ജയലളിത ഉൾപ്പെട്ട അഴിമതി കേസിന് ഇനി വേഗം വയ്ക്കും; സമ്മർദ്ദത്തിന് വഴങ്ങിയ ജ്യൂഡീഷ്യറിക്ക് ഇനി വേഗത്തിൽ തീരുമാനം എടുക്കാം; അമ്മ വിടവാങ്ങിയതോടെ ശശികലയും വളർത്തു മകനും ഇനി ജയിൽ ജീവിതം ഉറപ്പ്
മറുനാടൻ മലയാളി ബ്യൂറോ
ബംഗ്ലൂരൂ: സാധാരണക്കാരന് ലഭിക്കുന്ന നീതിയും ഉന്നതർക്ക് ലഭിക്കുന്ന നീതിയും രണ്ടും ഇന്ത്യയിൽ രണ്ടാണ്. ഈ ആക്ഷേപത്തെ ശരിവെക്കുന്ന തരത്തിലുള്ള വിധിയായിരുന്നു ജയലളിതയുടെ അനധികൃത സ്വത്ത് സമ്പാദനക്കേസിൽ കർണ്ണാടക ഹൈക്കോടതിയുടേത്. കർണ്ണാടക ഹൈക്കോടതിയുടെ ജയലളിതയെ കുറ്റവിമുക്തയാക്കിയത് രണ്ട് വാക്കിലായിരുന്നു. 'അപ്പീൽ അംഗീകരിച്ചിരിക്കുന്നു' ഇത് മാത്രമാണ് ജഡ്ജി പറഞ്ഞത്. അതും 10 സെക്കൻഡിൽ വിധി പറഞ്ഞു. 2015 മെയ് 11ന് രാവിലെ ഒമ്പതരയോടെ കർണാടക ഹൈക്കോടതിയിലെ ജസ്റ്റിസ് സി.ആർ. കുമാരസ്വാമി വിധി പറയാൻ കോടതിയിലെത്തി. കൃത്യം 10 മണിക്ക് തന്നെ അദ്ദേഹം രണ്ട് വാക്കിൽ ഏവരും ഉറ്റുനോക്കിയ വിധിയും പറഞ്ഞു. എന്തുകൊണ്ടായിരുന്നു ഇത്തരം വിധിയിലേക്ക് കാര്യങ്ങളെത്തിയതെന്ന് വ്യക്തമായിരുന്നു.
കീഴ്ക്കോടതി വിധിയോടെ ജയലളിത ജയിലിലായി. അന്ന് തമിഴ്നാട് കലാപത്തിന്റെ വക്കിലെത്തി. ഇനിയും അത്തരമൊന്ന് ഉണ്ടാകരുതെന്ന് ആരെക്കെയോ ആഗ്രഹിച്ചു. അതിന് അനുസരിച്ചുള്ള വിധിയും പുറത്തുവന്നു. ജയലളിതയെ തമിഴ്നാട് എത്രത്തോളം സ്നേഹിച്ചിരുന്നുവെന്ന് തിരിച്ചറിഞ്ഞുള്ള വിധി. ഇതോടെ ജയലളിത വീണ്ടും മുഖ്യമന്ത്രിയായി. എഐഎഡിഎംകെ വീണ്ടും തെരഞ്ഞെടുപ്പിൽ വിജയിച്ചു. അങ്ങനെ 2015 മേയിൽ കലാപം ഒഴിഞ്ഞു. ആറ് കോടതികളിലൂടെ കടന്നുപോയ വിചാരണയ്ക്ക് ശേഷം ജയലളിതയെ വിചാരണക്കോടതി കുറ്റക്കാരിയെന്ന് കണ്ടെത്തിയത് ഏറെ പ്രശ്നങ്ങളുമുണ്ടാക്കി. ഇത് മനസ്സിലാക്കിയായിരുന്നു ജയലളിതയെ കൂടാതെ കൂട്ടുപ്രതികളായ തോഴി ശശികല, ദത്തുപുത്രൻ വി എൻ സുധാകരൻ, ശശികലയുടെ സഹോദരൻ ജയരാമന്റെ ഭാര്യ ഇളവരശി എന്നിവരേയും കോടതി കുറ്റവിമുക്തരാക്കിയത്.
ജയലളിതയ്ക്ക് നാലുവർഷം തടവും നൂറു കോടി രൂപ പിഴയും മറ്റുള്ളവർക്ക് നാലു വർഷം തടവും പത്തുകോടി രൂപ പിഴയുമാണ് നേരത്തെ വിചാരണക്കോടതി വിധിച്ചത്. ഇവർക്കെതിരെ ആരോപിക്കപ്പെടുന്ന കുറ്റങ്ങൾ നിലനിൽക്കുന്നതല്ലെന്നു കണ്ടെത്തിയാണ് ഹൈക്കോടതി വിചാരണക്കോടതിയുടെ വിധി തള്ളിക്കളഞ്ഞത്. എന്നാൽ ഇതിൽ അസാധാരണതയുണ്ടെന്ന വിലയിരുത്തൽ വന്നു. വിശദമായ വിധിയില്ലാത്തതു കൊണ്ട് തന്നെ സുപ്രീംകോടതിയിൽ കേസു പോയാൽ ജയലളിത വീണ്ടും ശിക്ഷിക്കപ്പെടുമെന്ന വാദവും സജീവമായി. എന്നാൽ തമിഴ്നാടിനെ കലാപത്തിലേക്ക് തള്ളിവിടാൻ സാധ്യതയുള്ള ഈ കേസിൽ സുപ്രീംകോടതി അന്തിമ തീരുമാനം ഇനിയും പ്രഖ്യാപിച്ചില്ല. ഇപ്പോൾ ജയലളിത വിടവാങ്ങിയിരിക്കുന്നു. ഇനി ഈ കേസിൽ അമ്മ എന്ന വികാരം തമിഴ്നാട്ടിൽ ഉയരില്ല. അതുകൊണ്ട് തന്നെ അപ്പീൽ സുപ്രീംകോടതി താമസിയാതെ പരിഗണിക്കും.
അതായത് അഴിമതിക്കേസിൽ ജയലളിതയുടെ കൂട്ടുപ്രതികളായ തോഴി ശശികല, ദത്തുപുത്രൻ വി എൻ സുധാകരൻ, ശശികലയുടെ സഹോദരൻ ജയരാമന്റെ ഭാര്യ ഇളവരശി എന്നിവർക്ക് കടുത്ത അഗ്നി പരീക്ഷയാകും വരും ദിനങ്ങൾ. കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയാൽ ശശികലയ്ക്കും കൂട്ടർക്കും വീണ്ടും ജയിലിൽ പോകേണ്ടി വരും. സുബ്രഹ്മണ്യം സ്വാമിയാണ് ഈ ചെന്നൈയിലെ പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഈ കേസിന് ആധാരമായ ഹർജി നൽകിയത്. 1996 ജൂൺ 14നായിരുന്നു ഇത്. അതേവർഷം സപ്തംബർ 18ന് ചെന്നൈ പൊലീസ് ഈ കേസിൽ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തു. 1991നും 96നുമിടയിൽ ജയലളിത ആദ്യമായി തമിഴ്നാട് മുഖ്യമന്ത്രിയായിരിക്കെ അനധികൃതമായി 66.65 കോടി രൂപ സമ്പാദിച്ചുവെന്നാണ് കേസ്. പിന്നീട് ഈ കേസ് കർണ്ണാടകയിലേക്ക് മാറ്റി. നീതി പൂർവ്വകമായ വിചാരണ ഉറപ്പുവരുത്താനായിരുന്നു ഇത്.
മുഖ്യമന്ത്രിയായപ്പോൾ ശമ്പളമായി ഒരു രൂപയേ കൈപ്പറ്റുകയുള്ളൂവെന്ന് ജയലളിത പ്രഖ്യാപിച്ചിരുന്നു. ഈ കാലയളവിൽ ജയലളിത സമ്പാദിച്ച സ്വത്തുക്കൾ അനധികൃതമാണെന്നായിരുന്നു കേസിൽ പ്രോസിക്യൂഷൻ വാദിച്ചത്. തമിഴ്നാട്ടിൽ പലയിടത്തുമായുള്ള ഭൂമി, ഹൈദരാബാദിലും ചെന്നൈയിലുമുള്ള ഫാംഹൗസുകൾ, നീലഗിരിയിലെ തേയിലത്തോട്ടം എന്നിവ സമ്പാദിച്ചതിന് വ്യക്തമായ സാമ്പത്തിക ഉറവിടങ്ങൾ തെളിയിക്കാൻ ജയലളിതയ്ക്ക് കഴിഞ്ഞിട്ടില്ലെന്നാണ് പ്രോസിക്യൂഷന്റെ വാദം. ഇത് ശരിവച്ചാണ് കീഴ് കോടതി ജയലളിതയ്ക്ക് ശിക്ഷ വിധിച്ചത്. ഈ വിധിയാണ് ചുരുങ്ങിയ സമയം കൊണ്ട് റദ്ദാക്കപ്പെട്ടത്. അതേസമയം വിധി പുറത്തുവന്നതിൽ സുബ്രഹ്മണ്യം സ്വാമി ഞെട്ടൽ രേഖപ്പെടുത്തി. വിധിക്കെതിരെ കർണ്ണാടക സർക്കാർ അപ്പീലും നൽകി.
എന്നാൽ മലയാളികൾ അടക്കമുള്ളവർ സോഷ്യൽ മീഡിയയിലൂടെ കോടതി വിധിയെ വിമർശിക്കുകയാണ് ചെയ്തത്. കോടതി വിധി ഇന്ത്യൻ ജുഡീഷ്യറിയുടെ വിശ്വാസ്യതയെ ബാധിക്കുമെന്നാണ് പലരും അഭിപ്രായപ്പെട്ടത്. പാവപ്പെട്ടവനും ധനികനും രണ്ട് നീതിയെന്ന് ഒരിക്കൽകൂടി തെളിഞ്ഞെന്നും ഫേസ്ബുക്കിലൂടെ പലരും അഭിപ്രായപ്പെട്ടു. പ്രോസിക്യൂഷൻ വാദമൊന്നും പരിഗണിക്കാത്ത വെറും രണ്ടു വാചകങ്ങളിലെ വിധി പ്രസ്താവം പുതിയ നിയമചർച്ചകൾക്കും വഴിവച്ചു. കേസിലെ വിധി മെയ് 12ന് മുമ്പ് പുറപ്പെടുവിപ്പിക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിധി പറഞ്ഞത്. 2014 സെപ്റ്റംബർ 27നാണ് ജയലളിതയേയും മറ്റ് മൂന്ന് പേരേയും നാല് വർഷത്തെ തടവിന് ശിക്ഷിച്ചത്. ഈ വിധിക്കെതിരെയാണ് തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിത അപ്പീൽ നല്‍കിയതാണ് അംഗീകരിച്ചത്.
ജയലളിതയെന്ന വികാരമായിരുന്നു ഈ വിധിയിലേക്ക് കാര്യങ്ങളെത്തിച്ചത്. ജയ വിടവാങ്ങുമ്പോൾ കേസ് സജീവമാക്കാൻ സുബ്രഹ്മണ്യം സ്വാമി വീണ്ടും എത്തും. അതുകൊണ്ട് തന്നെ വിചാരണ അധികം നീണ്ടു പോകാനിടയില്ല. വിചാരണകോടതിയുടെ വാദങ്ങൾ സുപ്രീംകോടതി കേൾക്കുമ്പോൾ അന്തരിച്ച ഒന്നാം പ്രതിയ്ക്കെതിരെയുള്ള കുറ്റങ്ങൾ അപ്രസക്തമാകും. എന്നാൽ രണ്ടും മൂന്നും നാലും പ്രതികൾക്ക് എതിരയുള്ള കുറ്റങ്ങൾ അതുകൊണ്ട് അവസാനിക്കില്ല. ഇത് സുപ്രീംകോടതി ശരിവച്ചാൽ ശശികലയുടേയും മറ്റ് പ്രതികളുടേയും കാര്യം അവതാളത്തിലാകും. ജയലളിതയുടെ പിൻഗാമിയായി അണ്ണാ ഡിഎംകെ പിടിക്കാനൊരുങ്ങുന്ന ശശികലയ്ക്ക് മുന്നിലെ പ്രധാന വെല്ലുവിളിയാണ് ഈ കേസ്.
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- നിങ്ങൾ ബ്രിട്ടീഷ് പൗരത്വം എടുക്കാൻ ഉദ്ദേശിക്കുന്നുണ്ടോ ? എങ്കിൽ, ബ്രിട്ടീഷ് സംസ്കാരത്തെയും ജീവിത ശൈയിലെ കുറിച്ചുമെല്ലാം അറിഞ്ഞിരിക്കണം; സിറ്റിസൺഷിപ് ക്വിസ്സ് പാസായാൽ മാത്രം പൗരത്വം ലഭിക്കും; നിങ്ങളുടെ ബ്രിട്ടനെ കുറിച്ചുള്ള അറിവ് ഇവിടെ പരിശോധിക്കാം
- പെരുമ്പാവൂരിൽ പത്താംക്ലാസ് വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു;പൊലിഞ്ഞത് കദളിചിറ പട്ടരുമഠം വീട്ടിൽ റഷീദിന്റെ മകൾ നസ്രിന
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍