മദനിക്ക് വീണ്ടും ഭാഗിക നീതി; രോഗബാധിതയായ അമ്മയെ കാണാൻ അഞ്ച് ദിവസം കേരളത്തിലെക്ക് പോകാൻ അനുമതി; കർണ്ണാടക പൊലീസ് സുരക്ഷ ഒരുക്കും; ജാമ്യ വ്യവസ്ഥയിൽ മറ്റ് ഇളവുകൾ ഇല്ല
ന്യൂഡൽഹി: പിഡിപി നേതാവ് അബ്ദുൾ നാസർ മദനിയുടെ ജാമ്യവ്യവസ്ഥയിൽ സുപ്രീംകോടതി ഇളവ് അനുവദിച്ചു. അസുഖമായി കിടക്കുന്ന അമ്മയെ കാണാൻ കേരളത്തിലേക്ക് പോകാനാണ് അനുമതി. അഞ്ച് ദിവസത്തേക്കാണ് ഇളവ്. മദനി കേരളത്തിൽ പോകുമ്പോൾ എല്ലാ സുരക്ഷാ ക്രമീകരണവും കർണ്ണാടക പൊലീസ് ഒരുക്കണം. കേരളാ പൊലീസുമായി ഇതിനായി ഏകോപനം ഉണ്ടാകണമെന്നും സുപ്രീം കോടതി നിർദ്ദേശിച്ചു. മദനിക്ക് വേണ്ടി സുപ്രീകോടതിയിലെ പ്രമുഖ അഭിഭാഷകൻ പ്രശാന്ത് ഭൂഷണാണ് ഹജരായത്. എന്ന് കേരളത്തിൽ പോകണമെന്ന കാര്യം മദനിക്ക് തീരുമാനിക്കാമെന്നും കോടതി വ്യക്തമാക്കി. കോടതി വിധിയെ തുടർന്ന് നാളെ തന്നെ മദനി ബംഗളുരുവിൽ നിന്ന് കേരളത്തിലെത്തും.
ബംഗളുരു സ്ഫോടനക്കേസിൽ വിചാരണ പൂർത്തിയാക്കാൻ രണ്ട് വർഷം വേണ്ടി വരുമെന്ന് വിചാരണ കോടതി സുപ്രീംകോടതിയിൽ കത്ത് നൽകിയിരുന്നു. ഈ സാഹചര്യത്തിലാണ് മദനിയുടെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിച്ചത്. കഴിഞ്ഞ വർഷം നവംബറിൽ നാല് മാസത്തിനകം വിചാരണ പൂർത്തിയാക്കാമെന്ന് കർണാടക സുപ്രീംകോടതിയെ അറിയിച്ചിരുന്നു. ഈ കാലയളവ് പിന്നിട്ടതിനാൽ ജാമ്യവ്യവസ്ഥതകളിൽ ഇളവ് വേണമെന്ന് ആവശ്യപ്പെട്ട് മദനി സുപ്രീംകോടതിയെ സമീപിച്ചു. ഇതാണ് അംഗീകരിക്കപ്പെടുന്നു. മദനിക്ക് ഏറെ ആരോഗ്യ പ്രശ്നങ്ങളുണ്ട്. വീൽചെയറിലാണ് യാത്ര. അമ്മയാണെങ്കിൽ അതീവ ഗുരുതരാവസ്ഥയിൽ ചികിൽസിയിലുമാണ്. ഈ സാഹചര്യത്തിൽ മദനിക്ക് കേരളത്തിലേക്ക് പോകാൻ അവസരം നൽകാത്തത് നീതി നിഷേധമാണെന്ന് പ്രശാന്ത് ഭൂഷൺ വാദിച്ചു. ഇത് കോടതി അംഗീകരിക്കുകയും ചെയ്തു.
അതേ സമയം ബാംഗലൂർ സ്ഫോടന കേസിലെ വിചാരണ 2 കൊല്ലം നീളുമെന്ന കർണ്ണാടക സർക്കാർ കോടതിയിൽ അറിയിച്ചതും ജാമ്യവ്യവസ്ഥയിൽ ഇളവ് അനുവദിക്കാൻ സുപ്രീം കോടതി പരിഗണിച്ചു. അതേ സമയം എന്തുകൊണ്ടാണ് വിചാരണ ഇത്രയും നീളുന്നത് അറിയിക്കാൻ കർണ്ണാടക സർക്കാറിനോട് സുപ്രീം കോടതി ആവശ്യപ്പെട്ടു. മദനി പ്രതിയായ ബംഗലൂരു സ്ഫോടന കേസിന്റെ വിചാരണ പൂർത്തിയാക്കാൻ രണ്ട് വർഷത്തെ സമയം വേണമെന്ന് വിചാരണ കോടതി കർണാടക ഹൈക്കോടതിക്ക് കത്തുനൽകി നൽകിയിരുന്നു. വിചാരണ കോടതി ജഡ്ജിയുടെ കത്ത് ഹൈക്കോടതി സുപ്രീംകോടതിക്ക് അയച്ചു കൊടുക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് കോടതിയുടെ നിരീക്ഷണങ്ങൾ.
കേസിന്റെ വിചാരണ പൂർത്തയാകാൻ രണ്ടു വർഷം വേണമെന്നു കേസ് പരിഗണിക്കുന്ന കോടതി സുപ്രീംകോടതിയെ അറിയിച്ചിരുന്നു. നിലവിൽ കേസ് പരിഗണിച്ച കോടതിയിൽ നിന്നും പുതിയ കോടതിയിലേയ്ക്കു എന്തിനു കേസിന്റെ വിചാരണ മാറ്റിയെന്നു കോടതി കർണാടക സർക്കാരിനോടു ചോദിച്ചു. ഇക്കാര്യത്തിൽ ഉടൻ വിശദീകരണം നൽകണമെന്നും കോടതി ആവശ്യപ്പെട്ടു. വിചാരണ നീളുന്നതിന്റെ കാരണം അറിയിക്കണമെന്നും കോടതി പറഞ്ഞു. നാലു മാസത്തിനകം വിചാരണ പൂർത്തിയാകുമെന്നായിരുന്നു കഴിഞ്ഞ ഡിസംബറിൽ കർണാടക സർക്കാർ സുപ്രീംകോടതിയെ അറിയിച്ചിരുന്നത്.
എന്നാൽ രണ്ടു വർഷം വേണ്ടിവരുമെന്ന പുതിയ വാദത്തേയും കോടതി ചോദ്യം ചെയ്തു. വിചാരണ അനന്തമായി നീണ്ടു പോകുന്നതും ആരോഗ്യപ്രശ്നങ്ങളുമാണു മദനിയുടെ അഭിഭാഷകൻ പ്രധാനമായും കോടതിയിൽ ചൂണ്ടിക്കാണിച്ചത്. ഇക്കാര്യങ്ങൾ പരിഗണിച്ചാണു ജാമ്യവ്യവസ്ഥയിൽ ഇളവനുവദിക്കാൻ കോടതി തീരുമാനിച്ചത്. ബംഗളൂരു സ്ഫോടനക്കേസുമായി ബന്ധപ്പെട്ടാണു മദനിയെ കർണാടക പൊലീസ് അറസ്റ്റ് ചെയ്തത്. ഈ കേസിൽ ലഭിച്ച ജാമ്യത്തിന്റെ കാലാവധി അവസാനിച്ചതിനെ തുടർന്നാണു മദനി വീണ്ടും കോടതിയെ സമീപിച്ചത്.
ബംഗലൂരു സ്ഫോടന കേസിന്റെ വിചാരണ നാല് മാസത്തിനുള്ളിൽ പൂർത്തിയാക്കാനാകുമെന്നാണ് മദനിയുടെ ജാമ്യാപേക്ഷയെ എതിർത്തുകൊണ്ട് കർണാടക സർക്കാർ നേരത്തെ സുപ്രീംകോടതിയെ അറിയിച്ചത്. അതിന് വിരുദ്ധമായ അഭിപ്രായാണ് വിചാരണ കോടതി നേരിട്ട് മേൽക്കോടതികളെ അറിയിച്ചിരിക്കുന്നത്. ചികിത്സക്കായി മദനിക്ക് സുപ്രീംകോടതി നൽകിയ ജാമ്യം ഇപ്പോഴും തുടരുകയാണ്. ഈ സാഹചര്യത്തിൽ വിചാരണ വീണ്ടും നീട്ടിക്കൊണ്ടുപോകാനും ബംഗളൂരുവിൽ തളച്ചിടാനും കർണാടക സർക്കാർ നടത്തുന്ന നീക്കം ചോദ്യം ചെയ്താണ് പി.ഡി.പി ചെയർമാൻ മദനി സുപ്രീംകോടതിയെ സമീപിച്ചത്. ചില സാക്ഷികളെ വീണ്ടും തിരിച്ചുവിളിക്കാൻ കർണാടക സർക്കാർ ശ്രമിക്കുന്നത് ഇതിന്റെ ഭാഗമായിട്ടാണെന്ന് മദനി ബോധിപ്പിച്ചു.
വിചാരണകോടതി മാറ്റിയതാണ് പ്രശ്നങ്ങൾക്ക് കാരണം. വിചാരണകോടതി അഞ്ച് വർഷമെടുത്ത് വിചാരണ പൂർത്തിയാക്കുന്ന സമയത്തായിരുന്നു മാറ്റം. ഇതിലൂടെ വീണ്ടും വിചാരണ നടത്തേണ്ട അവസ്ഥയുണ്ടായി. ഇത് കേസ് നീട്ടികൊണ്ട് പോകാനുള്ള തന്ത്രമാണെന്നാണ് മദനിയുടെ പക്ഷം. 2010 ജൂലൈ 11ന് അറസ്റ്റിലായത് മുതൽ വിചാരണ തടവുകാരനായി കഴിഞ്ഞ മദനിയുടെ ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്നാണ് സുപ്രീംകോടതി ജാമ്യം അനുവദിച്ചത്.
ബംഗളൂരു പരപ്പന അഗ്രഹാര സെൻട്രൽ ജയിലിലെ സിറ്റി സിവിൽ ജഡ്ജിക്ക് മുമ്പാകെയുള്ള വിചാരണ തീരുന്നത് വരെ എന്നായിരുന്നു കഴിഞ്ഞ നവംബർ 14ന് ജാമ്യം അനുവദിക്കുമ്പോൾ സുപ്രീംകോടതി പറഞ്ഞിരുന്നത്. നാലു മാസത്തിനകം വിചാരണ തീർക്കാമെന്ന് സർക്കാർ അന്ന് സുപ്രീംകോടതിക്ക് ഉറപ്പുനൽകി. അത് മറികടക്കാനാണ് കേസ് എൻ.ഐ.എ കോടതിയിലേക്ക് മാറ്റിയത്. ബംഗളുരുവിൽ ഒരു വർഷം മുമ്പ് പ്രത്യേക കോടതി പ്രവർത്തിച്ചുതുടങ്ങിയ ശേഷമായിരുന്നു തീരുമാനം.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എട്ടു വർഷം മുമ്പ് വോട്ട് ചെയ്തപ്പോൾ വിരലിൽ പുരട്ടിയ മഷിയടയാളം മായുന്നില്ല; സോപ്പും ലായനികളുമെല്ലാം ഉപയോഗിച്ചെങ്കിലും വര തെളിഞ്ഞുതന്നെ; തദ്ദേശതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എതിർത്തതോടെ ഭയന്ന് വോട്ട് ചെയ്യുന്നത് നിർത്തി ഉഷ
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍