Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ശശീന്ദ്രനെതിരായ ചാനൽ ലേഖികയുടെ പരാതിയിൽ സാക്ഷി വിസ്താരം പൂർത്തിയായി; കേസ് നിലനിൽക്കുമോ എന്ന് 24ന് കോടതി തീരുമാനിക്കും: ചാനൽ കെണിയിൽ രാജിവെച്ച മുന്മന്ത്രിയെ പീഡന കേസിൽ പ്രതി ചേർക്കുമെന്ന് തന്നെ റിപ്പോർട്ടുകൾ

ശശീന്ദ്രനെതിരായ ചാനൽ ലേഖികയുടെ പരാതിയിൽ സാക്ഷി വിസ്താരം പൂർത്തിയായി; കേസ് നിലനിൽക്കുമോ എന്ന് 24ന് കോടതി തീരുമാനിക്കും: ചാനൽ കെണിയിൽ രാജിവെച്ച മുന്മന്ത്രിയെ പീഡന കേസിൽ പ്രതി ചേർക്കുമെന്ന് തന്നെ റിപ്പോർട്ടുകൾ

തിരുവനന്തപുരം: മുൻ മന്ത്രി എ കെ ശശീന്ദ്രന് എതിരായ ചാനൽ ലേഖികയുടെ പരാതിയിൽ നടപടികൾ മുറുകുന്നു. സാക്ഷി വിസ്താരം പൂർത്തിയായതോടെ ശശീന്ദ്രനെതിരെ കുരുക്ക് മുറുകുമോ എന്നതാണ് അറിയേണ്ടത്. കേസിൽ അന്തിമ വാദം 24നു ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതി പരിഗണിക്കും.

ഇന്നലെ സാക്ഷി വിസ്താരം പൂർത്തിയാക്കാൻ ഹർജിക്കാരിയായ ചാനൽ ലേഖികയോടു നേരത്തെ കോടതി നിർദേശിച്ചിരുന്നു. മൂന്നു സാക്ഷികളാണു പരാതിയിൽ മൊഴി നൽകിയിരുന്നത്. മന്ത്രി ചാനൽ പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്നായിരുന്നു ഇവർ മൊഴി നൽകിയിയത്. അഭിമുഖത്തിനെത്തിയ ചാനൽ പ്രവർത്തകയോട് മുൻ മന്ത്രി അപമര്യാദയായി പെരുമാറി എന്നാണു ഹർജിയിലെ ആരോപണം.

ചാനൽ പ്രവർത്തകയോടു ശശീന്ദ്രൻ നിരന്തരമായി ഫോണിലൂടെ അശ്ശീല സംഭാഷണം നടത്തുമായിരുന്നുവെന്നും പറഞ്ഞു വിലക്കിയിട്ടും വീണ്ടും ആവർത്തിച്ചെന്നും തന്നോടു ലേഖിക പറഞ്ഞതായാണു മൊഴി. ഈ വിഷയത്തിൽ ഹണിട്രാപ്പ് ആരോപിച്ച് മംഗളം സിഇഒ അജിത് കുമാറിനേയും ജയചന്ദ്രനേയും രണ്ടാഴ്ചയിൽ അധികം ജയിലിൽ അടച്ചിരുന്നു. ഈ സാഹചര്യത്തിൽ ജയചന്ദ്രൻ നേരിട്ടെത്തിയും കോടതിയിൽ മൊഴി നൽകിയിരുന്നു.

20നു സാക്ഷി വിസ്താരം പൂർത്തിയാക്കണമെന്നും കോടതി നിർദേശിച്ചു. അഭിമുഖത്തിനെത്തിയ തന്നോട് മുൻ മന്ത്രി അപമര്യാദയായി പെരുമാറി എന്നാണു ചാനൽ പ്രവർത്തക നൽകിയ ഹർജിയിലെ ആരോപണം. മൊഴികൾക്കൊപ്പം സാഹചര്യ തെളിവും ശബ്ദ റിക്കോർഡുമെല്ലാം പരിഗണിച്ച് കേസെടുക്കാൻ കോടതി തയ്യാറാകുമെന്നാണ് വിലയിരുത്തൽ. അങ്ങനെ വന്നാൽ ശശീന്ദ്രന് വലിയ തരിച്ചടിയാകും ഉണ്ടാവുക. ഹണി ട്രാപ്പിൽ തന്നെ കുടിക്കയെന്ന് ആരോപിച്ച് കടുത്ത നിലപാട് ശശീന്ദ്രൻ എടുത്തു. ഇതോടെയാണ് മംഗളത്തിനെതിരെ പൊലീസ് എടുത്തതും അറസ്റ്റിലേക്ക് കാര്യങ്ങളെത്തിയതും.

ഫോൺ വിളി വിവാദത്തിൽ മുൻ മന്ത്രി എ.കെ.ശശീന്ദ്രനെതിരെ മറ്റൊരു സാക്ഷി ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതിയിൽ നേരത്തെ മൊഴി നൽകിയിരുന്നു. കേസ് ശശീന്ദ്രന് ഊരാക്കുടുക്കാവുകയാണ്. മൊഴി പരിഗണിച്ച് കേസെടുക്കാൻ പൊലീസിനോട് കോടതി നിർദ്ദേശിച്ചാൽ മുന്മന്ത്രിയെ അറസ്റ്റ് ചെയ്യേണ്ട സാഹചര്യം ഉണ്ടാകും. ഇതിലേക്ക് കാര്യങ്ങളെത്തിക്കാനാണ് മംഗളത്തിന്റേയും നീക്കം. കേസിൽ ആദ്യ സാക്ഷി മൊഴിയും നിർണ്ണായകമാണ്. സംഭവ ദിവസം താനും പരാതിക്കാരിയായ ലേഖികയും ഒരുമിച്ചാണു മന്ത്രിയുടെ അടുത്തു പോയത്, അവിടെ ശശീന്ദ്രൻ അപമാനിക്കാൻ ശ്രമിച്ചതായി ലേഖിക തന്നോടു പറഞ്ഞു എന്നാണു സാക്ഷി മൊഴി നൽകിയത്.

തന്നെ ലൈംഗികമായി പീഡിപ്പിക്കാൻ ശശീന്ദ്രൻ ശ്രമിച്ചെന്നാണ് മാധ്യമ പ്രവർത്തകയുടെ ആരാപണം. അതുകൊണ്ട് തന്നെ കോടതി നിലപാട് എതിരായാൽ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം പൊലീസിന് കേസെടുക്കേണ്ടിയും വരും. അതിനിടെ നടന്നത് സ്റ്റിംങ് ഓപ്പറേഷനെന്ന് മംഗളം തന്നെ സമ്മതിച്ചതിനാൽ കേസെടുക്കാൻ കഴിയില്ലെന്നാണ് ശശീന്ദ്രൻ പറയുന്നത്. എന്നാൽ കേസെടുക്കാൻ വേണ്ട വശമെല്ലാം യുവതിയുടെ പരാതിയിലുണ്ട്. മംഗളം ചാനൽ സംപ്രേഷണം ചെയ്ത ശബ്ദം പീഡനം ആരോപിക്കുന്ന ദിവസത്തിനേ ശേഷം സംഭവിച്ചതാണ്. അതുകൊണ്ട് തന്നെ യുവതി പരാതിയിൽ ഉറച്ചു നിന്നാൽ ശശീന്ദ്രന് ജയിലിൽ പോകേണ്ട സാഹചര്യവും ഉണ്ടാകും. യുവതിയുടെ ഫോൺ റിക്കോർഡും രേഖകളുടെ പരിശോധനയും നിർണ്ണായകമാകും. കോടതിയിൽ അതീവ ഗുരുതരമായ ആരോപണമാണ് യുവതി ഉന്നയിച്ചിരിക്കുന്നത്. അജിത് കുമാറിനും മറ്റുള്ളവർക്കും ജാമ്യം കിട്ടയതോടെയാണ് കേസിന് വീണ്ടും പുതു ജീവൻ വയ്ക്കുന്നത്. ശശീന്ദ്രനെതിരെ നിയമപരമായി മുന്നോട്ട് പോകാൻ തന്നെയാണ് മംഗളത്തിന്റേയും തീരുമാനം.

യുവതിയുടെ പരാതിയുടെ പ്രധാന ഭാഗങ്ങൾ ഇങ്ങനെ-നവംബർ 11നാണ് താൻ ആദ്യമായി ശശീന്ദ്രനെ കാണുന്നത്. പിന്നീട് സ്ത്രീസുരക്ഷയുമായി ബന്ധപ്പെട്ട വാർത്തയ്ക്ക് വേണ്ടി മന്ത്രിയെ വിളിച്ചു. അന്ന് രാവിലെ വരാൻ ആവശ്യപ്പെട്ടുവെങ്കിലും തനിക്ക് പോകാൻ കഴിഞ്ഞില്ല. തുടർന്ന് മന്ത്രി നിരന്തരം വിളിച്ചു. ഒടുവിൽ വൈകിട്ട് മന്ത്രിമന്ദിരത്തിൽ ചെല്ലാൻ പറഞ്ഞു. അതിനെ തുടർന്ന് ചാനൽ ജീവനക്കാർക്കൊപ്പം അവിടെ എത്തി. തന്നോട് ഒറ്റയ്ക്ക് മുകളിലേക്ക് ചെല്ലാൻ പറഞ്ഞു. അവിടെ ചെന്നപ്പോൾ കസേരയിൽ ഇരുന്ന് കാലുകൾ ടിപോയിൽ കയറ്റി വച്ചിരിക്കുകയായിരുന്നു മന്ത്രി. തന്നോട് അഭിമുഖമായി ഇരിക്കാൻ പറഞ്ഞു.

കുറേ നേരെ എന്റെ മുഖത്ത് നോക്കി ഇരിക്കുകയും നീ സുന്ദരിയാണെന്നും എത്രവയസ്സുണ്ടെന്ന് ചോദിക്കുകയും ചെയ്തു. 29 വയസ്സുണ്ടെന്ന് മറുപടിയും നൽകി. ഇനി വരുന്ന ദിവസങ്ങളിൽ വിദേശയാത്ര ചെയ്യേണ്ടി വരും. ശ്രീലങ്കയിലെ സ്ത്രീകളുടെ അവസ്ഥ റിപ്പോർട്ട് ചെയ്യാൻ വരുന്നോ എന്നും ചോദിച്ചു. ഞാൻ വന്നത് കേരളത്തിലെ ബസ് യാത്ര ചെയ്യുന്ന യുവതികൾ ടോയിലറ്റ് പ്രശ്‌നം അഭിമുഖീകരിക്കുന്നതിനെക്കുറിച്ചു ഫീച്ചർ ചെയ്യാനാണെന്ന് പറഞ്ഞു. അതൊക്കെ അവിടെ നിൽക്കട്ടേയെന്നായിരുന്നു മറുപടി. എന്റെ കുടുംബം പുറത്തുപോയിരിക്കുകയാണ്. സുന്ദരിക്കുട്ടി ചോദിക്കുന്നത് എന്തും ഞാൻ ചെയ്തു തരും. എന്നിട്ട് അദ്ദേഹം എന്റെ അടുത്ത് വരികയും എന്റെ തോളിൽ കൈവച്ച് ഇനി പറയൂ എന്നും പറഞ്ഞു. ഞാൻ പരിഭ്രമിച്ച് ഞാൻ പോക്കോട്ടെ എന്ന് ചോദിച്ചു. നിന്റെ ജീവിതമാകെ മാറി മറിയാൻ പോകുകയാണെന്നും നിനക്ക് നല്ല സമയം വരികയാണെന്നുമായിരുന്നു അപ്പോൾ മന്ത്രിയുടെ മറുപടി.

സർക്കാർ ഉദ്യോഗം തരപ്പെടുത്തി തരാമെന്നും പേഴ്‌സണൽ റൂമിലേക്ക് ഇരിക്കാനും പറഞ്ഞു. ഒന്ന് കെട്ടിപിടിച്ച് ചുംബിച്ചോട്ടെ എന്നും ചോദിച്ചു. പ്രതി മുണ്ടഴിച്ച് ജനനേന്ദ്രിയം കാണിച്ചു. ഇറങ്ങി ഓടി സഹപ്രവർത്തകരോട് കാര്യങ്ങൾ വിശദീകരിച്ചു. പരിഭ്രമിച്ച തന്നെ പിന്നീട് വിളിച്ച് കാണിച്ചത് ശരിയല്ലെന്നും ചാനലിലെ ജോലി നഷ്ടമാക്കുമെന്നും ഭീഷണിപ്പെടുത്തി. ഈ വിവരം താൻ ചാനൽ മേധാവിയെ അറിയിച്ചു. വനിതാ കമ്മീഷന് പരാതി നൽകണമെന്നും പറഞ്ഞു. എന്നാൽ വനിതാ കമ്മീഷനിൽ പരാതി നൽകിയാൽ പേരും മറ്റും പത്രത്തിൽ അടിച്ചു വരുമെന്നും ഇനിയും പ്രതി വിളിക്കുകയാണെങ്കിൽ നമുക്ക് നോക്കാമെന്നും പറഞ്ഞുവെന്നും വിശദീകരിക്കുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP