗരങ്ങളിൽ മലിനീകരണ നിയന്ത്രണത്തിന് പ്രത്യേക ഊന്നൽ നൽകണം. ഹെബ്രിഡ്, ഇലക്ട്രിക്കൽ വാഹനങ്ങൾ കുറഞ്ഞ വിലയ്ക്കു ലഭ്യമാക്കണം.
ഇതേത്തുടർന്ന് ഹൈബ്രിഡ്, ഇലക്ട്രിക്കൽ വാഹനങ്ങൾ കുറഞ്ഞ വിലയ്ക്കു ലഭ്യമാക്കുമെന്ന് കേന്ദ്ര സർക്കാർ ദേശീയ ഹരിത ട്രിബ്യൂണലിനെ അറിയിച്ചു. നാലു വർഷത്തിനകം ഇത്തരത്തിലുള്ള 60 ലക്ഷം വാഹനങ്ങൾ വിറ്റഴിയുമെന്നാണു പ്രതീക്ഷയെന്നു ഘനവ്യവസായ മന്ത്രാലയം സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം വാഹനങ്ങൾ നിർമ്മിക്കാൻ വൻതുക വേണ്ടിവരുന്ന സാഹചര്യം പരിഗണിച്ച് സബ്സിഡിയോടെ ഇവ നിർമ്മിക്കാനും വിറ്റഴിക്കാനുമാണ് സർക്കാർ ആലോചിക്കുന്നത്. ഇതിനായി ഫേംഇന്ത്യ എന്ന പേരിൽ പ്രത്യേക പദ്ധതിയും ആവിഷ്കരിച്ചിട്ടുണ്ട്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- 2021ൽ സീറ്റ് നിഷേധിച്ചത് ആഘാതമായി; നേതാക്കളുമായി മിണ്ടാതെ കഴിച്ചു കൂട്ടിയത് ആറുമാസം; എം വി ഗോവിന്ദനോടുള്ള വിയോജിപ്പും പ്രശ്നം; ബിജെപിയിൽ ചേരാനൊരുങ്ങിയത് തുടർച്ചയായ അവഗണന മൂലമോ? വെടിയേറ്റ് തലചിതറിയിട്ടും തിരിച്ചുവന്ന വിപ്ലവവീര്യമായ ഇ പിക്ക് സംഭവിച്ചത്?
- കേരളത്തിലെ സിപിഎമ്മിന് തിരിച്ചടിയുണ്ടായാൽ അതിന്റെ ഉത്തരവാദിയായി ജയരാജൻ മാറും; ദല്ലാളുമൊത്ത് ജാവ്ദേക്കറിനെ ഇപി കണ്ടത് രാഷ്ട്രീയ മണ്ടത്തരമെന്ന് വിലയിരുത്തി സിപിഎം; മുഖ്യമന്ത്രിയുടെ വാക്കുകളിലുള്ളത് ഇപിയെ ഒറ്റപ്പെടുത്തുമെന്ന സൂചന; പാപിയുടെ കൂടെ ശിവൻ കൂടിയാൽ ശിവനും പാപിയാകുമ്പോൾ
- കൊലപാതകമെന്ന സൂചനകൾ സിബിഐയ്ക്ക്; അഴിക്കുള്ളിലുള്ള പ്രതികൾ സാങ്കേതികത്വത്തിൽ ജാമ്യം നേടുന്നത് ഒഴിവാക്കാൻ പ്രാഥമിക കുറ്റപത്രം; കൊലക്കുറ്റം ചുമത്താത്തിനാൽ 60 ദിവസത്തിന് ശേഷം ജാമ്യം കിട്ടാനുള്ള സാധ്യതയും അടച്ച് കേന്ദ്ര ഏജൻസി; സിദ്ധാർത്ഥൻ കേസ് അടുത്ത ഘട്ടത്തിലേക്ക്
- പാപിയുടെ കൂടെ ശിവൻ കൂടിയാലും പാപിയാകും! കൂട്ടുകെട്ടുകൾ ശ്രദ്ധിക്കണം; ജാവ്ദേക്കറിനെ ഞാനും കണ്ടിട്ടുണ്ട്; എന്നാൽ സംശയ വ്യക്തിത്വം അതിന് സാക്ഷിയായത് ജയരാജന് പറ്റിയ വീഴ്ച; കൂട്ടുകെട്ടിൽ ഇപി കൂടുതൽ ജാഗ്രത കാട്ടണമെന്ന് മുഖ്യമന്ത്രി; ഇപിയോട് മുഖ്യമന്ത്രിയും സിപിഎം നീരസത്തിൽ; ഇടതു കൺവീനർ പദവി നഷ്ടമാകും
- ആക്കുളത്തെ മകന്റെ ഫ്ളാറ്റിൽ ജാവ്ദേക്കർ വന്നിരുന്നു; കൂടെ ദല്ലാൾ നന്ദകുമാറും ഉണ്ടായിരുന്നു; എത്തിയത് വെറുതെ ഒന്ന് പരിചയപ്പെടാൻ; രാഷ്ട്രീയം ചർച്ച ചെയ്തതുമില്ല; ശോഭയും സുധാകരനും പറയുന്നതെല്ലാം പച്ചക്കള്ളം; അവർക്കെതിരെ നിയമ നടപടി; ദല്ലാളിനെതിരെ കേസ് കൊടുക്കേണ്ടതുമില്ല; ആ കൂടിക്കാഴ്ച സ്ഥിരീകരിച്ച് ഇപിയും; ചർച്ച തുടരും
- 'ജാവദേക്കർക്കു ചായ കുടിക്കാൻ ഇ.പിയുടെ മകന്റെ ഫ്ളാറ്റ് ചായപ്പീടികയോ? രാമകഥയാണോ സംസാരിച്ചത്? കൂടിക്കാഴ്ചയ്ക്കു ശേഷം കച്ചവടമൊക്കെ നടന്നില്ലേ? സ്ഥാപനം ഷെയർ ചെയ്തു കൊടുത്തില്ലേ? ഇപിയുടെ കൂടിക്കാഴ്ചയിൽ പുതിയ തലം തേടി കോൺഗ്രസ്; ആഞ്ഞടിച്ച് കെ സുധാകരൻ വീണ്ടും
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ആലത്തൂരിലെ പാർട്ടി അനുഭാവികളുടെ വോട്ടുകൾ ബിജെപി. തൃശൂർ മണ്ഡലത്തിലേക്ക് ഇറക്കുമതി ചെയ്തെന്ന് ആരോപണം; തൃശൂർ നിയമസഭാ മണ്ഡലത്തിൽ മാത്രം പതിനായിരം വോട്ട് കൂടിയതിന് കാരണം കണ്ടെത്തി സിപിഐ! പൂങ്കുന്നത്തുണ്ടായത് വൻ സംഘർഷം; തൃശൂരിലെ പോരാട്ട ചൂടിന് തെളിവായി വിവാദം
- യഥാർത്ഥ ശിവനാണെങ്കിൽ പാപി കത്തിയെരിഞ്ഞ് പോകും; ഇത് ഡ്യൂപ്ലിക്കേറ്റ് ശിവൻ; ജയരാജൻ ജാവദേദ്ക്കറെ കണ്ടത് മുഖ്യമന്ത്രിയുടെ അറിവോടെ; പിടിക്കപ്പെട്ടപ്പോൾ കൂട്ടുപ്രതിയെ മുഖ്യമന്ത്രി തള്ളിപ്പറയുന്നു; 20 സീറ്റുകളും തോൽക്കുമ്പോൾ പിണറായി ജയരാജനെ ബലിയാടാക്കും; ജയരാജനെ ആളിക്കത്തിച്ച് സതീശനും
- തൃശൂർ പൂരത്തിനിടെ ഒരാൾ കടന്നു പിടിച്ചു; മോശം അനുഭവം വീഡിയോ സഹിതം പങ്കുവെച്ച് വിദേശ വനിത: വെളിപ്പെടുത്തൽ ഇൻസ്റ്റാ വീഡിയോയിലൂടെ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍