സൗമ്യ വധക്കേസിൽ ശിക്ഷ ജീവപര്യന്തമെങ്കിലും പുനഃപരിശോധനാ ഹർജിയുടെ കാര്യത്തിൽ മാറ്റമില്ലെന്നു സംസ്ഥാനം; വധശിക്ഷ തന്നെയാണു നൽകേണ്ടിയിരുന്നതെന്നു സൗമ്യയുടെ അമ്മ സുമതി; അഡ്വ. സുരേശനെ സുപ്രീം കോടതിയിൽ വാദമേൽപ്പിക്കാത്തതും കേസ് ഫയലുകൾ ഇംഗ്ലീഷിലേക്ക് തർജമ ചെയ്തതിൽ വന്ന കാലതാമസവും കൊലക്കയറിൽ നിന്നു പ്രതിയെ രക്ഷപ്പെടുത്തിയെന്നു വിലയിരുത്തൽ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: സൗമ്യ വധക്കേസിൽ പ്രതി ഗോവിന്ദച്ചാമിയുടെ ശിക്ഷ ജീവപര്യന്തമാണെന്നു വ്യക്തമായെങ്കിലും പുനഃപരിശോധനാ ഹർജി നൽകുമെന്ന നിലപാടിൽ മാറ്റമില്ലെന്നു സംസ്ഥാനം. ജീവപര്യന്തമെന്നതു ആശ്വാസമെന്നു സൗമ്യയുടെ അമ്മ സുമതിയും പ്രതികരിച്ചു. എന്നാൽ, പ്രതിക്കു വധശിക്ഷ തന്നെയാണു നൽകേണ്ടിയിരുന്നതെന്നും സുമതി പറഞ്ഞു.
കേസ് വിശദമായി പഠിക്കാത്ത അഭിഭാഷകനെ സുപ്രീംകോടതിയിൽ കേസ് ഏൽപ്പിച്ചതിന്റെ അനന്തരഫലമാണ് സൗമ്യ വധക്കേസിലെ പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ ജീവപര്യന്തമായി കുറയാൻ ഇടയാക്കിയതെന്നാണ് വിലയിരുത്തൽ. സുപ്രിം കോടതിയൽ കേസ് കൈകാര്യം ചെയ്യുമ്പോൾ പ്രോസിക്യൂഷന്റെ ഭാഗത്തു നിന്നും കടുത്ത വീഴ്ചയുണ്ടായി. കേസ് ഫയലുകൾ മലയാളത്തിൽ നിന്നും ഇംഗ്ലീഷിലേക്ക് തർജ്ജമ ചെയ്ത് എത്തിക്കുന്നതിൽ അടക്കം കാലതാമസം വന്നത് തിരിച്ചടിയായി.
സൗമ്യവധക്കേസിൽ ഗോവിന്ദച്ചാമി പെൺകുട്ടിയെ ട്രെയിനിൽ നിന്ന് തള്ളിയിട്ടെന്നതിന് തെളിവുകൾ ഹാജരാക്കാൻ കഴിയാതിരുന്നതിനെ തുടർന്ന് സുപ്രീംകോടതിയിൽ നിന്നും കടുത്ത ശകാരമാണ് പ്രോസിക്യൂഷൻ അഭിഭാഷകൻ ഏൽക്കേണ്ടി വന്നത്. കേസിന്റെ വിചാരണാ വേളയിൽ അഭിഭാഷകനായിരുന്നത് അഡ്വ. എസ് സുരേശനായിരുന്നു. എന്നാൽ സുപ്രീംകോടതിയിൽ എത്തിയതോടെ കഴിഞ്ഞ ഉമ്മൻ ചാണ്ടി സർക്കാർ അഭിഭാഷകനെ മാറ്റി. തൃശ്ശൂരിലെ ട്രയൽ കോടതിയിലും, തുടർന്ന് ഹൈക്കോടതിയിലും സൗമ്യ വധക്കേസിൽ ഹാജരായ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ സുരേശനെ സുപ്രീം കോടതിയിലും ഹാജരാക്കാൻ വേണ്ടി സൗമ്യയുടെ കുടുംബം ശക്തമായി അപേക്ഷിച്ചെങ്കിലും മുതിർന്ന അഭിഭാഷകനും ഹൈക്കോടതി ജഡ്ജിയുമായിരുന്ന തോമസ് പി ജോസഫിനെ സർക്കാർ നിയമിക്കുകയായിരുന്നു. ഈ വീഴ്ച്ചയെയാണ് സൗമ്യയുടെ അമ്മയും എടുത്തു പറയുന്നത്.
മുമ്പ് ട്രയൽസ് കോടതിയിലും, ഹൈക്കോടതിയിലും ഗോവിന്ദച്ചാമിക്ക് വധശിക്ഷ വാങ്ങിക്കൊടുത്ത അഭിഭാഷകൻ സുരേശന് പകരം തോമസ് പി ജോസഫിനെ നിയമിച്ചതിൽ തുടക്കം മുതൽക്കെ കേരള സമൂഹത്തിന് അതൃപ്തിയുണ്ടായിരുന്നു. ഈ അതൃപ്തിയുടെ ആഴം കൂട്ടുന്ന വിധത്തിലായിരുന്നു കോടതിയിൽ നിന്നുമുണ്ടായ പ്രതികരണങ്ങളും. സുപ്രീംകോടതിയിൽ കേസ് വാദിക്കുന്ന ഗവൺമെന്റ് സ്റ്റാൻഡിങ്ങ് കൗൺസിൽ ജോജി സക്റിയയെ ഡൽഹിയിൽ സഹായിക്കാൻ മാത്രമാണ് തന്നോട് ആവശ്യപ്പെട്ടതെന്നും, കേസുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും ഹൈക്കോടതിയിൽ നിന്നും ഡൽഹിയിലേക്ക് അയച്ചിരുന്നു എന്നും അഡ്വ സുരേശൻ മുമ്പ് വ്യക്തമാക്കിയിരുന്നതാണ്.
അതേസമയം കേസിലെ ആയിരത്തിൽ പരം വരുന്ന പേജുകളിൽ എഴുതപ്പെട്ട കേസ് ഫയലുകൾ പഠിക്കാൻ ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം ചെയ്യുന്നതിൽ അടക്കം വീഴ്ച്ച സംഭവിച്ചു. ഇംഗ്ലീഷിലേക്ക് തർജ്ജമ ചെയ്യുന്നതിൽ അടക്കം വീഴ്ച്ചകൾ സംഭവിക്കുകായിരുന്നു. പുതുതായി നിയമിച്ച അഭിഭാഷകന് സാധിക്കില്ലെന്നും ദൃക് സാക്ഷികളില്ലാതെ സാഹചര്യ തെളിവുകളുടെ പിൻബലത്തിൽ മാത്രം വാദിക്കുന്ന സാഹചര്യത്തിൽ പുതുതായി നിയമിക്കപ്പെടുന്ന അഭിഭാഷകന് ഗോവിന്ദച്ചാമിയെ കുറ്റക്കാരനായി എത്രത്തോളം സുപ്രീംകോടതിയെ ബോധിപ്പിക്കാൻ സാധിക്കുമെന്നും ആശങ്കയുണ്ടായിരുന്നു. അതേസമയം പ്രഗത്ഭനായ വ്യക്തിയെ തന്നെയായരുന്നു കേസ് ഏൽപ്പിച്ചതും.
തോമസ് പി ജോസഫ് മാറാട് കേസിലെ കമ്മീഷനും ഹൈക്കോടതി ജഡ്ജിയുമായിരുന്നു. ഏറ്റവും നന്നായി കേസ് നടത്തുമെന്നായിരുന്നു ധാരണ. എന്നാൽ. കേസ് നടത്തിപ്പിൽ പ്രോസിക്യൂഷൻ അഭിഭാഷകനായ തോമസ് പി ജോസഫിന് വീഴ്ച്ച സംഭവിച്ചുവെന്നാണ് പൊതുവിലയിരുത്തൽ. കീഴ്ക്കോടതികളിൽ ചൂണ്ടിക്കാട്ടിയ വസ്തുതകളെല്ലാം പ്രോസിക്യൂഷൻ സുപ്രീംകോടതിയിലും ഉന്നയിക്കാൻ സാധിച്ചില്ല. സൗമ്യയെ ട്രെയിനിൽ നിന്നും ഗോവിന്ദച്ചാമി തള്ളിയിട്ടെന്ന വാദത്തിനും കൊലപ്പെടുത്തിയെന്ന വാദത്തിനും ശാസ്ത്രീയമായ തെളിവുകൾ നിരത്തുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടു.
നിഷെ ശങ്കർ രാജൻ, സികെ പ്രകാശ് എന്നിവരെയാണ് കേസിൽ സഹായിക്കാനായി കേരളത്തിൽ നിന്നും നിയോഗിച്ചിരുന്നത്. കീഴ്ക്കോടതിയിലും ഹൈക്കോടതിയിലും കേസ് വാദിച്ച അഡ്വ സുരേശനെ ഉൾപ്പെടുത്താൻ ശ്രമിച്ചെങ്കിലും അതിന് സാധിക്കാതെ വന്നു. സാക്ഷികളില്ലാത്ത കേസിൽ സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിലാണ് കീഴ്ക്കോടതി പ്രതിയെ ശിക്ഷിച്ചത്. ദൃക്സാക്ഷികളില്ലാത്ത കേസിൽ സാഹചര്യത്തെളിവുകൾ മാത്രം പരിഗണിക്കുമ്പോൾ സംശയത്തിന്റെ ആനുകൂല്യം ലഭിക്കുകയായിരുന്നു ഗോവിന്ദച്ചാമിക്ക്.
പ്രതി ഗോവിന്ദച്ചാമി ഒറ്റക്കൈയനായതിനാൽ സൗമ്യയെ തള്ളിയിടാനും തലയ്ക്കടിക്കാനുമാവില്ലെന്നായിരുന്നു വിചാരണക്കോടതിയിലും സുപ്രീംകോടതിയിലും പ്രതിഭാഗം വാദിച്ചത്. എന്നാൽ, മോഷണ ശ്രമത്തിനിടെ ലൈംഗികതാത്പര്യമുണ്ടായപ്പോൾ സൗമ്യയെ ട്രെയിനിൽ നിന്ന് തള്ളി താഴെയിട്ട് മാനഭംഗപ്പെടുത്തിയെന്ന് തൃശൂർ മെഡിക്കൽ കോളേജിലെ ഫോറൻസിക് സർജൻ ഹിതേഷ് ശങ്കറിനോട് പ്രതി കുറ്റസമ്മതം നടത്തിയിരുന്നു. സൗമ്യയുടെ ശരീരത്തിലെ മുറിവുകളും വീണ സ്ഥലവും പരിശോധിച്ചപ്പോൾ ട്രെയിനിൽ നിന്ന് ചാടിയതല്ലെന്നും, തള്ളിയിട്ടതിന് സമാനമാണെന്നും ഫോറൻസിക് റിപ്പോർട്ടുണ്ടായിരുന്നു. ഇക്കാര്യങ്ങൾ സുപ്രീംകോടതിയെ ബോദ്ധ്യപ്പെടുത്താനാവാഞ്ഞതാണ് തിരിച്ചടി നേരിട്ടത്.
ഗോവിന്ദച്ചാമിയുടെ വലതുകൈയുടെ ശക്തി ശാസ്ത്രീയമായി തെളിയിച്ച തൃശൂർ മെഡിക്കൽകോളേജിലെ ഡോക്ടർമാരുടെ റിപ്പോർട്ടും ലൈംഗികശേഷി പരിശോധനാഫലും വേണ്ടരീതിയിൽ അവതരിപ്പിച്ചില്ലെന്നും തള്ളിയിട്ടതാകാനാണ് കൂടുതൽ സാധ്യതയെന്ന് തെളിവുകൾ നിരത്തി വ്യക്തമാക്കുന്ന ഫോറൻസിക് റിപ്പോർട്ടിനെ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്താനായില്ലെന്നതും വൻ തിരിച്ചടിയായി.
സൗമ്യ യാത്രചെയ്തിരുന്ന ഷൊർണൂർ പാസഞ്ചറിന്റെ മൂന്നാം ബോഗിയിൽ ഗോവിന്ദച്ചാമിയുടെ ഷർട്ടിന്റെ ബട്ടൻസും സൗമ്യയുടെ ഹെയർപിന്നും കണ്ടെത്തിയത് ട്രെയിനിനുള്ളിൽ സൗമ്യ ആക്രമിക്കപ്പെട്ടതിന്റെ തെളിവായിരുന്നു. ഇതേ ബോഗിയിൽ ഗോവിന്ദച്ചാമിയെ കണ്ടെന്ന് ഷൊർണൂർ സ്വദേശി കെ.പി. സന്തോഷിന്റെ സാക്ഷി മൊഴിയുമുണ്ട്. ഗോവിന്ദച്ചാമിയുടെ നെഞ്ചിലും മുതുകത്തും സൗമ്യ മാന്തിപ്പറിച്ച പാടുകളുണ്ടായിരുന്നു.
സൗമ്യയുടെ ശരീരത്തിൽ നിന്ന് ഫോറൻസിക് പരിശോധനയിൽ കണ്ടെടുത്ത സ്രവങ്ങളും പുരുഷബീജവും മുടിയും നഖപ്പാടുകളും തൊലിയും ഗോവിന്ദച്ചാമിയുടേതാണെന്ന് തെളിയിക്കുന്ന ഡി.എൻ.എ പരിശോധനാഫലവുമുണ്ടായിരുന്നു. എന്നാൽ ഈ തെളിവുകളൊന്നും ശരിക്കും ബോധ്യപ്പെടുത്താൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല. അന്വേഷണ സംഘത്തിന്റെ ഭാഗത്തു നിന്നുണ്ടായ വീഴ്ച്ച തന്നെയായിരുന്നു ഇതിന് കാരണവും.
ഗോവിന്ദചാമിക്കെതിരെ ആരോപിക്കപ്പെട്ട കുറ്റങ്ങൾ ബലാൽസംഗം, കൊലപാതകം, കളവ് എന്നിവയാണ്. സൗമ്യയെ ബലാൽസംഗം ചെയ്തതിനും കളവ് നടത്തിയതിനുമുള്ള തെളിവ് കോടതിക്ക് ബോധ്യപ്പെട്ടു. എന്നാൽ, കൊല നടത്തിയെന്ന വാദങ്ങൾക്ക് ദുർബലമായ തെളിവുകളാണെന്നാണ് കോടതി നിരീക്ഷിച്ചത്. സൗമ്യയെ ട്രെയിനിൽ നിന്നും തള്ളിയിട്ട് കല്ല് കൊണ്ട് തലയ്കടിച്ചു എന്നാണ് പൊലീസ് കേസ്. മരണ കാരണം കല്ലുകൊണ്ടുണ്ടായ മുറിവാണെന്നും ശാസ്ത്രീയമായി തെളിയിക്കാൻ പ്രോസിക്യൂഷനാകേണ്ടതാണ്. ഇവിടെയാണ് പ്രോസിക്യൂനും പൊലീസും പരാജയമായത്.
സൗമ്യ വധക്കേസിലെ കീഴ്ക്കോടതി വിധികൾ മാദ്ധ്യമങ്ങളുടെ ഇടപെടൽ കൂടി ഉൾപ്പെട്ടതായിരുന്നു എന്ന വികാരവും സുപ്രീംകോടതി കണക്കിലെടുത്തു എന്ന് വേണം കരുതാൻ. കേരളത്തിന് അപ്പുറത്തേക്ക് കേസ് എത്തിയപ്പോൾ തെളിവുകളിന്മേൽ സൂക്ഷ്മമായ പരിശോധന കോടതി നടത്തി. പ്രോസിക്യൂഷനാകട്ടെ ഇക്കാര്യത്തിൽ കടുത്ത വീഴ്ച്ചയും സംഭവിച്ചു.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്