മൂന്നാറിൽ കയ്യേറ്റം തടയുന്നതിൽ വീഴ്ചവന്നതിന് സർക്കാർ ഹരിത ട്രിബ്യൂണലിന് മുന്നിൽ ഉത്തരം പറയേണ്ടിവരും; 2015ലെ വിധി നടപ്പാക്കുന്നതിന് സ്വീകരിച്ച നടപടികൾ വിശദീകരിക്കാൻ നിർദ്ദേശം; എൻഒസി കിട്ടാത്ത കെട്ടിടങ്ങൾക്ക് വൈദ്യുതി എത്തിച്ച കെഎസ്ഇബിയും കുടുങ്ങും
മറുനാടൻ മലയാളി ബ്യൂറോ
ചെന്നൈ: മൂന്നാർ വിഷയത്തിൽ പ്രശ്നങ്ങൾ പുകയുന്നതിനിടെ ദേശീയ ഹരിത ട്രിബ്യൂണൽ 2015 ഒക്ടോബറിൽ പാലിച്ച വിധി പാലിക്കുന്നതിൽ അലംഭാവം കാണിച്ചതും സംസ്ഥാന സർക്കാരിന് അടുത്ത തലവേദനയാകുന്നു.
കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ അവസാനകാലത്തുൾപ്പെടെ മൂന്നാർ കയ്യേറ്റത്തിനെതിരെ കടുത്ത നടപടികൾ സ്വീകരിക്കാനുള്ള ഹരിത ട്രിബ്യൂണൽ നിർദ്ദേശം അവഗണിക്കപ്പെട്ടതാണ് ഇപ്പോൾ വിനയാകുന്നത്. ഇതോടെ സർക്കാർ കോടതിയലക്ഷ്യ നടപടികൾ നേരിടേണ്ട വന്നേക്കുമെന്നാണ് സൂചനകൾ. ഇതുസംബന്ധിച്ച് ഇന്ന് ചൈന്നൈയിൽ ഹരിത ട്രിബ്യൂണൽ കോടതി നിർദ്ദേശം നൽകി.
എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്ന ശേഷം ദേവീകുളം സബ്കളക്ടറായ ശ്രീറാം വെങ്കിട്ടരാമന്റെ നേതൃത്വത്തിൽ കയ്യേറ്റക്കാർക്കെതിരെ ശക്തമായ നടപടിയുണ്ടായെങ്കിലും അതിനും ഇപ്പോൾ സർക്കാർ തടയിട്ട നിലയിലേക്കാണ് കാര്യങ്ങൾ എത്തിയിരിക്കുന്നത്.
എന്നാൽ ഇതിനിടെ കഴിഞ്ഞയാഴ്ച പത്രവാർത്തകളുടെ അടിസ്ഥാനത്തിൽ ചെന്നൈയിലെ ദേശീയ ഹരിത ട്രിബ്യൂണൽ സതേൺ സോൺ സ്വമേധയാ കേസെടുത്തിരുന്നു. ഇക്കാര്യത്തിൽ ഇന്ന് കേസ് പരിഗണിച്ച ട്രിബ്യൂണലിന് മുന്നിൽ മുമ്പ് പ്രഖ്യാപിച്ച ഉത്തരവ് സംസ്ഥാന സർക്കാർ പാലിച്ചില്ലെന്ന പരാതിയാണ് ഉയർന്നത്. ഇതോടെ ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടുന്ന നടപടികളിലേക്കാണ് ഹരിത ട്രിബ്യൂണൽ കടക്കുന്നത്.
മൂന്നാറിൽ കയ്യേറ്റം ഒഴിപ്പിക്കലിന് ശക്തമായ നടപടികൾ ദേവികുളം സബ്കളക്ടറുടെ നേതൃത്വത്തിൽ സ്വീകരിച്ചുവരുന്നതിനിടെയാണ് സർക്കാർ ഇടപെടലുണ്ടായതും വൻകിട കയ്യേറ്റമൊഴിപ്പിക്കലിന് തടസ്സം നേരിട്ടതും. ഇതിന്റെ പശ്ചാത്തലത്തിൽ വന്ന വാർത്തകൾ പരിഗണിച്ച് ഇപ്പോൾ ദേശീയ ഹരിത ട്രിബ്യൂണൽ സ്വമേധയാ കേസെടുക്കുകയായിരുന്നു. മൂന്നാറിലെ കയ്യേറ്റമൊഴിപ്പിക്കാനും പരിസ്ഥിതി പുനഃസ്ഥാപനത്തിനും കടുത്ത നടപടിയെടുക്കാനാണ് 2015 ഒക്ടോബറിൽ ഹരിത ട്രിബ്യൂണൽ ഉത്തരവ് പുറപ്പെടുവിച്ചത്.
സംസ്ഥാന ചീഫ് സെക്രട്ടറി, ഇടുക്കി ജില്ലാകളക്ടർ, ദേവികുളം സബ്കളക്ടർ, തഹസിൽദാർ, മൂന്നാർ പഞ്ചായത്ത് സെക്രട്ടറി, ദേശീയ ഹൈവേ, കെഎസ്ഇബി, മൈനിങ് ആൻഡ് ജിയോളജി വകുപ്പ്, പൊള്യൂഷൻ കൺട്രോൾ ബോർഡ് എന്നിവരെ എതിർകക്ഷികളാക്കി മൂന്നാർ പുനഃസ്ഥാപന സൊസൈറ്റി നൽകിയ പരാതിയിലാണ് കയ്യേറ്റങ്ങൾക്കെതിരെ കർശനമായ നടപടിയെടുക്കാൻ ഹരിത ട്രിബ്യൂണൽ നിർദ്ദേശം നൽകിയത്. എന്നാൽ ഇതിൽ പലതും അവഗണിക്കപ്പെട്ടുവെന്നാണ് വ്യക്തമാകുന്നത്. ഇതിനിടെയാണ് ഇക്കഴിഞ്ഞ ആഴ്ച പത്ര റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ഹരിത ട്രിബ്യൂണൽ മൂന്നാറിലെ വിഷയങ്ങൾ മനസ്സിലാക്കിയതിന്റെ അടിസ്ഥാനത്തിൽ പ്രശ്നത്തിൽ അടിയന്തിരമായി ഇടപെടുകയായും സ്വമേധയാ കേസെടുക്കുകയുമായിരുന്നു.
ഈ കേസാണ് ഇന്ന് ദേശീയ ഹരിത ട്രിബ്യൂണലിന്റെ ചെന്നൈ ബെഞ്ച്് പരിഗണിച്ചത്. ഇതോടെ കഴിഞ്ഞ തവണ ട്രിബ്യൂണൽ നൽകിയ വിധിയിൽ എന്തെല്ലാം നടപ്പാക്കി സർക്കാർ എന്ന് വിശദീകരണം തേടിയിരിക്കുകയാണ്. കേസെടുത്തപ്പോൾ തന്നെ വനംപരിസ്ഥിത സെക്രട്ടറി, കേരള മലിനീകരണ നിയന്ത്രണ ബോർഡ് ചെയർമാൻ, വനം വകുപ്പ് പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ, ഇടുക്കി ജില്ലാ കളക്ടർ, മൂന്നാർ മുനിസിപ്പൽ കമ്മീഷണർ എന്നിവർക്ക് ട്രിബ്യൂണൽ നോട്ടീസ് അയക്കുകയും ചെയ്തിട്ടുണ്ട്.
മൂന്നാറിലെ കൈയേറ്റങ്ങൾ ഒഴിപ്പിക്കുന്നത് സർവ്വകക്ഷിയോഗം വരെ സർക്കാർ നിർത്തി വച്ചിരിക്കുമ്പോഴാണ് ഹരിത ട്രിബ്യൂണൽ കേസ് എടുത്തത്. ഇതിനിടെ കയ്യേറ്റസ്ഥലങ്ങളിൽ കെട്ടിപ്പൊക്കിയ കെട്ടിടങ്ങൾക്ക് കെഎസ്ഇബി വൈദ്യുതി കണക്ഷനുകൾ ഉൾപ്പെടെ നൽകുന്ന സ്ഥിതിയുമുണ്ടായി. എന്തുകൊണ്ടാണ് കയ്യേറ്റമെന്നും ബോധ്യപ്പെട്ടിട്ടും വൈദ്യുതി കണക്ഷൻ പോലും വിച്ഛേദിക്കാതിരുന്നതെന്നും ചോദ്യമുയർന്നിട്ടുണ്ട്. ഇക്കാര്യങ്ങളിലെല്ലാം യുക്തമായ വിശദീകരണം ബോധ്യപ്പെടുത്താനാണ് ചീഫ് സെക്രട്ടറി ഉൾപ്പെടെയുള്ളവർക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്.
അനധികൃത കയ്യേറ്റവും നിർമ്മാണങ്ങളും ഖനനവും ക്വാറികളും മൂന്നാറിന്റെ സമ്പന്നമായ ജൈവികതയെ ഇല്ലാതാക്കുകയാണ്. എല്ലാ പരിസ്ഥിതി നിയമങ്ങളെയും ലംഘിച്ചുകൊണ്ട് വൻകെട്ടിടങ്ങൾ മൂന്നാറിൽ ഉയരുകയാണ്. കുന്നുകൾ ഇടുച്ചുനിരത്തിയും താഴ്നിലങ്ങൾ മണ്ണിട്ടു തൂർത്തും മൂന്നാറിനെ ഇല്ലാതാക്കുന്നുവെന്നും പത്രവാർത്തയിൽ നിന്ന് വ്യക്തമായെന്നും അതിന്റെ അടിസ്ഥാനത്തിലാണ് സ്വമേധയാ കേസെടുത്തതെന്നും ദേശീയ ഹരിത ട്രിബ്യൂണൽ ചൂണ്ടിക്കാട്ടുന്നു.
ജസ്റ്റിസ് ഡോ. പി. ജ്യോതിമണിയുടെ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. നേരത്തെ മൂന്നാർ സന്ദർശിച്ച കേന്ദ്രമന്ത്രി മൂന്നാർ അതീവ അപകടാവസ്ഥയിലാണെന്ന് റിപ്പോർട്ട് തയ്യാറാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പരിസ്ഥിതി മന്ത്രാലയവും നടപടികൾ സ്വീകരിക്കാനിരിക്കുകയാണ്. ഇത്തരത്തിൽ ശക്തമായ നടപടികൾ കേന്ദ്രത്തിന്റെ ഭാഗത്തുനിന്നുകൂടി വരുന്നത് സംസ്ഥാന സർക്കാരിന് മൂന്നാർ വിഷയത്തിൽ കടുത്ത ജാഗ്രത പാലിക്കേണ്ട സ്ഥിതിയിലേക്ക് കാര്യങ്ങൾ എത്തിക്കുമെന്ന പ്രതീക്ഷയിലാണ് പരിസ്ഥിതി സ്നേഹികൾ.
2007ൽ വി എസ് സർക്കാരിന്റെ കാലത്ത് നടന്ന മൂന്നാറിലെ കയ്യേറ്റമൊഴിപ്പിക്കലിനെ അഭിനന്ദിച്ചുകൊണ്ടും ഭൂമി തിരിച്ചുപിടിക്കാനും പരിസ്ഥിതി നാശം തടയാനും കൈക്കൊള്ളുന്ന നടപടികളെ പരാമർശിച്ചുമാണ് 2015ൽ ഹരിത ട്രിബ്യൂണൽ വിധി പുറപ്പെടുവിച്ചത്. ഇതിന് പിന്നാലെ വന്ന സർക്കാരും 784 ഹെക്ടർ കയ്യേറ്റഭൂമി ഒഴിപ്പിച്ചെന്നും വിധിയിൽ പരാമർശിച്ചിരുന്നു. ഇത്തരത്തിൽ കയ്യേറ്റമൊഴിപ്പിക്കാനും പരിസ്ഥിതിയെ രക്ഷിക്കാനും നടപടികൾ ശക്തമാക്കാനുള്ള നിർദേശങ്ങളാണ് ട്രിബ്യൂണൽ അന്ന് നൽകിയത്.
മൂന്നാറിൽ വാണിജ്യാവശ്യങ്ങൾക്കായി കെട്ടിടം നിർമ്മിക്കാൻ എൻഒസി കൊടുക്കരുതെന്ന കർശന നിർദേശമാണ് ഈ വിധിയിൽ ജില്ലാ കളക്ടറോട് ട്രിബ്യൂണൽ നിർദേശിച്ചിരുന്നത്. ഇക്കാര്യത്തിൽ ഇളവ് അനുവദിക്കാൻ സംസ്ഥാന സർക്കാരിന് മാത്രമേ അധികാരമുള്ളൂ എന്നും വ്യക്തമാക്കിയിരുന്നു. അതും പട്ടയത്തിന്റെ കാര്യത്തിലും മറ്റും ചട്ടലംഘനം നടന്നിട്ടില്ലെന്ന് ബോധ്യപ്പെട്ടതിന് ശേഷമാകണമെന്നും നിർദേശിച്ചിരുന്നു.
എൻഒസി ലഭിക്കാതെ കെട്ടിപ്പൊക്കിയ കെട്ടിടങ്ങൾക്ക് ഒരു കാരണവശാലും കെഎസ്ഇബി കണക്ഷൻ നൽകരുതെന്ന കർശന നിർദേശവും ട്രിബ്യൂണൽ കഴിഞ്ഞ ഉത്തരവിൽ നൽകിയിരുന്നു. ഇത് ലംഘിക്കപ്പെട്ടുവെന്ന് കണ്ടെത്തിയിട്ടുണ്ടെന്നാണ് സൂചനകൾ. ഇത്തരം കണക്ഷനുകൾ എന്തുകൊണ്ട് റദ്ദാക്കുന്നില്ലെന്ന ചോദ്യവും ട്രിബ്യൂണൽ ഉയർത്തിയിട്ടുണ്ട്. ഇത്തരം വിഷയങ്ങളിലെല്ലാം സർക്കാർ ഉത്തരം നൽകേണ്ട സ്ഥിതിയിലേക്കാണ് ട്രിബ്യൂണൽ വിശദീകരണം തേടിയിട്ടുള്ളത്.
Stories you may Like
- ഇംഗ്ലീഷ് ഇന്ത്യാ ക്ലേ കമ്പനിക്കായി അട്ടിമറിയുണ്ടാകുമോ?
- എക്സാലോജിക്കിൽ പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ
- ദുബായിൽ മരിച്ച ജയകുമാറിന്റെ മൃതദേഹം സഫിയയ്ക്ക് വിട്ടുനൽകി കുടുംബം
- മുഖ്യമന്ത്രിക്കും മകൾക്കുമൊപ്പം സിപിഎമ്മിനേയും വെട്ടിലാക്കുന്ന നിരീക്ഷണങ്ങൾ
- വീണയ്ക്കും എക്സാലോജിക്കിനും കർണാടകയിൽ 1 ലക്ഷം വീതം പിഴയുമിട്ടു;
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍