Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ജാമ്യപ്രതീക്ഷ നഷ്ടപ്പെട്ട റോബിനച്ചൻ ജയിൽ ജീവിതം ആസ്വദിച്ച് തടവറയിൽ; വിചാരണക്കോടതി ശിക്ഷിക്കുമോയെന്ന് ഭയന്ന് സുപ്രീം കോടതിയിൽ പോയിട്ടും ഫാ.ജോസഫ് തേരകത്തിനും നാലു കന്യാസ്ത്രീകൾക്കും രക്ഷയില്ല; ഗൗരവമുള്ള ആരോപണങ്ങൾ എന്നുനിരീക്ഷിച്ച കോടതി കേസ് റദ്ദ് ചെയ്യാനുള്ള ഹർജിയിൽ വാദം കേൾക്കുന്നത് മാറ്റിവച്ചു; പീഡനക്കേസ് വിചാരണയ്ക്കുള്ള അവസാന തടസവും ഈ മാസം മാറിയേക്കും

ജാമ്യപ്രതീക്ഷ നഷ്ടപ്പെട്ട റോബിനച്ചൻ ജയിൽ ജീവിതം ആസ്വദിച്ച് തടവറയിൽ; വിചാരണക്കോടതി ശിക്ഷിക്കുമോയെന്ന് ഭയന്ന് സുപ്രീം കോടതിയിൽ പോയിട്ടും ഫാ.ജോസഫ് തേരകത്തിനും നാലു കന്യാസ്ത്രീകൾക്കും രക്ഷയില്ല; ഗൗരവമുള്ള ആരോപണങ്ങൾ എന്നുനിരീക്ഷിച്ച കോടതി കേസ് റദ്ദ് ചെയ്യാനുള്ള ഹർജിയിൽ വാദം കേൾക്കുന്നത് മാറ്റിവച്ചു; പീഡനക്കേസ് വിചാരണയ്ക്കുള്ള അവസാന തടസവും ഈ മാസം മാറിയേക്കും

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കൊട്ടിയൂരിൽ ഫാ. റോബിൻ വടക്കുഞ്ചേരി പെൺകുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയെന്ന കേസിൽ പ്രതികൽക്ക് എതിരായ ആരോപണം ഗൗരവമുള്ളതാണെന്ന് സുപ്രീം കോടതി. വാക്കാലുള്ള പരാമർശമാണ് ഇക്കാര്യത്തിൽ കോടതി നടത്തിയത്. വിചാരണ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതികൾ നൽകിയ ഹർജിയിൽ 26-നു വാദം കേൾക്കും.

കേസിൽ അടുത്തമാസം ഒന്നിനു വിചാരണ തുടങ്ങാനിരിക്കെയാണ് നാലു പ്രതികൾ സുപ്രീംകോടതിയെ സമീപിച്ചത്. മൂന്നു മുതൽ അഞ്ചുവരെ പ്രതികളായ ഡോ. സിസ്റ്റർ ബെറ്റി ജോസ്, ഡോ. ഹൈദരാലി, സിസ്റ്റർ ആൻസി മാത്യു, ഒമ്പതാംപ്രതി വയനാട് ശിശുക്ഷേമ സമിതി മുൻ അധ്യക്ഷൻ ഫാ. തോമസ് ജോസഫ് തേരകം എന്നിവരാണ് ഹർജിക്കാർ. തങ്ങളുടേത് വ്യത്യസ്തമായ കേസാണെന്നും വിചാരണ സ്റ്റേ ചെയ്യണമെന്നും പ്രതികൾ വാദിച്ചു. പ്രതികൾ സ്വാധീനമുള്ളവരാണെന്നും വളരെ ഗൗരവമേറിയ ആരോപണങ്ങളാണ് ഇവർക്കെതിരേയുള്ളതെന്നും പ്രോസിക്യൂഷനുവേണ്ടി കെ.എൻ. ബാലഗോപാൽ, വിപിൻ നായർ എന്നിവർ ചൂണ്ടിക്കാട്ടി. ഇതു വാക്കാൽ ശരിവെച്ച സുപ്രീംകോടതി വിഷയം രണ്ടാഴ്ചത്തേക്കു മാറ്റുകയായിരുന്നു.

പീഡനത്തിനിരയായ പെൺകുട്ടി പ്രസവിച്ച കുഞ്ഞിനെ അനാഥാലയത്തിൽ എത്തിച്ചതുമായി ബന്ധപ്പെട്ട നടപടികളിൽ വീഴ്ചവരുത്തിയതിനാണ് ഫാ. തേരകത്തിനും നാലു കന്യാസ്ത്രീകൾക്കുമെതിരേ കേസെടുത്തത്. ഫാ. റോബിൻ വടക്കുംചേരിയാണ് കേസിലെ ഒന്നാംപ്രതി.കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് ഇയാൾ അറസ്റ്റിലായത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കുകയും പെൺകുട്ടി പ്രസവിച്ച കുഞ്ഞിനെ അനാഥാലയത്തിൽ ഒളിപ്പിക്കുകയും ചെയ്ത കുറ്റത്തിനാണ് റോബിൻ അച്ചൻ ജയിലിലായത്. 2017 ഫെബ്രുവരിയിലാണ് ഫാ. റോബിൻ പീഡനക്കേസിൽ അറസ്റ്റിലാകുന്നത്. കണ്ണൂർ ജില്ലയിലെ കൊട്ടിയൂരിനടുത്ത് നീണ്ടുനോക്കി സെന്റ് സെബാസ്റ്റ്യൻസ് ദേവാലയത്തിൽ വികാരി ആയി ഇരിക്കുമ്പോഴാണ് റോബിൻ പള്ളിമേടയിലെത്തിയ പതിനാറുകാരിയായ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയത്.

പീഡനത്തിനിരയായ പെൺകുട്ടി പ്രസവിച്ച കുട്ടിയെ ഇയാൾ ഇടപെട്ട് അനാഥാലയത്തിലാക്കിയിരുന്നു. പീഡന സംഭവം മറച്ചുവെയ്ക്കാനും കേസ് ഒതുക്കിത്തീർക്കാനും ശ്രമിച്ചതിന് മാനന്തവാടി ബിഷപ്പ് ജോസഫ് പൊരുന്നേടത്തിനടക്കം സഭയിലെ പല ഉന്നതർക്കും നേരെ ആരോപണമുണ്ടായിരുന്നു. സംഭവം പുറത്തു പറയാതിരിക്കാൻ ഇയാൾ പെൺകുട്ടിയുടെ കുടുംബത്തിന് 10 ലക്ഷം രൂപയും പുതിയ വീടും വാഗ്ദാനം ചെയ്തിരുന്നു. പാവപ്പെട്ട കുടുംബങ്ങളിലെ പെൺകുട്ടികളെ വിദേശരാജ്യങ്ങളിലേക്ക് നഴ്സിങ് പഠനത്തിന് അയച്ചിരുന്ന ഇയാൾ അതുവഴിയും ചൂഷണം നടത്തിയതായി ആരോപണമുണ്ടായിരുന്നു. കാഞ്ഞിരപ്പള്ളി ബിഷപ്പ് മാത്യു അറയ്ക്കലിന്റെ വലംകൈ ആയിരുന്ന റോബിനായിരുന്നു സഭയുടെ ഭൂമി ഇടപാടുകളിൽ ദല്ലാളായി പ്രവർത്തിച്ചിരുന്നത്. ജീവൻ ടിവിയുടേയും ദീപിക ദിനപ്പത്രത്തിന്റെയും മാനേജിങ് ഡയറക്ടറായിരുന്നു ഇയാൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP