ഭാര്യയുടെ ആവശ്യങ്ങളെന്നതിൽ ആശുപത്രി ചെലവും വരും; അതും ഭർത്താവ് തന്നെ നൽകണം; സൗദയ്ക്ക് അബ്ബാസ് കൊടുക്കേണ്ടത് 6.2 ലക്ഷം രൂപ; മുസ്ലിം വിവാഹമോചന-ജീവനാംശ കേസിൽ ഹൈക്കോടതിയുടേത് നിർണ്ണായക വിധി
കൊച്ചി: രണ്ടു ദശാബ്ദത്തോളം നീണ്ട സൗദയുടെ ദുരിത ജീവിതത്തിന് ഹൈക്കോടതിയുടെ ഇടപെടലിൽ മുക്തി. പത്ത് വർഷം നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് നീതിദേവത സൗദയുടേയും മക്കളുടേയും ജീവിതത്തിന് പ്രതീക്ഷയേകിയ വിധി പുറപ്പെടുവിച്ചത്. കോഴിക്കോട് സ്വദേശിയയായ സൗദയുടെ ജീവിതം ദുരിതപൂർണമായത് വിവാഹത്തോടെയാണ്. 1995ൽ കോഴിക്കോട് ചാലിയം സ്വദേശിയായ അബ്ബാസ് പാലയ്ക്കലിനെ വിവാഹം കഴിച്ചത്. പതിനെട്ടാം വയസിൽ വിവാഹിതയായ സൗദ ഭർത്താവ് അബ്ബാസുമായി കോഴിക്കോട് ചാലിയത്ത് താമസമാരംഭിച്ചെങ്കിലും സൗദയുടെ ദുർദിനങ്ങൾ ആരംഭിക്കുകയായിരുന്നു.
അഞ്ചു വർഷം കുടുംബത്തിലെ പ്രശ്നങ്ങൾ ആരെയും അറിയിക്കാതെ സൗദ ഒതുക്കിയെങ്കിലും ഭർത്താവിന്റെ പീഡനം സഹിക്കാൻ കഴിയാത്ത സാഹചര്യമായിരുന്നു. മറ്റൊരു പെൺകുട്ടിയെ കല്യാണം കഴിക്കുന്നതിനെ എതിർത്ത സൗദയെ കുട്ടികളെ മുന്നിൽ വച്ച് ക്രൂരമായി മർദ്ദിക്കുമായിരുന്നു. 2005ൽ മർദ്ദനം സഹിക്കാതെ സൗദ അബ്ബാസിന്റെ വീട്ടിൽ നിന്ന് സൗദയുടെ വീട്ടിലേക്ക് മടങ്ങി. അവിടെയും സ്ഥിതി മറ്റൊന്നായിരുന്നില്ല. ഭർത്താവിനെ കൂടാതെ അബ്ബാസിന്റെ ബന്ധുവും ശാരീരികമായി പീഡിപ്പിക്കാൻ ശ്രമം ആരംഭിച്ചതോടെ അബ്ബാസിന്റെ വീട്ടിൽ നിൽക്കാൻ കഴിയാത്ത സാഹചര്യമായി. ഈ അവസരം മുതലെടുത്ത് എല്ലാ കുറ്റവും സൗദയുടെ തലയിൽ കെട്ടി വച്ച് മൂന്നു മക്കളെയും സൗദയെയും ഉപേക്ഷിച്ച് അബ്ബാസ് മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചു.
പിന്നീടുള്ള വർഷങ്ങൾ സൗദ കണ്ണീരോടെയാണ് ഓർക്കുന്നത്. സഹോദരങ്ങൾക്കോ മാതാപിതാക്കൾക്കോ സൗദയുടേയും കുട്ടികളുടേയും കാര്യങ്ങൾ നോക്കാനുള്ള സാമ്പത്തികസ്ഥിതി മെച്ചമല്ലാത്തതിനാൽ വീട്ടിൽ നിന്നും വാടകവീട്ടിലേക്ക് കുട്ടികളെയും കൊണ്ട് മാറി താമസിച്ചു. വീട്ടു വാടകയ്ക്കും കുട്ടികളുടെ ഭക്ഷണത്തിനും വിദ്യാഭ്യാസത്തിനും മറ്റാരും സഹായിക്കാനില്ലാത്തതിനാൽ സൗദ കൂലിവേലയ്ക്ക് പോകാൻ തുടങ്ങി. ഈ സമയത്താണ് വിവാഹമോചനത്തിനുള്ള നോട്ടീസ് അബാസിൽ നിന്ന് സൗദയ്ക്ക് ലഭിക്കുന്നത്. കഷ്ടപ്പാടുകൾക്കിടയിലും അബ്ബാസിൽ നിന്നും നീതി നേടി പോരാടാനുള്ള ഉറച്ച തീരുമാനത്തിലായിരുന്നു സൗദ.
2013ൽ സൗദയുടെ ദയനീയസ്ഥിതി മനസിലാക്കിയ ജില്ലാ കോടതി, അബ്ബാസ് 3.6 ലക്ഷം രൂപ സൗദയ്ക്ക് നൽകണമെന്ന് വിധിച്ചു. എന്നാൽ വിധിക്കെതിരെ അബ്ബാസ് ഹൈക്കോടതിയെ സമീപിച്ചു. ഇതിനടെ വൃക്കരോഗം ബാധിച്ച സൗദയ്ക്ക് ജോലിക്കു പോലും പോകാൻ കഴിയാതെ വന്നു. ഇതോടെ മക്കളുടെ കാര്യത്തിൽ ആശങ്കയിലായ സൗദ, നാട്ടുകാരുടേയും മക്കളുടെയും സഹായത്തോടെ മൂത്ത മകൾ റാഹിലയുടെ വിവാഹം നടത്തി. മക്കൾക്ക് പഠിക്കാൻ കഴിവുണ്ടായിട്ടും, വേണ്ടത്ര പഠിപ്പിക്കാനോ അവരെ നല്ല നിലയിൽ വിവാഹം കഴിച്ചയപ്പിക്കാനോ കഴിയാത്ത സാഹചര്യത്തിൽ സൗദ കണ്ണീരൊഴുക്കോഴാണ് കോടതി വിധിച്ച പണം പോലും നൽകാതെ സ്വന്തം പിതാവ് ഹൈക്കോടതിയെ സമീപിച്ചത്.
മൂത്ത മകളുടെ വിവാഹത്തിന് എടുത്ത ഒരു ലക്ഷം രൂപയുടെ വായ്പ തിരിച്ചടവ് മുടങ്ങിയതോടെ ഇളയ മകളുടെ പഠനം മുടങ്ങുമെന്ന ആശങ്കയിലായിരുന്നു സൗദ. 'സ്വന്തം രക്തത്തിൽ ജനിച്ച മകളുടെ വിവാഹത്തിനോ, അവരുടെ പഠിപ്പിനോ ഒരു രൂപ പോലും ചെലവാക്കാതെ സുഖിച്ച് കഴിയുകയാണ്. എന്റെ സഹോദരനാണ് അബ്ബാസിന് ദുബായിൽ ജോലി വാങ്ങി കൊടുത്തത്. അസുഖം മൂലം എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ മക്കളുടെ കാര്യമോർത്താണ് എനിക്ക് ദുഃഖം. എന്റെ വിവാഹത്തിന് ബാപ്പ നൽകിയ സ്ഥലം പോലും അയാൾ തട്ടിയെടുത്തു. ആ സ്ഥലത്താണ് ഇപ്പോൾ അയാളും പുതിയ ഭാര്യയും വീട് വച്ച് താമസിക്കുന്നത് ' സൗദ കണ്ണീരോടെ പറയുന്നു. സൗദയ്ക്ക് ജോലിക്ക് പോകാൻ കഴിയാതെ വന്നതോടെ ഇളയമകൻ ചെറിയ ജോലികൾ ഒക്കെ ചെയ്താണ് കുടുംബം പുലർത്തുന്നത്.
എന്നാൽ കേസിൽ അനുകൂലമായ വിധിയുണ്ടാകുമെന്ന പ്രതീക്ഷിച്ച അബ്ബാസിന്റെ പ്രതീക്ഷകളെ തകർത്തു കൊണ്ടാണ് ഹൈക്കോടതി വിധി പുറപ്പെടുവിച്ചത്. സൗദയുടേയും അബ്ബാസിന്റെയും ഭാഗം കേട്ട ഹൈക്കോടതി വിധി ഇങ്ങനെ ആയിരുന്നു. 'സൗദയുടെ ഭർത്താവായ അബ്ബാസ് ഫിഷിങ് ബോട്ടുകളുടെ ഉടമസ്ഥനും സാമ്പത്തികമായി മെച്ചപ്പെട്ട സ്ഥിതിയിലുമാണ്. എന്നാൽ അബ്ബാസിന്റെ മുൻഭാര്യയും മക്കളും ദാരിദ്ര്യത്തിലാണ് ജീവിക്കുന്നതെന്നും കോടതി മനസിലാക്കുന്നു. അതിനാൽ സൗദയ്ക്കും മക്കൾക്കും 3.6ലക്ഷം കൊടുക്കണമെന്ന ജില്ലാ കോടതി വിധിക്കു പുറമെ സൗദയുടെ ചികിത്സയ്ക്കായി 2.6 ലക്ഷം രൂപ കൂടി നൽകണമെന്നാണ് കോടതി വിധി.
'മുസ്ലിം വിവാഹമോചന-ജീവനാംശ നിയമപ്രകാരം രാജ്യത്ത് തന്നെ ശ്രദ്ധേയമായ വിധിയാണ് ഹൈക്കോടതിയുടേതെന്നാണ്' സൗദയ്ക്കു വേണ്ടി ഹാജരായ അഡ്വ. വിനോദ് ചെറിയാന്റെ അഭിപ്രായം. 1986ലെ നിയമപ്രകാരം ഭർത്താവിന്റെ സാമ്പത്തിക സ്ഥിതിക്ക് അനുസരിച്ച് ഭാര്യയ്ക്ക് ആവശ്യമായ ജീവനാംശം നൽകാൻ വ്യവസ്ഥ ചെയ്യുന്നുണ്ട്. ഭാര്യയുടെ ആവശ്യങ്ങൾ എന്നു പറയുമ്പോൾ ആശുപത്രി ചെലവും ഉൾപ്പെടുന്നതാണെന്ന സൗദയുടെ വാദം അംഗീതകരിച്ചു കൊണ്ടാണ് ഹൈക്കോടതി വിധി പുറപ്പെടുവിച്ചത്.
ആത്മധൈര്യം കൈവിടാതെ ഒരു ദശാബ്ദക്കാലം നീണ്ട നിയമപോരാട്ടത്തിൽ അനുകൂലമായ വിധി നേടിയപ്പോൾ, ഉപേക്ഷിച്ചു പോയ ഭർത്താവിനെ തോൽപിച്ചു എന്നതിനേക്കാൾ കുട്ടികളുടെ ഭാവിക്ക് ഒരു കൈത്താങ്ങ് ആയല്ലോ എന്ന ആശ്വാസമാണ് സൗദയുടെ വാക്കുകളിൽ.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍