മുഖ്യമന്ത്രി കസേര മോഹിച്ച ശശികല ഒടുവിലെത്തിയത് പരപ്പന അഗ്രഹാര ജയിലിൽ; വീട്ടിലെ ഭക്ഷണവും പ്രത്യേക സെല്ലും മിനറൽ വാട്ടറും വേണമെന്ന് ഡിമാൻഡ് വച്ചെങ്കിലും കിട്ടുമെന്ന് യാതൊരു ഉറപ്പുമില്ല; ജയലളിത ജയിലിലായപ്പോൾ പൊട്ടിത്തെറിക്കാൻ കാത്തുനിന്ന പതിനായിരങ്ങളുടെ അകമ്പടിയോ ആരവങ്ങളോ ഇല്ലാതെ ചിന്നമ്മയുടെ ജയിൽ പ്രവേശം; കീഴടങ്ങിയത് ഇളവരശിക്കൊപ്പം
ചെന്നൈ: അനധികൃത സ്വത്ത് സമ്പാദന കേസിൽ നാല് വർഷത്തെ തടവ് ശിക്ഷയ്ക്ക് വിധിക്കപ്പെട്ട അണ്ണാഡിഎംകെ ജനറൽ സെക്രട്ടറി വി.കെ. ശശികല അഴിക്കുള്ളിലായി. തമിഴ്നാട് മുഖ്യമന്ത്രിയാകാൻ ലക്ഷ്യമിട്ട് പാർട്ടിയുടെ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുക്കപ്പെട്ട് പത്താം ദിവസമാണ് ചിന്നമ അഴിയെണ്ണാൻ തുടങ്ങിയിരിക്കുന്നത്.
ചെന്നൈയിൽനിന്നു വൈകിട്ട് അഞ്ചിന് ബെംഗളൂരു പരപ്പന അഗ്രഹാര ജയിലിലെത്തിയാണ് ശശികല കീഴടങ്ങിയത്. കോടതിക്കുള്ളിൽ പ്രത്യേകം തയാറാക്കിയ കോടതി മുറിയിൽ ജഡ്ജിക്കു മുമ്പാകെയാണ് ശശികല കീഴടങ്ങിയത്. തുടർന്ന് അവരെ ജയിലേക്കു മാറ്റി. ജയിലിലെ 10711ാം നമ്പർ തടവുകാരിയാണ് ശശികല. ഭർത്താവ് നടരാജനും തമ്പിദുരൈ അടക്കം അണ്ണാഡിഎംകെയുടെ മുതിർന്ന നേതാക്കളും ശശികലയെ സ്വീകരിക്കാൻ ജയിലിനു മുന്നിലെത്തിയിരുന്നു.
2014ൽ ഇതേ കേസിൽ ശിക്ഷിക്കപ്പെട്ട് ജയലളിതയ്ക്കൊപ്പം പരപ്പന അഗ്രഹാര ജയിലെത്തിയ ശശികലയ്ക്ക് ഇക്കുറി തികച്ചും വ്യത്യസ്തമായ സ്വീകരണമാണു ലഭിച്ചത്. ആയിരക്കണക്കിന് അണ്ണാഡിഎംകെ പ്രവർത്തകരുടെ മുദ്രാവാക്യം വിളിക്കും ആരവത്തിനും ഇടയിലാണ് ജയലളിത ജയിലേക്കു പ്രവേശിച്ചതെങ്കിൽ ഇക്കുറി ശശികലയെ പിന്തുണയ്ക്കുന്നവർ ജയിൽ പരിസരത്തു വളരെ കുറവായിരുന്നു.
ജയലളിതയ്ക്കൊപ്പം മുമ്പ് ജയിലിൽ അനുഭവിച്ച സൗകര്യങ്ങളും ശശികലയ്ക്ക് ഇത്തവണ നിഷേധിക്കപ്പെടും. രണ്ട് തവണ മുഖ്യമന്ത്രിയായിരിക്കേ ജയിലെത്തിയ ജയലളിതയ്ക്ക് പ്രത്യേക മുറി നല്‍കിയിരുന്നു. എയർകണ്ടീഷണറും ഫ്രിഡ്ജും അടക്കമുള്ള സൗകര്യങ്ങളും ഉണ്ടായിരുന്നു. എന്നാൽ ഒരു പഞ്ചായത്തു പ്രസിഡന്റ് പോലുമായിട്ടില്ലാത്ത ശശികലയ്ക്ക് വിഐപി പരിഗണന ലഭിക്കില്ല.
സാധാരണ തടവുകാർക്ക് ലഭിക്കുന്ന സൗകര്യങ്ങൾ മാത്രമാണ് തമിഴ്നാട് മുഖ്യമന്ത്രിയാകാൻ കച്ചകെട്ടിയിറങ്ങിയ ശശികലയ്ക്കു ജയിലിൽ ലഭിക്കുക. വീട്ടിലെ ഭക്ഷണവും പ്രത്യേക സെല്ലും മിനറൽ വാട്ടറും വേണമെന്ന് ശശികല ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ലഭിക്കുമെന്ന് ഉറപ്പില്ല. തന്റെ ആവശ്യങ്ങൾ നിരത്തി ജയിൽ അധികൃതർക്കാണ് ശശികല കത്തയച്ചത്. പ്രമേഹം ഉള്ളതിനാൽ വീട്ടിലുണ്ടാക്കുന്ന ഭക്ഷണം വേണം, പാശ്ചാത്യ ശൈലിയിലുള്ള ടോയ്ലറ്റ്, 24 മണിക്കൂറും ചൂടുവെള്ളം, മിനറൽ വാട്ടർ എന്നിവ വേണമെന്നാണ് അവർ ആവശ്യപ്പെട്ടത്.
ശശികലയെ പ്രത്യേക സെല്ലിൽ പാർപ്പിക്കുമെന്നാണ് ജയിൽ അധികൃതർ നൽകുന്ന വിവരം. സെല്ലിൽ കട്ടിലും ടിവിയും ഉണ്ടാകും. ഒരു സഹായിയേയും അനുവദിക്കുമെന്ന് ജയിൽ അധികൃതരെ ഉദ്ധരിച്ച് ഇന്ത്യാ ടുഡെ റിപ്പോർട്ട് ചെയ്യുന്നു. മറ്റു തടവുകാർക്ക് നൽകുന്ന ഭക്ഷണമേ ശശികലയ്ക്കും നൽകുകയുള്ളൂ.
ജയിലിൽ പ്രവേശിക്കുന്നതിന് മുമ്പ് ശശികലയെ ആരോഗ്യ പരിശോധനയ്ക്ക് വിധേയയാക്കി. ശശികലയുടെ സെല്ലിന് ചുറ്റും 24 മണിക്കൂറും സുരക്ഷാ ഉദ്യോഗസ്ഥർ ഉണ്ടാകും. മുമ്പ് ജയലളിതയെ പാർപ്പിച്ചിരുന്ന പ്രത്യേക കെട്ടിട സമുച്ചയത്തിൽ ആയിരിക്കും ശശികലയേയും തടവിലിടുക. അനധികൃത സ്വത്ത് സമ്പാദനക്കേസിൽ മുൻ കർണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയേയും ഇതേ സെല്ലിൽ തന്നെയാണ് തടവിൽ ഇട്ടിരുന്നത്.
അനധികൃത സ്വത്തു സമ്പാദനക്കേസിൽ ശിക്ഷിക്കപ്പെട്ടതിനെത്തുടർന്ന് കീഴടങ്ങുന്നതിന് കൂടുതൽ സമയം അനുവദിക്കണമെന്ന ശശികലയുടെ അഭിഭാഷകന്റെ അപേക്ഷ ഇന്ന് സുപ്രീം കോടതി നിരസിച്ചിരുന്നു. ഇതേത്തുടർന്നാണ് അവർ ഇന്നുതന്നെ ബെംഗലൂരുവിലെത്തി കോടതിയിൽ കീഴടങ്ങിയത്. സമയം നീട്ടിനൽകണമെന്ന ശശികലയുടെ അപേക്ഷയ്ക്ക് 'ഉടൻ' എന്നതിന്റെ അർഥം അറിയില്ലേ എന്നായിരുന്നു കോടതിയുടെ പ്രതികരണം.
ജയലളിതയുടെയും എംജിആറിന്റെയും ശവകുടീരങ്ങളിൽ എത്തി പ്രാർത്ഥിച്ച ശേഷമാണ് ശശികല ബെംഗളൂരുവിലേക്ക് പുറപ്പെട്ടത്. സുരക്ഷാ കാരണങ്ങളാൽ ബെംഗളൂരു സിറ്റി സിവിൽ കോടതിയിൽ കീഴടങ്ങാനാവില്ലെന്ന ശശികലയുടെ വാദം അംഗീകരിച്ചുകൊണ്ടാണ് പരപ്പന അഗ്രഹാര ജയിലിനുള്ളിൽ പ്രത്യേക കോടതി മുറി സജ്ജമാക്കിയത്.
ശശികല എത്തുന്നതിനോട് അനുബന്ധിച്ച് കനത്ത സുരക്ഷയാണ് ജയിൽ പരിസരത്ത് ബെംഗലൂരു പൊലീസ് ഒരുക്കിയത്. ജയിലിന്റെ മൂന്നു കിലോമീറ്റർ ചുറ്റളവിനുള്ളിൽ നിരോധനാജ്ഞ പുറപ്പെടുവിച്ചു. കർണാടക സ്റ്റേറ്റ് റിസർവ് പൊലീസ്, സിറ്റി ആംഡ് റിസർവ് എന്നിവയ്ക്കുപുറമേ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരും ജയിലിനു സമീപത്തെ സുരക്ഷ ഉറപ്പുവരുത്തി.
ശശികലയെ പിന്തുണയ്ക്കുന്ന അനുയായികളെ നിയന്ത്രിക്കാൻ തമിഴ്നാട്ടിൽനിന്നു ബംഗളൂരുവിലേക്കു പ്രവേശിക്കുന്ന ഹൊസൂർ ചെക് പോസ്റ്റിലും ഒട്ടേറെ പൊലീസുകാരെ വിന്യസിച്ചു. 2014ൽ ജയലളിത ഇവിടെ 21 ദിവസം ജയിൽശിക്ഷ അനുഭവിച്ചപ്പോൾ തമിഴ്നാട്ടിൽനിന്നു ദിവസേന ആയിരക്കണക്കിനു പാർട്ടി അനുഭാവികളാണ് ഇവിടേക്കെത്തി ദിവസങ്ങളോളം ജയിൽപരിസരത്തു തമ്പടിച്ചത്. ഇക്കുറി അത്തരമൊരു സാഹചര്യം ഉണ്ടാകാനുള്ള എല്ലാ സാധ്യതകളും മുൻകൂട്ടിക്കണ്ടുകൊണ്ടുള്ള നടപടികളാണ് ബെംഗലൂരു പൊലീസ് സ്വീകരിച്ചത്.
ശശികല പ്രതിയായ അനധികൃത സ്വത്ത് സമ്പാദനക്കേസിൽ വിചാരണക്കോടതി വിധിച്ച ശിക്ഷ സുപ്രീം കോടതി കഴിഞ്ഞ ദിവസം ശരിവച്ചിരുന്നു. നാലുവർഷം തടവുശിക്ഷയും പത്തുകോടിരൂപ പിഴയുമാണ് ശശികല അടക്കമുള്ളവർക്ക് വിചാരണക്കോടതി വിധിച്ചിരുന്നത്. ശിക്ഷ ശരിവച്ച സുപ്രീം കോടതി ശശികല കീഴടങ്ങണമെന്ന് നിർദ്ദേശിച്ചിരുന്നു. എന്നാൽ ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ഇന്ന് സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു ശശികലയുടെ അഭിഭാഷകൻ. പക്ഷേ, ഇന്നലത്തെ വിധിയിൽ മാറ്റം വരുത്തില്ലെന്ന നിലപാടിൽ സുപ്രീംകോടതി ഉറച്ചു നിന്നു. ഇതോടെയാണ് തമിഴ്നാടിന്റെ മുഖ്യമന്ത്രിയാകാൻ കരുക്കൾ നീക്കിയ ശശികലയുടെ ജയിൽവാസം ആസന്നമായത്.
ശശികലയ്ക്കൊപ്പം കേസിൽ ശിക്ഷിക്കപ്പെട്ട ബന്ധു ജെ. ഇളവരശിയും പരപ്പന അഗ്രഹാര ജയിലിലെ പ്രത്യേക കോടതിയിൽ കീഴടങ്ങി. ജയലളിതയുടെ വളർത്തു മകൻ സുധാകരനും പിന്നീട് കോടതിയിലെത്തി കീഴടങ്ങി.
നാല് വർഷത്തേക്ക് ശിക്ഷിക്കപ്പെട്ടതിനാൽ അടുത്ത 10 വർഷത്തേക്ക് ശശികലയ്ക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കാനാകില്ല. അതിനാൽ ശശികലയ്ക്ക് പകരം വിശ്വസ്തനായ എടപ്പാടി പളനിസാമിയെ നിയമസഭാകക്ഷി നേതാവായി ശശികല പക്ഷം തിരഞ്ഞെടുത്തിരുന്നു. സർക്കാരുണ്ടാക്കാൻ പളനിസാമിയും പനീർശെൽവവും അവകാശവാദം ഉന്നയിക്കുന്നുണ്ട്. എന്നാൽ, ഗവർണർ വിദ്യാസാഗർ റാവു വിഷയത്തിൽ എന്ത് നിലപാടെടുക്കും എന്നതാണ് നിർണായകമാവുക.
അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ജയലളിത, ശശികല, ഇളവരശി, വളർത്തുമകൻ സുധാകരൻ എന്നിവരെ കുറ്റവിമുക്തരാക്കിയ കർണാടക ഹൈക്കോടതി വിധിയിൽ പിഴവുകളുണ്ടെന്ന് കാണിച്ച് കർണാടക സർക്കാർ നല്കിയ അപ്പീലിനാണ് സുപ്രീംകോടതി കഴിഞ്ഞദിവസം വിധി പ്രസ്താവിച്ചത്.
ജയലളിത ആദ്യമായി മുഖ്യമന്ത്രിയായിരിക്കേ 1991 മുതൽ 96 വരെയുള്ള കാലയളവിൽ 66 കോടി രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചുവെന്നാണ് കേസ്. കേസിൽ ജയലളിതയെയും കൂട്ടുപ്രതികളെയും വിചാരണകോടതി നാല് വർഷം തടവും 100 കോടി രൂപ പിഴയും ശിക്ഷ വിധിച്ചിരുന്നു.
2014 സെപ്റ്റംബർ 27നായിരുന്നു തമിഴ്നാട് രാഷ്ട്രീയത്തെ പിടിച്ചുലച്ച വിധി പുറത്തുവന്നത്. ഇതേതുടർന്ന് ജയലളിതയുടെ നിയമസഭാംഗത്വം അയോഗ്യമാകുകയും മുഖ്യമന്ത്രിസ്ഥാനം നഷ്ടപ്പെടുകയും ചെയ്തിരുന്നു. ജയളിത അടക്കമുള്ള പ്രതികൾ 21 ദിവസം പരപ്പന അഗ്രഹാര ജയിലിൽ കിടക്കുകയും ചെയ്തു.
വിചാരണ കോടതി വിധി ചോദ്യം ചെയ്ത് ജയലളിത കർണാടക ഹൈക്കോടതിയെ സമീപിച്ചിരുന്നു. കേസിൽ കർണാടക ഹൈക്കോടതി ജയലളിതയ്ക്കും കൂട്ടുപ്രതികൾക്കുമെതിരായ ശിക്ഷ റദ്ദാക്കി. ഈ വിധി ചോദ്യം ചെയ്തു കർണാടക സർക്കാർ സമർപ്പിച്ച ഹർജിയിലാണ് സുപ്രീംകോടതി വിധി പ്രസ്താവിച്ചത്.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍