Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

രൂപേഷിനെയും ഷൈനയെയും കോയമ്പത്തൂർ നിന്ന് കൊച്ചിയിലെത്തിച്ചു; അടുത്ത മാസം പത്തുവരെ മാവോയിസ്റ്റ് നേതാക്കൾ ജുഡീഷ്യൽ കസ്റ്റഡിയിൽ

രൂപേഷിനെയും ഷൈനയെയും കോയമ്പത്തൂർ നിന്ന് കൊച്ചിയിലെത്തിച്ചു; അടുത്ത മാസം പത്തുവരെ മാവോയിസ്റ്റ് നേതാക്കൾ ജുഡീഷ്യൽ കസ്റ്റഡിയിൽ

കൊച്ചി: കൊച്ചിയിലെ അഡിഷണൽ സെഷൻസ് കോടതിയിൽ ഹാജരാക്കിയ മാവോയിസ്റ്റ് ദന്പതിമാരായ രൂപേഷിനേയും ഷൈനയേയും അടുത്ത മാസം 10വരെ ജുഡിഷ്യൽ കസ്റ്റഡിയിൽ വിട്ടു. മാവോയിസ്റ്റ് നേതാവ് മല്ലരാജ റെഡ്ഡിക്ക് കേരളത്തിൽ ഒളിത്താവളം ഒരുക്കിയതുമായി ബന്ധപ്പെട്ട കേസിലാണ് നടപടി.

ഇവരെ കസ്റ്റഡിയിൽ വേണമെന്ന് ആവശ്യപ്പെട്ട് പൊലീസ് അപേക്ഷ നൽകിയെങ്കിലും കോടതി അത് തള്ളി. കസ്റ്റഡിയിൽ വിട്ടു നൽകുന്നതിന് മുന്പ് അപേക്ഷയിൽ വാദം കേൾക്കേണ്ടതുണ്ടെന്ന് കോടതി വ്യക്തമാക്കി. തുടർന്ന് ഇരുവരേയും കാക്കനാട് ജില്ലാ ജയിലിലേക്ക് മാറ്റി.

കനത്ത സുരക്ഷയിലാണ് കോയമ്പത്തൂർ ജയിലിൽ നിന്ന് ഇവരെ ഉച്ചയ്ക്ക് 3.30ഓടെ കൊച്ചിയിലേക്ക് കൊണ്ടുവന്നത്. മുദ്രാവാക്യം വിളിച്ചാണ് രൂപേഷും ഷൈനയും വാഹനത്തിൽ നിന്ന് പുറത്തേക്ക് വന്നത്. പശ്ചിമഘട്ടത്തിലെ പോരാട്ടം അവസാനിക്കുന്നില്ലെന്നും കാതികൂടത്ത് സമരം നടത്തുന്ന ജനങ്ങൾക്ക് പിന്തുണ പ്രഖ്യാപിക്കുന്നതായും രൂപേഷ് മാദ്ധ്യമങ്ങളോട് പറഞ്ഞു. തന്നെ പൊലീസ് അപായപ്പെടുത്താൻ ശ്രമിച്ചു എന്നായിരുന്നു ഷൈനയുടെ പരാതി.

ആന്ധ്രാ സ്വദേശിയായ മല്ലരാജ റെഡ്ഡിയെയും ഭാര്യ ബിച്ച സുഗണയെയും പെരുമ്പാവൂർ കാഞ്ഞിരക്കാട്ട് ഒളിവിൽ താമസിക്കാൻ സഹായിച്ചു എന്നാണ് രൂപേഷിനും ഷൈനയ്ക്കുമെതിരായ കേസ്. മല്ലരാജ റെഡ്ഡിയെ പൊലീസ് അറസ്റ്റ് ചെയ്ത രാത്രിയിൽ വീട് കുത്തിത്തുറന്ന് റെഡ്ഡി ഉപയോഗിച്ച കമ്പ്യൂട്ടറും മറ്റും എടുത്തുവെന്ന കേസും രൂപേഷിനെതിരെയുണ്ട്. കഴിഞ്ഞ അഞ്ചിന് അറസ്റ്റിലായ രൂപേഷും കൂട്ടരും കോയമ്പത്തൂർ സെൻട്രൽ ജയിലിൽ ജുഡിഷ്യൽ കസ്റ്റഡിയിലായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP