Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പ്ലസ് ടു കേസ്: വാദം പൂർത്തിയായി; വിധി പറയാൻ മാറ്റി; മെറിറ്റ് അടിസ്ഥാനമാക്കിയാണോ ബാച്ചുകൾ അനുവദിച്ചതെന്ന് കോടതി

പ്ലസ് ടു കേസ്: വാദം പൂർത്തിയായി; വിധി പറയാൻ മാറ്റി; മെറിറ്റ് അടിസ്ഥാനമാക്കിയാണോ ബാച്ചുകൾ അനുവദിച്ചതെന്ന് കോടതി

കൊച്ചി: പ്ലസ് ടു കേസ് വാദം പൂർത്തിയായതിനെത്തുടർന്ന് വിധിപറയാൻ മാറ്റി. ബാച്ചുകൾ അനുവദിച്ചതുമായി ബന്ധപ്പെട്ട രേഖകൾ സർക്കാർ ഹൈക്കോടതിയിൽ ഹാജരാക്കി. മെറിറ്റ് അടിസ്ഥാനമാക്കിയാണോ സ്‌കൂളുകൾക്ക് അനുമതി നൽകിയത് എന്ന് സർക്കാരിനോട് കോടതി ആരാഞ്ഞു. ചില സർക്കാർ സ്‌കൂളുകൾക്ക് എന്തുകൊണ്ട് ബാച്ചുകൾ കിട്ടിയില്ലെന്നും കോടതി ചോദിച്ചു.

പുതിയ പ്ലസ്ടു ബാച്ചുകൾ അനുവദിച്ച സംഭവത്തിൽ ആയിരക്കണക്കിന് കോടി രൂപയുടെ അഴിമതി നടന്നിട്ടുണ്ടെന്ന ആരോപണം ശക്തമായി നിൽക്കേ ഹൈക്കോടതിയിൽ കഴിഞ്ഞ ദിവസം സർക്കാർ ഒളിച്ചുകളി നടത്തിയിരുന്നു. സ്‌കൂളുകൾ അനുവദിച്ചത് സംബന്ധിച്ച് ഹൈക്കോടതി ഹാജരാക്കാൻ ആവശ്യപ്പെട്ടെ രേഖകൾ കൊച്ചിയിൽ എത്തിച്ചിട്ടും കോടതിയിൽ ഹാജരാക്കാൻ അഡ്വക്കേറ്റ് ജനറൽ തയ്യാറായില്ല. ഇതോടെ ഹൈക്കോടതിയിൽ നിന്നു രൂക്ഷമായ വിമർശനവും സംസ്ഥാന സർക്കാരിന് നേരെയുണ്ടായി. കോടതി ആവശ്യപ്പെട്ടിട്ടും രേഖകൾ ഹാജരാക്കാത്ത സർക്കാർ നിലപാട് എല്ലാ പരിധികളും ലംഘിക്കുന്നതാണെന്നും ഇക്കാര്യത്തിൽ കോടതിക്ക് കടുത്ത അതൃപ്തിയുണ്ടെന്നും ജസ്റ്റിസ് രാമചന്ദ്ര മേനോൻ പറഞ്ഞു.

പുതിയതായി അനുവദിച്ച പ്ലസ് ടു സ്‌കൂളുകളും കോഴ്‌സുകളും സംബന്ധിച്ച രേഖകൾ ഹാജരാക്കാനാണ് കോടതി നേരത്തെ നിർദേശിച്ചത്. ഇക്കാര്യത്തിൽ വീഴ്ച വരുത്തിയതോടെയാണ് എജിയെ കോടതി നിർത്തിപ്പൊരിച്ചത്. ഹയർസെക്കൻഡറി ഡയറക്ടറുടെ ഉത്തരവ് മറികടന്നത് ഏത് സാഹചര്യത്തിലെന്ന് കോടതി സർക്കാരിനോട് ചോദിച്ചിരുന്നു. എന്ത് മാനദണ്ഡങ്ങളാണ് ഇതിന് സ്വീകരിച്ചതെന്നും കോടതി ചോദിച്ചു. ജനപ്രതിനിധികളുടെ ശുപാർശകളാണ് അടിസ്ഥാനമാക്കിയതെങ്കിൽ രേഖകൾ എവിടെയെന്നും ആരാഞ്ഞു. ദുർബലമായ വാദങ്ങൾ ഉന്നയിക്കരുതെന്നും എജിയോട് ഹൈക്കോടതി നിർദേശിച്ചിരുന്നു. ഇനി സമയം നൽകാനാവില്ലെന്നും ബെഞ്ച് അന്ത്യശാസനം നൽകിയതോടെയാണ് ഇന്ന് രേഖകൾ ഹാജരാക്കിയത്.

പുതിയ പ്ലസ് ടു സ്‌കൂളുകളും ബാച്ചുകളും അനുവദിച്ചതിൽ സർക്കാരിന്റെ സുതാര്യതയിൽ സംശയമുണ്ടെന്ന് നേരത്തെ ഹൈക്കോടതി വിലയിരുത്തിയിരുന്നു. തുടർന്നാണ് സംശയം തോന്നിയതിനെ തുടർന്ന് മുഴുവൻ ഫയലുകളും ഹാജരാക്കാൻ ജസ്റ്റിസ് പി ആർ രാമചന്ദ്രമേനോൻ തിങ്കളാഴ്ച ഉത്തരവിട്ടത്. 700 പ്ലസ് ടു ബാച്ചുകൾ അനുവദിച്ചതിൽ ക്രമക്കേടും അഴിമതിയും ആരോപിക്കുന്ന അറുപതോളം ഹർജികളാണ് ഹൈക്കോടതിയുടെ മുന്നിലുള്ളത്. ഹയർ സെക്കൻഡറി എഡ്യൂക്കേഷൻ ഡയറക്ടറുടെ ശുപാർശ മറികടന്നാണ് സ്‌കൂളുകളും ബാച്ചുകളും അനുവദിച്ചതെന്ന് ഹർജിക്കാർ ആരോപിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP