ലൈംഗികമായി പീഡിപ്പിച്ചെന്ന് സരിത പറഞ്ഞതായി മജിസ്ട്രേറ്റിന്റെ മൊഴി; പീഡിപ്പിച്ചവരുടെ പേരുകൾ ശ്രദ്ധിച്ചില്ല; പരാതിയുണ്ടെങ്കിൽ എഴുതിത്തരാനാണ് ആവശ്യപ്പെട്ടതെന്നും എറണാകുളം മുൻ അഡിഷണൽ സിജെഎം
കൊച്ചി: ലൈംഗികമായി പീഡിപ്പിച്ചെന്ന് സരിത പറഞ്ഞതായി മജിസ്ട്രേറ്റിന്റെ മൊഴി. സോളാർ കമ്മിഷനു മുന്നിലാണ് എറണാകുളം അഡിഷണൽ സിജെഎം ആയിരുന്ന എൻ വി രാജു ഇക്കാര്യം മൊഴി നൽകിയത്.
അതിനിടെ, ജില്ലാ ജഡ്ജിയായി സ്ഥാനക്കയറ്റം ലഭിക്കാനുള്ള പട്ടികയിൽ നിന്ന് എൻ വി രാജുവിനെ ഒഴിവാക്കി. ഹൈക്കോടതിയാണ് ഇക്കാര്യത്തിൽ തീരുമാനമെടുത്തത്. സോളാർകേസിൽ ഹൈക്കോടതി അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കുറ്റപത്രം നൽകിയ സാഹചര്യത്തിലാണ് നടപടി. നിലവിൽ കാസർഗോഡ് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റാണ് രാജു.
സരിത ബലാത്സംഗത്തിന് ഇരയായെന്നു പറഞ്ഞതായി സോളാർ കമ്മിഷനു മുന്നിൽ വെള്ളിയാഴ്ച എൻ വി രാജു പറഞ്ഞിരുന്നു. ബലാത്സംഗം ചെയ്തെന്നു പരാതിയുണ്ടെങ്കിൽ എഴുതിത്ത്തരാനാണ് താൻ പറഞ്ഞത്. പീഡിപ്പിച്ചവരുടെ പേര് പറഞ്ഞത് താൻ ശ്രദ്ധിച്ചില്ല. പരാതിയുടെ സ്വഭാവവും രീതിയും നോക്കിയാണ് മൊഴി രേഖപ്പെടുത്താറുള്ളതെന്നും മജിസ്ട്രേറ്റ് പറഞ്ഞു.
ആരെങ്കിലും ബലാത്സംഗം ചെയ്തോ എന്ന ചോദ്യത്തിന് ഉവ്വ് എന്നാണ് സരിത മറുപടി നൽകിയത്. അഞ്ചോ ആറോ മിനിട്ടാണ് സരിതയുമായി താൻ സംസാരിച്ചത്. പലരും ലൈംഗികമായി ഉപയോഗിച്ചു എന്ന് സരിത പറഞ്ഞു. എന്നാൽ അവരുടെ പേരുകളൊന്നും തന്നെ തനിക്ക് ഓർമയില്ല. സോളാർ കേസുമായി ബന്ധപ്പെട്ട് നേരിട്ട ബന്ധമില്ലാത്തതിനാലാണ് പരാതി താൻ രേഖപ്പെടുത്താതിരുന്നത്. സാഹചര്യവും സ്വഭാവും അനുസരിച്ചാണ് പലപ്പോഴും പരാതി രേഖപ്പെടുത്തുന്നത്. ബലാത്സംഗം ചെയ്യപ്പെട്ടു എന്ന് സരിത പറഞ്ഞതു കൊണ്ടാണ് അവരോട് തന്നെ പരാതി എഴുതി നൽകാൻ ആവശ്യപ്പെട്ടതെന്നും രാജു പറഞ്ഞു.
ഉച്ചക്ക് ശേഷമാണ് എൻ വി രാജുവിന്റെ മൊഴി കമ്മീഷൻ രേഖപ്പെടുത്തിയത്. സരിതയുടെ രഹസ്യമൊഴി രേഖപ്പെടുത്താതിരുന്ന എൻ വി രാജുവിനെതിരെ നേരത്തെ ഹൈക്കോടതി കേസ് രജിസ്റ്റർ ചെയ്തിരുന്നു.
സോളാർ കേസിൽ സരിതയുടെ മൊഴി രേഖപ്പെടുത്താതിരുന്നതിന് കുറ്റാരോപിതനായ മജിസ്ട്രേട്ടാണ് എൻ വി രാജു. സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്ന എറണാകുളം അഡീഷണൽ സി.ജെ.എം ആയിരിക്കെയാണ് എൻ വി രാജു സരിതയുടെ രഹസ്യ മൊഴി എടുത്തത്. 20 മിനിറ്റോളം സരിത മജിസ്ട്രേറ്റിന് മൊഴി നൽകിയെങ്കിലും അത് രേഖപ്പെടുത്തിയിരുന്നില്ല. ഇതിനെതുടർന്ന് ഹൈക്കോടതി വിജിലൻസ് വിഭാഗം എൻ വി രാജുവിനെതിരെ നടപടിക്ക് ശുപാർശ ചെയ്തിരുന്നു. ജസ്റ്റിസ് ജി ശിവരാജൻ അധ്യക്ഷനായ ഏകാംഗ കമ്മീഷനാണ് സോളാർ തട്ടിപ്പ് സംബന്ധിച്ച് അന്വേഷണം നടത്തുന്നത്.
ഹൈക്കോടതി മുഖേനയാണ് കമ്മിഷൻ മജിസ്ട്രേട്ടിന് നോട്ടീസ് അയച്ചത്. അടച്ചിട്ട കോടതിമുറിയിൽ സരിത പറഞ്ഞതെന്തെന്നത് സംബന്ധിച്ച് ഏറെ വിവാദങ്ങൾ ഉയർന്ന പശ്ചാത്തലത്തിലാണ് സോളർ അന്വേഷണ കമ്മിഷൻ രാജുവിനെ വിസ്തരിച്ചത്.
സോളാർ കേസിലെ പ്രതി സരിതാ നയാരുടെ കത്ത് പുറത്തുവന്നതിന് പിന്നാലെയാണ് കേസിൽ നിർണായകമായ വെളിപ്പെടുത്തൽ വന്നത്. ജോസ് കെ മാണിയും കോൺഗ്രസ് മന്ത്രിമാരും എംഎൽഎമാരും തന്നെ ലൈംഗികമായി ഉപയോഗിച്ചെന്ന് ആരോപിക്കുന്ന കത്ത് ഏറെ വിവാദമായിരുന്നു. സോളാർ കേസിൽ അറസ്റ്റിലായിരിക്കെ നൽകിയ രഹസ്യമൊഴിയിൽ താൻ പീഡിപ്പിക്കപ്പെട്ടതായി സരിത പറഞ്ഞെന്നാണ് എൻവി രാജു സോളാർ കമ്മീഷന് മുമ്പാകെ സ്ഥിരീകരിച്ചത്. ചില പേരുകളും സരിത പറഞ്ഞെങ്കിലും പരിചിതമല്ലാത്ത പേരായതിനാലും മറ്റുജോലികളിൽ വ്യാപൃതനായതിനാലും ആ പേരുകൾ ഒർക്കുന്നില്ലെന്നുമാണ് രാജുവിന്റെ മൊഴി.
സോളാർ കേസുമായി ബന്ധപ്പെട്ട് രാജുവിനു മുമ്പാകെ സരിത നൽകിയ മൊഴിയിൽ ലൈംഗിക പീഡനം നടന്നതായി പറഞ്ഞിട്ടില്ലെന്ന് കോടതി ജീവനക്കാർ ഇന്നലെ സോളാർ കമ്മീഷന് മൊഴി നൽകിയിരുന്നു. എന്നാൽ മജിസ്ട്രേറ്റിന്റെ മൊഴി ഇത് തള്ളുന്നതാണ്. സരിത വീട്ടുകാര്യങ്ങളെ കുറിച്ചാണ് കോടതിയെ അറിയിച്ചതെന്നും വീട്ടുകാരെ ഓർത്ത് ആശങ്കയും ദുഃഖവുമുണ്ടെന്നും ജഡ്ജിക്കു മുമ്പാകെ സരിത പറഞ്ഞഞ്ഞെന്നുമായിരുന്നു ജീവനക്കാരുടെ മൊഴി.
മജിസ്ട്രേറ്റിനു മുന്നിൽ സരിത മന്ത്രിമാരുടെ അടക്കം പേരുകൾ പറഞ്ഞെന്നും ലൈംഗിക പീഡനത്തെകുറിച്ച് സൂചിപ്പിച്ചെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ രഹസ്യമൊഴി രേഖപ്പെടുത്താൻ എൻ വി രാജു വിസമ്മതിച്ചിരുന്നു. സരിതയോട് ഇക്കാര്യം എഴുതി നൽകാൻ ആവശ്യപ്പെടുകയായിരുന്നു. ഇതേ തുടർന്നാണ് സരിത 30 പേജുള്ള മൊഴി തയ്യാറാക്കിയത്. എന്നാൽ മൊഴി കോടതിയിൽ നൽകിയില്ല. ഈ കത്താണ് അടുത്തിടെ പുറത്തുവന്നതെന്നാണ് കരുതുന്നത്. സംഭവം വിവാദമായതിനെ തുടർന്ന് ബിജെപി നേതാവ് കെ സുരേന്ദ്രനും അഡ്വ എ ജയശങ്കറും ഹൈക്കോടതിയിൽ പരാതി നൽകിയിരുന്നു.
നേരത്തെ സോളാർ കമിഷനു മുന്നിൽ മൊഴി നൽകിയ ആർ ബാലകൃഷ്ണപിള്ള സരിത തോമസ് കുരുവിളയ്ക്ക് 25 ലക്ഷം രൂപ നൽകിയെന്നു വെളിപ്പെടുത്തിയിരുന്നു. എറണാകുളത്തെ ഒരു എംഎൽഎയ്ക്ക് അഞ്ചു ലക്ഷവും നൽകി. മന്ത്രിമാരും എംഎൽഎമാരും സരിതയെ പീഡിപ്പിച്ചിട്ടുണ്ടെന്നും സരിത ശ്രീധരൻ നായർക്കൊപ്പം മുഖ്യമന്ത്രിയെ സെക്രട്ടറിയറ്റിൽ സന്ദർശിച്ചിട്ടുണ്ടെന്നും പിള്ള പറഞ്ഞു സരിതയുടെ കത്തായി പുറത്തുവന്ന കത്ത് യഥാർഥമാണെന്നും കത്ത് താൻ കണ്ടിട്ടുണ്ടെന്നും പിള്ള പറഞ്ഞിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- ഭക്ഷണം കഴിക്കാനെത്തിയ അഭിഭാഷകരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പ്രതി കീഴടങ്ങി: ഹോട്ടൽ മാനേജരായ യുവതിയും അറസ്റ്റിൽ
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- ട്രിവാൻഡ്രം ക്ലബിലെ പണം വച്ചുള്ള ചീട്ടുകളി പൊക്കിയതോടെ താവളം മാറി ചൂതാട്ട സംഘം; തിരുവനന്തപുരം നഗരത്തിലെ രണ്ട് ബാർ ഹോട്ടലുകൾ കേന്ദ്രീകരിച്ച് പണം വച്ച് ചീട്ടുകളി; വർക്കലയിലെ റിസോർട്ടിലും ചീട്ടുകളിക്ക് ബ്രാഞ്ച്; പിന്നിൽ ട്രിവാൻഡ്രം ക്ലബ് സംഘം തന്നെ
- കാണാതായ നഴ്സിങ് ഓഫീസർ കരുനാഗപ്പള്ളിയിലെ ലോഡ്ജിൽ മരിച്ച നിലയിൽ; തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഓഫീസർ ബിജുകുമാറിനെ കാണാതായത് തിങ്കളാഴ്ച മുതൽ; പോസ്റ്റുമോർട്ടം നാളെ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍