വഴിയരികിൽ ഉറങ്ങിക്കിടന്നയാളെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ കോടതി അഞ്ച് വർഷം ശിക്ഷിച്ച സൽമാൻ ഖാന് തൽക്കാലം ജയിലിൽ പോകേണ്ട; ജാമ്യാപേക്ഷ പരിഗണിച്ച ഹൈക്കോടതി ബോളിവുഡ് താരത്തിന് രണ്ട് ദിവസത്തേക്ക് ജാമ്യം അനുവദിച്ചു; താരത്തിനായി കോടതിയുടെ അതിവേഗ ഇടപെടൽ
മുംബൈ: 2002ൽ മുംബൈയിൽ വഴിയരികിൽ ഉറങ്ങികിടന്നയാളെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ ബോളിവുഡ് സൂപ്പർതാരം സൽമാൻഖാന് അഞ്ച് വർഷത്തെ തടവ് ശിക്ഷ. മുംബൈ സെഷൻസ് കോടതി ജഡ്ജി ഡി.വി ദേശ്പാണ്ഡെയാണ് സൽമാനുള്ള ശിക്ഷ വിധിച്ചത്. നേരത്തെ സൽമാൻ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. സൽമാനെതിരെ പ്രോസിക്യൂഷന് ചുമത്തിയ കുറ്റങ്ങളെല്ലാം ശരിയാണെന്ന് തെളിഞ്ഞതായി കോടതി വ്യക്തമാക്കി. അപകടമുണ്ടായ വേളയിൽ വാഹനം ഓടിച്ചത് സൽമാൻ തന്നെയാണെന്നും മദ്യപിച്ചാണ് വാഹനം ഓടിച്ചതെന്നും തെളിഞ്ഞിട്ടുണ്ട്. എന്നാൽ അദ്ദേഹത്തിന്റെ അഭിഭാഷകരുടെ കൂടി വാദം പരിഗണിച്ചാണ് സൽമാനെ ശിക്ഷിച്ചത്. അതേസമയം വിധി വന്ന് മണിക്കൂറുകൾക്കകം മുംബൈ ഹെക്കോടതി സൽമാന് രണ്ട് ദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ചു.
അഞ്ച് വർഷം തടവുശിക്ഷ വിധിച്ചതോടെ സൽമാൻ ജയിലിൽ പോകേണ്ട ഘട്ടത്തിലായിരുന്നു കാര്യങ്ങൾ. ഇതോടെ ബന്ധുക്കളും അദ്ദേഹത്തിന്റെ അഭിഭാഷകരും ഉടനടി കാര്യങ്ങൾ നീക്കി. കീഴ്കോടതി വിധിക്കെതിരെ മുംബൈ ഹൈക്കോടതിയിൽ അപ്പീൽ നൽകുകയാണ് ഉണ്ടായത്. വിധി വന്ന് മൂന്ന് മണിയോടെ ഹൈക്കോടതിയിൽ അപ്പീൽ നൽകി. സൽമാന് വേണ്ടി മുതിർന്ന അഭിഭാഷകർ ഹരീഷ് സാൽവ തന്നെ കോടതിയിൽ ഹാജരായി. മുംബയ് സെഷൻസ് കോടതിയുടെ വിധി പകർപ്പ് പൂർണമായും ലഭിച്ചില്ലെങ്കിലും ശിക്ഷ വിധിച്ചതിന്റെ ഭാഗങ്ങൾ മാത്രമാണ് കോടതിയിൽ ഹാജരാക്കിയത്. തുടർന്നാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. വെള്ളിയാഴ്ച കേസ് വീണ്ടും പരിഗണിക്കും. അഞ്ച് വർഷത്തെ ശിക്ഷ ഇളവു ചെയ്യണമെന്ന ആവശ്യമാകും വെള്ളിയാഴ്ച്ച സൽമാന്റെ അഭിഭാഷകർ ഉന്നയിക്കുക. രണ്ട് ദിവസത്തെ ജാമ്യം ലഭിച്ചത് സൽമാനും കടുംബത്തിനും ആശ്വാസമായിട്ടുണ്ട്.
നേരത്തെ മുംബൈ സെഷൻസ് കോടതി സൽമാനെതിരായ പ്രോസിക്യൂഷൻ ആരോപിച്ച എല്ലാകുറ്റങ്ങളും ശരിയാണെന്ന് തെളിഞ്ഞിരുന്നു. പ്രോസിക്യൂഷൻ ആരോപിച്ച കേസുകളെല്ലാം തെളിഞ്ഞതിനാൽ സൽമാന് പത്ത് വർഷത്തെ ശിക്ഷ ലഭിക്കേണ്ടതാണ്. എന്നാൽ, വിധിക്കുമുമ്പ് സൽമാന്റെ സാമൂഹ്യ സേവനം കൂടി പരിഗണിക്കണമെന്ന് സൽമാന്റെ അഭിഭാഷകർ വാദിച്ചത്. ഇതു കൂടി പരിഗണിച്ചാണ് ശിക്ഷ അഞ്ച് വർഷമായി നിജപ്പെടുത്തിയത്. മനപ്പൂർവ്വമല്ലാത്ത നരഹത്യക്കുള്ള ശിക്ഷയാണ് സൽമാൻ ഖാന് ലഭിച്ചത്. സെക്ഷൻ 304 (2) വകുപ്പ്, 279ാം വകുപ്പ്, 337, 338 വകുപ്പുകൾ പ്രകാരമാണ് ശിക്ഷ. സൽമാനെതിരെ ചുമത്തിയ എട്ടുകുറ്റങ്ങളും തെളിഞ്ഞിരുന്നു.
ഇന്ന് രാവിലെ 11 മണിയോടെയാണ് സൽമാൻ കോടതിയിൽ എത്തിയത്. തുടർന്ന് വിധിപ്രസ്താവം ആരംഭിക്കുകയും ചെയ്തു. വിധി പറയും മുമ്പ് സൽമാൻ പ്രതീക്ഷയിലായിരുന്നു. എന്നാൽ, മദ്യപിച്ച് വാഹനം ഓടിച്ചത് അടക്കമുള്ള കുറ്റങ്ങൾ എല്ലാം തെളിയിക്കപ്പെട്ടതായി ജഡ്ജി ഡി.വി.ദേശ്പാണ്ഡെ പ്രഖ്യാപിച്ചതോടെ സൽമാന്റെ മുഖം മ്ലാളനമായി. വിധി പ്രസ്താവിക്കും മുമ്പ് എന്തെങ്കിലും പറയാനുണ്ടോ എന്ന ചോദിച്ചെങ്കിലും അദ്ദേഹം പ്രതികരിച്ചില്ല. തലകുമ്പിട്ടു നിന്നാണ് അദ്ദേഹം കുറ്റക്കാരനാണെന്ന വിധി കേട്ടത്. വിധി പ്രസ്താവിക്കുമ്പോൾ അദ്ദേഹത്തിന്റെ കണ്ണുകൾ നിറഞ്ഞൊഴുകുകയായിരുന്നു.
കുറ്റക്കാരനെന്ന് കണ്ടെത്തിയ വിധിയെ തുടർന്ന് ശിക്ഷയെ കുറിച്ചുള്ള വാദങ്ങൾ കോടതിയിൽ നടന്നു. ഈ വേളയിലാണ് അപകടത്തൽ മരിച്ചവരുടെ ബന്ധുക്കൾക്കും പരിക്കേറ്റവർക്കും നഷ്ടപരിഹാരം നൽകാൻ തയ്യാറാണെന്നും കുറഞ്ഞ ശിക്ഷ നൽകണമെന്നും അഭിഭാഷകർ വാദിച്ചത്. അനാഥർക്ക് അടക്കം സൽമാൻ ചെയ്ത സഹായങ്ങളും അഭിഭാഷകർ ചൂണ്ടിക്കാട്ടി ഇത് കൂടി പരിണഗിച്ചാണ് ഉച്ചക്ക് 1.20തോടെ ജഡ്ജി വിധി പ്രസ്താവം നടത്തിയത്. പ്രതിക്കൂട്ടിൽ നിന്ന് അഞ്ച് വർഷം തടവിന് ശിക്ഷിക്കുന്നു എന്ന വിധികേട്ട് സൽമാന് മോഹാലസ്യപ്പെട്ടു വീണു.
വിധി പ്രസ്താവനത്തിനിടെ ഡൽഹിയിലെ അലിസ്റ്റർ പെരേര കേസും നിഖിൽ നന്ദയുടെ ബി.എം.ഡബ്ളിയു കേസും കോടതി പരാമർശിച്ചു. ഇന്ത്യൻ ശിക്ഷാനിയമത്തിലെ താരതമ്യേന കുറഞ്ഞ കുറ്റമായ അശ്രദ്ധ മൂലമുള്ള മരണം എന്ന വകുപ്പാണ് നേരത്തേ സൽമാനെതിരെ ചുമത്തിയിരുന്നത്. എന്നാൽ, 17 ദൃക്സാക്ഷികളെ വിചാരണ ചെയ്തശേഷം മെട്രോപൊളിറ്റൻ മജിസ്ട്രേട്ട് തന്നെ കൂടുതൽ ശക്തമായ വകുപ്പായ മനഃപൂർവമല്ലാത്ത നരഹത്യയെന്ന കുറ്റം ചുമത്തിയ ശേഷം കേസ് സെഷൻസ് കോടതിക്ക് കൈമാറുകയായിരുന്നു.
സൽമാന് അഞ്ച് വർഷത്തെ തടവുശിക്ഷ വിധിച്ചത് ബോളിവുഡിനെ കടുത്ത പ്രതിസന്ധിയിൽ ആക്കിയിട്ടുണ്ട്. കോടാനുകോടികൾ ബോളിവുഡ് സിിനമാ ലോകത്തിന് നഷ്ടമുണ്ടാകുമെന്ന കാര്യം ഉറപ്പാണ്. അതുകൊണ്ട് സൽമാനെ കുറ്റക്കാരനാണെന്ന് വിധിച്ചതോടെ മുന്നിൽകണ്ട് സിനിമ ഒരുക്കാൻ തയ്യാറെടുപ്പുകൾ നടത്തുന്നവരൊക്കെ ആശങ്കയിലായി.
സൽമാൻ ഖാൻ മദ്യപിച്ച് ഓടിച്ച എസ്.യു.വി ഇടിച്ച് ഒരാൾ മരിക്കുകയും നാലു പേർക്ക് പരിക്കേൽക്കുകയും ചെയ്തുവെന്നാണ് കേസ്. 2002 സെപ്റ്റംബർ 28 നായിരുന്നു സംഭവം. 13 വർഷത്തിന് സേഷമാണ് വിധി പ്രസ്താവം ഉണ്ടായിരിക്കുന്നത്. അപകടകരമായ ഡ്രൈവിങ്, കുറ്റകരമായ നരഹത്യ തുടങ്ങിയ കേസുകൾ ആണ് സൽമാനെതിരെ എടുത്തത്. കേസിൽ ഇതുവരെയായി 27 സാക്ഷികളെ വിസ്തരിച്ചു. സാക്ഷി മൊഴികളാണ് താരത്തിന് ശിക്ഷ വിധിക്കാൻ ഇടയാക്കിത്. അപകടം നടന്ന സ്ഥലത്തിനടുത്തെ ഹോട്ടലിൽ സെക്യൂരിറ്റി ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന സച്ചിൻ കദം എന്നയാൾ നൽകിയ മൊഴിയനുസരിച്ച് സൽമാൻ ഖാനെ അവിടെ കണ്ടതായി പറയുന്നു. ഈ മൊഴിയിൽ തന്നെ അദ്ദേഹം ഉറച്ചു നിന്നു.
അതിവേഗതയിൽ വന്ന കാർ ആണ് അപകടം വരുത്തിയതെന്നും ഡ്രൈവറുടെ സീറ്റിൽ നിന്ന് സൽമാൻ ഖാൻ പുറത്തേക്ക് ഇറങ്ങുന്നതായി കണ്ടുവെന്നും മറ്റൊരു സാക്ഷിയും മൊഴി നൽകിയിരുന്നു. സൽമാൻ നല്ലപോലെ മദ്യപിച്ചിരുന്നതായും വേറൊരു സാക്ഷി മൊഴിയുണ്ട്. അപകടത്തിൽ പെട്ടവരെ രക്ഷിക്കാൻ തുനിയാതെ സൽമാൻ കാറിൽ നിന്ന് ഇറങ്ങി ഓടിയതായും സാക്ഷി മൊഴിയിൽ ഉണ്ട്. സൽമാന്റെ രക്ത പരിശോധന നടത്തിയതിൽ 0.062 ശതമാനം ആൽക്കഹോളിന്റെ അംശം കണ്ടത്തെിയതായി മെഡിക്കൽ റിപ്പോർട്ട് പറയുന്നു. ഇത് അനുവദനീയമായതിലും ഇരട്ടിയിലായതെന്നും സൽമാന് തിരിച്ചടിയായി.
അപകടസമയത്ത് കൂടെയുണ്ടായിരുന്ന സുരക്ഷാ ജീവനക്കാരനായ പൊലീസ് കോൺസ്റ്റബിൾ രവീന്ദ്ര പാട്ടീലടക്കമുള്ളവർ മൊഴി നൽകിയിരുന്നു. എന്നാൽ ഈ പൊലീസുകാരൻ 2007ൽ മരണമടഞ്ഞു. ഏപ്രിൽ 20ന് കോടതിയിൽ പ്രതിഭാഗം സാക്ഷിയായി എത്തിയ ്രൈഡവർ അശോക് സിങ് മറിച്ചു മൊഴി നൽകി. താനാണ് കാർ ഓടിച്ചിരുന്നതെന്ന് അശോക് സിങ് കോടതിയിൽ പറഞ്ഞിരുന്നു. കേസ് വാദം നടന്ന 13 വർഷത്തിനു ശേഷം ആദ്യമായാണ് ഇങ്ങനെയൊരു മലക്കം മറിച്ചിൽനടത്തിയത്. മദ്യം കഴിച്ചിരുന്നില്ലെന്നും ഹോട്ടലിൽനിന്നും വെള്ളം മാത്രമാണ് കുടിച്ചതെന്നും സൽമാനും മൊഴി നൽകി. വാഹനത്തിന്റെ ടയർ ഊരിപ്പോയതാണ് അപകടകാരണമെന്നായിരുന്നു പ്രതിഭാഗം അഭിഭാഷകന്റെ വാദം. ഇത്തരം വാദങ്ങളെയെല്ലാം തള്ളിയാണ് കോടതി സൽമാൻ ഖാൻ കുറ്റക്കാരനെന്ന് വിധിച്ചത്.
വിധി പ്രസ്താവിക്കുന്ന വേളയിൽ അഭിഭാഷകർ, മാദ്ധ്യമപ്രവർത്തകർ, കോടതി ജീവനക്കാർ എന്നിവർക്കു മാത്രമേ കോടതി പരിസരത്തു പ്രവേശിക്കാൻ അനുവദിച്ചിരുന്നുള്ളൂ. സൽമാന്റെ സഹോദരനും ബന്ധുക്കളും വിധിപ്രസ്താവം കേൾക്കാൻ കോടതിയിൽ എത്തിയിരുന്നു. വിധി പുറത്തുവന്നതോടെ ബോളിവുഡ് താരങ്ങളും ദുഃഖം രേഖപ്പെടുത്തി.
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- കോൺഗ്രസ് സ്ഥാനാർത്ഥി മുങ്ങി; എട്ട് സ്ഥാനാർത്ഥികളെ കൊണ്ട് പത്രിക പിൻവലിപ്പിച്ച് ബിജെപിയുടെ കളി; കോൺഗ്രസിനെ വഞ്ചിച്ച നിലേഷ് കുംഭാണി ബിജെപിയിൽ ചേർന്നേക്കും; സൂററ്റിൽ ഓപ്പറേഷൻ താമര വിജയിച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്