ഗവൺമെന്റ് പ്ലീഡർ പെൺകുട്ടിയെ കടന്നു പിടിച്ച വാർത്തയിൽ വൻ വഴിത്തിരുവുകൾ; പൊലീസും വക്കീലന്മാരും നേർക്കു നേർ; അഭിഭാഷകർ ഗുണ്ടായിസത്തിന് ശ്രമിച്ചതോടെ പത്രക്കാർക്കും ചൂടുകൂടി
കൊച്ചി: സർക്കാർ അഭിഭാഷകൻ അഡ്വ. ധനേഷ് മാത്യു മാഞ്ഞൂരാൻ യുവതിയെ പെരുവഴിയിൽ കടന്നുപിടിച്ചെന്ന കേസ് വാർത്തയാക്കിയതിനെച്ചൊല്ലി ഹൈക്കോടതിയിലെ അഭിഭാഷകർ മാദ്ധ്യമ പ്രവർത്തകരെ ആക്രമിച്ചു. വാർത്ത മുഴുവൻ തെറ്റാണെന്നാണ് അഭിഭാഷകരുടെ നിലപാട്. പൊലീസിന് വേണ്ടി വാർത്ത എഴുതിയെന്നാണ് ആരോപണം.
കോടതിക്കുള്ളിൽ രണ്ടു മാദ്ധ്യമ പ്രവർത്തകർക്കു മർദനമേറ്റതോടെ സംഭവം ചീഫ് ജസ്റ്റിസ് ഉൾപ്പെടെയുള്ളവരുടെ മുന്നിലെത്തി. ഇതിനിടെ മർദനമേറ്റെന്നാരോപിച്ച്ചില അഭിഭാഷകർ ആശുപത്രിയിൽ ചികിൽസ തേടി. കഴിഞ്ഞദിവസം എറണാകുളം കോൺവെന്റ് ജങ്ഷനിൽ അഡ്വ. ധനേഷ് മാത്യു മാഞ്ഞൂരാൻ വഴിയാത്രക്കാരിയെ കടന്നുപിടിച്ചെന്ന കേസിൽ അഭിഭാഷക അസോസിയേഷൻ ധനേഷിന് അനുകൂലമായി നിലപാടെടുത്തിരുന്നു. ഇതുസംബന്ധിച്ച് തിങ്കളാഴ്ച പ്രമേയം പാസാക്കാൻ അസോസിയേഷൻ തീരുമാനിച്ചെങ്കിലും ഭിന്നതയെത്തുടർന്ന് പ്രമേയം പാസായില്ലെന്ന് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതാണ് പ്രകോപനത്തിനു കാരണമെന്ന് കരുതുന്നു.
പത്രക്കാർ ആക്രമിക്കപ്പെടതോടെ വിവാദം ചൂടുപിടിക്കും. പൊലീസും ധനേഷ് മാത്യു മാഞ്ഞൂരാന് എതിരാണ്. കേസ് അട്ടിമറിക്കാൻ സർക്കാർ അഭിഭാഷകൻ ശ്രമിക്കുന്നതായി പൊലീസും ആരോപിക്കുന്നു. അതിനിടെ ഗവ. പ്ലീഡർ യുവതിയെ അപമാനിക്കാൻ ശ്രമിച്ചെന്ന കേസ് ഹൈക്കോടതി സ്റ്റേ ചെയ്തില്ല. സർക്കാരിന്റെ വിശദീകരണം അറിയാൻ കേസ് നാളെ പരിഗണിക്കും. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഗവ. പ്ലീഡറായ ധനേഷ് മാത്യു മാഞ്ഞുരാൻ സമർപ്പിച്ച ഹർജിയാണു ജസ്റ്റിസ് സുനിൽ തോമസ് പരിഗണിച്ചത്. ജൂലൈ 14നു കോൺവന്റ് ജംക്ഷനടുത്തുണ്ടായ സംഭവത്തിൽ ഞാറയ്ക്കൽ സ്വദേശിയായ യുവതി നൽകിയ പരാതിയിൽ എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്തിരുന്നു.
എന്നാൽ, പ്രോസിക്യൂഷൻ ആരോപിക്കുന്ന പോലെയുള്ള സംഭവം ഉണ്ടായിട്ടില്ലെന്നു ഹർജിക്കാരൻ പറയുന്നു. മാല പൊട്ടിച്ച് ഓടിയ ആളെ പിൻതുടരുന്നതിനിടെ ആളുമാറിയതാണെന്നും പിടിയിലായതു ഗവൺമെന്റ് പ്ലീഡർ ആണെന്നു കണ്ടതോടെ കേസ് പൊലീസ് പറയുംപോലെയാക്കാൻ പരാതിക്കാരിയെ നിർബന്ധിച്ചതാണെന്നും ഹർജിക്കാരൻ ആരോപിക്കുന്നു. കീഴ്ക്കോടതി ജാമ്യഹർജി പരിഗണിക്കവെ, ആളുമാറിയതാണെന്നു പരാതിക്കാരി സത്യവാങ്മൂലം നൽകിയിരുന്നു. ഇക്കാര്യമറിഞ്ഞതോടെ പൊലീസ് കൊച്ചി മജിസ്ട്രേട്ട് കോടതിയിൽ പരാതിക്കാരിയെ കൊണ്ടുചെന്ന് രഹസ്യമൊഴി രേഖപ്പെടുത്തിയെന്നും കോടതി ഇടപെട്ടു കേസ് റദ്ദാക്കണമെന്നും ഹർജിയിൽ പറയുന്നു.
ധനേഷ് മാത്യു കേസ് റദ്ദാക്കാൻ നൽകിയ ഹർജിയുടെ നടപടികൾ റിപ്പോർട്ട് ചെയ്യാനെത്തിയ 'ഡെക്കാൺ ക്രോണിക്കിൾ' ലേഖകനെതിരെ തുടങ്ങിയ അസഭ്യവർഷം പിന്നീട് മറ്റു മാദ്ധ്യമ പ്രവർത്തകർക്കെതിരെയും തിരിഞ്ഞു. ഇതെക്കുറിച്ച് അന്വേഷിച്ചു നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് മാദ്ധ്യമ പ്രവർത്തകർ ആക്ടിങ് ചീഫ് ജസ്റ്റിസിനും ഹൈക്കോടതി രജിസ്റ്റ്രാർക്കും അഡ്വക്കറ്റ് ജനറലിനും പരാതി നൽകി. സംഭവത്തിൽ പ്രതിഷേധിച്ച് മാദ്ധ്യമ പ്രവർത്തകർ പത്രസമ്മേളനം ബഹിഷ്കരിക്കാൻ തീരുമാനിച്ചതോടെ അസോസിയേഷൻ ഭാരവാഹികൾ രംഗത്തെത്തി ഖേദം പ്രകടിപ്പിച്ചു. എന്നാൽ, ഇതിനു ശേഷവും ഒരുകൂട്ടം അഭിഭാഷകർ ഹൈക്കോടതിയിലെ മീഡിയാ റൂമിനു പുറത്തെത്തി മാദ്ധ്യമ പ്രവർത്തകർക്കു നേരെ അസഭ്യവർഷം നടത്തി.
ദൃശ്യമാദ്ധ്യമങ്ങൾക്കു റിപ്പോർട്ട് ചെയ്യുന്ന ചില അഭിഭാഷകർക്കു നേരെയും രോഷപ്രകടനമുണ്ടായി. വാക്കുതർക്കം രൂക്ഷമായതോടെ മാദ്ധ്യമ പ്രവർത്തകർക്കു നേരെ കയ്യാങ്കളിയായി. കൃത്യനിർവഹണത്തിനെത്തിയ മാദ്ധ്യമ പ്രവർത്തകർക്കു നേരെ പ്രകോപനമൊന്നുമില്ലാതെ അസഭ്യവർഷവും ഭീഷണിയും കയ്യാങ്കളിയും പുറത്തെടുത്തവർക്കെതിരെ നടപടിയെടുക്കണമെന്നു മാദ്ധ്യമ പ്രവർത്തക സംഘം ആക്ടിങ് ചീഫ് ജസ്റ്റിസ് തോട്ടത്തിൽ രാധാകൃഷ്ണനെ കണ്ടു പരാതി നൽകി. സംഭവത്തിൽ പ്രതിഷേധിച്ച് ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ ഓഫിസിലേക്കു കെയുഡബ്ല്യുജെയുടെ നേതൃത്വത്തിൽ നടന്ന മാർച്ചിനു നേരെയും അഭിഭാഷകർ അക്രമത്തിനു മുതിർന്നു.
അഭിഭാഷകൻ സ്ത്രീയെ കടന്നുപിടിച്ച സംഭവത്തിൽ പൊലീസ് റിപ്പോർട്ട് എതിരാണെന്ന് സൂചനയുണ്ടായിരുന്നു. ഇതേത്തുടർന്ന് അഭിഭാഷകർ രണ്ടുതട്ടിലായി. സെൻട്രൽ സ്റ്റേഷനിലേക്ക് ഉച്ചയ്ക്ക് നടത്താനിരുന്ന മാർച്ച് ഇതോടെ മാറ്റിവയ്ക്കുകയും ചെയ്തു. പിന്നീട് മാദ്ധ്യമപ്രവർത്തകരുമായി ഏറ്റുമുട്ടലുണ്ടായ സംഭവം വിശദീകരിക്കാൻ അഭിഭാഷക അസോസിയേഷൻ പത്രസമ്മേളനം വിളിച്ചെങ്കിലും മാദ്ധ്യമ പ്രവർത്തകർ ബഹിഷ്കരിച്ചു. ഇതേത്തുടർന്ന് ഇന്ന് അഭിഭാഷക അസോസിയേഷന്റെ അടിയന്തരയോഗം വിളിച്ചുചേർത്തിട്ടുണ്ട്.
അതിനിടെ ധനേഷ് മാഞ്ഞൂരാനെ കള്ളക്കേസിൽ കുടുക്കിയതല്ലെന്നും പീഡന വിവരം വാർത്തയായതോടെ ധനേഷ് മാഞ്ഞൂരാന്റെ സുഹൃത്തുക്കളും ബന്ധുക്കളും ചേർന്നു യുവതിയെക്കൊണ്ട് ഒരു പ്രസ്താവനയിൽ ഒപ്പുവയ്പ്പിക്കുകയും ഈ പ്രസ്താവന സത്യവാങ്മൂലമായി കോടതിയിൽ ഹാജരാക്കിയാണ് ധനേഷ് മാഞ്ഞൂരാൻ ജാമ്യം നേടിയതെന്നും പൊലീസ് വ്യക്തമാക്കി. ഇംഗ്ലീഷ് അറിയാത്ത തന്നെ തെറ്റിദ്ധരിപ്പിച്ച ഒപ്പിടുവിച്ചാണ് സത്യവാങ്മൂലം തയ്യാറാക്കിയതെന്നു മൊഴി നൽകിയതെന്ന് യുവതി പറഞ്ഞതായും പൊലീസ് അറിയിച്ചു.
ഇതോടെ പൊലീസ് സ്റ്റേഷൻ മാർച്ചിൽനിന്നു പിന്മാറണമെന്ന് ഹൈക്കോടതി അഡ്വക്കേറ്റ്സ് അസോസിയേഷനിലെ ഒരു വിഭാഗം ആവശ്യമുയർത്തി. ഉച്ചയ്ക്ക് ഒരുമണിക്ക് ഹൈക്കോടതി പരിസരത്തുനിന്നു മാർച്ച് ആരംഭിക്കുമെന്നായിരുന്നു അഭിഭാഷക സംഘടനയുടെ മുൻ പ്രഖ്യാപനം. മാർച്ച് നേരിടാൻ വിപുലമായ സന്നാഹങ്ങളായിരുന്നു പൊലീസ് ഒരുക്കിയിരുന്നത്. ജലപീരങ്കിയും ബാരിക്കേഡുകളുമടക്കമുള്ള മുൻകരുതലുകളോടെ പൊലീസ് രണ്ടുമണിവരെ കാത്തു നിന്നെങ്കിലും പ്രതിഷേധിക്കാൻ ആരുമെത്തിയില്ല.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍