സോഷ്യൽ മീഡിയയിലെ പുലഭ്യം വിളിയുടെ പേരിൽ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട വീട്ടമ്മയുടെ അപേക്ഷ തള്ളി കോടതി; ഫിജോ ജോസഫിന് പാരയായത് വിവിധ ഇടങ്ങളിലായി 14 ക്രിമിനൽ കേസുകളുണ്ടെന്ന സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്; മാധ്യമ പ്രവർത്തക എന്ന പേരുപയോഗിച്ചും സ്ത്രീത്വത്തിന്റെ പേരിലും അനേകം ചെറുപ്പക്കാരെ അകത്താക്കിയ ഫിജോ ജോസഫിന് എതിരെയുള്ള പോരാട്ടം ഒടുവിൽ വിജയംകണ്ട ആശ്വാസത്തിൽ അനേകം പേർ
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: സോഷ്യൽ മീഡിയയിൽ പരസ്പരം തെറിവിളി. അതിന് ശേഷം വൈരാഗ്യമുള്ളവരെ കള്ളക്കേസിൽ കുടുക്കും. പലവിധ പരാതികൾ പല സ്റ്റേഷനുകളിൽ. ഓൺലൈൻ പത്ര നടത്തിപ്പിനിടെയുണ്ടാകുന്ന ഭീഷണിയെന്ന് ഒടുവിൽ വ്യാഖ്യാനവും. ഈ കള്ളക്കളികളാണ് ഹൈക്കോടതി പൊളിക്കുന്നത്. സോഷ്യൽ മീഡിയയിൽ ഗൂഢ നീക്കങ്ങളിലൂടെ വിവാദത്തിൽപ്പെട്ട ഫിജോ ടി ജോസഫിന്റെ പൊലീസ് സംരക്ഷണം ലക്ഷ്യമിട്ടുള്ള നീക്കങ്ങൾ പൊളിയുകയാണ്. സോഷ്യൽ മീഡിയയിലെ പുലഭ്യം വിളിയുടെ പേരിൽ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട വീട്ടമ്മയുടെ അപേക്ഷ കോടതി തള്ളി. ഹൈക്കോടതിയുടെ ഡിവിഷൻ ബഞ്ചാണ് ഈ സുപ്രധാന ഉത്തരവിട്ടത്.
പൊലീസ് സംരക്ഷണം ആവശ്യപ്പെടുന്ന വീട്ടമ്മയ്ക്ക് 14 ക്രിമിനൽ കേസുകളുണ്ടെന്നാണ് പൊലീസ് ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകിയത്. തനിക്ക് സുരക്ഷാ പ്രശ്നങ്ങളുണ്ടെന്ന ഹർജിയിൽ പൊലീസിനോട് റിപ്പോർട്ട് നൽകാൻ കോടതി ആവശ്യപ്പെട്ടിരുന്നു. തുടർന്ന് സ്പെഷ്യൽ ബ്രാഞ്ച് നടത്തിയ അന്വേഷണത്തിലാണ് 14 ക്രിമിനൽ കേസുകൾ ഫിജോ ജോസഫിനെതിരെയുണ്ടെന്ന് കണ്ടെത്തിയത്. ഇക്കാര്യം കോടതിയെ അറിയിക്കുകയും ചെയ്യും. ഐജി ശ്രീജിത്തുമായി തനിക്ക് അടുപ്പമുണ്ടെന്ന് പറഞ്ഞ് പൊലീസുകാരെ സ്വാധീനിച്ച് കാര്യം നേടുകയായിരുന്നു ഫിജോയുടെ പതിവ്. എന്നാൽ തനിക്ക് ഈ സ്ത്രീയുമായി ബന്ധമില്ലെന്ന് ഐജി ശ്രീജിത്ത് തന്നെ മിക്ക പൊലീസ് സ്റ്റേഷനുകളേയും അറിയിച്ചു. ഇതോടെ പൊലീസിന്റെ സഹായം കിട്ടാതെയുമായി. ഈ സാഹചര്യത്തിലാണ് സോഷ്യൽ മീഡിയയിലെ ചിലരെ വിരട്ടാൻ പൊലീസ് സംരക്ഷണത്തിനായി കോടതിയെ സമീപിച്ചതെന്നാണ് സൂചന.
മാധ്യമ പ്രവർത്തകയെന്ന് പറഞ്ഞും സ്ത്രീത്വത്തെ അപമാനിച്ചുവെന്നും ചൂണ്ടി നിരവധി പേർക്കെതിരെ ഇവർ പരാതി നൽകിയിട്ടുണ്ട്. ഇതിൽ പലതും വ്യാജമാണെന്ന വിലയിരുത്തലിൽ പൊലീസ് എത്തിക്കഴിഞ്ഞു. ഇതിനിടെയാണ് ഹൈക്കോടതിയിൽ തനിക്ക് സുരക്ഷാ പ്രശ്നമുണ്ടെന്ന വാദവുമായി ഫിജി എത്തിയത്. എന്നാൽ സോഷ്യൽ മീഡിയയിൽ തെറിവിളിക്കുന്നത് എങ്ങനെ ജീവന് ഭീഷണിയാകുമെന്ന ചോദ്യമാണ് ഹൈക്കോടതി ഉയർത്തിയത്. അതുകൊണ്ട് തന്നെ ഹർജി നിലനിൽക്കുന്നതല്ലെന്നും ചൂണ്ടിക്കാട്ടി. ഫിജിക്കെതിരെ 14 കേസുകൾ ഉള്ളകാര്യം കോടതിയെ പൊലീസ് അറിയിച്ചതും നിർണ്ണായകമായി. ഇതോടെ പൊലീസിൽ ഫിജിക്ക് ഉന്നത സ്വാധീനമില്ലെന്നും വ്യക്തമാക്കി. ഫിജിയുടെ കള്ളക്കേസുകളിലും മറ്റും ഭയന്ന് കഴിയുന്ന നിരവധി പേർക്ക് ഇത് ആശ്വാസവുമായി.
എഫ്.ബി.അക്കൗണ്ട് ഉപയോഗിച്ച് തനിക്കെതിരെ പ്രതികരിക്കുന്നവരെ അപകീർത്തിപ്പെടുത്തുകയും മാനസികമായി പീഡിപ്പിക്കുകയും പിന്നീട് അവരെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന നിരവധി പരാതികൾ ഏറ്റുമാനൂർ സ്വദേശിനി ഫിജോ ടി ജോസഫിനെതിരെ ഉയർന്നിരുന്നു. ഇക്കാര്യത്തിൽ മുഖ്യമന്ത്രിക്ക് ഉൾപ്പെടെ നിരവധി പരാതികളും കിട്ടി. ഫിജോയ്ക്കെതിരായ പരാതികളിൽ പൊലീസ് അന്വേഷണം നടക്കുന്നില്ലെന്ന ആരോപണവും ഉണ്ട്. അതിനിടെ ഫിജോയ്ക്കെതിരെ ഇതിനു മുമ്പ് നൽകിയ പരാതികളിൽ കാലതാമസം നേരിടുന്നതിനെക്കുറിച്ച് അന്വേഷിക്കുവാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ബന്ധപ്പെട്ട വകുപ്പുകളോട് നിർദ്ദേശം നൽകി. കുവൈറ്റ് പ്രവാസി കാര്യ മന്ത്രാലയം വഴി പ്രവാസി മലയാളിയും തിരുവനന്തപുരം നാലാഞ്ചിറ സ്വദേശിനിയുമായ അനു മാത്യുവുമാണ് ഫിജോയ്ക്കെതിരെ വീണ്ടും പരാതി നൽകിയത്.
പ്രവാസി കാര്യ മന്ത്രാലയം വഴി പ്രവാസി മലയാളിയും തിരുവനന്തപുരം നാലാഞ്ചിറ സ്വദേശിനിയുമായ അനു മാത്യു വീണ്ടും പരാതി നൽകി. 30-05-2017 ൽ കേരളാ ബ്രേക്കിങ് ന്യൂസ് എന്ന ദിനപത്രത്തിൽ അടിസ്ഥാനരഹിതവും അപകീർത്തിപരവുമായ വാർത്ത പ്രസിദ്ധീകരിച്ച് മാനഹാനി വരുത്തി എന്നാണ് പരാതിയിലെ പ്രധാന ആക്ഷേപം. കേരളാ ബ്രേക്കിങ് ന്യൂസിൽ സാമൂഹ്യ വിപത്തായി മാറുന്ന സൈബർ കുറ്റവാളികൾ എന്ന തലക്കെട്ടിലാണ് പരാതിക്കാരിയടക്കം 5 പേരുടെ ചിത്രങ്ങൾ സഹിതം വെച്ച് വാർത്ത പ്രസിദ്ധീകരിച്ചത്. ഫിജോയ്ക്കെതിരെ സർക്കാർ തലത്തിൽ വിവിധ വകുപ്പുകളിൽ പരാതി നൽകിയതിന്റെ വൈരാഗ്യമാണ് വ്യാജ വാർത്ത എഴുതുവാൻ കാരണമായി പരാതിയിൽ പറയുന്നത്. വർഷങ്ങളായി വിദേശത്ത് താമസിക്കുന്ന പരാതിക്കാരിയും കുടുംബവും മണ്ണന്തല പൊലീസ് സ്റ്റേഷനിലും മറ്റും നൽകിയ പരാതി പിൻവലിപ്പിക്കുവാനോ ഭീഷണിപ്പെടുത്തി പണം തട്ടുന്നതിനുള്ള ശ്രമമായിട്ടാണെന്നാണ് പരാതിയിൽ ആരോപിക്കുന്നത്. വ്യാജ വാർത്ത നൽകിയ പത്ര ഉടമകൾക്കെതിരെയും അച്ചടിച്ച പ്രസ്സിനെതിരെയും നടപടി ആവശ്യപ്പെട്ടിട്ടുണ്ട്.
ഫിജോയ്ക്കെതിരെ എഫ്.ബിയിൽ ഭിന്നഭിപ്രായം പറയുന്നവരെല്ലാം ഫിജോയുടെ ശത്രുക്കളും ഫിജോയെ പീഡിപ്പിക്കുന്നവരുമാണെന്നുള്ള പ്രചരണമാണ് ഫിജോ കുറെക്കാലമായി നടത്തിക്കൊണ്ടിരിക്കുന്നത്. പൊലീസ് അന്വേഷിക്കുന്ന കേസിനെ സഹായകരമാകുന്ന പല വെളിപ്പെടുത്തലുകളും തെളിവുകളും ഫിജോ തന്നെ തന്റെ എഫ്.ബി. തത്സമയ പരിപാടിയിലൂടെ പുറത്ത് വിട്ടിട്ടും പൊലീസ് നിയമനടപടികൾ സ്വീകരിക്കാത്തത് പലപ്പോഴും വിവാദമായി. പൊലീസിന്റെ കൃത്യനിർവ്വഹണം പോലും തടസ്സപ്പെടുത്തിയിട്ടും നടപടി ഉണ്ടായിട്ടില്ല. ഇതെല്ലാം കേരളാ പൊലീസ് അസോസിയേഷന്റെയും, പൊലീസ് ഓഫീസേഴ്സ് അസോസിയേഷന്റെയും പ്രവർത്തകർ മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് പരാതിയായി പറഞ്ഞിട്ടും ഫീജോയുടെ പൊലീസിന്റെ മേലുള്ള കുതിരകയറ്റം അവസാനിച്ചിട്ടുമില്ല.
താൻ മാത്രം പറയുന്നത് പ്രചരിപ്പിക്കുന്നതും പറയുന്നതും മാത്രമാണ് ശരിയെന്ന് പറയുന്ന ഫിജോയ്ക്കെതിരെ പ്രതികരിച്ചതിന് തിരുവനന്തപുരം ജില്ലയിലെ മണ്ണന്തല നാലാംചിറയിൽ ചെമ്പകപുന്നയിൽ തോമാ തോമസിന്റെ വീടിനുനേരെ 4-05-2017 ൽ രാത്രിയിൽ നടത്തിയ വീട് ആക്രമണമാണ്. ഇത് സംബന്ധിച്ച് തോമ മണ്ണന്തല പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയും ക്രൈം നമ്പർ 685/2017 ആയി 09-05-2017 ൽ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യുകയും ചെയ്തിട്ടുണ്ട്. തോമാ തോമസിന്റെ വീടിന് നേരെ ആക്രമണം നടത്തുവാൻ ഫിജോയ്ക്ക് പ്രേരണയായത് ഡോ. ഷാനവാസിന്റെ മരണവുമായി ബന്ധപ്പെട്ട് ഫിജോയുടെയും സംഘത്തിന്റെയും എഫ്.ബി. പ്രചരണത്തിന് തന്റെതായ അഭിപ്രായം രേഖപ്പെടുത്തിയ പ്രവാസി മലയാളിയും കൂടിയായ അനു തോമസിന്റെ വീടാണ് ആക്രമിക്കപ്പെട്ടത്.
വീട് അക്രമിക്കുന്നതിനു മുമ്പ് ഫിജോയും സംഘവും വ്യാജ എഫ്.ബി. അക്കൗണ്ടുകൾ സൃഷ്ടിച്ച് അനുവിന്റെയും ഭർത്താവിന്റെയും ബന്ധുക്കളുടെയും ഫോട്ടോകൾ മോശമായ രീതിയിൽ പ്രചരിപ്പിച്ചുള്ള പീഡനമാണ് ആദ്യം ആരംഭിച്ചത്. പിന്നീട് ഇത് പലതവണയായി വളരെ ക്രൂരമായ രീതിയിൽ തന്നെ ആവർത്തിക്കപ്പെട്ടു. ഇതിനെല്ലാം ഫിജോ താനല്ല എന്ന രീതിയിലുള്ള കള്ളപ്രചരണമാണ് ആദ്യഘട്ടത്തിൽ നടത്തിയത്. എന്നാൽ ഫിജോ തന്നെ ഏറുകൊണ്ട വീടിന്റെ ചിത്രങ്ങളും പിന്നീട് താൻതന്നെയാണ് വീട് അക്രമണത്തിന്റെ പിന്നിലെന്ന് ആരുടെയും പ്രരണയോ നിർദ്ദേശവും ഇല്ലാതെ വെളിപ്പെടുത്തുകയുണ്ടായി. ഇതെല്ലാം കാണിച്ച് അനു തോമസ് മണ്ണന്തല പൊലീസ് സ്റ്റേഷനിൽ 5 പേജുള്ള മൊഴി നൽകിയതിൽ ഫിജോയെ പ്രതിയാക്കി കേസ് രജിസ്റ്റർ ചെയ്തുട്ടുണ്ട്. നിരവധി തവണ പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെട്ടുകൊണ്ട് പൊലീസ് അിറയിപ്പ് നൽകിയിട്ടുണ്ടെങ്കിലും ഫിജോ തയ്യാറായിട്ടില്ല. ഇതിനിടെയാണ് പൊലീസ് സുരക്ഷ ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. തനിക്കെതിരെ ശബ്ദിക്കുന്നവരെ നിശബ്ദമാക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു പൊലീസ് സുരക്ഷയ്ക്ക് ശ്രമിച്ചത്.
സോഷ്യൽ മീഡിയായിൽ ചേരി തിരിഞ്ഞു നടത്തുന്ന വഴക്കുകളിലൂടേയും തെറി വിളികളിലൂടേയും ആണ് ഫിജോ ചർച്ചയാകുന്നത്. ഫിജോ ജോസഫ് ഒരു സായാഹ്ന ആഴ്ച പത്രവുമായാണ് എത്തുന്നത്. പിന്നീട് രണ്ട് ഓൺലൈൻ സൈറ്റുകളുമെത്തി. മഹാ വൃത്തികെട്ട ഭാഷയിൽ ഇവർ പലരെയും ഫോണിൽ വിളിച്ചു തെറി വിളിക്കുന്നതും അസഭ്യം പറയുന്നതും ഒക്കെയായ ഓഡിയോകൾ ഓൺലൈനിൽ സജീവമായി. ബ്ലാക്ക്മെലിങ്, ഗുണ്ടാ നേതാവ് തുടങ്ങിയ ഒട്ടേറെ ആരോപണങ്ങൾ ആണ് ഇവർക്കെതിരെ ഉയർന്നിരുന്നു. കോഴഞ്ചേരിയിൽ ഉള്ള ശ്രീവിജി എന്നൊരു യുവതി ഫേസ്ബുക്കിൽ അപമാനിക്കുന്നവർക്കെതിരെ പൊലീസ് നടപടി എടുക്കാത്തതിൽ പ്രതിഷേധിച്ച് ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചത് ഏറെ ചർച്ചയായിരുന്നു. പിന്നീട് ഇതിന് പിന്നിലും ഫിജോയാണെന്ന് വ്യക്തമായി. ഷൈജു സുകുമാരൻ നാടാർ എന്ന വ്യക്തിക്കെതിരെ നടത്തിയ നീക്കവും ചർച്ചയായിരുന്നു.
നരസിംഹ മന്നടിയാർ എന്ന പേരിൽ ഒരു ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടെന്നും അത് ഷൈജു സുകുമാരൻ നാടാർ എന്ന സൗദിയിൽ ജോലി ചെയ്യുന്ന തിരുവനന്തപുരം സ്വദേശിയാണ് ഓപ്പറേറ്റ് ചെയ്യുന്നത് എന്നും ആരോപിച്ചായിരുന്നു ഇവരുടെ അപ്പോഴത്തെ യുദ്ധം. ഫിജോയുടെയും കുട്ടികളുടെയും മോശം ചിത്രങ്ങൾ മന്നടിയാർ ഫോസ്ബുക്കിലൂടെ പ്രചരിപ്പിച്ചു എന്നു പറഞ്ഞു അവർ നിരവധി പരാതികൾ നൽകുകയും പൊലീസ് കേസ് എടുക്കുകയും ചെയ്തിരുന്നു. എന്നിട്ടും നടപടി ഉണ്ടാകാത്തതിൽ പ്രതിഷേധിച്ചായിരുന്നു വിജിയുടെ ആത്മഹത്യ പ്രഖ്യാപനം. എന്നാൽ ആ അക്കൗണ്ടുമായി തനിക്ക് യാതൊരു ബന്ധവും ഇല്ലെന്നും താൻ ഒരിക്കൽ പോലും അങ്ങനെ ചെയ്തില്ലെന്നും ഷൈജു പറയുന്നുണ്ടായിരുന്നു. പിന്നീട് അതാണ് സത്യമെന്നും വ്യക്തമായി. അജോ കുറ്റിക്കൻ, അടൂരുള്ള അമ്ജിത്, ഉഴവൂരുള്ള ബെയ്ലോൺ തുടങ്ങിയ നിരവധി പേർ വ്യാജ പരാതികളിലൂടെ പീഡിപ്പിക്കപ്പെട്ടു.
Stories you may Like
- വെടിക്കെട്ടിന് ഓരോ ക്ഷേത്രോത്സവത്തിനും അപേക്ഷയിൽ സർക്കാരിന് ഇളവുനൽകാം
- നിലമ്പൂരിലെ 'നുണ ഫാക്ടറി' പൊളിയുമ്പോൾ
- കിഫ്ബി മസാല ബോണ്ട് : സമൻസ് അയക്കാനുള്ള അനുമതി ഹൈക്കോടതി റദ്ദാക്കി
- അസ്സോസിയേറ്റ് പ്രൊഫസർ നിയമനം: പ്രിയ വർഗീസ് സുപ്രീം കോടതിയിൽ തടസ്സഹർജി നൽകി
- മത ജീവിതവും ഉപേക്ഷിക്കുന്നു; ജോസഫ് മാഷ് എന്ന അത്ഭുതം!
- TODAY
- LAST WEEK
- LAST MONTH
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്