ഒടുവിൽ സരിതയും ഉമ്മൻ ചാണ്ടിയെ കൈവിട്ടു; മുഖ്യമന്ത്രി ഏഴ് കോടി രൂപ കോഴ ആവശ്യപ്പെട്ടെന്ന് സോളാർ കമ്മീഷന് മുമ്പിൽ സരിത; 1.10 കോടി രൂപ ഡൽഹിയിൽ വച്ചും 80 ലക്ഷം തിരുവനന്തപുരത്ത് വച്ചും നൽകി; പണം കൈപ്പറ്റിയത് തോമസ് കുരുവിള; ആര്യാടൻ മുഹമ്മദിനും നൽകി 40 ലക്ഷം: സോളാർ വീണ്ടും ആഞ്ഞുകത്തുമ്പോൾ
കൊച്ചി: മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെയും മന്ത്രിസഭയെയും പിടിച്ചുകുലുക്കി സോളാർ അഴിമതി വീണ്ടും കൊഴുക്കുന്നു. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെ സോളാർ തട്ടിപ്പുകാരി സരിത എസ് നായർ തന്നെ മൊഴി നൽകി രംഗത്തെത്തിയതാണ് സർക്കാറിനെ വെട്ടിലാക്കിയത്.
മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഏഴ് കോടി രൂപ കോഴ ആവശ്യപ്പെട്ടുവെന്ന് സരിത സോളാർ കമ്മീഷനിൽ മൊഴി നൽകി. ഇതിൽ 1.90 കോടി രൂപ കൈമാറിയതായും സരിത വ്യക്തമാക്കി. മന്ത്രി ആര്യാടൻ മുഹമ്മദിന് 40 ലക്ഷം രൂപ നൽകിയെന്നും സരിത പറഞ്ഞു.
ഇതുവരെ മുഖ്യമന്ത്രിയുമായി ബന്ധപ്പെടുത്തി ആരോപണങ്ങൾ ഒന്നും ഉന്നയിക്കാത്ത സരിതയുടെ ഇപ്പോഴത്തെ വെളിപ്പെടുത്തൽ അതി നിർണ്ണായകമാണ്. ഇതോടെ സോളാർ വിവാദം യുഡിഎഫിനെ പിടിച്ചുലയ്ക്കുമെന്ന കാര്യം ഉറപ്പായി.
സോളാർ പദ്ധതി നടത്തിപ്പിന്റെ ഭാഗമായി ഏഴു കോടി രൂപ മുഖ്യമന്ത്രിക്കു വേണ്ടി അദ്ദേഹത്തിന്റെ പേഴ്സണൽ സ്റ്റാഫംഗം ജിക്കുമോനാണ് ആവശ്യപ്പെട്ടതെന്നാണ് സോളാർ കമ്മീഷൻ മുമ്പാകെ മൊഴി നൽകിയത്. ജിക്കു പറഞ്ഞത് പ്രകാരം മുഖ്യമന്ത്രിയുടെ ഡൽഹിയിലെ വിശ്വസ്തൻ തോമസ് കുരുവിളയ്ക്കാണ് പണം കൈമാറിയതെന്നും സരിത വെളിപ്പെടുത്തി.
ആദ്യ ഗഡു 1.10 കോടി നൽകിയത് 2012 ഡിസംബർ 27ന്
ഡൽഹിയിൽ ചൗന്ദ്നി ചൗക്കിൽ വച്ച് 1.10 കോടി രൂപ തോമസ് കുരുവിളയ്ക്ക് കൈമാറി. 2012 ഡിസംബർ 27നാണ് ആദ്യ ഗഡുവായി ഒരു കോടി 10 ലക്ഷം രൂപ നൽകിയത്. കുരുവിളയുടെ കാറിൽ വച്ചാണ് പണം കൈമാറിയത്. രണ്ടാം ഗഡുവായി പണം നൽകിയത് തിരുവനന്തപുരം ഇടപ്പഴഞ്ഞിയിലെ തന്റെ വീട്ടിൽ വച്ചാണ്. 80 ലക്ഷം രൂപയാണ് വീട്ടിൽ വച്ച് കൈമാറിയതെന്നും സരിത പറഞ്ഞു. ഈ തുക കൈമാറി 14 ദിവസത്തിനു ശേഷം കേസുമായി ബന്ധപ്പെട്ട് താൻ അറസ്റ്റിലാവുകയായിരുന്നെന്നും സരിത കമ്മിഷൻ മുമ്പാകെ പറഞ്ഞു.
മുഖ്യമന്ത്രിയെ ആദ്യം കണ്ടത് 2011 ജൂണിൽ
ഫ്ളോട്ടിങ് സോളാർ എന്ന പദ്ധതിയുടെ സാദ്ധ്യതാ പഠനം നടത്തുന്നതിന് വേണ്ടിയായിരുന്നു ജിക്കുമോൻ കൈക്കൂലി ആവശ്യപ്പെട്ടത്. മുൻ മന്ത്രി ഗണേശ് കുമാറിന്റെ പിഎ ആണ് മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് അവസരം ഒരുക്കിയത്. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ സെക്രട്ടറിയേറ്റിൽവച്ച് കണ്ടെന്നും സരിത പറഞ്ഞു. നിരവധി തവണ മുഖ്യമന്ത്രിയെ കണ്ടിട്ടുണ്ട്. ആദ്യം കണ്ടതു 2011 ജൂണിലാണ്. അന്ന് സെക്രട്ടേറിയറ്റിൽ വച്ച് ടീം സോളാറിന്റെ സോളാർ പദ്ധതിയെ കുറിച്ചുള്ള രൂപരേഖ മുഖ്യമന്ത്രിക്ക് കൈമാറിയെന്നും സരിത പറഞ്ഞു. പദ്ധതിക്ക് അംഗീകാരം നൽകാൻ അഭ്യർത്ഥിച്ചു. എത്രതവണ മുഖ്യമന്ത്രിയെ നേരിട്ട് കണ്ടുവെന്ന് ഓർമയില്ല. പലതവണ ഫോണിലും നേരിട്ടും ബന്ധപ്പെട്ടിട്ടുണ്ടെന്നും സരിത പറഞ്ഞു.
2012 ഫെബ്രുവരി 26ന് സെക്രട്ടറിയറ്റിൽ എത്താൻ ആവശ്യപ്പെട്ടു. അന്ന് ഒരു അവധി ദിവസമായിരുന്നു. അവിടെ ജോപ്പൻ ഉണ്ടായിരുന്നതിനാൽ പണമിടപാടിന്റെ കാര്യം സംസാരിച്ചില്ല. ബിജു രാധാകൃഷ്ണനെതിരെ നടപടിയെടുക്കില്ലെന്നും തന്നോട് മുഖ്യമന്ത്രിപറഞ്ഞെന്നും സരിത മൊഴിയിൽ പറഞ്ഞു. മുഖ്യമന്ത്രിയുടെ സ്വകാര്യ ലാൻഡ് ഫോണിൽ വിളിച്ചിട്ടുണ്ട്. അതിൽ സലിംരാജിനോടും ജിക്കുമോനോടും സംസാരിച്ചു.
ആര്യാടനു 40 ലക്ഷം നൽകിയത് മുഖ്യമന്ത്രി പറഞ്ഞിട്ട്
വൈദ്യുതി മന്ത്രി ആര്യാടൻ മുഹമ്മദിന് 40 ലക്ഷം രൂപ നൽകിയെന്നും സരിത സോളാർ കമ്മീഷൻ മുമ്പാകെ വെളിപ്പെടുത്തി. മുഖ്യമന്ത്രി പറഞ്ഞത് അനുസരിച്ചാണ് ആര്യാടനെ കണ്ടതെന്നും സരിത വ്യക്തമാക്കി. ഊർജ്ജ വകുപ്പിന്റെ കാര്യങ്ങൾ മന്ത്രി ആര്യാടനാണ് കൈകാര്യം ചെയ്യുന്നത് എന്നു പറഞ്ഞ് മുഖ്യമന്ത്രി അദ്ദേഹവുമായി ഫോണിൽ സംസാരിച്ചു. തുടർന്ന് ആര്യാടനെ കാണാൻ നിർദ്ദേശിച്ചു. പിന്നീടും പലതവണ മുഖ്യമന്ത്രിയുമായി ചർച്ച നടത്തിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങളായിരുന്ന ടെനി ജോപ്പൻ, ജിക്കുമോൻ, ഗൺമാൻ സലിംരാജ് എന്നിവർ വഴിയായിരുന്നു കൂടിക്കാഴ്ചകൾക്ക് അവസരം ഒരുക്കിയിരുന്നതെന്നും സരിത മൊഴി നൽകി.
മന്ത്രി ആര്യാടൻ മുഹമ്മദിന് 25 ലക്ഷം രൂപയാണ് ആദ്യം നൽകിയത്. ആര്യാടന്റെ സാന്നിധ്യത്തിൽ അദ്ദേഹത്തിന്റെ പി എ കേശവനാണ് പണം നല്കിയതെന്നും സരിത പറഞ്ഞു. മന്ത്രിയുടെ ഔദ്യോഗിക വസതിയായ മന്മോഹൻ ബംഗ്ലാവിൽ വച്ചാണ് പണം കൈമാറിയെതെന്നും സരിത പറഞ്ഞു. 2 കോടി രൂപയാണ് ആര്യാടന്റെ പി എ ആവശ്യപ്പെട്ടത്. പിന്നീട് ഒരു കോടിയായി നിജപ്പെടുത്തി. ഇതിൽ 25 ലക്ഷം രൂപ ആദ്യഘട്ടമായി നൽകി. പിന്നീട് ഓഫീസ് സ്റ്റാഫ് മുമ്പാകെ 15 ലക്ഷം രൂപ നൽകിയെന്നും സരിത പറഞ്ഞു.
ശ്രീധരൻ നായർക്കൊപ്പവും ഓഫീസിലെത്തി മുഖ്യമന്ത്രിയെ കണ്ടു
ശ്രീധരൻ നായർക്കൊപ്പം മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ അദ്ദേഹത്തിന്റെ ഓഫീസിലെത്തി കണ്ടുവെന്നും സരിത എസ് നായർ വെളിപ്പെടുത്തി. മുഖ്യമന്ത്രിയെ ഏറ്റവും വിവാദത്തിലാക്കിയ വെളിപ്പെടുത്തലായിരുന്നു അത്. ഇക്കാര്യം ശ്രീധരൻ നായർ മാദ്ധ്യമങ്ങളോടും കോടതിയിലും പറഞ്ഞിരുന്നു. അന്ന് മുഖ്യമന്ത്രിയെ കണ്ടപ്പോൾ ശെൽവരാജ് എംഎൽഎയും ഉണ്ടായിരുന്നുവെന്നും സരിത സോളാർ കമ്മീഷൻ മുമ്പാകെ വെളിപ്പെടുത്തി.
2012 ജൂലൈ ഒൻപതിനായിരുന്നു കൂടിക്കാഴ്ച. അന്ന് മുഖ്യമന്ത്രിയുടെ ക്യാബിനിലായിരുന്നു ആർ ശെൽവരാജ് എംഎൽഎ. എല്ലാ സഹായവും ഉമ്മൻ ചാണ്ടി വാഗ്ദാനം ചെയ്തു.
ടി സി മാത്യു പരാതിപ്പെട്ടതു തന്നോടു പറഞ്ഞതു മുഖ്യമന്ത്രി
തട്ടിപ്പിന് വിധേയനായെന്ന് ടി സി മാത്യു മുഖ്യമന്ത്രിയുടെ വീട്ടിലെത്തി പരാതി പറഞ്ഞത് മുഖ്യമന്ത്രി നേരിട്ട് തന്നെ വിളിച്ചറിയിക്കുകയായിരുന്നുവെന്നും സരിത വെളിപ്പെടുത്തി.
ആരോപണങ്ങൾ തെറ്റെന്ന് ജിക്കുമോനും തോമസ് കുരുവിളയും ആര്യാടന്റെ പിഎയും
അതേസമയം സരിത ഉന്നയിച്ച ആരോപണങ്ങൾ പൂർണ്ണമായും തെറ്റാണെന്ന് ആരോപണ വിധേയർ പ്രതികരിച്ചു. സരിത പറഞ്ഞ കാര്യങ്ങൾ പൂർണ്ണമായും തെറ്റാണെന്ന് ജിക്കുമോനും തോമസ് കുരുവിളയും ആര്യാടന്റെ പി എ കേശവനും പ്രതികരിച്ചു. സരിതയ്ക്ക് മറ്റെന്തോ ഉദ്ദേശ്യമാണ് ഉള്ളതെന്നും കേശവൻ പറഞ്ഞു.
ഇന്നു തന്നെ രാജിവയ്ക്കണമെന്നു കോടിയേരി
തിരുവനന്തപുരം: സോളാർ തട്ടിപ്പുകേസിൽ പ്രതിയായ സരിത എസ് നായരിൽ നിന്നു കോഴ വാങ്ങിയ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉടൻതന്നെ രാജിവയ്ക്കണമെന്നു സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ആവശ്യപ്പെട്ടു. ഒരു നിമിഷം വൈകാതെ മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാണ് കോടിയേരി ബാലകൃഷ്ണൻ ആവശ്യപ്പെട്ടത്. രണ്ടു ഘട്ടങ്ങളിലായി ഒരുകോടി 90 ലക്ഷം രൂപ കോഴ നൽകിയെന്ന് സോളാർകമ്മീഷനു മുന്നിലാണ് സരിത എസ് നായർ മൊഴി നൽകിയിരിക്കുന്നത്.
മന്ത്രി ആര്യാടൻ മുഹമ്മദ് 40 ലക്ഷം കോഴ വാങ്ങിയെന്നും സരിത മൊഴിനൽകിയിട്ടുണ്ട്. ഇത്തരം വെളിപ്പെടുത്തലുകൾ പുറത്ത് വരുമ്പോൾ ഉമ്മൻ ചാണ്ടിയുടെ മന്ത്രിസഭ തന്നെ രാജിവെക്കുകയാണ് വേണ്ടതെന്നും കോടിയേരി ബാലകൃഷ്ണൻ ആവശ്യപ്പെട്ടു.
കേൾക്കുന്നത് അവിശ്വസനീയമായ കാര്യങ്ങളെന്നു സുധീരൻ
അതേസമയം, തെരഞ്ഞെടുപ്പു വരുമ്പോൾ എപ്പോഴും ഉയരുന്നതുപോലെയുള്ള ആരോപണങ്ങളാണു സോളാർ കേസിൽ ഉയരുന്നതെന്നാണു കെപിസിസി പ്രസിഡന്റ് വി എം സുധീരൻ പറഞ്ഞത്. കേൾക്കുന്ന കാര്യങ്ങൾ അവിശ്വസനീയമാണെന്നും കെപിസിസി അധ്യക്ഷൻ പറഞ്ഞു. ജനരക്ഷാ യാത്രയിലായതു കൊണ്ടു മാദ്ധ്യമങ്ങളിൽ വരുന്ന കാര്യങ്ങൾ പൂർണമായി മനസിലാക്കാനായിട്ടില്ലെന്നും സുധീരൻ പറഞ്ഞു.
ഇത്തരം കാര്യങ്ങൾ തെരഞ്ഞെടുപ്പു സമയത്ത് സ്വാഭാവികമാണ്. ഇനിയും വരാം. ഇതൊന്നും കേരളത്തിലെ യുഡിഎഫിനെയോ കോൺഗ്രസിനെയോ പ്രതികൂലമായി ബാധിക്കില്ല. യുഡിഎഫിനെ തകർക്കാൻ കുറേക്കാലമായി ശ്രമങ്ങൾ നടക്കുന്നുണ്ട്. അതിനെയെല്ലാം അതിജീവിച്ചുതന്നെ യുഡിഎഫ് മുന്നോട്ടു പോകുമെന്നും സുധീരൻ പറഞ്ഞു.
Stories you may Like
- പുതുപ്പള്ളിയുടെ കുഞ്ഞൂഞ്ഞ് രാഷ്ട്രീയ അത്ഭുതം; ഉമ്മൻ ചാണ്ടി വിടവാങ്ങുമ്പോൾ
- ചരിത്രം കുറിച്ച വിലാപ യാത്ര; കേരളം ഉമ്മൻ ചാണ്ടിയോട് മാപ്പുപറയുമ്പോൾ!
- പിണറായിസത്തിന്റെ അന്ത്യം കുറിച്ച് പുതുപ്പള്ളി
- നേതാവിനെ അടുത്തറിഞ്ഞ ഷൂട്ട് അറ്റ് സൈറ്റ്; ആരായിരുന്നു ഉമ്മൻ ചാണ്ടി?
- ഉമ്മൻ ചാണ്ടിയുടെ ഭൂരിപക്ഷം മറികടന്ന് ചാണ്ടി ഉമ്മൻ
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- മലയാള സിനിമയിൽ വീണ്ടും താരമംഗല്യം! നടൻ ദീപക് പറമ്പോലും നടി അപർണ ദാസും വിവാഹിതരായി; താലികെട്ട് ഗുരുവായൂർ ക്ഷേത്രനടയിൽ; ചടങ്ങിൽ പങ്കെടുത്ത് അടുത്ത സുഹൃത്തുക്കൾ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്